ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും നിർത്താൻ പറ്റും..! വെള്ളം സിനിമയ്ക്കു പ്രചോദനമായ മുരളി തന്‍റെ ജീവിതം പറയുന്നു; അവിശ്വസനീയമായ മാറ്റത്തിന്‍റെ കഥ

റെനീഷ് മാത്യു “മദ്യപാനം നിർത്താൻ ലോകത്ത് ഒരു ചികിത്സയും ഇല്ല, മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമെ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും നിർത്താൻ പറ്റും’ കോഴിക്കോട് നടക്കാവിൽ താമസിക്കുന്ന തളിപ്പറന്പ് തൃച്ഛംബരം സ്വദേശി കുന്നുംപുറത്ത് മുരളിയുടെ വാക്കുകളാണ്. മുരളിയെ അറിയില്ലേ.. പ്രജേഷ് സെൻ സംവിധാനം ചെയ്ത “വെള്ളം’ എന്ന സിനിമയിലെ ജയസൂര്യ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന്‍റെ യഥാർഥ ജീവിതത്തിന്‍റെ ഉടമ. ശരിക്കും പറഞ്ഞാൽ മുരളിയുടെ എട്ടുവർഷങ്ങളാണ് രണ്ടരമണിക്കൂർ ജയസൂര്യ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മുഴുക്കുടിയൻമാർക്ക് മറ്റൊരു ജീവിതം ഉണ്ടെന്ന് കാണിച്ചു കൊടുത്തയാളാണ് മുരളി. മദ്യം തന്‍റെ ജീവിതം കീഴടക്കിയ ദിനങ്ങളെക്കുറിച്ച് ആക്‌ഷനും കട്ടും ഇല്ലാതെ മുരളി സൺഡേ ദീപികയോടു പറയുന്നു. കുടിക്കാൻ നിർബന്ധിക്കരുത്… മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ എന്ന ആമുഖത്തോടെയാണ് മുരളി പറഞ്ഞു തുടങ്ങിയത്. നിങ്ങൾ ആരെയും കുടിക്കാൻ നിർ‌ബന്ധിക്കരുത്…അങ്ങനെ…

Read More

കോവിഡ് കാലത്തെ അദ്ഭുതം! കോവിഡ് കാലത്ത് ഹാർട്ട് അറ്റാക്ക് കുറഞ്ഞോ..?

ഹൃദ്രോഗമുണ്ടെന്ന് രോഗനിർണയം ചെയ്യപ്പെട്ടവരിലും ഹൃദ്രോഗസാധ്യതയുള്ളവരിലും കോവിഡ്-19ന്‍റെ ആക്രമണം പുതുതായി ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിനു കാരണമായി. അതിനുപിന്നിൽ രണ്ടു കാരണങ്ങളാണു പ്രേരകമായത്. ഒന്ന് – കൊറോണ ബാധിതരിൽ ഹൃദയധമനിയിലുണ്ടായിരുന്ന കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) അസ്ഥിരമായി അഥവാ ഉറപ്പില്ലാതായി. തത്ഫലമായി പ്ലാക്ക് പൊട്ടി അവിടെ രക്തക്കട്ടയുണ്ടായി ഹൃദയാഘാതത്തിനു കാരണമായി. രണ്ട് – വൈറസ് ബാധയോടനുബന്ധിച്ച് ഉണ്ടായ പനിയും ശ്വാസതടസവുംമൂലം രക്തത്തിലുണ്ടായ പ്രാണവായുവിന്‍റെ അപര്യാപ്ത പരിഹരിക്കാനായി ഹൃദയപ്രവർത്തനം ത്വരിതഗതിയിലായി. ഈ അമിതഭാരം ഹൃദയത്തിനു കടുത്ത ആഘാതമുണ്ടാക്കി. ഈ അവസരത്തിൽ ഹൃദയകോശങ്ങൾ ചത്തൊടുങ്ങി ട്രോപോണ്ടിൻ എന്ന സൂചകം രക്തത്തിൽ വർധിച്ചു. ഹാർട്ടറ്റാക്ക് ഉണ്ടായ ഈ രണ്ടവസ്ഥകളിലും വൈറസ് ബാധയുടെ ഭാരവുംകൂടി ആയപ്പോൾ രോഗികൾ കൂടുതലായി മരണപ്പെട്ടു. പുതുതായി ഹൃദയാഘാതം ഉണ്ടായ എട്ടു ശതമാനം ആളുകളിൽ മാരകമായ ഹൃദയസ്പന്ദന വൈകല്യങ്ങൾ പ്രകടമായി. പൊതുവേ പറഞ്ഞാൽ ഹാർട്ടറ്റാക്കുണ്ടായ കോവിഡ്-19 രോഗികളുടെ മരണനിരക്ക് 10 -12 ശതമാനമായി വർധിച്ചു. കോവിഡ്…

Read More

ബ്ലാക്ക് കോഫി! സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്

ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മേനോൻ, മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം അന്നു വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിലെ ബാബുരാജ് അവതരിപ്പിച്ച കുക്ക് ബാബുവിനെ പ്രേക്ഷകർക്കു മറക്കാനാവില്ല. ഇപ്പോൾ ഇടവേളയ്ക്കു ശേഷം സാൾട്ട് ആൻഡ് പെപ്പറിലെ കഥാപാത്രങ്ങളുമായി ബാബുരാജ് മറ്റൊരു ചിത്രവുമായി എത്തുകയാണ്. ബ്ലാക്ക് കോഫി എന്നു പേരിട്ടിരിക്കുന്ന ചിത്രം 19ന് തിയറ്ററിലെത്തും. ബാബുരാജിന്‍റെ കുക്ക് ബാബുവിനു പുറമെ കാളിദാസനായി ലാലും മായയായി ശ്വേത മേനോനും ബ്ലാക്ക് കോഫിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസനുമായി പിണങ്ങിയ ബാബു നാലു പെണ്‍കുട്ടികളുള്ള ഫ്ളാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. സണ്ണി വെയ്ൻ, സിനി സൈനുദ്ദീൻ, മൂപ്പനായി അഭിനയിച്ച കേളുമൂപ്പൻ എന്നിവരുമുണ്ട്.…

Read More

പണി പിന്നെയും പാളി..! യുട്യൂബിൽ പ്രചരിപ്പിക്കാൻ ബൈക്കുകളുടെ മത്സരയോട്ടം; ഒമ്പതുപേർ അറസ്റ്റിൽ; ഏഴ് ബൈക്കുകളും ഒരു ആഡംബര കാറും കസ്റ്റഡിയിൽ

വിഴിഞ്ഞം: യുട്യൂബിൽ പ്രചരിപ്പിക്കാൻ ബൈക്കുകളിൽ മത്സരയോട്ടം നടത്തിയ ഒന്പതംഗ സംഘത്തെ പോലീസ് പിടികൂടി. കോവളം ബൈപാസിൽ കല്ലുവെട്ടാൻ കുഴിയിൽ ഇന്നലെ ഉച്ചയോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്കുകളിൽ സംഘമെത്തിയത്. മത്സരയോട്ടത്തിന് മോഡിഫിക്കേഷൻ വരുത്തി കൊണ്ടു വന്ന ഏഴ് ബൈക്കുകളും ഒരു ആഡംബര കാറും കസ്റ്റഡിയിൽ എടുത്തു. പോലീസും നാട്ടുകാരും തിരിച്ചറിയാതിരിക്കാൻ ബൈക്കുകളിൽ നമ്പർ പ്ലേറ്റുകളും മാറ്റിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ വിഴിഞ്ഞം സിഐ ജി.രമേഷ് , എസ്ഐ പി. ശ്രീജിത്ത്, പോലീസുകാരായ അജികുമാർ, കൃ ഷ്ണകുമാർ ,സുധീർ എന്നിവർ ചേർന്ന് പിടികൂടി. കഴക്കൂട്ടം കാരോട് ബൈപാസിൽ കോവളം വരെയുള്ള ഒന്നാം ഘട്ടം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് നൽകിയിരുന്നു. എന്നാൽപണി പൂർത്തിയായെങ്കിലും അടച്ചിട്ടിരിക്കുന്ന കോവളം മുതൽ തലക്കോടു വരെയുള്ള റോഡ് സാമൂഹ്യ വിരുദ്ധർ താവളമാക്കിയതായി നേരത്തെയും പരാതി ഉയർന്നിരുന്നു.…

Read More

എന്നാലും എന്റെ സാറേ..! അധ്യാപികയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചു; അധ്യാപകന് മുട്ടന്‍പണി

ലക്നോ: സഹപ്രവര്‍ത്തകയായ അധ്യാപികയ്ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് നടപടി. കര്‍ഹാര പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ബബ്ബാന്‍ യാദവിനെതിരെയാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. സംഭവത്തെ കുറിച്ച് അധ്യാപിക സ്‌കൂള്‍ മാനേജ്‌മെന്‍റിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ അധികൃതര്‍ ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Read More

ആദ്യം ഭയന്നെങ്കിലും ചെറുത്തുനിന്നു, തന്‍റേടത്തോടെ പൊരുതി! മോഷ്ടാവ് തോറ്റോടി; മാല കൊടുക്കാതെ പൊരുതി കോവിഡ് പോരാളിയായ യുവതി

എരുമേലി: ഇടവഴിയിലൂടെ നടന്ന് സർക്കാർ ആശുപത്രിയിലേക്ക് കോവിഡ് ഡ്യൂട്ടിക്ക് പോവുകയായിരുന്ന യുവതിക്കുനേരേ മാല മോഷണ ശ്രമം. ആദ്യം ഭയന്നെങ്കിലും ചെറുത്തുനിന്നു തന്‍റേടത്തോടെ പൊരുതി മോഷ്ടാവിനെ തുരത്തി മാതൃകയായി കോവിഡ് ടെസ്റ്റ്‌ ഡ്യൂട്ടിയിൽ സേവനം ചെയ്യുന്ന യുവതി. സംഭവത്തിൽ സിസി കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട സ്വദേശി അനുജ (23) ആണ് മാല മോഷണശ്രമത്തിനിരയായത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. എരുമേലി സർക്കാർ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ കൗണ്ടറിൽ താത്കാലിക ജീവനക്കാരിയാണ് അനുജ. ഇന്നലെ രാവിലെ 9.10 ന് പതിവുപോലെ എരുമേലി വലിയമ്പലം ജംഗ്ഷനിൽ ബസിറങ്ങി ആശുപത്രിയിലേക്കു ദേവസ്വം ബോർഡ് മൈതാനത്തിലെ ഇടവഴിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പോക്കറ്റിൽനിന്ന് ഫോൺ എടുത്തു സംസാരിച്ചുകൊണ്ട് പിന്നാലെ വന്ന യുവാവ് അനുജയെ കണ്ട് വഴി മാറി അൽപ്പം മുന്നോട്ടു പോയി. അതിനുശേഷം അവിടെ നിന്ന്…

Read More

മേലൂർ കുറുപ്പത്ത് നിറയെ കായകളുമായി രുദ്രാക്ഷ മരം..! കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും താരമായിരുന്നു ഈ രുദ്രാക്ഷ മരം; വിശേഷങ്ങള്‍ ഇങ്ങനെ…

ലിക്സൺ വർഗീസ് മേലൂർ: കുറുപ്പത്ത് നിറയെ കായകളുമായി രുദ്രാക്ഷമരം. മേലൂർ കുറുപ്പത്ത് കുറ്റിപ്പുഴക്കാരൻ സന്തോഷിന്‍റെ വീട്ടുവളപ്പിൽ മാനം മുട്ടെ ഉയരത്തിൽ വളർന്ന് നിറയെ കായ്ച്ചു കിടക്കുകയാണു രുദ്രാക്ഷം . 4,5 മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണു കൂടുതലും. ഹിമാലയത്തിലും നേപ്പാളിലും തണുപ്പുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വളരെയധികം കണ്ടു വരുന്ന രുദ്രാക്ഷം കേരളത്തിൽ വളരെ ചുരുക്കമാണ്. പലയിടങ്ങളിലും മരങ്ങൾ വച്ചു പിടിപ്പിക്കുന്നുണ്ടെങ്കിലും കായ ഉണ്ടാകാറില്ലത്രെ. എന്നാൽ, സന്തോഷിന്‍റെ വീട്ടിൽ നിറയെ കായകളാണ് മരത്തിലുള്ളത്. മകന്‍റെ താല്പര്യത്തിന് ആസാമിൽ നിന്നും എട്ടുവർഷം മുന്പാണ് തൈ വീട്ടിൽ എത്തിച്ചത്. നനച്ചും പരിപാലിച്ചും വന്ന രുദ്രാക്ഷമരം നാലാം വർഷത്തിൽ പൂക്കുകയും കായ ഉണ്ടാവുകയും ചെയ്തു. ഇത്തവണ വളരെ കൂടുതൽ കായ ഉണ്ടായിട്ടുണ്ടെന്നു വീട്ടുകാർ പറഞ്ഞു. പാകമായി നിലത്ത് വീഴുന്ന കായ്കൾക്കു നീല നിറവും ചെറുനാരങ്ങയുടെ വലുപ്പവുമുണ്ട്. പുറംന്തോട് നീക്കം ചെയ്ത് വൃത്തിയാക്കിയെടുക്കാൻ പ്രയാസമാണെന്നും തൊലി നീക്കം…

Read More

ഞായറും കോവിഡും കവർന്ന പ്രണയദിനം! പ്രണയസല്ലാപങ്ങളില്ല, പ്രണയാഭ്യർത്ഥനകളില്ല, പ്രണയസന്ദേശങ്ങൾ നേരിൽ കൈമാറാനാരുമില്ല… കാമ്പസുകൾ പ്രണയസ്മരണകളിൽ മയങ്ങുന്നു…

സ്വന്തം ലേഖകൻ തൃശൂർ: പ്രണയസ്മരണകൾ പെയ്തിറങ്ങുകയാണ് ഓരോ കാന്പസിലും…. ഞായറും കോവിഡും കവർന്ന പ്രണയദിനം  എത്തിയപ്പോള്‍ പ്രണയം പൂത്തുലഞ്ഞ കാന്പസുകൾ ശൂന്യം…. പ്രണയസല്ലാപങ്ങളില്ല, പ്രണയാഭ്യർത്ഥനകളില്ല, പ്രണയസന്ദേശങ്ങൾ നേരിൽ കൈമാറാനാരുമില്ല… വാലന്‍റൈൻസ് ഡേ ആഘോഷങ്ങൾക്ക് ഇത്തവണ കലാലയങ്ങളിൽ ഇടമില്ല.കോവിഡ് മൂലം അടഞ്ഞുകിടക്കുന്ന കലാലയങ്ങളിൽ അവസാനവർഷക്കാർക്ക് മാത്രമേ ഇപ്പോൾ ക്ലാസുകളുള്ളു. അതും ഒന്നിടവിട്ട ദിവസങ്ങളിൽ. ഒരേ ക്ലാസിൽ പഠിക്കുന്നവർക്ക് പോലും പരസ്പരം കാണാനാവാത്ത കോവിഡ് കാലത്തെ കാന്പസ് ജീവിതം. എല്ലാം ഓണ്‍ലൈൻ വഴി മാത്രമാകുന്ന പുതിയ കാലം….പോരാത്തതിന് വാലന്‍റൈൻസ് ഡേ വരുന്നത് ഞായറാഴ്ചയും…. പനിനീർപൂക്കളും ചോക്ലേറ്റും സ്നേഹോപഹാരങ്ങളും പ്രണയിക്കുന്നവർ പരസ്പരം കൈമാറിയിരുന്ന വാലന്‍റൈൻസ് ഡേ കാന്പസ് ഇത്തവണയില്ല. അടഞ്ഞുകിടക്കുന്ന ക്യാന്പസുകളിലൂടെ വാലന്‍റൈൻസ് ഡേയുടെ തലേന്നാൾ വെറുതെ ഒന്നു കറങ്ങിയപ്പോൾ നരച്ച മഞ്ഞ നിറമുള്ള ചുമരുകളിൽ കറുത്ത മഷികൊണ്ട് ആരോ വരഞ്ഞിട്ട ലൗ ചിഹ്നം പാതി മാഞ്ഞുപോയിരിക്കുന്നു. അടരുവാൻ വയ്യ നിൻ…

Read More

ഇന്ത്യയുടെ അന്തകൻ! അമ്മയും മകനും പാർട്ടി നടത്തുന്പോൾ മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യുന്നു;  ആഞ്ഞടിച്ച് നിർമല സീതാരാമൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ അന്തകൻ എന്നു വിശേഷിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. അമ്മയും മകനും പാർട്ടി നടത്തുന്പോൾ മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യുകയാണെന്നും കേന്ദ്രമന്ത്രി ആക്ഷേപിച്ചു. പൊതുബജറ്റിൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവേയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ കടന്നാക്രമണം. ഇപ്പോൾ നാലുപേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും നാം രണ്ട്, നമുക്ക് രണ്ട് എന്നതാണ് ഇവരുടെ മുദ്രാവാക്യമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിൽ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി രാഹുലിനെതിരേ ആഞ്ഞടിച്ചത് . നമ്മൾ രണ്ട്, നമ്മുടെ രണ്ട് എന്നതിന്‍റെ അർഥം, രണ്ട് പേർ പാർട്ടി നടത്തുന്നു, മറ്റു രണ്ടുപേർ- മകളും മരുമകനും സ്വത്ത് നോക്കിനടത്തുന്നു- ധനമന്ത്രി പരിഹസിച്ചു. കാർഷിക നിയമം പിൻവലിക്കണമെന്ന് കോണ്‍ഗ്രസ് ഇപ്പോൾ ആവശ്യമുന്നയിക്കുന്നത് നേരത്തെ പറഞ്ഞ നിലപാടിൽ മലക്കം മറിഞ്ഞണെന്നും…

Read More

ആലുവ നഗരത്തിൽ അജ്ഞാത യുവാവ് ജ്വല്ലറിയില്‍നിന്നു ഒരു പവന്‍റെ സ്വര്‍ണമാലയും ലോക്കറ്റും കൈക്കലാക്കി ഇറങ്ങിയോടി; യുവാവിന്റെ തന്ത്രം ഇങ്ങനെ…

ആലുവ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം മാര്‍ക്കറ്റ് റോഡിലുള്ള ലിമ ജ്വല്ലറിയില്‍ എത്തിയ അജ്ഞാത യുവാവ് ഒരു പവന്‍റെ സ്വര്‍ണമാലയും ലോക്കറ്റും കൈക്കലാക്കി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നഷ്ടപ്പെട്ട മാലയ്ക്ക് ആറു ഗ്രാമും ലോക്കറ്റിന് രണ്ടു ഗ്രാമുമാണ് തൂക്കമുള്ളത്. തൂക്കം കൂടിയ മാല വേണമെന്നു വന്നയാൾ ആവശ്യപ്പെട്ടപ്പോള്‍, ആദ്യം കാണിച്ചവ തിരികെയെടുത്തു വച്ചശേഷം ജീവനക്കാരി പുതിയതെടുക്കാന്‍ തിരിഞ്ഞു. അതിനിടെ ആദ്യം എടുത്തതു വീണ്ടും കാണിക്കാൻ പ്രതി ആവശ്യപ്പെട്ടു. തുടർന്ന് ഈ ആഭരണം കൈമാറി. കൈവെള്ളയിലിട്ടു തൂക്കം നോക്കുന്നപോലെ കാണിച്ചശേഷം ഇറങ്ങിയോടി സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്ന കാറില്‍ കയറിപോകുകയായിരുന്നു. പ്രതിയെയും കാറോടിച്ച ഡ്രൈവറെയും തിരിച്ചറിഞ്ഞിട്ടില്ല. മാസ്‌ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജ്വല്ലറിയിലെ സിസിടിവി കാമറയില്‍ പ്രതിയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാനാകുമെന്നാണു പോലീസ് കരുതുന്നത്. പ്രതിയെത്തിയ ഫോര്‍ഡ് ഐക്കണ്‍ എന്ന വാഹനത്തിന്‍റെ രജിസ്റ്റർ നമ്പര്‍ വ്യാജമാണെന്നു…

Read More