മലയാള സിനിമയുടെ ശ്രീ വിടവാങ്ങിയത് മകന്റെ പിറന്നാൾ ദിനത്തിൽ. സമ്മാനപ്പൊതിയും കേക്കുമായി കാത്തിരിക്കുന്ന അച്ഛന്റെ ഫോൺ വിളിയ്ക്കായി കാത്തു നിന്ന മകൻ ധ്യാൻ ശ്രീനിവാസനെ തേടിയെത്തിയത് പിതാവിന്റെ വിയോഗ വാർത്ത. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. അച്ഛൻ മകൻ എന്ന ബന്ധങ്ങൾക്കപ്പുറം നല്ല സുഹൃത്തുക്കളായിരുന്നു അവരെന്ന് പല ഇന്റർവ്യൂകളിലും ധ്യാൻ പറഞ്ഞിട്ടുണ്ട്. പരസ്പരം കളിയാക്കലുകൾകൊണ്ട് സംസാരിക്കുന്ന അച്ഛൻ -മകൻ കോംബോ ഇനി ഓർമകളിൽ മാത്രം. മലയാളസിനിമാ ലോകത്തെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനിവാസൻ നടത്തിയ നാൾവളികൾ ഏറെയായിരുന്നു. സാധാരണക്കാരുടെ ഇടയിലേയ്ക്ക് നർമത്തിന്റെ ഭാവത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തി. ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനി…
Read More