13കാരിയ്ക്ക് 10 വയസുകാരനില്‍ പിറന്ന കുഞ്ഞിനെ സന്തോഷപൂര്‍വം സ്വീകരിച്ച് ഇരുവരുടെയും വീട്ടുകാര്‍; ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഇത്ര വിഷമം പിടിച്ച കാര്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് 13 വയസുകാരി…

കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സംഭവങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ റഷ്യയില്‍ നിന്ന് വന്ന ഇത്തരത്തിലൊരു വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.

ഗര്‍ഭിണിയായ 13കാരി തന്റെ ഗര്‍ഭത്തിനുത്തരവാദി 10 വയസുകാരനാണെന്നു വെളിപ്പെടുത്തിയത് ആളുകള്‍ ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്.
ഗര്‍ഭം അലസിപ്പിക്കാന്‍ പക്ഷെ പെണ്‍കുട്ടി തയ്യാറായില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്തുവയസ്സുകാരനും എത്തിയതോടെ പെണ്‍കുട്ടിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമായ ദാര്യ സുദ്‌നിഷ്‌നികോവ എന്ന 13 കാരിയായിരുന്നു വാര്‍ത്തയില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ പുറത്തുവരുന്നത്, സ്വ്ന്തം കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദാര്യയുടെ ചിത്രമാണ്. സ്‌നേഹം വഴിയുന്ന പുഞ്ചിരിയോടെ അവളെ പുണര്‍ന്ന് നില്‍ക്കുന്ന പത്തുവയസ്സുകാരന്‍ ഐവാനേയും ചിത്രത്തില്‍ കാണാം. പെണ്‍കുഞ്ഞിനാണ് ദാര്യ ജന്മം നല്‍കിയത്. കുഞ്ഞിന് എമേലിയ എന്നാണ് പേരിട്ടിരിക്കുന്നത്‌.

മാത്രമല്ല, അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇരുവരുടേയും അമ്മമാരും കൂടെയുണ്ടായിരുന്നു. അടുത്തയിടെ ഗര്‍ഭധാരണത്തെക്കുറിച്ചും വേദന നിറഞ്ഞ പ്രസവത്തേ കുറിച്ചും ദാര്യ തന്റെ നാലു ലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സിനോട് സമൂഹമാധ്യമങ്ങളിലൂടെ സംവദിച്ചിരുന്നു.

ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഇത്രയും വിഷമം പിടിച്ച ഒന്നാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല എന്നാണ് അവള്‍ തന്റെ ആരാധകരോട് പറഞ്ഞത്. എങ്കിലും, പ്രതീക്ഷിച്ചത്ര വേദന അനുഭവിക്കേണ്ടി വന്നില്ലെന്നും അവള്‍ പറഞ്ഞു.

ഇപ്പോള്‍ 14 വയസ് തികഞ്ഞ ദാര്യയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റിയതും ഈ ഗര്‍ഭ വാര്‍ത്തയാണ്. പത്തു വയസ്സുകാരനായ കാമുകന്‍ ഐവാനാണ് തന്റെ കുഞ്ഞിന്റെ പിതാവെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ദേശീയ ചാനലുകളിലും ദാര്യ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍, പത്തുവയസ്സുകാരനില്‍ നിന്നും ഗര്‍ഭം ധരിക്കുക അസാധ്യമാണെന്ന് അന്നേ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് തന്റെ നാടായ ഷെല്‍സ്‌നോഗോര്‍സ്‌കില്‍ വച്ച് 16കാരനായ ഒരു ആണ്‍കുട്ടി തന്നെ ബലാത്സംഗം ചെയ്തിരുന്നു എന്ന് ദാര്യ വെളിപ്പെടുത്തിയിരുന്നു.

ബലാത്സംഗത്തെ കുറിച്ച് പറയുവാനുള്ള വിഷമം കൊണ്ടാണ് ഐവാന്റെ പേര് പറഞ്ഞതെന്നും ദാര്യ സമ്മതിച്ചിരുന്നു. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. നവജാത ശിശുവിന്റെ ഡിഎന്‍എ പൊലീസ് അന്വേഷണാര്‍ത്ഥം ശേഖരിച്ചിട്ടുമുണ്ട്.

പ്രായപൂര്‍ത്തി ആകാത്തതിനാല്‍, പ്രസവ സമയത്ത് ഐവാനേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. 16 വയസ്സാകുമ്പോള്‍ ഐവാന്‍ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുമെന്നാണ് അന്ന് ദാര്യ പറഞ്ഞത്. എന്നാല്‍ ഇനിയുള്ള തങ്ങളുടെ ബന്ധം എങ്ങനെ പോകും എന്നതിനെ ആശ്രയിച്ചായിരിക്കും എല്ലാം എന്നും അവള്‍ പറഞ്ഞിരുന്നു.

എന്തായാലും കുഞ്ഞിനെ പരിപാലിക്കാനായി സ്‌കൂള്‍ പഠനം താല്‍ക്കാലികമായി ഉപേക്ഷിക്കാനാണ് ദാര്യയുടെ തീരുമാനം. ദാര്യയുടെ മാതാവായ എലേനയായിരിക്കും കുഞ്ഞിന്റെ രക്ഷകര്‍ത്താവ്.

ഒന്നിച്ച് ഉറങ്ങിയ ഒരു ദിവസമാണ് തന്റെ മകന്‍ ഐവാനില്‍ നിന്ന് ഗര്‍ഭം ധരിച്ചതെന്ന് ദാര്യ വെളിപ്പെടുത്തിയ ദിവസം താന്‍ അത് വിശ്വസിച്ചിരുന്നു എന്ന് ഐവാന്റെ അമ്മ ഗലിന പറഞ്ഞു. റഷ്യന്‍ പാരമ്പര്യമനുസരിച്ച് 40 ദിവസം കഴിയാതെ കുട്ടിയുടെ മുഖം അന്യരെ കാണിക്കരുത് എന്നുള്ളതിനാല്‍ ഇപ്പോള്‍ കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയില്ലെന്ന് ദാര്യ തന്റെ ആരാധകരെ അറിയിച്ചിട്ടുമുണ്ട്.

Related posts

Leave a Comment