കൊച്ചി: കോമഡി രംഗത്തെ ഉറ്റ ചങ്ങാതിമാരായ ധര്‍മജനും പിഷാരടിയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചര്‍ച്ചകൾ സജീവമാകുകയാണ്. മത്സരിക്കില്ലെന്നു പിഷാരടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എറണാകുളത്തെ ചില കോണ്‍ഗ്രസ് നേതാക്കളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി ആലോചനകളാണു നടക്കുന്നത്. ചിലരെ തടയാനുംകൂടി ലക്ഷ്യമിടുന്ന ഈ നീക്കത്തില്‍ ഇരുവര്‍ക്കും മണ്ഡലങ്ങളില്‍ വിജയിക്കാനാകുമെന്ന വിശ്വാസമാണു ചില നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ഇരുവരെയും അടുത്തടുത്ത മണ്ഡലമായ എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലും മത്സരിപ്പിക്കണമെന്നാണത്രേ ചിലരുടെ നിര്‍ദേശം. 20 ട്വന്റിക്ക് ഏറെ വേരോട്ടമുളള കുന്നത്തുനാട് മണ്ഡലം ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മജനെപ്പോലൊരാള്‍ വേണമെന്നാണ് അദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഇത്തവണ 20-ട്വന്റി മത്സര രംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയേണ്ടിയിരിക്കുന്നതായും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ടെ ബാലുശേരിയില്‍ ധര്മജനാകും സ്ഥാനാര്‍ഥിയെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും നേതാക്കളുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണു ധര്‍മജനെ കുന്നത്തുനാട് കാണിച്ച്…
Read MoreDay: February 18, 2021
പ്രണയം വിധിച്ച ദുർവിധി; ഷബ്നം, നിനക്കെങ്ങനെ ഇതിനു കഴിഞ്ഞു!! ഗ്രാമത്തിലെ സ്കൂളിൽ കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ; 13 വർഷമായിട്ടും വിശ്വസിക്കാനാവാതെ ഗ്രാമവാസികൾ
വീട്ടിലെ വിശ്വസ്തയായ കുട്ടി.., ഇംഗ്ലീഷിലും ഭൂമിശാസ്ത്രത്തിലുമായി ഇരട്ട ബിരുദാനന്തരബിരുദം.., ഗ്രാമത്തിലെ സ്കൂളിൽ കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ… ഷബ്നം അലിയെന്ന ഈ 38കാരിക്കുവേണ്ടി മഥുര ജില്ലാ ജയിലിൽ തൂക്കുമരം ഒരുങ്ങുകയാണ്. ഇവർ ചെയ്ത കുറ്റം- പാലിൽ മയക്കുമരുന്നു ചേർന്ന് ഏഴു കുടുംബാംഗങ്ങൾക്കു നൽകി മഴുകൊണ്ടു കഴുത്തുവെട്ടി കൊന്നു. ഈ ക്രൂരത ചെയ്ത് പതിമൂന്നു വർഷമായിട്ടും വിശ്വസിക്കാനാവാതെ പകച്ചുനിൽക്കുകയാണ് യുപി മൊറാദാബാദിലെ അമ്രോഹയ്ക്കടുത്ത ബവൻഖേഡി ഗ്രാമം. ഞങ്ങളെല്ലാവർക്കും അതൊരു ഷോക്കായിരുന്നു. സലിം എന്നയാളുമായുള്ള ബന്ധത്തെച്ചൊല്ലി വീട്ടിൽ അസ്വാരസ്യം ഉണ്ടായിരുന്നു എന്നറിയാം. പക്ഷേ അത് ഈവിധത്തിൽ അവസാനിക്കുമെന്ന് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല- ഷബ്നത്തിന്റെ അമ്മാവൻ സത്താർ അലി പറയുന്നു. പ്രണയം വിധിച്ച ദുർവിധിസാന്പത്തികമായും സാമൂഹ്യമായും ഉയർന്ന കുടുംബത്തിലെ അംഗമായ ഷബ്നത്തിന് ദിവസക്കൂലിക്കാരനായ സലിമുമായി ഉണ്ടായ ബന്ധം തുടക്കത്തിലേ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഉയർന്ന വിദ്യാഭ്യാസമുള്ള ഭൂവുടമകളായിരുന്നു ഷബ്നത്തിന്റെ വീട്ടുകാരും ബന്ധുക്കളും. പിതാവ് സമീപത്തെ കോളജിൽ കലാധ്യാപകനായിരുന്നു.…
Read More150 കിലോ ഭാരമുള്ള ഇരുമ്പുകട്ടകള്‍ ചെരുപ്പില്‍ തൂക്കി നടക്കുന്ന മനുഷ്യന് ! വിചിത്രമായ ശീലത്തിനു പിന്നിലുള്ളത്…
വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് വാര്‍ത്താപ്രാധാന്യം നേടുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ചൈനയിലുള്ള42 -കാരനായ ഷാങ് എന്‍ഷുന്‍. 150 കിലോ ഭാരമുളള ഇരുമ്പുകട്ടകള്‍ കാലില്‍ ഘടിപ്പിച്ചാണ് ഇയാള്‍ ഇപ്പോള്‍ നടക്കുന്നത്. ചൈനയിലെ ഗ്വാങ്സി പ്രവിശ്യയിലെ യൂലിന്‍ സിറ്റിയില്‍ നിന്നുള്ള അദ്ദേഹം കഴിഞ്ഞ അഞ്ച് മാസമായി ”ഇരുമ്പ് ഷൂസ്” പരിശീലനം നടത്തുകയാണ്. ആളുകള്‍ കാലില്‍ ഭാരം വഹിച്ചുകൊണ്ട് നടക്കുന്ന വാര്‍ത്തകള്‍ കണ്ടതിനുശേഷം, അതൊന്ന് സ്വയം പരീക്ഷിക്കാം എന്നോര്‍ത്താണ് അദ്ദേഹം ഇത് ആരംഭിച്ചത്. ആദ്യം 18.75 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് കട്ടയാണ് കാലില്‍ ഘടിപ്പിച്ചത്. എന്നാല്‍, ഇന്ന് ഓരോ കാലിലും നാല് ഹെവി പ്ലേറ്റുകളുമായിട്ടാണ് അദ്ദേഹം ചുറ്റിക്കറങ്ങുന്നത്. 150 കിലോഗ്രാമാണ് അതിന്റെയെല്ലാം ആകെ ഭാരം. ‘ഈ ഷൂസിന്റെ ഭാരം എന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലധികമാണ്, പക്ഷേ 20 മിനിറ്റിനുള്ളില്‍ എനിക്ക് ഈ ഷൂസുകള്‍ ഉപയോഗിച്ച് 50 മീറ്ററിലധികം ദൂരം നടക്കാന്‍…
Read Moreചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നിയ കഥാപാത്രം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവാണ് വിജയരാഘവന്. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം അച്ഛന് എന്‍.എന്‍. പിള്ളയുടെ പാത പിന്തുടര്ന്നാണ് കലാരംഗത്തേക്ക് എത്തിയത്. ന്യൂഡല്ഹിയിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ജോഷി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അനന്തന് എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ചതോടെ മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു വിജയരാഘവന്. എന്നാല്‍ ഇതുവരെ ചെയ്തതില്‍, വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ചും വിജയരാഘവന് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. സ്റ്റോപ്പ് വയലന്‍സില്‍ ഞാന്‍ ചെയ്ത കഥാപാത്രം അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമായിരുന്നു. കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷമാണ് ചെയ്തതെങ്കിലും ആ കഥാപാത്രങ്ങളോടൊന്നും എനിക്ക് വെറുപ്പ് തോന്നിയിട്ടില്ല. പക്ഷേ സ്റ്റോപ് വയലന്‍ഡിലെ സിഐ ഗുണ്ടാ സ്റ്റീഫന്‍ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ…
Read Moreപിന്നിൽ ഒരാൾ
വിശ്വ ശില്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ നിർമ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന പിന്നിൽ ഒരാൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂർത്തിയായി. പുതുമുഖങ്ങളായ സൽമാൻ, ആരാധ്യ സായ് എന്നിവർ നായികാ നായക·ാരാവുന്ന ഈ ചിത്രത്തിൽ ദേവൻ, ദിനേശ് പണിക്കർ, ജയൻ ചേർത്തല, ആർ എൽ വി രാമകൃഷ്ണൻ, ഐ എം വിജയൻ, ആനന്ദ്, ഉല്ലാസ് പന്തളം, നെൽസണ്‍, അസീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ആന്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്, ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഒപ്പം, പ്രൊഡക്ഷൻ കണ്ട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജു ആർ അന്പാടി ഛായാഗ്രഹണം നിർവഹിക്കുന്നു. അനന്തപുരിയുടെ വരികൾക്ക് നെയ്യാറ്റിക്കര പുരുഷോത്തമൻ സംഗീതം പകരുന്നു. എഡിറ്റർ-വിജിൽ. പ്രൊഡക്ഷൻ കണ്ട്രോളർ-ജെ പി മണക്കാട്, കല-ജയൻ മാസ്,…
Read Moreമാധവിക്കുട്ടിയുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കാൻ ആഗ്രഹം
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രം സത്യസന്ധമായി സ്ക്രീനിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് നടി പാർവതി തിരുവോത്ത്. മാധവിക്കുട്ടിയോട് കാണിക്കേണ്ട മര്യാദ, അവരുടെ ജീവിതം വിവാദമാക്കാതിരിക്കുക എന്നതാണ്. അവരുടെ വ്യക്തിത്വത്തെ അതേരീതിയിൽ, സത്യസന്ധമായി അവതരിപ്പിക്കാൻ കഴിഞ്ഞാൽ സന്തോഷമാണ്. മാധവിക്കുട്ടിയുടെ ക്യാരക്ടർ സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് അടിവരയിട്ടു പറയുന്നു. അവരാരാണെന്നത് അതിന്റെ മുഴുവൻ അർത്ഥത്തിൽ ഉൾക്കൊള്ളാനുള്ള ശക്തിയോ ഒൗചിത്യമോ നമുക്കില്ലാതെ പോയി’- പാർവതി ഒരഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം, മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ കമൽ ആമി എന്നൊരു സിനിമ ഇറക്കിയിരുന്നു. മഞ്ജു വാര്യർ ആയിരുന്നു മാധവിക്കുട്ടിയായി എത്തിയത്. നീണ്ട 20 വർഷങ്ങൾക്ക് ശേഷം മഞ്ജുവും കമലും ഒന്നിച്ച സിനിമ കൂടിയായിരുന്നു ആമി. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പേ ഏറെ വിവാദങ്ങളും ഉരുത്തിരിഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ യഥാർത്ഥ ജീവിതമല്ല, കമൽ സിനിമയാക്കിയതെന്നും കൃത്രിമത്വം കാണിച്ചുവെന്നുമായിരുന്നു ഇതിൽ പ്രധാനം. ഇപ്പോൾ എഴുത്തുകാരിയുടെ ജീവിതം ന്ധസത്യസന്ധമായി’…
Read Moreആഹാ എന്ത് വിചിത്രമായ ജീവിതം ! ആഴ്ചയില്‍ മൂന്നു ദിവസം വീതം കാമുകിയ്ക്കും ഭാര്യയ്ക്കുമൊപ്പം കഴിയണം;ഒരു ദിവസം ഓഫെടുക്കാം…
ദാമ്പത്യബന്ധത്തിനൊപ്പം അവിഹിതബന്ധങ്ങളും കൊണ്ടുപോകുന്നവരുണ്ട്. ഇത്തരത്തില്‍ ജീവിക്കുന്ന ഒരു യുവാവ് കുരുക്കിലായപ്പോള്‍ പോലീസ് നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.. ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്ക്കൊപ്പം കഴിയണമെന്നും മൂന്നു ദിവസം കാമുകിയ്ക്കൊപ്പം കഴിയാമെന്നും പറഞ്ഞ പോലീസ് ആഴ്ചയില്‍ ഒരു ദിവസം ഓഫ് എടുക്കാമെന്നുമാണ് നിര്‍ദ്ദേശിച്ചത്. ‘അവിഹിത’ തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് കണ്ടെത്തിയ വിചിത്ര പരിഹാരമാണിത്. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും പൊലീസിന്റെ നിര്‍ദേശം അംഗീകരിച്ച് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. റാഞ്ചിയിലെ കോകാര്‍ തിരില്‍ റോഡില്‍ താമസിക്കുന്ന രാജേഷ് മഹാതോയാണ് തര്‍ക്കത്തിന്റെ കേന്ദ്ര ബിന്ദു. വിവാഹിതനെങ്കിലും അതു മറച്ചുവച്ച് മറ്റൊരു പെണ്‍കുട്ടിയുമായി മഹാതോ പ്രണയത്തിലായി. പ്രണയം മൂത്തപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോവുകയും ചെയ്തു. ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് മഹാതോയുടെ ഭാര്യ പൊലീസില്‍ പരാതി നല്കി. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കാമുകിയുടെ ബന്ധുക്കളും പൊലിസിനു മുന്നിലെത്തി. അന്വേഷണത്തിനൊടുവില്‍ പൊലീസ് മഹാതോയെ…
Read Moreഇര കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയെങ്കിലും ഡോക്ടറുടെ മൊഴി നിർണായകമായി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് കഠിനതടവും പിഴയും
പത്തനംതിട്ട: പതിനാലുവയസുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും. തമിഴ്നാട് കന്യാകുമാരി ജില്ലാക്കാരനായ രാജനെ (39)യാണ് തടവും 35000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അഡീഷണല്‍ ഒന്നാം നമ്പര്‍ സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കരാണ് ഉത്തരവായത്. 2009ലാണ ്കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിനിയും മാതാപിതാക്കളും താമസിച്ചിരുന്ന വീടിനു സമീപത്തെ ദേവാലയത്തിന്റെ നിര്‍മാണ ജോലികള്ക്കെത്തിയതായിരുന്നു പ്രതി. കേസിലെ വിചാരണവേളയില്‍ ഇര കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയെങ്കിലും ഇരയെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ മൊഴിയും ഗര്‍ഭച്ഛിദ്രത്തിനായി മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷയും ഡിഎന്‍എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും നിരത്തി കുറ്റം തെളിയിക്കുന്നതിനു പ്രോസിക്യൂഷനു കഴിഞ്ഞു. കോടതിയില്‍ കളവായി മൊഴി പറഞ്ഞ ഇരയ്ക്കെതിരെ ക്രിമിനല്‍ നടപടി ക്രമപ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിക്കുകയും ചെയ്തു. ഇര ക്രോസ് വിസ്താര…
Read Moreകല്യാണത്തിനു തൊട്ടു മുമ്പ് വധു കാമുകനൊപ്പം സ്ഥലം വിട്ടു ! 15 വയസുള്ള അനിയത്തിയെ വരന് നല്കി പെണ്‍വീട്ടുകാര്‍;പിന്നീട് സംഭവിച്ചത്…
വിവാഹത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് അപമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി 15 വയസായ പെണ്‍കുട്ടിയെ വരന് വിവാഹം ചെയ്തു കൊടുത്ത് പെണ്‍വീട്ടുകാര്‍. എന്നാല്‍ വിവരം അറിഞ്ഞെത്തിയ പൊലീസ് വരന്റെ ഗ്രാമത്തിലെത്തി വിവാഹത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പെണ്‍കുട്ടിയെ അവളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. പോലീസ് എത്തുന്നതിന് മുന്‍പെ വിവാഹം നടന്നതിനാല്‍ പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് വിടാന്‍ പൊലീസ് അനുവദിച്ചില്ല. പെണ്‍കുട്ടിക്ക് അവളുടെ വീട്ടിലോ ഹോസ്റ്റലിലോ നിന്ന് പഠനം പൂര്‍ത്തിയാക്കാം. പതിനെട്ടു വയസുപൂര്‍ത്തിയായാല്‍ മാത്രമെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദമുള്ളുവെന്നും പൊലീസ് പറഞ്ഞു. വിവാഹചടങ്ങിന് സമയമായപ്പോള്‍ എന്റെ മൂത്തസഹോദരി പന്തലില്‍ എത്തിയില്ല. അവള് ആരുടെയോ ഒപ്പം പോയി എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പെട്ടെന്നുണ്ടായ സംഭവങ്ങളില്‍ ഞങ്ങള്‍ അനിയത്തിയെ വധുവായി നിശ്ചയിച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ അപ്പോള്‍ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന് പറഞ്ഞു.
Read Moreഎല്‍ഡിഎഫിന്റെ നെറികെട്ട ഭരണത്തില്‍ നിന്നുള്ള മോചനം കേരള ജനത ആഗ്രഹിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട: രമേശ് ചെന്നിത്തല ഏതു സ്ഥാനത്തെത്തിയെന്നതല്ല അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ വിഷയമെന്നും യുഡിഎഫിനെ അധികാരത്തില്‍ തിരികെ കൊണ്ടുവരികയെന്നതിനാണ് പ്രാധാന്യമെന്നും പ്രതിപക്ഷ നേതാവ്. പത്തനംതിട്ടയില്‍ ഐശ്വര്യ കേരളയാത്രയുടെ ജില്ലാതല സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.45 എംഎല്‍എമാരുമായി ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ നിലനില്ക്കാന് യുഡിഎഫിനു കഴിഞ്ഞുവെന്നതിനാലാണ് പിണറായി സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ള ഒരുപരിധിവരെ തടഞ്ഞു നിര്‍ത്താനായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫിന്റെ നെറികെട്ട ഭരണത്തില്‍ നിന്നുള്ള മോചനം കേരള ജനത ആഗ്രഹിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫുകാരില്‍ പലര്‍ക്കും പലതരം ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അതെല്ലാം മറന്ന് യുഡിഎഫിന്റെ വിജയത്തിനായി പണിയെടുക്കേണ്ട സമയമാണിതെന്നും രമേശ് പറഞ്ഞു.കേരളത്തിലെ വിവിധ സമുദായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു വരികയാണ്. ഇവരുടെ ബുദ്ധിമുട്ടുകള്‍ക്കു പ്രകടനപത്രികയില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. സമ്മേളനം പി.ജെ.…
Read More