കോഴിക്കോട് : കോവിഡ് ഭീതിക്കിടെ ജില്ലയില്‍ 15 പേര്‍ക്ക് ഷിഗെല്ല രോഗലക്ഷണം. കോഴിക്കോട് മെഡിക്കല്‍കോളജിലും സ്വകാര്യ ആശുപയ്രിയിലും ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് രോഗ ലക്ഷമുള്ളത്. ഇതില്‍ 10 പേര് കുട്ടികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടിക്കല്‍താഴം കൊട്ടംപറമ്പിലെ ചോലയില്‍ വീട്ടില്‍ അദ്നാന് ഷാഹുല്‍ ഹമീദ്(11) മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കുട്ടികയുടെ ശവസംസ്കാര ചടങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്. ഇവരെ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിലെ കിണറിലെ വെള്ളം ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. തുടര്‍ന്ന് ഈ കിണറിലെ വെള്ളം ശാസ്ത്രീയ പരിശോധനക്കായി റീജണല്‍ അനലറ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ എന്ന് ഡിഎംഒ വി.ജയശ്രീ അറിയിച്ചു. നഗരസഭാ ആരോഗ്യവിഭാഗം മായനാട് വാര്‍ഡിലെ കോട്ടപ്പറമ്പ് പ്രദേശത്തെ…
Read MoreDay: December 18, 2020
മലയോര മേഖലയിൽ ഇടത് കോട്ടകളിൽ കടന്നു കയറി യുഡിഎഫ്! കൊടിയത്തൂർ പത്താം വാർഡിലെ തോൽവി യുഡിഎഫിന് മാനക്കേട്
മുക്കം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ മലയോര മേഖലയിൽ ഇടത് കോട്ടകളിലും ആധിപത്യം പുലർത്തി യു ഡി എഫ്. കാരശേരി കൊടിയത്തൂർ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് പല വാർഡുകളിലും ഇടത് മുന്നണിക്ക് അപ്രതീക്ഷിത തോൽവി നേരിടേണ്ടി വന്നത്. ഇത്തരത്തിൽ കാരശേരിയിൽ രണ്ട് വാർഡുകളിലെ ഞെട്ടിക്കുന്ന തോൽവി ഇടത് മുന്നണിക്ക്പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തുകയും ചെയ്തു. കാരശേരിയിൽ സിപിഎമ്മിന്റെ ഉരുക്കു കോട്ടയെന്ന് അറിയപ്പെടുന്ന വാർഡ് നാലിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഷ്റഫ് തച്ചാറമ്പത്ത് ഇടത് സ്ഥാനാർഥിയായ സുബൈർ കോപ്പിലാക്കലിനെ പരാജയപ്പെടുത്തിയത് ഇടത് കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ടി.വിശ്വനാഥന്റെ വാർഡിലാണ് ഈ തോൽവി. ജില്ലാ ബ്ലോക്ക് ഡിവിഷനുകളിൽ സിപിഎം സ്ഥാനാർഥികൾ ഈ വാർഡിൽ മികച്ച ലീഡ് നേടിയതും വരും ദിവസങ്ങളിൽ ചർച്ചയാകും. ഏകപക്ഷീയമായ സ്ഥാനാർഥി നിർണയമാണ് കനത്ത തോൽവിക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാർഡ്…
Read Moreവനിതാ സിഐഡി സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ! അഞ്ച് പേരും അത്താഴം കഴിച്ച ശേഷമായിരുന്നു സംഭവമെന്ന് മനോഹർ…
ബംഗളൂരു: പടിഞ്ഞാറൻ ബംഗളൂരുവിൽ വനിതാ സിഐഡിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക സിഐഡി ഡിവൈഎസ്പി വി. ലക്ഷ്മിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി അന്നപൂർണേ ശ്വരിനഗറിലായിരുന്നു സംഭവം. ലക്ഷ്മി സിഐഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലായിരുന്നു. കോലാർ ജില്ലയിലെ മലൂരിൽ മസ്തി സ്വദേശിയാണ് ലക്ഷ്മി. 2012 ൽ വിവാഹിതയായ ലക്ഷ്മിയുടെ ഭർത്താവ് നവീൻ കുമാർ ആണ്. ദമ്പതികൾ തെക്കൻ ബംഗളൂരുവിലെ കൊണാനകണ്ടെ ക്രോസിനു സമീപം അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് മക്കളുണ്ടായിരുന്നില്ല. അന്നപൂർണേശ്വരിനഗറിൽ സഹൃത്ത് മനോഹറിന്റെ ഫ്ളാറ്റിൽ ബുധനാഴ്ച രാത്രി എട്ടോടെ ലക്ഷ്മി എത്തിയിരുന്നു. മനോഹറിനെ കൂടാതെ പ്രജ്വാൾ, വസന്ത്, രഞ്ജിത് എന്നിവരും ഇവിടെ ഉണ്ടായിരുന്നു. അഞ്ച് പേരും അത്താഴം കഴിച്ച ശേഷമായിരുന്നു സംഭവമെന്ന് മനോഹർ പറയുന്നു. വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിൽ അസ്വസ്ഥയായിരുന്ന ലക്ഷ്മി മുറിയിൽ കയറിവാതിൽ അടച്ചു. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ ചവുട്ടിത്തുറന്നു.…
Read Moreതിലകന് മാത്രമല്ല, കിരീടം ചെയ്യാൻ മോഹൻലാൽ ആദ്യം മടിച്ചു…
മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ. ഷൂട്ടിംഗ് തിരക്കുകൾ കാരണം തിലകൻ ആദ്യം അച്യുതമേനോൻ എന്ന കഥാപാത്രം വേണ്ട എന്ന് വച്ചിരുന്നു. ഒടുവിൽ സിബി മലയിലിന്റെയും ലോഹിതദാസിന്റെയും നിർബന്ധത്തെത്തുടർന്ന് തിലകന്റെ സമയം നോക്കിയാണ് സിനിമ ചിത്രീകരിച്ചത്. തിലകന് മാത്രമല്ല, മോഹൻലാലിനും കിരീടത്തിൽ അഭിനയിക്കാൻ ആദ്യം താത്പര്യമില്ലായിരുന്നുവത്രേ. ഒഴിഞ്ഞു മാറാൻ പോലും ലാൽ ശ്രമിച്ചിരുന്നു. സംവിധായകൻ സിബി മലയിലിന്റെ പത്താമത്തെ സിനിമയും ലോഹിതദാസിന്റെ രചനയിൽ മോഹൻലാൽ അഭിനയിക്കുന്ന ആദ്യത്തെ ചിത്രവുമാണ് കിരീടം. ലോഹി-സിബി കൂട്ടുകെട്ടിന്റെ സിനിമയെ കുറിച്ചുള്ള ഉൗാഹാപോഹങ്ങൾ കേട്ട മോഹൻലാലിന് ഈ സിനിമ ചെയ്യാൻ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. മോഹൻലാലിനോട് കഥ പറയാൻ വേണ്ടി, ലാൽ അഭിനയിക്കുന്ന ലൊക്കേഷനുകളിലെല്ലാം സിബി മലയിലും ലോഹിതദാസും കയറിയിറങ്ങി. ലാൽ അന്ന് മൂന്ന് സിനിമകളുടെ തിരക്കുകളുമായി ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് ഓടി നടക്കുകയാണ്. കഥ കേൾക്കാതെ…
Read Moreചിലത് ശരിയാവില്ല! ഉദ്ഘാടനങ്ങൾക്ക് വിളിക്കാത്തത് കൊണ്ടല്ല, താല്പര്യമില്ല… കനി കുസൃതി
ഉദ്ഘാടനങ്ങൾക്ക് വിളിക്കാത്തത് കൊണ്ടല്ല, താല്പര്യമില്ല. പരസ്യങ്ങളും അങ്ങനെ തന്നെ. ചില ബ്രാൻഡുകൾക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാൽ പല ബ്രാൻഡുകളോടും എത്തിക്കൽ പ്രശ്നങ്ങളുണ്ട്. പരസ്യങ്ങളുടെ കഥ ഇഷ്ടപ്പെടാത്തത് കൊണ്ടോ ഉത്പന്നം പ്രൊമോട്ട് ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ടോ ആകാം. സ്റ്റേജ് ഷോകളിൽ ഡാൻസറായി സിനിമയിലെത്തും മുൻപേ ചെയ്തിരുന്നു. പതിനൊന്നു വർഷമായി ഒറ്റയ്ക്ക് താമസിക്കുന്നത് കൊണ്ട് സാന്പത്തികം എന്നെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഒരിക്കലും കോംപ്രമൈസ് ചെയ്യില്ല എന്ന മട്ടിൽ ജീവിക്കാൻ സാധിച്ചിട്ടില്ല. അങ്ങനെ ഇഷ്ടമില്ലാത്ത പരസ്യങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. മിനിമം ജീവിക്കാനുള്ള പണം കണ്ടെത്തണം.
Read Moreറൊമാന്റിക് സീനുകൾ ഉണ്ടോ? നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛൻ നിബന്ധന വച്ചു; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു…
അരയന്നങ്ങളുടെ വീട് എന്ന സിനിമ ചെയ്യുന്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകൾ അതിലുണ്ടോയെന്ന് ഞാൻ ചോദിച്ചിരുന്നു. നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛൻ നിബന്ധന വച്ചു. ഞാൻ വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു അത്. ഷൂട്ടിംഗിനെത്തുന്പോൾ എന്താകുമെന്ന പേടിയുണ്ടായിരുന്നു. പക്ഷെ എല്ലാവരുടേയും പിന്തുണ കൊണ്ട് സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാൻ എനിക്ക് ധൈര്യമായി. നമ്മുടെ സീൻ നന്നായാലും ലോഹി സാർ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലിൽ നിന്ന് സീൻ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടും. -ലക്ഷ്മി ഗോപാലസ്വാമി
Read Moreഎന്തൊരു സ്നേഹമാണ്! എന്നെ ഇത്രയധികം സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്; സംവൃത സുനിൽ
മലയാളികൾക്ക് എന്നോട് പ്രത്യേക സ്നേഹമാണോ എന്നറിയില്ല. പക്ഷെ നാട്ടിൽ മാത്രമല്ല. ഇവിടെപ്പോലും എന്നെക്കണ്ടാൽ മലയാളികൾ ഓടി വരും. ഫോട്ടോ എടുക്കും. അവർക്ക് ഇഷ്ടമറിയിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കൂടുതൽ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജിൽ ഷെയർ ചെയ്താൽ മതി അപ്പോൾ തന്നെ ലൈക്സും കമന്റും കുമിഞ്ഞുകൂടും. എന്നെ ഇത്രയധികം സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. എന്റെ ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുന്ന ജസ്റ്റിനാണ് ഏറ്റവും വലിയ ആരാധകൻ. എന്റെ കയ്യിൽ ഇല്ലാതിരുന്ന ചിത്രങ്ങളും സ്റ്റില്ലുകളും ജസ്റ്റിന്റെ കൈിലുണ്ട്. സത്യത്തിൽ സോഷ്യൽ മീഡിയയിൽ എന്നെ ആക്ടീവായി നിർത്തുന്നത് ഈ ആരാധകരാണ്. -സംവൃത സുനിൽ
Read Moreപത്തു വര്‍ഷം ഒളിച്ചിരുന്ന കൊലയാളി! ആരെയും ഭയപ്പെടാത്ത സ്ത്രീയായിരുന്നു റോസിലി; പക്ഷേ, 2003ലെ ഒരു പ്രഭാതത്തില്‍….
വി.കെ. രാജു അസി. കമ്മീഷണര്‍ തൃശൂര്‍ സിറ്റി പോലീസ് ഇപ്പോൾ തൃശൂർ സിറ്റി പോലീസ് അസി.കമ്മീഷണർ ആയിരിക്കുന്ന വി.കെ.രാജു എറണാകുളം ക്രൈംബ്രാഞ്ചില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ആയിരിക്കുന്ന സമയം. പത്തു വര്‍ഷം മുമ്പ് നടന്ന ഒരു മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഫയൽ അദ്ദേഹത്തിന്റെ മുന്നിൽ വന്നു. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഈ കേസിലെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ആ കേസിന്റെ പിറകെ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. ഈ കേസിന്റെ തുടക്കം റോസിലി എന്ന സ്ത്രീയിൽനിന്നാണ്. റോസിലിയെ പരിചയപ്പെടാം. കൂസാത്ത റോസിലി ആരെയും ഭയപ്പെടാത്ത സ്ത്രീയായിരുന്നു റോസിലി. 46കാരിയായ അവര്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം തൃശൂര്‍ വെള്ളിക്കുളങ്ങര രണ്ടുകൈയിലായിരുന്നു താമസം. തന്നോട് ആരെങ്കിലും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ അവരെ ചീത്ത പറഞ്ഞ് ഓടിക്കാനുള്ള ചങ്കൂറ്റം അവർ പലപ്പോഴും കാണിച്ചിരുന്നു. പക്ഷേ,…
Read Moreഫോണിലൂടെ വോട്ട് അഭ്യര്‍ഥിച്ചു! മിന്നും വിജയവുമായി നാട്ടുകാർ സ്നേഹ ത്തോടെ ഡി.സി എന്ന് വിളിച്ചിരുന്ന ഡൊമിനിക് ചെറിയാന്
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് (ഉമാകുന്ന്) ൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച , നാട്ടുകാർ സ്നേഹ ത്തോടെ ഡി.സി എന്ന് വിളിച്ചിരുന്ന ഡൊമിനിക് ചെറിയാന്റെ വിജയം കോവിഡിനെതിരെയുള്ള വിജയം. കോൺഗ്രസ് , കേരള കോൺഗ്രസ് (എം) , ബിജെപി സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത കേരള കോൺഗ്രസ് (എം)സ്ഥാനാർഥിയേക്കാൾ 147 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഡൊമിനിക് വിജയിച്ചത്. നാമനിർദ്ദേശപത്രിക നൽകിയശേഷം വീടുകയറിയുള്ള പ്രചാരണം ആരംഭിക്കാനിക്കെയായിരുന്നു ഡൊമിനിക് കോവിഡ് ബാധിതനായത്. അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹം കോവിഡ് കെയർ സെൻററിൽ ചികിത്സ തേടിയിരുന്നു . ഇതിനിടെ ഭാര്യയും മക്കളും കൂടി കോവിഡ് ബാധിതരായി. തുടർന്ന് തിരികെ വീട്ടിലെത്തിയ ശേഷമായിരുന്നു ഏവരോടും ഫോണിലൂടെ വോട്ട് അഭ്യർഥച്ചത് . വോട്ടെണ്ണലിന് മുമ്പായി ഡൊമിനിക്കും കുടുംബവും കോവിഡ് വിമുക്തരായിരുന്നു. എല്ലാവിധ പിന്തുണയുമായി ഭാര്യ ബിൻസിയും എൽഎൽബി…
Read More‘നിഴലി’ലെ കുട്ടിത്താരം! നയൻതാര നൽകിയ സർപ്രൈസ് ഗിഫ്റ്റിന്റെ ത്രില്ലിലാണ് ഐസിൻ ഹാഷ്; നയൻതാര സമ്മാനമായി നൽകിയത്…
ദുബായിയിലെ അന്താരാഷ്ട്ര പരസ്യമോഡലും മലയാളിയുമായ ഐസിൻ ഹാഷ്, നയൻതാര -കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴൽ’ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ സിനിമകളുടെയും നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്. അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ. കിൻഡർ ജോയ്, ഫോക്സ്വാഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, വാവെ, ഹെയ്ൻസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്. ദുബൈ, അബുദാബി, ഗവണ്മെന്റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിൻ ഒരു സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ…
Read More