പാറശാല ഷാരോൺ വധക്കേസ്: ഡിവൈഎസ്പിയുടെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം; പ്രതി ഗ്രീഷ്മ വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഗ്രീഷ്മ അടക്കമുള്ള പ്രതികൾ.

സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് പുതിയ ഹർജി. അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ ക്രൈബ്രാഞ്ച് ഡിവൈഎസ്പിക്ക് നിയമപരമായ അധികാരമില്ലെന്നാണ് വാദം. ഹർജിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂ എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഈ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഗ്രീഷ്മയ്ക്ക് വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് ഹർജി സമർപ്പിച്ചത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരുമാണ് മറ്റ് ഹർജിക്കാർ.

2022 ഒക്ടോബർ 14ന് ആണ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗ്രീഷ്മ കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയത്. വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി ഷാരോണിന് ഗ്രീഷ്മ നൽകുകയായിരുന്നു. 

കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.11 മാസങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. 

ഗ്രീഷ്മയും ഷാരോണും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് സാമ്പത്തിക ശേഷിയുള്ള സൈനികന്‍റെ വിവാഹാലോചന വന്നതിനെ തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ പലതവണ ഗ്രീഷ്മ ശ്രമിച്ചു. എന്നാൽ ഈ ബന്ധത്തിൽ നിന്ന് ഷാരോൺ പിന്മാറാൻ തയാറായില്ല. ഇതോടെ ഷാരോണിനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ഗ്രീഷ്മ ആസൂത്രണം ചെയ്യുകയായിരുന്നു.

ആദ്യം പാരസെറ്റമോൾ ജ്യൂസിൽ ചേർത്ത് ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഷാരോണിന് ഗ്രീഷ്മ നൽകിയിരുന്നു. എന്നാൽ ഇത് കുടിച്ച് കയ്പാണെന്ന് പറഞ്ഞ് ഷാരോൺ അത് തുപ്പി കളഞ്ഞതോടെ ആ ശ്രമം പരാജയപ്പെട്ടു.

തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് സെക്സ് ചാറ്റ് നടത്തിയ ഷാരോണിനെ തന്ത്രപരമായി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു. പിന്നാലെ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി ഷാരോണിന് കൊടുക്കുകയായിരുന്നു. ഷാരോണിന്‍റെ മരണം വിവാദമായതിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും പോലീസ് പ്രതി ചേർത്തു.

 

Related posts

Leave a Comment