പൊളിഞ്ഞെങ്കിലും അതിസമ്പന്നന്‍

bis-milyaപാരമ്പര്യമായി കിട്ടിയ ബിസിനസുകള്‍ വളര്‍ത്തി വലുതാക്കി, പലതിലും കുത്തകയുമായി. പക്ഷേ, ഒടുവില്‍ ഉണ്ടായിരുന്നതും നേടിയെടുത്തതും ഒക്കെ നഷ്ടപ്പെട്ടു. ഇപ്പോള്‍ നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ഓടുകയാണ് ഇന്ത്യയിലെ മുന്‍ മദ്യരാജാവ് വിജയ് മല്യ.തനിക്കെതിരായ കേസുകളും നടപടികളും മുറുകിവരുന്ന ദിവസ ങ്ങളില്‍ ആരുമറിയാതെ മല്യ രാ ജ്യംവിട്ടു. മാര്‍ച്ച് രണ്ടിന് നാടുവിട്ടു ലണ്ടനിലേക്കു പോയെന്നു സിബിഐ അറിയിച്ചതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സു പ്രീംകോടതിയെ അറിയിച്ചു.

മല്യയുടെ കമ്പനികളും അഭിഭാഷകരും അദ്ദേഹം മുങ്ങിയതായി പറയുന്നില്ല. ബാങ്കുകളുമായി ഒ ത്തുതീര്‍പ്പിനു ശ്രമം തുടരുന്നുവെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, അതാരും വിശ്വസിക്കുന്നില്ല.മല്യയുടെ മിക്കവാറും ബിസിനസുകള്‍ വിറ്റൊഴിഞ്ഞു. ഇനി ഇന്ത്യയിലെ കമ്പനികളിലുള്ള ഓഹരികള്‍ മിക്കതും ബാങ്കുകളില്‍ പണയത്തിലുമാണ്. 17 ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യത്തിനു നല്‍കാനുള്ള 7000 കോടി രൂപയും അതിന്റെ നാലഞ്ചുവര്‍ഷത്തെ പലിശയും നല്‍കാന്‍ മാര്‍ ഗമൊന്നും മുന്നിലില്ല.

ഇതിനര്‍ഥം മല്യ ഒന്നുമില്ലാത്തവനായി എന്നല്ല. ബാങ്കുകള്‍ക്കു പിടിക്കാവുന്ന സ്വത്തുക്കള്‍ കുറ വാണെന്നു മാത്രം. ഇന്ത്യന്‍ നിയ മങ്ങള്‍ ബാധകമല്ലാത്ത, ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്ത ഏതെങ്കിലും രാജ്യത്താണെങ്കില്‍ മല്യക്കു സുഖമായി കഴിയാനാകും. അതിനു മാത്രം സമ്പത്ത് മല്യ സ്വന്തമാക്കിയിട്ടു ണ്ട്.

ലോകത്തില്‍ ഏറ്റവുമധികം മദ്യം നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയടക്കമുള്ളവ കൈവിട്ടുപോയെങ്കി ലും മല്യയുടെ സ്വകാര്യസമ്പാദ്യം വളരെ വലുതാണ്. ദ്വീപുകള്‍, ബംഗ്ലാവുകള്‍, ഉല്ലാസനൗക(യോട്)കള്‍, കൊട്ടാരങ്ങള്‍ തുടങ്ങി ഒരു നീണ്ട നിര.

ദ്വീപുകള്‍

ഏഴു വര്‍ഷം മുമ്പാണു ഫ്രാന്‍സിനു തെക്ക് മോണ്ടികാര്‍ലോയ്ക്കടുത്ത് 800 കോടി രൂപയ്ക്ക് ഒരു ദ്വീപ് മല്യ വാങ്ങിയത്. അതിനു മുമ്പ് മാലദ്വീപിനു സമീപം ഒരു പറ്റം ദ്വീപുകള്‍ വാങ്ങിക്കൂട്ടി. ലക്ഷദ്വീപിനടുത്ത് തിന്നക്കര എന്നൊരു ദ്വീപും മല്യക്കുണ്ട്. ദ്വീപുകളിലെല്ലാം റിസോര്‍ട്ടുകള്‍ നടത്തുന്നു.

ദക്ഷിണാഫ്രിക്കയില്‍ ജൊഹാനസ്‌ബെര്‍ഗിനടുത്ത് 12,000 ഹെക്ടര്‍ (120 ചതുരശ്ര കിലോമീറ്റര്‍) നായാട്ടു വനം സ്വന്തമായുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ നായാട്ടുവനമാണ് മബുല ഗെയിം ലോഡ്ജ് എന്ന പേരിലുള്ള ഇത്.ഹിമാലയത്തില്‍ ആയിരം ഏക്കറോളം സ്ഥലം ടൂറിസം പദ്ധതിക്കായി സ്വന്തമാക്കിയെ ന്ന് എട്ടുവര്‍ഷം മുമ്പു വാര്‍ത്ത ഉണ്ടായിരുന്നു.

സ്‌കോട്‌ലന്‍ഡില്‍ മൂന്നോ നാലോ പഴയ കൊട്ടാരങ്ങള്‍ മല്യക്കുണ്ട്. ലണ്ടനിലും ചൂതാട്ടകേന്ദ്രമായ മോണ്ടികാര്‍ലോയിലും ബംഗ്ലാവുകള്‍, ന്യൂയോര്‍ക്കില്‍ ഏറ്റവും വിലയേറിയ മന്‍ഹാട്ടനില്‍ ട്രംപ് ടവേഴ്‌സില്‍ ഒന്നിലേറെ പാര്‍പ്പിടങ്ങള്‍, ഡല്‍ഹിയിലും മുംബൈയിലും ബംഗളൂരുവിലും കൊട്ടാ രസമാനമായ ബംഗ്ലാവുകള്‍ – വി ജയ് മല്യയുടെ സ്വത്തുവകകള്‍ നീളുകയാണ്. ഗോവയില്‍ കിംഗ് ഫിഷര്‍ വില്ല എന്ന ബംഗ്ലാവ് ഇപ്പോള്‍ ജപ്തിഭീഷണിയിലാണ്. ഊട്ടിയിലെ ഏറ്റവും വലിയ പൂ ന്തോട്ടമുള്ള ബംഗ്ലാവും മല്യയുടേതുതന്നെ. ഉല്ലാസനൗകകള്‍ മൂന്നെണ്ണമുണ്ട്. ഇന്ത്യന്‍ എംപ്രസ്, ഇന്ത്യ ന്‍ പ്രിന്‍സസ്, കലിസ്മ എന്നിവ.

പഴയ കാറുകള്‍

പഴയ കാറുകളുടെ വലിയ ശേഖരത്തിനുടമയാണ്. 2009ലെ കണക്കനുസരിച്ച് 240 പഴയ കാറുകള്‍ ഉ ണ്ടായിരുന്നു. പിന്നീടും നിരവധി ആഡംബര കാറുകള്‍ ഈ കൂട്ട ത്തില്‍ വന്നുകാണും. സ്വന്തമായി ഫോര്‍മുല വണ്‍ ടീം ഉണ്ടായിരുന്ന (ഇപ്പോള്‍ ഇതു വിറ്റു) മല്യക്കു ഫെരാരികളും ബെന്റ്‌ലികളും പോര്‍ഷെകളും ശേഖരിക്കുന്നതു ഹോബിയായിരുന്നു.

കര്‍ണാടകത്തിലെ കുനിഗലില്‍ മല്യക്കു 400 ഏക്കറുള്ള കുതിരവളര്‍ത്തു കേന്ദ്രമുണ്ട്. കുതിരകളുടെ യും ഫാമിന്റെയും കൂടി വില ശതകോടികള്‍ വരും. 2004ല്‍ ഒന്നേമുക്കാല്‍ ലക്ഷം പൗണ്ട് (ഒന്നരക്കോടിയിലേറെ രൂപ) നല്‍കി ടിപ്പുവിന്റെ വാള്‍ മല്യ വാങ്ങി. ടിപ്പുവുമായി ബന്ധപ്പെട്ട വേറെ 30 സാധന ങ്ങള്‍കൂടി മല്യയുടെ ശേഖര ത്തിലുണ്ട്. 2009ല്‍ മഹാത്മാഗാന്ധിയുടെ കണ്ണടയും മറ്റും വാങ്ങാന്‍ 18 ലക്ഷം ഡോളറാ ണ് മല്യ ചെലവാക്കിയത്.

ഓഹരികള്‍

ഇവയ്ക്കു പുറമേ യുനൈറ്റഡ് ബ്രൂവറീസിന്റെ 32.4 ശതമാനവും യുനൈറ്റഡ് സ്പിരിറ്റ്‌സിന്റെ നാലു ശതമാനവും മാംഗളൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സിന്റെ 22 ശതമാനവും ഓഹരികള്‍ ഇ പ്പോഴും മല്യക്കുണ്ട്. പക്ഷേ, അതില്‍ പകുതിയിലേറെ ബാ ങ്കുകള്‍ക്ക് ഈടുനല്‍കിയിരിക്കുകയാണ്. ഇവയുടെ ഇപ്പോ ഴത്തെ മൊത്തം വിപണി വില 7900 കോടി രൂപ വരും. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 8159 കോടി രൂപയുടെ ഗാരന്റിയായി നില്‍ക്കു ന്ന യുബി ഹോള്‍ഡിംഗ്‌സ് കമ്പനിയുടെ പേരിലാണ് ഈ ഓഹരികള്‍. കിംഗ് ഫിഷര്‍ പൊളിഞ്ഞതിനാല്‍ ഗാരന്റി കമ്പനിക്കെതിരേ അടച്ചുപൂട്ടല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഈ ഓഹരികളൊന്നും മല്യക്കു സഹായമാകില്ലെന്നു ചുരുക്കം.

Related posts