മൂന്നു പതിറ്റാണ്ടിനു ശേഷം കാഷ്മീരി പണ്ഡിറ്റുകള്‍ക്ക് അഭയാര്‍ഥി ജീവിതത്തില്‍ നിന്ന് മോചനമുണ്ടാകാന്‍ പോകുന്നു ! കാഷ്മീര്‍ താഴ്‌വരയിലെ 10 ജില്ലകളില്‍ പ്രത്യേക ടൗണ്‍ഷിപ്പുകള്‍ പണിയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ ആഭ്യന്തര അഭയാര്‍ഥികള്‍ എന്നുവേണം കാഷ്മീരി പണ്ഡിറ്റുകളെ വിശേഷിപ്പിക്കാന്‍. കാഷ്മീരിലെ ഇസ്ലാമിക തീവ്രവാദത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ജീവനും കൊണ്ട് പലായനം ചെയ്തവര്‍. കൊള്ളയും കൊലയും തീവെപ്പും ബലാല്‍സംഗവും മൂലം പേടിച്ച് കാഷ്മീര്‍ താഴ്വര വിട്ടവര്‍. മൂന്നു ദശാബ്ദത്തിനു മുമ്പ് ഒരായുഷ്‌ക്കാലം കൊണ്ട് നേടിയതെല്ലാം ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്നും പുറത്തു പോകേണ്ടി വന്നവര്‍ ഇപ്പോള്‍ ജന്മനാട്ടിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്. ഡല്‍ഹിയില്‍ അടക്കമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കാഷ്മീരി പണ്ഡിറ്റുകളെ സ്വന്തം നാട്ടില്‍തന്നെ പുനരധിവസിപ്പിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനുശേഷമുള്ള കശ്മീരിലെ സവിശേഷ സാഹചര്യത്തില്‍ ഈ തീരുമാനം പ്രശ്‌ന കലുഷിതമാവുമെന്ന് ആശങ്കയുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുള്ളവര്‍ ഉറച്ച നിലപാടിലാണ്. സ്വന്തം നാട്ടില്‍നിന്ന് ആട്ടിപ്പാപ്പായിപ്പിക്കപ്പെട്ട, ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ഒരുപാട് പ്രതിഭാശാലികള്‍ക്ക് ജന്മം നല്‍കിയ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു.…

Read More

തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും…മാതൃരാജ്യങ്ങളിലേക്ക് മടങ്ങാന്‍ അതിയായ ആഗ്രഹത്തോടെ ജിഹാദി വധുക്കള്‍; സ്വീകരിക്കില്ലെന്ന് കട്ടായം പറഞ്ഞ് രാജ്യങ്ങള്‍…

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളായ സിറിയയിലും ഇറാഖില്‍ നിന്നും തൂത്തെറിയപ്പെട്ടതോടെ കഷ്ടത്തിലായത് ജിഹാദി വധുക്കളാണ്. ഭീകര സംഘടനയില്‍ ആകൃഷ്ടരായി ഭീകരരുടെ വധുക്കളാകാന്‍ സിറിയയിലേക്ക് പാലായനം ചെയ്ത നിരവധി യുവതികള്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹവും പേറി പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുകയാണ്. എന്നാല്‍ ഇവരെ സ്വീകരിക്കില്ലെന്ന് ഇവരുടെ മാതൃരാജ്യങ്ങളെല്ലാം തന്നെ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ബ്രിട്ടനില്‍ നിന്ന് ഐഎസിലേക്ക് പോയ ഷമീമ ബീഗം ഉള്‍പ്പെടെ നിരവധി ജിഹാദി വധുക്കളാണ് മടക്കം കാത്ത് ക്യാമ്പുകളില്‍ കഴിയുന്നത്. മുമ്പ് ഐഎസിനെ നിരാകരിക്കാന്‍ മടിച്ചിരുന്ന ഷമീമ ഇപ്പോള്‍ സ്വരം മാറ്റുകയാണ്. താന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നാണ് അവര്‍ ഇപ്പോള്‍ തുറന്നു പറയുന്നത്. തന്റെയൊപ്പം ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോന്ന കൂട്ടുകാരികളെല്ലാം കൊല്ലപ്പെട്ടെന്നും ഇപ്പോള്‍ കഴിയുന്ന അഭയാര്‍ഥി ക്യാമ്പുകളേക്കാള്‍ ഭേദം ബ്രിട്ടനിലെ ജയിലുകളാണെന്നും ഷമീമ പറയുന്നു. ഐഎസ് ക്യാമ്പുകളില്‍ കൊടിയ പീഡനം അനുഭവിക്കുകയും ഒടുവില്‍ രക്ഷപ്പെടുകയും ചെയ്ത…

Read More