110-ാം വയസ്സില്‍ സ്‌കൂളില്‍ ചേര്‍ന്ന് ചരിത്രം സൃഷ്ടിച്ച് സൗദി വനിത ! ലോകത്തിലെ ഏറ്റവും പ്രായമേറിയ ‘സ്‌കൂള്‍ വിദ്യാര്‍ഥിനി’

മരണം വരെയും മനുഷ്യന്‍ ഒരു വിദ്യാര്‍ഥിയാണെന്നാണ് പണ്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത്. അത് അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് തെളിയിക്കുകയാണ് ഒരു സൗദി വനിത. വന്ദ്യ വയോധികയായ നൗദ അല്‍ ഖഹ്താനിയാണ് 110-ാം വയസ്സില്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഉംവ ഗവര്‍ണറേറ്റിലെ അല്‍ റഹ്വ എന്ന സ്ഥലത്തുള്ള സ്‌കൂളിലാണ് ഇവര്‍ ഇപ്പോള്‍ പഠിക്കുന്നത്. നിരക്ഷരത ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് ഈ പഠനം. ആഴ്ചകള്‍ക്ക് മുന്‍പ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിര്‍മാര്‍ജന പരിപാടിയില്‍ ചേര്‍ന്നതിനുശേഷം ഇവര്‍ മറ്റ് അന്‍പതിലധികം പേര്‍ക്കൊപ്പം എല്ലാ ദിവസവും സ്‌കൂളില്‍ ഹാജരാകുന്നുണ്ട്. നാല് മക്കളുടെ അമ്മയാണ് ഇവര്‍. മൂത്ത ‘കുട്ടി’ക്ക് 80, ഇളയ ‘കുട്ടി’ക്ക് 50 എന്നിങ്ങനെയാണ് പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പറഞ്ഞു. നാലു മക്കളും അമ്മയുടെ പഠനത്തെ പിന്തുണയ്ക്കുകയും…

Read More