വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിഅഫാന്‍റെ ആരോഗ്യനില ഗുരുതരം; തൂങ്ങി മരിക്കാൻ ശ്രമിച്ചത് ജയിലിലെ ശുചിമുറിയിൽ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാള്‍ വെന്‍റിലേറ്ററിലാണ്.

48 മണിക്കൂര്‍ സമയം കഴിഞ്ഞാല്‍ മാത്രമേ ആരോഗ്യ സ്ഥിതിയെക്കുറിച്ചു വ്യക്തമായി പറയാന്‍ സാധിക്കുവെന്നാണ് ആശുപത്രി അധികൃതര്‍ ജയില്‍ അധികൃതരേ അറിയിച്ചിരിക്കുന്നത്.

പ്രതിയുടെ തലച്ചോറിലും ഹൃദയത്തിലും കഴുത്തിലെ ഞരമ്പുകളിലും ഗുരുതര പരിക്കുണ്ട്. ഇന്നലെ രാവിലെയാണ് ഇയാള്‍ ജയിലിലെ ശുചിമുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാന്‍ ഇത് രണ്ടാംതവണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരുകൊല കേസില്‍ ഇയാള്‍ക്കെതിരെ പോലീസ് കുറ്റപത്രം കോടതിയില്‍ കൊടുത്തിരുന്നു. മറ്റു കൊലക്കേസുകളിലെ കുറ്റപത്രം വൈകാതെ നല്‍കാന്‍ പോലീസ് നടപടി തുടരുകയാണ്.

Related posts

Leave a Comment