ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലാബുകളിലെ പരിശോധനാ ഫീസ് അമിതമായി വർധിപ്പിച്ചതു മൂലം രോഗികൾ ബുദ്ധിമുട്ടുന്നു. അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്കു വിവിധ രക്ത പരിശോധനകളാണ് വേണ്ടി വരുന്നത്. സാധാരണ ഒരു രോഗിക്ക് പത്തോളം പരിശോധനകൾ വേണ്ടിവരുന്നുണ്ട്. 1500രൂപയിലധികമാണ് ഒരു പരിശോധനയ്ക്കു വേണ്ടി വരുന്നത്. കൂടാതെ രോഗിക്ക് ശ്വാസതടസമുണ്ടായാൽ ഓക്സിജൻ മാസ്ക്കും വെന്റിലേറ്റർ ട്യൂബുകളും ഒന്നിലധികം തവണ രോഗിയുടെ ബന്ധുക്കളെക്കൊണ്ടു വാങ്ങിപ്പിക്കും. ഇതിന് ഒരു പ്രാവശ്യം 2000രൂപയിൽ അധികം ചെലവ് വരും. മെഡിക്കൽ കോളജ് ആശുപത്രിയിൽ പെട്ടെന്ന് രോഗം മൂർധന്യാവസ്ഥയിലെത്തി വരുന്ന രോഗികൾക്കും അപകടങ്ങൾ സംഭവിച്ചെത്തുന്നവർക്കും ലാബ് പരിശോധകൾക്കു അമിതമായി പണം വേണ്ടിവരുന്നതിനാൽ രോഗികളും ബന്ധുക്കളും വലയുകയാണ്. രാത്രി കാലങ്ങളിൽ ആശുപത്രിക്കുള്ളിലെയും പരിസര പ്രദേശങ്ങളിലെയും എടിഎം കൗണ്ടറുകൾ പ്രവർത്തിക്കാത്തതും ആശുപത്രിയിൽ എത്തുന്നവർക്കു വലിയ ബുദ്ധിമുട്ടാവുന്നു. രോഗിയുടെ രോഗവിവരങ്ങൾ സ്ഥിരീകരിച്ചതിനു ശേഷവും നിരവധി രക്ത പരിശോധനകൾ…
Read MoreTag: kottayam medical college
കോട്ടയംമെഡിക്കൽ കോളജിൽ മരിച്ചയാളുടെ ഫോൺ മോഷണം പോയ സംഭവം;അധികൃതരും പോലീസും കൈയൊഴിഞ്ഞതായി ബന്ധുക്കളുടെ പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞയാളിന്റെ മൊബൈൽ ഫോണ് മോഷണം പോയ സംഭവത്തിൽ അധികൃതരും പോലീസും കൈയൊഴിഞ്ഞതായി പരാതിക്കാർ. സംഭവത്തിൽ മെഡിക്കൽ കോളജ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. എന്നാൽ മരിച്ച രോഗിയുടെ മൊബൈൽ ഫോണ് മോഷ്ടിച്ചത് ഗൗരവപൂർവം കാണണമെന്നും പ്രതിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. ആശുപത്രി അധികൃതർ മൗനം പാലിച്ചതിനെത്തുർന്നു മെഡിക്കൽ കോളജ് പോലീസിനോടും ബന്ധപ്പെട്ടെങ്കിലും അവിടെയും അനുകൂല സമീപനമല്ലായിരുന്നെന്നു പരാതിക്കാർ പറയുന്നു. കഴിഞ്ഞ 17-ന് കോവിഡ് ബാധിച്ചു മരണപ്പെട്ട് സംക്രാന്തി സ്വദേശിയുടെ 13,000 രൂപാ വിലമതിക്കുന്ന മൊബൈൽ ഫോണാണ് ഐസിയുവിൽ നിന്നു മോഷണം പോയത്. കോലോട്ടന്പലം കരിപ്പ റോഡിലെ കലിങ്കിനടയിൽ നിന്നു പ്രദേശവാസിയായ കൗമാരക്കാരനു ലഭിച്ച ഫോണ് ബന്ധുക്കൾക്കു തിരികെ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു രോഗിയുടെ ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി അധികൃതരുടെ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഫോണ് കാണാതായ സംഭവം; രണ്ടു ശുചീകരണ വനിതാ ജീവനക്കാരെ മാറ്റി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞയാളിന്റെ മൊബൈൽ ഫോണ് കാണാതായ സംഭവത്തിൽ രണ്ട് വനിതാ താൽക്കാലിക ശുചീകരണ ജീവനക്കാരെ ഗൈനക്കോളജിയിലേക്ക് മാറ്റി. രോഗി മരണപ്പെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരിൽ നിന്നും ആശുപത്രി അധികൃതർ ഇന്ന് വിവരങ്ങൾ ശേഖരിക്കും.എന്നാൽ കുറ്റം ചെയ്തവരെന്ന് സംശയിക്കുന്നവരെ മാത്രം ചോദ്യം ചെയ്താൽ മതിയെന്ന് വാർഡിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിര ഭൂരിപക്ഷം ജീവനക്കാരും ആവശ്യപ്പെട്ടിരിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പോലീസിൽ പരാതി നൽകാനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചിരുന്നത്.കഴിഞ്ഞ ഏപ്രിൽ 27-ന് അത്യാഹിത വിഭാഗം കെട്ടിടത്തിലെ നാലാം നിലയിലെ കോവിഡ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കോട്ടയം സംക്രാന്തി കൂട്ടുങ്കൽപ്പറന്പിൽ ശ്രീകുമാർ (63) മേയ് 17നാണ് മരണമടഞ്ഞത്. ഇയാളുടെ 13,000 രൂപാ വിലമതിക്കുന്ന മൊബൈൽ ഫോണാണ് കാണാതായത്. ശ്രീകുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കുശേഷം 18-ന് ബന്ധുക്കൾ കോവിഡ് വാർഡിലെത്തി അന്വേഷിച്ചപ്പോഴാണ് ഫോണ് നഷ്ടപ്പെട്ട…
Read Moreമാപ്പ്, ഞാൻ തന്നെ എടുത്തോളം; കോവിഡ് രോഗികളുടെ സ്രവം എടുക്കാൻ മുഖത കാട്ടി താൽക്കാലിക ജീവനക്കാരി; കോട്ടയം മെഡിക്കൽ കോളജിലെ സംഭവം ഇങ്ങനെ
ഗാന്ധിനഗർ: കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ വിമുഖത പ്രകടിപ്പിച്ച താത്കാലിക ജീവനക്കാരിയായ ലാബ് ടെക്നീഷ്യനെ സസ്പെൻഡ് ചെയ്യാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം പിൻവലിച്ചു. ജീവനക്കാരി ക്ഷമാപണം എഴുതി നൽകുകയും, തുടർന്നും കോവിഡ് ഡ്യൂട്ടി ചെയ്യാമെന്നുള്ള ഉറപ്പിൻമേലുമാണ് സസ്പെൻഷൻ തീരുമാനം പിൻവലിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കെത്തിയ ലാബ് ടെക്നീഷ്യനോട് കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ ഡ്യൂട്ടിയിലുള്ള മേലധികാരി ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കുകയില്ലെന്നും ഇത് ഡോക്ടർമാർ ചെയ്യേണ്ടതാണെന്നും പറഞ്ഞ് ഡ്യൂട്ടിയിൽ നിന്ന് പിൻവാങ്ങി. ഇന്നലെ രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ വിവരം ധരിപ്പിച്ചു. തുടർന്ന് ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുവാൻ തീരുമാനിച്ചു.വിവരമറിഞ്ഞ ജീവനക്കാരി ഇനി മേലിൽ ആവർത്തിക്കില്ലെന്ന് പറഞ്ഞ് ക്ഷമാപണം സമർപ്പിച്ചതിന്റെ പേരിൽ സസ്പെൻഷൻ തീരുമാനം പിൻവലിച്ചു. അതേസമയം,…
Read Moreഈ ലിസ്റ്റിൽ ഇനിയൊരാളും ഇടം നേടരുതേ’; കോട്ടയം മെഡിക്കൽ കോളജിൽ 20 ദിവസത്തിനിടെ മരിച്ചത് 53 പേർ; വാക്സിൻ സ്വീകരിച്ചവരിൽ രോഗം വരാനുള്ള സാധ്യത കുറവ്
‘കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏപ്രിൽ ഒന്നു മുതൽ 21 വരെ കോവിഡ് രോഗത്താൽ മരണപ്പെട്ടത് 53 പേർ. കോവിഡ് പോസിറ്റീവായി ഇവിടെ ചികിത്സ തേടിയെത്തിയവരും വിവധ രോഗങ്ങളാലും അപകടങ്ങൾ സംഭവിച്ചും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ കോവിഡ് പിടിപെട്ടു മരിച്ചവരുടെയും കണക്കാണിത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗം കുറവ്, മരണവുംജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലും മരണ നിലക്കിലും വർധനവുണ്ടായത്. വാക്സിൻ വിതരണം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നത് വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ തോത് കുറവുണ്ടെന്നും വിലയിരുത്തുന്നു. 20ദിവസം, 53 മരണംരണ്ടിന് മരിച്ച പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി ഷൈജു(35) വിന്റെ മരണമാണ് കോവിഡ് മൂലം ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തത്.കോട്ടയം ഏറനാട് മനോജ്…
Read Moreആരോട് പറയാൻ,ആര് കേൾക്കാൻ ; നിയന്ത്രണങ്ങളൊന്നും പാലിക്കാതെ മെഡിക്കൽ കോളജിലെ ഒപി കൗണ്ടറിലെത്തുന്നവർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് എടുക്കാൻ എത്തുന്നവർ കോവിഡ് നിയന്ത്രണം പാലിക്കുന്നില്ല. ഇവിടെത്തുന്നവരോട് ക്യുവിൽ നിൽക്കുവാൻ സുരക്ഷാ ജീവനക്കാർ പറയുകയും മൈക്കിലൂടെ അനൗണ്സ്മെന്റ് നടത്തുകയും ചെയ്തിട്ടും അനുസരിക്കുവാൻ തയാറാകാതെ വരുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആശുപത്രി അധികൃതർ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലയിലാണ് ഇവിടെത്തുന്നവർ. വാക്സിൻ എടുത്ത 12 സീനിയർ ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാ സംവിധാനം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ സൈകാട്രി, അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ന്യൂറോ സർജറി എന്നീ വിഭാഗങ്ങളുടെ വാർഡുകളിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേയാണ് ഇന്നലെ 12 ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് വാർഡുകളിലെ രോഗി സന്ദർശനം നിരോധിച്ചിരിക്കുകയാണ്.ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് നെ ഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ…
Read Moreതാൽക്കാലിക ജീവനക്കാന്റെ ദുർവാശി; കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹത്തോട് മോർച്ചറി താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതരും ഭരണ കക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവടക്കം ഇടപെട്ടിട്ടും മണിക്കൂറുകളോളം ആംബുലൻസിൻ കിടത്തിയ മൃതദേഹം മോർച്ചറിയുടെ വാതിലിൽ കിടത്തിയാണ് അനാദരവ് കാട്ടിയത്. നെടുംകുന്നം പന്ത്രണ്ടാം മൈലിൽ കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹത്തോടാണ് താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയത്. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ട വയോധികനെ കറുകച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കറുകച്ചാൽ പോലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഉച്ചയ്ക്കു 12 നു നടപടിക്രമം പൂർത്തികരിച്ച ശേഷം മൃതദേഹത്തിൽനിന്ന് കോവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനും പോസ്റ്റ്മോർട്ടത്തിനുമായി മോർച്ചറിയിൽ എത്തിച്ചു. എന്നാൽ മോർച്ചറിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന താൽക്കാലിക…
Read Moreമെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് ഇരുചക്രവാഹനങ്ങൾ അപ്രത്യക്ഷമാകുന്നു; പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ പോലീസ്; കാരണം കേട്ടാൽ ഞെട്ടും…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽനിന്ന് ഇരുചക്രവാഹനങ്ങളുടെ മോഷണങ്ങൾ പെരുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആറ് ബൈക്കുകളാണ് കോന്പൗണ്ടിൽനിന്നു മാത്രം നഷ്ടപ്പെടുന്നത്. ബൈക്കുകളിൽ ചിലത് കുറച്ചു നാളുകൾക്ക് ശേഷം മോഷണം നടന്നയിടത്തു തന്നെ കൊണ്ടുവന്നു ഉപേക്ഷിക്കുന്നതും പതിവാണ്. ബൈക്കുകൾ മോഷണം പോകുന്നത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയാൽ കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. കഞ്ചാവ് ലഹരിക്കടിമപ്പെട്ട യുവാക്കളാണ് ആശുപത്രി കോന്പൗണ്ടിൽ നിന്ന് ബൈക്കുകൾ മോഷ്ടിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. മോഷണം പോയ ബൈക്ക് കണ്ടെത്തിയാൽ പോലീസ് പരാതിക്കാരെ വിളിച്ചു വരുത്തി ഉടമസ്ഥർക്ക് തിരികെ ഏല്പിക്കാറുണ്ട്. അതുകൊണ്ടാണ് മോഷണം സംബന്ധിച്ചു പരാതി കിട്ടിയാലുടൻ കേസ് രജിസ്റ്റർ ചെയ്യാത്തതെന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു. കോവിഡ് ഭീതി മൂലം ആശുപത്രിക്കുള്ളിലും പരിസരങ്ങളിലും കോന്പിംഗ് നടത്താൻ കഴിയാത്തത് മോഷ്ടാക്കൾക്കും കഞ്ചാവ് മാഫിയയ്ക്കും ആശുപത്രി പരിസരം താവളമാക്കാൻ കാരണമാകുന്നുണ്ടെന്നും പോലീസ് പറയുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച ജീവനക്കാരിക്ക്കോവിഡ്
ഗാന്ധിനഗർ: രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരിക്കും ചികിത്സയിൽ കഴിയുന്ന രോഗിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരും ചികിത്സയിൽ കഴിയുന്ന രോഗികളും വീണ്ടും ആശങ്കയിൽ. കോട്ടയം മെഡിക്കൽ കോളജ് ഡയാലിസിസ് ടെക്നീഷ്യ അരീപ്പറന്പ് സ്വദേശിനി 27കാരിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന വൈക്കം ചെന്പ് സ്വദേശിയായ 25കാരനും രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക പടർന്നിരിക്കുകയാണ്. ജനുവരിയിൽ മെഡിക്കൽ കോളജ് സെന്ററിൽ നിന്നും ടെക്നീഷ്യ ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചിരുന്നു. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും എടുത്തു. കഴിഞ്ഞ ദിവസം പനിയും ശ്വാസം മുട്ടലുമുണ്ടായതിനെ തുടർന്ന് പരിശോധന നടത്തി. ഇന്നലെ പരിശോധന ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. തൽക്കാലം ഹോം ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് തെന്നി വീണു കാൽ ഒടിഞ്ഞ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 25കാരനു ശസ്ത്രക്രിയക്ക് മുന്പു നടത്തിയ…
Read Moreഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല; ഇപ്പോഴത്തെ വിവാദം അനർഹരായ കുട്ടികളുടെ അപേക്ഷ തള്ളിയത് മൂലം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ. മാനസിക- ശാരീരിക വെല്ലുവിളികളുള്ള കുട്ടികളാണ് ഇവിടെ ഐക്യു പരിശോധന്ക്കായി എത്തുന്നത്. അവരോട് കാരുണ്യ പൂർവമായ സമീപനമാണ് പുലർത്തുന്നത്. അർഹരായ എല്ലാ കുട്ടികൾക്കും നീതി പൂർവമായ ഇടപെടലാണ് ആശുപത്രിയിൽ നിന്നും ബന്ധപ്പെട്ട വിഭാഗം ഡോക്്ടറുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അറിയിച്ചു. പരീക്ഷ സംബന്ധമായ ആനുകൂല്യം ലഭിക്കുന്നതിനും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പി വേണ്ടതാണോ എന്നു തീരുമാനിക്കുന്നതിനും അർഹരായ മുഴുവൻ കുട്ടികൾക്കും മെച്ചപ്പെട്ട സംവിധാനവും സഹായ മനോഭാവവുമാണ് ബന്ധപ്പെട്ട വിഭാഗം ചെയ്തു വരുന്നത്. ആനുകൂല്യം നേടുന്നതിനായി സമീപിച്ച അനർഹരായ കുട്ടികളുടെ അപേക്ഷ തള്ളിയതിന്റെ പ്രതികരണമാണ് ഇപ്പോഴത്തെ വിവാദം എന്നും ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയന നടപടികൾ സ്വീകരിക്കുമെന്നും…
Read More