‘കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏപ്രിൽ ഒന്നു മുതൽ 21 വരെ കോവിഡ് രോഗത്താൽ മരണപ്പെട്ടത് 53 പേർ. കോവിഡ് പോസിറ്റീവായി ഇവിടെ ചികിത്സ തേടിയെത്തിയവരും വിവധ രോഗങ്ങളാലും അപകടങ്ങൾ സംഭവിച്ചും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ കോവിഡ് പിടിപെട്ടു മരിച്ചവരുടെയും കണക്കാണിത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗം കുറവ്, മരണവുംജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലും മരണ നിലക്കിലും വർധനവുണ്ടായത്. വാക്സിൻ വിതരണം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നത് വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ തോത് കുറവുണ്ടെന്നും വിലയിരുത്തുന്നു. 20ദിവസം, 53 മരണംരണ്ടിന് മരിച്ച പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി ഷൈജു(35) വിന്റെ മരണമാണ് കോവിഡ് മൂലം ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തത്.കോട്ടയം ഏറനാട് മനോജ്…
Read MoreTag: kottayam medical college
ആരോട് പറയാൻ,ആര് കേൾക്കാൻ ; നിയന്ത്രണങ്ങളൊന്നും പാലിക്കാതെ മെഡിക്കൽ കോളജിലെ ഒപി കൗണ്ടറിലെത്തുന്നവർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് എടുക്കാൻ എത്തുന്നവർ കോവിഡ് നിയന്ത്രണം പാലിക്കുന്നില്ല. ഇവിടെത്തുന്നവരോട് ക്യുവിൽ നിൽക്കുവാൻ സുരക്ഷാ ജീവനക്കാർ പറയുകയും മൈക്കിലൂടെ അനൗണ്സ്മെന്റ് നടത്തുകയും ചെയ്തിട്ടും അനുസരിക്കുവാൻ തയാറാകാതെ വരുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആശുപത്രി അധികൃതർ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലയിലാണ് ഇവിടെത്തുന്നവർ. വാക്സിൻ എടുത്ത 12 സീനിയർ ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാ സംവിധാനം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ സൈകാട്രി, അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ന്യൂറോ സർജറി എന്നീ വിഭാഗങ്ങളുടെ വാർഡുകളിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേയാണ് ഇന്നലെ 12 ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് വാർഡുകളിലെ രോഗി സന്ദർശനം നിരോധിച്ചിരിക്കുകയാണ്.ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് നെ ഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ…
Read Moreതാൽക്കാലിക ജീവനക്കാന്റെ ദുർവാശി; കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹത്തോട് മോർച്ചറി താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതരും ഭരണ കക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവടക്കം ഇടപെട്ടിട്ടും മണിക്കൂറുകളോളം ആംബുലൻസിൻ കിടത്തിയ മൃതദേഹം മോർച്ചറിയുടെ വാതിലിൽ കിടത്തിയാണ് അനാദരവ് കാട്ടിയത്. നെടുംകുന്നം പന്ത്രണ്ടാം മൈലിൽ കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹത്തോടാണ് താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയത്. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ട വയോധികനെ കറുകച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കറുകച്ചാൽ പോലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഉച്ചയ്ക്കു 12 നു നടപടിക്രമം പൂർത്തികരിച്ച ശേഷം മൃതദേഹത്തിൽനിന്ന് കോവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനും പോസ്റ്റ്മോർട്ടത്തിനുമായി മോർച്ചറിയിൽ എത്തിച്ചു. എന്നാൽ മോർച്ചറിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന താൽക്കാലിക…
Read Moreമെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് ഇരുചക്രവാഹനങ്ങൾ അപ്രത്യക്ഷമാകുന്നു; പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ പോലീസ്; കാരണം കേട്ടാൽ ഞെട്ടും…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽനിന്ന് ഇരുചക്രവാഹനങ്ങളുടെ മോഷണങ്ങൾ പെരുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആറ് ബൈക്കുകളാണ് കോന്പൗണ്ടിൽനിന്നു മാത്രം നഷ്ടപ്പെടുന്നത്. ബൈക്കുകളിൽ ചിലത് കുറച്ചു നാളുകൾക്ക് ശേഷം മോഷണം നടന്നയിടത്തു തന്നെ കൊണ്ടുവന്നു ഉപേക്ഷിക്കുന്നതും പതിവാണ്. ബൈക്കുകൾ മോഷണം പോകുന്നത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയാൽ കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. കഞ്ചാവ് ലഹരിക്കടിമപ്പെട്ട യുവാക്കളാണ് ആശുപത്രി കോന്പൗണ്ടിൽ നിന്ന് ബൈക്കുകൾ മോഷ്ടിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. മോഷണം പോയ ബൈക്ക് കണ്ടെത്തിയാൽ പോലീസ് പരാതിക്കാരെ വിളിച്ചു വരുത്തി ഉടമസ്ഥർക്ക് തിരികെ ഏല്പിക്കാറുണ്ട്. അതുകൊണ്ടാണ് മോഷണം സംബന്ധിച്ചു പരാതി കിട്ടിയാലുടൻ കേസ് രജിസ്റ്റർ ചെയ്യാത്തതെന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു. കോവിഡ് ഭീതി മൂലം ആശുപത്രിക്കുള്ളിലും പരിസരങ്ങളിലും കോന്പിംഗ് നടത്താൻ കഴിയാത്തത് മോഷ്ടാക്കൾക്കും കഞ്ചാവ് മാഫിയയ്ക്കും ആശുപത്രി പരിസരം താവളമാക്കാൻ കാരണമാകുന്നുണ്ടെന്നും പോലീസ് പറയുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച ജീവനക്കാരിക്ക്കോവിഡ്
ഗാന്ധിനഗർ: രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരിക്കും ചികിത്സയിൽ കഴിയുന്ന രോഗിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരും ചികിത്സയിൽ കഴിയുന്ന രോഗികളും വീണ്ടും ആശങ്കയിൽ. കോട്ടയം മെഡിക്കൽ കോളജ് ഡയാലിസിസ് ടെക്നീഷ്യ അരീപ്പറന്പ് സ്വദേശിനി 27കാരിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന വൈക്കം ചെന്പ് സ്വദേശിയായ 25കാരനും രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക പടർന്നിരിക്കുകയാണ്. ജനുവരിയിൽ മെഡിക്കൽ കോളജ് സെന്ററിൽ നിന്നും ടെക്നീഷ്യ ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചിരുന്നു. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും എടുത്തു. കഴിഞ്ഞ ദിവസം പനിയും ശ്വാസം മുട്ടലുമുണ്ടായതിനെ തുടർന്ന് പരിശോധന നടത്തി. ഇന്നലെ പരിശോധന ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. തൽക്കാലം ഹോം ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് തെന്നി വീണു കാൽ ഒടിഞ്ഞ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 25കാരനു ശസ്ത്രക്രിയക്ക് മുന്പു നടത്തിയ…
Read Moreഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല; ഇപ്പോഴത്തെ വിവാദം അനർഹരായ കുട്ടികളുടെ അപേക്ഷ തള്ളിയത് മൂലം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ. മാനസിക- ശാരീരിക വെല്ലുവിളികളുള്ള കുട്ടികളാണ് ഇവിടെ ഐക്യു പരിശോധന്ക്കായി എത്തുന്നത്. അവരോട് കാരുണ്യ പൂർവമായ സമീപനമാണ് പുലർത്തുന്നത്. അർഹരായ എല്ലാ കുട്ടികൾക്കും നീതി പൂർവമായ ഇടപെടലാണ് ആശുപത്രിയിൽ നിന്നും ബന്ധപ്പെട്ട വിഭാഗം ഡോക്്ടറുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അറിയിച്ചു. പരീക്ഷ സംബന്ധമായ ആനുകൂല്യം ലഭിക്കുന്നതിനും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പി വേണ്ടതാണോ എന്നു തീരുമാനിക്കുന്നതിനും അർഹരായ മുഴുവൻ കുട്ടികൾക്കും മെച്ചപ്പെട്ട സംവിധാനവും സഹായ മനോഭാവവുമാണ് ബന്ധപ്പെട്ട വിഭാഗം ചെയ്തു വരുന്നത്. ആനുകൂല്യം നേടുന്നതിനായി സമീപിച്ച അനർഹരായ കുട്ടികളുടെ അപേക്ഷ തള്ളിയതിന്റെ പ്രതികരണമാണ് ഇപ്പോഴത്തെ വിവാദം എന്നും ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയന നടപടികൾ സ്വീകരിക്കുമെന്നും…
Read Moreഓപ്പറേഷന് രോഗിക്കായി വാങ്ങിയ മരുന്നിനൊപ്പം ബില്ലും ചോദിച്ചു വാങ്ങി; ഉപയോഗിക്കാതിരുന്ന മരുന്ന് ബില്ല് സഹിതം വീണ്ടും മെഡിക്കൽ സ്റ്റോറിലെത്തി; കോട്ടയം മെഡിക്കൽ കോളജിലെ ജീവനക്കാരിയുടെ ഉഡായിപ്പ് പൊളിച്ച് രോഗിയുടെ ബന്ധുക്കൾ….
ഗാന്ധിനഗർ: ശസ്ത്രക്രിയക്ക് മുന്പ് രോഗിയെ മയക്കുന്നതിനുള്ള വിലകൂടിയ മരുന്ന് രോഗിയുടെ ബന്ധുവിനെ കൊണ്ടു വാങ്ങിപ്പിച്ചു. ഉപയോഗിക്കാതിരുന്ന ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം തിയറ്ററിൽ ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ജീവനക്കാരി വാങ്ങിയ കടയിൽ കൊണ്ടുപോയി തിരികെ വില്പന നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിലാണ് സംഭവം. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരു രോഗിക്ക് ഡോക്ടർമാർ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശസ്ത്രക്രിയക്ക് മുന്പ് കൈ മരവിപ്പിക്കുന്നതിനുള്ള മരുന്ന് കുറിച്ച് നൽകി. രോഗിയുടെ ബന്ധുക്കൾ, മോർച്ചറി ഗേറ്റിന് എതിർ ഭാഗത്തുള്ള ഒരു ഹോട്ടലിനു സമീപമുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി. തുടർന്ന് ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടിയുള്ള നഴ്സിംഗ് അസിസ്റ്റന്റായ ജീവനക്കാരി വഴി മരുന്നു നൽകി. മരുന്നു നൽകിയപ്പോൾ കടയിലെ ബിൽ കൂടി തരാൻ ജീവനക്കാരി ആവശ്യപ്പെടുകയും, രോഗിയുടെ ബന്ധുക്കൾ അത് നൽകുകയും…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ പെയിന്റിംഗ് തട്ടിപ്പ് ? പിന്നിൽ ചില യൂണിയൻ നേതാക്കൻമാരും കോൺട്രാക്ടർമാരുമെന്ന് ആരോപണം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടങ്ങളുടെ പെയിന്റിംഗ് ജോലി ചെയ്യുന്നതിൽ വൻ തട്ടിപ്പെന്ന് ആരോപണം. ചില യൂണിയൻ നേതാക്കൻമാരും കോണ്ട്രാക്ടർമാരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. 2015 മുതൽ 2020 വരെ കോട്ടയം മെഡിക്കൽ കോളജിൽ നാല് യൂണിയനുകളുടെ കീഴിലുള്ള തൊഴിലാളികളാണ് കെട്ടിടങ്ങളുടെ പെയിന്റിംഗ് ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ദിവസക്കൂലി അടിസ്ഥാനത്തിലും ചെയ്യുന്ന ജോലി അളന്നു നോക്കിയും, ഉടന്പടി പ്രകാരവുമായിരുന്നു തൊഴിലാളികളെ കൊണ്ട് പെയിന്റിംഗ് ജോലികൾ ചെയ്യിപ്പിച്ചിരുന്നത്. ഒരു കെട്ടിടം പെയിന്റ് ചെയ്യുന്പോൾ മൂന്നു തവണ (മൂന്നു കോട്ട്) പെയിന്റടിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ചില യൂണിയൻ നേതാക്കളുടെ നിർദ്ദേശപ്രകാരം മൂന്നു കോട്ട് പെയിന്റിംഗ് അടിച്ചിട്ടില്ലെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. മെഡിക്കൽ കോളജിലെ ഓരോ വിഭാഗത്തിലുള്ള കെട്ടിടങ്ങളും ഓരോ കോണ്ട്രാക്്ടർമാരുടെ നേതൃത്വത്തിൽ ഓരോ യൂണിയനുകളാണ് പെയിന്റ് അടിക്കുന്നത്. ഒരു യൂണിയനിൽപ്പെട്ട തൊഴിലാളികളെ കൊണ്ട് ഒരു കോട്ട് പ്രൈമറും, രണ്ട് കോട്ട് എമർഷനും…
Read More‘ഇരുട്ടിലാണ് കവാടം’; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടം കൂരിരുട്ടിൽ;വഴിതെറ്റി ആംബുലൻസുകൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടം കൂരിരുട്ടിൽ. സന്ധ്യ കഴിഞ്ഞ് ആംബുലൻസ് അടക്കമുള്ള വിവിധ വാഹനങ്ങളിൽ രോഗികളെ കൊണ്ടുവരുന്പോൾ കവാടത്തിൽ വൈദ്യുതി വെളിച്ചം ഇല്ലാതെ ഇരുട്ടായതിനാൽ പ്രവേശന കവാടം അറിയാതെ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നു. പ്രധാന റോഡിൽ നിന്നും അത്യാഹിത വിഭാഗംറോഡിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള ലൈറ്റുകളാണ് പ്രവർത്തനരഹിതമായത്. ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ലൈറ്റുകൾ പണിമുടക്കിയിട്ട്. രാത്രി സമയങ്ങളിൽ രോഗികളുമായി അമിത വേഗത്തിലാണ് വാഹനങ്ങൾ വരുന്നത്. പരിചയമുള്ള ഡ്രൈവർമാർക്ക് പോലും ആശുപത്രിക്കകത്തേക്കുള്ള പ്രവേശന റോഡ് കാണാൻ കഴിയാതെ കവാടം കടന്നു മുന്നോട്ടു പോകുന്നു. കോട്ടയം-ചുങ്കം റോഡ് വഴി വരുന്ന വാഹനങ്ങളും, അതിരന്പുഴ- ഗാന്ധിനഗർ റോഡുകളിൽ നിന്നു വരുന്ന വാഹനങ്ങളും കവാടം കഴിഞ്ഞ് അധിക ദൂരം മുന്നോട്ടു പോയ ശേഷമാണ് പിന്നീട് പുറകോട്ടു വന്ന് അത്യാഹിത വിഭാഗം റോഡിൽ പ്രവേശിക്കുന്നത്. വൈദ്യുതി വിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം…
Read Moreഞരമ്പു മുറിക്കൽ തുടരുന്നു; കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് കയ്യിലെ ഞരമ്പ് മുറിച്ചു
ഗാന്ധിനഗർ: കയ്യിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണ വിഭാഗത്തിൽ കഴിയുന്ന തൃശൂർ സ്വദേശിയായ 20കാരനാണ് കയ്യിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു പേ വാർഡിലെ കോവിഡ് നിരീക്ഷണ വിഭാഗത്തിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കൾ ആരും കൂടെയുണ്ടായിരുന്നില്ല. ജോലിയുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയതാണെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണവുമായി നഴ്സ് എത്തിയപ്പോൾ വാതിൽ തുറന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സുരക്ഷാ വിഭാഗത്തെ അറിയിച്ചു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെത്തി വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു. അപ്പോഴാണ് ഇടതു കയ്യിലെ ഞരന്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മറ്റ് ജീവനക്കാരുടെ സഹായത്തോടെ സർജറി വിഭാഗത്തിലെത്തിച്ചു…
Read More