ജൊഹാനാസ്ബര്‍ഗില്‍ പൈലറ്റ് ആകാനുള്ള പരിശീലന സമയത്താണ് എന്റെ കുടുംബത്തിന് ഞാന്‍ ആരാണെന്ന തിരിച്ചറിവുണ്ടായത്; ഇന്ത്യയിലെ ആദ്യ ട്രാന്‍സ്മാന്‍ പൈലറ്റ് പറയുന്നതിങ്ങനെ…

ഒരു കാലത്ത് മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നമ്മുടെ സമൂഹത്തിന്റെ ഭാഗം തന്നെയാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടായിരിക്കുന്ന കാലഘട്ടമാണിത്. പ്രതിസന്ധികളോടു പടപൊരുതിയാണ് ഒട്ടുമിക്ക ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ജീവിക്കുന്നത്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്മാന്‍ പൈലറ്റ് എന്ന ബഹുമതിയ്ക്ക് അര്‍ഹനായ ആദം ഹാരിയ്ക്കും പറയാനുള്ളത് ഇത്തരം അവഗണകളുടെയും പ്രതിസന്ധികളുടെയും കഥയാണ്. തന്റെ സ്ത്രീശരീരത്തില്‍ ഒരു പുരുഷനുണ്ടെന്ന് തിരിച്ചറിഞ്ഞ നാള്‍ മുതല്‍ പോരാട്ടമായിരുന്നു. സ്വന്തം അസ്തിത്വത്തോട്, കുടുംബത്തോട്, സമൂഹത്തോട് അങ്ങനെ എല്ലാത്തിനോടും..”ജൊഹാനാസ്ബര്‍ഗില്‍ പൈലറ്റ് ആകാനുള്ള പരിശീലന സമയത്താണ് എന്റെ കുടുംബത്തിന് ഞാന്‍ ആരാണെന്ന തിരിച്ചറിവുണ്ടായത്. കോഴ്‌സ് പൂര്‍ത്തിയായതോടെ ഇന്ത്യയിലെ എന്റെ വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ തടവിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പത്തൊന്‍പതാം വയസ്സില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു. ഒടുവില്‍ സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്ന് ഓടി രക്ഷപെട്ടു. ‘പൈലറ്റ് ജോലിയാണ് പിന്നീടുള്ള ജീവിതത്തില്‍ സന്തോഷം നല്‍കിയത്. കൊച്ചിയിലെ ഏവിയേഷന്‍ അക്കാദമിയില്‍ ജോലി ലഭിച്ചതോടെ…

Read More