ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് മദ്യശാലകള്‍; മാഹിയിലെ അവസ്ഥ ഹര്‍ത്താലിന് സമമെന്ന് നാട്ടുകാര്‍; കാലിയടിച്ചു പോകുന്ന ബസുകള്‍ അപൂര്‍വ്വ കാഴ്ച

ദേശീയ,സംസ്ഥാന പാതകളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ പൂട്ടണമെന്ന കോടതി ഉത്തരവു വന്നത് ഏറ്റവുമധികം ബാധിച്ചത് മാഹിയെയാണ്. മദ്യശാലകള്‍ക്ക് പേരുകേട്ട മാഹി ടൗണില്‍ മാത്രം 32 മദ്യശാലകള്‍ക്കാണ് പൂട്ടുവീണത്. കോടതി നിഷ്‌കര്‍ഷിക്കുന്ന പരിധിയില്‍ ഉള്‍പ്പെടാത്ത, റെയില്‍േവ സ്‌റ്റേഷന്‍ റോഡിലുള്ള സ്റ്റാര്‍ പദവിയുള്ള ബാറിനും മറ്റൊരു വിദേശമദ്യവില്‍പനശാലയ്ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി. മദ്യപന്മാരുടെ പറുദീസയെന്നായിരുന്നു മുമ്പ് മാഹി അറിയപ്പെട്ടിരുന്നത്. മാഹിയില്‍ ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 62 മദ്യശാലകളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പകുതിയിലേറെ ദേശിയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നതും. ഇവയ്ക്കാണ് ഏപ്രില്‍ ആദ്യ ദിവസത്തോടെ തന്നെ പൂട്ടു വീണിരിക്കുന്നത്. 19 മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്നലെ അടച്ചുപൂട്ടിയത്. ബാറുകള്‍ പൂട്ടിയതോടെ അറന്നൂറോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. ടൗണിലെ മദ്യശാലകള്‍ അടയ്ക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ മദ്യശാലകളില്‍ തിരക്കുകൂട്ടുമെന്നും ഇതുവഴി ഗ്രാമത്തില്‍ മദ്യപശല്യം വര്‍ദ്ധിക്കുമെന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്. പുതിയ…

Read More