പലരുമായി അടുപ്പം! ഭാര്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച ഭര്‍ത്താവ് ഞെട്ടി; രണ്ടാം ഭര്‍ത്താവിനെ കബളിപ്പിച്ച് കടന്ന ഭാര്യ കുടുങ്ങി; ബാബുരാജ് പരാതിയില്‍ പറയുന്നതിങ്ങനെ…

മുണ്ടക്കയം ഈസ്റ്റ്: രണ്ടാം ഭര്‍ത്താവിനെ കബളിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന് മുങ്ങിയ ഭാര്യയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. പാലൂര്‍ക്കാവ് സ്വദേശിനി സുബിയെയാണ് തമിഴ്‌നാട് ഉത്തമപാളയും സ്വദേശിയും ഭര്‍ത്താവുമായ ബാബുരാജിന്‍റെ പരാതിയെ തുടര്‍ന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്.

ബാബുരാജ് പരാതിയില്‍ പറയുന്നതിങ്ങനെ: 2013ല്‍ കൊടുകുത്തിക്ക് സമീപമുള്ള എസ്എന്‍ഡിപി ശാഖയിൽ ഇരുവരും വിവാഹിതരായി ഉത്തമപാളയത്ത് താമസിച്ച് വരുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ് ബന്ധുക്കളുടെ സമ്മതത്തോടെ നടന്നത്. എന്നാല്‍, തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. മുണ്ടക്കയത്തിനു സമീപം വാടകക്കെടുത്ത വീട്ടിലായിരുന്നു ഇരുവരും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കണ്ടത്. സ്വന്തം വീടാണെന്നും രണ്ട് കുട്ടികള്‍ ഉള്ള വിവരവും ഇവര്‍ ഇവര്‍ മറച്ചുവെച്ചു. വിവാഹത്തിനുശേഷം എല്ലാ മാസവും വീട്ടിലേക്ക് പോകുപ്പോള്‍ പല തവണയായി നാലു ലക്ഷത്തോളം രൂപ വാങ്ങി വീട്ടില്‍ നല്‍കിരുന്നു.

പെരുമാറ്റത്തില്‍ സംശയം തോന്നിയ ബാബുരാജ് ഭാര്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ പലരുമായി അടുപ്പമുണ്ടെന്ന് മനസിലായി. കഴിഞ്ഞ ജൂലൈ 27ന് ബാബുരാജ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണെന്നെ മറുപടി ലഭിച്ചത്. സുബിയുടെ മാതാപിതാക്കളെ വിളിച്ചപ്പോള്‍ തങ്ങള്‍ക്ക് അറിയല്ലായെന്ന മറുപടിയാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.

കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ തന്‍റെ പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വിവിധ ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍, അഞ്ചു പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സുബിയുടെ പാലൂക്കാവിലുള്ള വീട്ടില്‍ നിന്നും ഇന്നലെ രാവിലെ വനിത പോലീസ് അടക്കമുള്ളവര്‍ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.പെരുവന്താനം പോലീസിന്‍റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.

Related posts