ഇടവേളയ്ക്കു ശേഷം സി.എ.എ വിരുദ്ധ പ്രതിഷേധം വീണ്ടും ആരംഭിക്കുന്നു ! പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലേക്ക്…

പൗരത്വ നിയമ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ പ്രതിഷേധിക്കുന്നവര്‍ വീണ്ടും തെരുവിലേക്കിറങ്ങുന്നു. രണ്ടുമാസത്തിലേറെയായി പകര്‍ച്ചവ്യാധി മൂലം പ്രകടനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായ പ്രതിഷേധക്കാര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. സിഎഎ-എന്‍ആര്‍സിക്കെതിരെ പ്രതിഷേധിച്ചും, ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ആളുകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ബുധനാഴ്ച ബാംഗ്ലൂരില്‍ മൗര്യ സര്‍ക്കിളില്‍ ഗാന്ധി പ്രതിമയ്ക്കടുത്ത് നൂറോളം പേര്‍ ഒത്തുകൂടും എന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തില്‍ പങ്കാളികളായ ജാമിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, മീരന്‍ ഹൈദര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ ജെഎന്‍യു വിദ്യാര്‍ത്ഥികളായ നതാഷ നര്‍വാള്‍, ദേവംഗാന കലിത എന്നിവരോടൊപ്പം പ്രവര്‍ത്തകരായ ഇസ്രത്ത് ജഹാന്‍, ഖാലിദ് സൈഫി, ഗള്‍ഫിഷ ഫാത്തിമ, ഷാര്‍ജീല്‍ ഇമാം, ഷിഫാ ഉര്‍- റഹ്മാന്‍ എന്നിവരെ മോചിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിഷേധം ആരംഭിച്ചതു മുതല്‍ അറസ്റ്റിലായ ചിലര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍…

Read More

നിയന്ത്രണങ്ങള്‍ കുറച്ചതിനു പിന്നാലെ കാഷ്മീരില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം ! പ്രതിഷേധത്തില്‍ കുട്ടികളും…

ബലി പെരുന്നാളിന്റെ ഭാഗമായി കാഷ്മീര്‍ താഴ്‌വരയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറച്ചു കൊണ്ടുവന്നതിനു പിന്നാലെ ശ്രീനഗറില്‍ വന്‍ പ്രകടനം. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി ഞായറാഴ്ച വൈകുന്നേരം നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. വ്യാപാരസ്ഥാപനങ്ങളും കമ്പോളങ്ങളും തുറന്നുപ്രവര്‍ത്തിച്ചിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പ്രതിഷേധങ്ങളില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിശദീകരണം വന്നതിനു പിന്നാലെയാണ് നൂറുക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ശ്രീനഗറില്‍ നടന്നത്. കുട്ടികളടക്കം പ്രതിേഷധത്തില്‍ പങ്കെടുത്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 35A റദ്ദാക്കുന്നതിന്റെ ഭാഗമായി ഏറെ മുന്നോരുക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. 40000 അര്‍ധസൈനികരെ അധികം വിന്യസിച്ചും മുന്‍മുഖ്യമന്ത്രിമാരെ തടവിലാക്കിയും ഇന്റര്‍നെറ്റ് വിഛേദിച്ചും സമാനതകളില്ലാത്ത നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. പാര്‍ലമെന്റിലടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് വഴിവെയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നുവെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ തളളിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനഗറില്‍ ഇന്ത്യാവിരുദ്ധ…

Read More

ആറ്റുകാല്‍ പൊങ്കാലയുടെ പേരു പറഞ്ഞ് സെക്രട്ടറിയേറ്റിന്റെ മുമ്പിലെ സമരപ്പന്തലുകള്‍ പൊളിച്ചു മാറ്റി ! രാത്രിയ്ക്കു രാത്രി വന്ന് പന്തല്‍ പൊളിച്ചിട്ടും സമരം തുടര്‍ന്ന് ശ്രീജിത്ത്; പ്രതിഷേധം ശക്തമാവുന്നു…

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുമ്പിലെ സമരപ്പന്തലുകള്‍ മുഴുവന്‍ രാത്രിയ്ക്കു രാത്രി പൊളിച്ചു മാറ്റി. നഗരസഭയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെയാണ് പൊളിച്ചുമാറ്റിയത്. തിങ്കളാഴ്ച അര്‍ധരാത്രി 11.30ഓടെയാണ് പോലീസ് എത്തിയത്. പിന്നീട് ഒരു മണിക്കൂര്‍ കൊണ്ട് സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി. ബുധനാഴ്ച നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് അധികൃതര്‍ പന്തലുകള്‍ പൊളിച്ചുമാറ്റിയത്. നടപ്പാത കൈയ്യേറി നിര്‍മ്മിച്ചിട്ടുള്ള നടപ്പാതകളാണ് പൊളിച്ചുമാറ്റുന്നതെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ നടത്തുന്നവരുടെ പന്തലുകള്‍ അടക്കം നിരവധി പന്തലുകളാണ് പോലീസ് പൊളിച്ചു നീക്കിയത്. നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി നിരവധിയാളുകള്‍ മുന്നോട്ട് വന്നെങ്കിലും ഫലം കണ്ടില്ല. സഹോദരന്റെ മരണത്തില്‍ കുറ്റക്കാരനെ കണ്ടെത്തണമെന്ന് രണ്ട് വര്‍ഷമായി സമരം നടത്തുന്ന ശ്രീജിത്ത് സമരപ്പന്തല്‍ പൊളിച്ചിട്ടും പാതയോരത്ത് സമരം തുടരുകയാണ്. സമരപ്പന്തലുകള്‍ മാറ്റിയപ്പോഴുണ്ടായ വസ്തുക്കള്‍ ലോറികളില്‍ ഇവിടെ നിന്നും മാറ്റി. അടുപ്പുകളും, കസേരകളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മദ്യകുപ്പികളും അടക്കം ആറ്ലോഡ് വസ്തുക്കളാണ് ഇവിടെ നിന്നും…

Read More

മഞ്ജുവാര്യരുടെ വീടിനു മുമ്പില്‍ സമരം ചെയ്യാന്‍ ഒരുങ്ങി ആദിവാസികള്‍ ! എങ്ങനെയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍;മഞ്ജു പുലിവാലു പിടിച്ചതിങ്ങനെ…

തൃശൂര്‍:വീണ്ടും പുലിവാല് പിടിച്ച് നടി മഞ്ജുവാര്യര്‍. പനമരം ആദിവാസികോളനിയിലെ വീടുനിര്‍മാണവുമായി ബന്ധപ്പെട്ടു താരത്തിന്റെ വീടിനു മുമ്പില്‍ കോളനി നിവാസികള്‍ സമരത്തിനൊരുങ്ങുകയാണ്. ബുധനാഴ്ച സമരം തുടങ്ങുമെന്നാണ് അറിയിപ്പ്. എന്നാല്‍ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണു സൂചന. മഞ്ജുവുമായി ചര്‍ച്ച നടത്തിയ മന്ത്രി എ.കെ.ബാലന്‍ സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായാണു വിവരം. 2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവമുണ്ടായത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ പദ്ധതി തയാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആക്ഷേപം. വാഗ്ദാനം വിശ്വസിച്ച കോളനിവാസികള്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടതായാണ് സമരത്തിനു നേതൃത്വം നല്‍കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നത്. ഭവനനിര്‍മാണ പദ്ധതി ലക്ഷ്യമിട്ടിരുന്നില്ലെന്നും ആദിവാസി മേഖലയില്‍ എന്തു ചെയ്യാനാവുമെന്നു കണ്ടെത്താന്‍ സര്‍വേ നടത്തുക മാത്രമാണ് ഉണ്ടായതെന്നും മഞ്ജു വാര്യര്‍ സര്‍ക്കാര്‍ നിയമം ഉള്‍പ്പെടെ തടസ്സമായതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഇക്കാര്യം അന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു.…

Read More

ഈ എയര്‍പോര്‍ട്ടിന്റെ രാജശില്‍പി ഉമ്മന്‍ചാണ്ടിയാണ്; ഉമ്മന്‍ചാണ്ടിയെയും കെ. ബാബുവിനെയും ഒഴിവാക്കി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് കടുത്ത അപരാധം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാദാപുരം സ്വദേശി…

 കേരളത്തിന് മുതല്‍ക്കൂട്ടായി കണ്ണൂര്‍ വിമാനത്താവളം ഇന്ന് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാദാപുരം സ്വദേശി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടനത്തിനു ക്ഷണിക്കാഞ്ഞതാണ് നാദാപുരം കല്ലാച്ചി സ്വദേശിയായ ഫൈസലിനെ പ്രതിഷേധത്തിലേക്കു നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ നിര്‍മ്മാണം പുരോഗമിച്ചത്. ആദ്യഘട്ട ഉദ്ഘാടനവും നടത്തി. വിമാനത്താവളത്തിന് ആദ്യം അനുകൂല നിലപാട് എടുത്ത മുന്‍കേന്ദ്രമന്ത്രി ഇബ്രാഹിമിനെ പോലും ഉദ്ഘാടനത്തിന് ക്ഷണിച്ചു. അപ്പോഴും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. വിഎസ് അച്യൂതാനന്ദനേയും ക്ഷണിച്ചില്ല. ഇതൊക്കെയാണ് വിമാനത്താവള ഉദ്ഘാടനത്തിനിടെ ചര്‍ച്ചയാകുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്‌കരിക്കുകയാണ്. അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഫൈസല്‍ ബാനറുമായാണ് എത്തിയത്. ഉമ്മന്‍ ചാണ്ടിയെ വിളിക്കാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ഈ യാത്രികനെ തടയാന്‍ ആരും എത്തിയില്ല. പൊലീസും ഇടപെട്ടില്ല. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈസല്‍ വിമാനയാത്രയ്ക്കായി പോവുകയും ചെയ്തു. ഇതിനിടെയിലും ഉമ്മന്‍…

Read More

വിവാഹത്തിലൂടെ ശിക്ഷയില്‍നിന്നുള്ള ഒഴിവാകല്‍! ലെബനിലെ ആത്മഹത്യ ചെയ്യുന്ന വസ്ത്രങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു; വ്യത്യസ്തമായ പ്രതിഷേധത്തെക്കുറിച്ചറിയാം

ലൈംഗികപീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ പ്രതിയെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിനെതിരേ ലെബനനില്‍ നടന്ന പ്രതിഷേധം ലോകശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. രാജ്യത്തെ പ്രശസ്തമായ ബെയ്റൂട്ട് ബീച്ചാണ് പ്രതിഷേധത്തിന് വേദിയായത്. വിവാഹവേളകളില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന വെളുത്ത വിവാഹവസ്ത്രങ്ങളുടെ കഴുത്തില്‍ കുരുക്കിട്ട് അന്തരീക്ഷത്തില്‍ തൂക്കിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 31 വസ്ത്രങ്ങളാണ് ഇത്തരത്തില്‍ തൂക്കിയിട്ടത്. മാസത്തിലെ ഓരോദിവസവും സ്ത്രീകള്‍ പീഡനത്തിനിരയാകുയോ പീഡകനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്നുണ്ട്. ഇതിനെ സൂചിപ്പിക്കാനാണ് 31 വിവാഹവസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തക ആലിയ അവാദ പറഞ്ഞു. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടു പോകല്‍, നിര്‍ബന്ധിത വിവാഹം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട 522 -ാം ആര്‍ട്ടിക്കിള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്ററി കമ്മറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിന്‍ പ്രകാരം പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിലൂടെ അക്രമിക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. ഈ വരുന്ന…

Read More