18 വയസു മുതൽ വോട്ട് ചെയ്യുന്നയാൾ; പറ്റിയതെന്തെന്ന് തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ


ഞാന്‍ വോട്ട് ഇല്ലാത്ത ആളാണോ, വോട്ട് ഇതുവരെ ചെയ്യാത്ത ആളാണോ, ഇങ്ങനെയുള്ള ഒരാളാണോ മത്സരത്തിന് ഇറങ്ങുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്‍റുകളും കാര്യങ്ങളും ഒക്കെ കണ്ടിരുന്നു. വോട്ട് ഇല്ല എന്നതു ശരിയാണ്. അത് ഒരു അഡ്രസ് ചേഞ്ചുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒരു ടെക്‌നിക്കല്‍ എറര്‍ കൊണ്ടു സംഭവിച്ചതാണ്.

18 വയസ് പൂര്‍ത്തിയായപ്പോള്‍ തൊട്ട് ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ തൃക്കാക്കരയില്‍ വോട്ട് ചെയ്ത വ്യക്തിയാണ് ഞാൻ. എസ് ഐ ആര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേഷന്‍ ഉണ്ടായിരുന്നു. ആ അപ്‌ഡേഷനില്‍ വന്ന ഒരു അഡ്രസിന്‍റെ എറര്‍ കൊണ്ട് അത് പെന്‍ഡിംഗ് ആയി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ആ ഡോക്യുമെന്‍റ് ലഭിച്ചിട്ടുള്ളവര്‍ക്കു മാത്രമാണ് ഇത്തവണ നിയമസഭ ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവരെല്ലാം അത് എടുക്കണം. 22ാം തീയതി മാത്രമേ ആ ഡോക്യുമെന്‍റ് ഔദ്യോഗിക രേഖയായി നമ്മുടെ കൈയിലേക്ക് ലഭിക്കൂ.

23ാം തീയതിയാണ് നോമിനേഷന്‍ കൊടുക്കേണ്ട അവസാന തിയതി. എസ്‌ഐആറിന്‍റെ ഫോമും വോട്ടേഴ്‌സ് ലിസ്റ്റും നോമിനേഷന് ഒപ്പം വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുണ്ടെങ്കില്‍ മാത്രമാണ് നമുക്ക് മത്സരിക്കാന്‍ സാധിക്കുക. 22ാം തീയതി അതു കിട്ടും. -ലക്ഷ്മിപ്രിയ

Related posts

Leave a Comment