സാംബ: ലഷ്കർ ഇ തോയിബയുടെ പിന്തുണയോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന തീവ്രവാദസംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) ന്റെ മുഖ്യആസൂത്രകൻ സഹീൽ എന്ന സഹൂർ അഹമ്മദ് റാവുത്തറിനെ സാംബ ജില്ലയിൽനിന്നു പോലീസ് പിടികൂടി. തെക്കൻ കാഷ്മരിലെ ഫുറായിൽ പോലീസുകാരനെയും കുൽഗാമിൽ മൂന്നു ബിജെപി പ്രവർത്തകരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. 2004ൽ പാക്കിസ്ഥാനിൽനിന്ന് ആയുധ പരിശീലനം നേടിയ തെക്കൻ കാഷ്മീർ സ്വദേശിയായ സഹീൽ, അഞ്ചു തീവ്രവാദികൾക്കൊപ്പം ഇന്ത്യയിലേക്കു നുഴഞ്ഞുകയറുകയായിരുന്നു. 2006ൽ കീഴടങ്ങിയെങ്കിലും പുറത്തിറങ്ങി കഴിഞ്ഞവർഷം ടിആർഎഫിൽ ചേർന്നു. പാക്കിസ്ഥാനിൽനിന്ന് ആയുധങ്ങളും മറ്റും എത്തിക്കുന്നതിന്റെ ഭാഗമായാണ് സഹീർ കഴിഞ്ഞദിവസം സാംബയിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിത്താവളത്തിലെത്തിയാണ് സഹീലിനെ പോലീസ് പിടികൂടിയത്. ലഷ്കർ ഇ മുസ്തഫ എന്ന സ്വയം പ്രഖ്യാപിത തീവ്രവാദസംഘടനയുടെ തലവൻ ഹസ്നയ്ൻ എന്ന ഹിദായത്തുള്ള മാലിക്കിനെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read MoreDay: February 14, 2021
രോഹ്തക് കൂട്ടക്കൊല! ഗുസ്തി പരിശീലകൻ പിടിയിൽ; കൊലപാതകത്തിലേക്കു നയിച്ചത് ഗുസ്തിപരിശീലകർ തമ്മിലുള്ള കുടിപ്പക
ചണ്ഡിഗഡ്: ഹരിയാനയിലെ റോഹ്തകിൽ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ഗുസ്തി പരിശീലകൻ സുഖ്വിന്ദർ(30)ആണ് അറസ്റ്റിലായത്. ഡൽഹി സമയ്പുർ ബദ്ലി മെട്രോ സ്റ്റേഷനിൽനിന്നാണ് ഇയാൾ പിടിയിലായത്. സുഖ്വിന്ദറിനെക്കുറിച്ചു വിവരം നല്കുന്നവർക്ക് ഡൽഹി പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ കോളജ് ജീവനക്കാരൻ മനോജ് മാലിക്, ഇയാളുടെ ഭാര്യ സാക്ഷി മാലിക്, ഗുസ്തിപരിശീലകൻ സതീഷ്, പ്രദീപ് ഫൗജി എന്നിവരാണു വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. രോഹ്തകിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മനോജിന്റെ അഞ്ചുവയസുള്ള മകൻ സർതജിന്റെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ അമർജിത് ഗുർഗാവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുസ്തിപരിശീലകർ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. ഒന്നിലധികം പേരുടെ സഹായം ഇതിനു ലഭിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. കോളജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ബറോഡ സ്വദേശിയായ സുഖ്വിന്ദറിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഇല്ലെന്നു പോലീസ് പറഞ്ഞു.
Read Moreഭൂചലനത്തിൽ നാട് ആടിയുലഞ്ഞെങ്കിലും ലൈവ് ചർച്ചയ്ക്കിടെ കുലുങ്ങാതെ രാഹുൽ; രാഹുൽ ഗാന്ധിയെ പ്രശംസിക്കുന്ന ട്വീറ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറല്
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭൂചലനത്തിൽ ഉത്തരേന്ത്യ ആകമാനം ആടിയുലഞ്ഞിട്ടും ലൈവ് ചർച്ചയ്ക്കിടെ കുലുങ്ങാതെ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭൂചലനം അനുഭവപ്പെട്ട സമയത്ത് ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി ഓണ്ലൈനിൽ ചർച്ച നടത്തുകയായിരുന്നു രാഹുൽ. ഭൂചലനം ഉണ്ടായപ്പോൾ തന്റെ മുറി മുഴുവൻ കുലുങ്ങുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം, ഭാവഭേദങ്ങളൊന്നുമില്ലാതെ ചർച്ച തുടരുകയും ചെയ്തു. സംഭവം കഴിഞ്ഞതോടെ രാഹുൽ ഗാന്ധിയെ പ്രശംസിക്കുന്ന ട്വീറ്റുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം സാമാന്യം ഭേദപ്പെട്ട ചലനം രേഖപ്പെടുത്തിയിരുന്നു. ഇതേ സമയത്താണ് ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി ലൈവ് ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുത്തത്. കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന നിലപാടിനെക്കുറിച്ചായിരുന്നു ചർച്ച. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. തന്റെ മുറി മുഴുവൻ കുലുങ്ങുന്നുണ്ടെന്നും ഭൂചലനമാണെന്നു കരുതുന്നതായും രാഹുൽ സംസാരിക്കുന്നതിനിടെ കൂട്ടിച്ചേർക്കുകയും ചെയ്തു.…
Read More