ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്ക്കെതിരേ സ്ത്രീ നൽകിയ പീഡന പരാതിയിൽ ദുരൂഹതയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ . ജസ്റ്റീസ് എ.കെ.പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് കോടതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിയിൽ ഗൂഢാലോചന തള്ളിക്കളയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധന വേണമെന്നുമായിരുന്നു സമിതിയുടെ നിർദ്ദേശം. പൗരത്വ രജിസ്റ്റർ കേസിൽ ഗോഗോയ് എടുത്ത നിലപാടാവും ഗൂഢാലോചനയ്ക്ക് കാരണമെന്ന് ഇന്റലിജൻസ് ബ്യൂറോ അറിയിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ റിപ്പോർട്ട് പരിശോധിച്ച ജസ്റ്റീസ് എസ്.ജെ.കൗൾ അധ്യക്ഷനായ ബെഞ്ച് രണ്ടു വർഷം പഴക്കമുള്ള കേസായതിനാൽ തുടരന്വേഷണം ആവശ്യമില്ലെന്ന് നിലപാടെടുത്തു. അന്വേഷണ സമിതിയുടെ റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിക്കാനും കോടതി തീരുമാനിച്ചു.
Read MoreDay: February 18, 2021
ഇത് ഫേസ് ലിഫ്റ്റ്… ആർക്കും പരീക്ഷിക്കാം…ശസ്ത്രക്രിയ നടത്താതെ, മരുന്നു പുരട്ടാതെ 10 മിനിറ്റുകൊണ്ട് 10 വയസ് കുറയ്ക്കാം…
പാരീസ് ഫാഷൻ വീക്കിൽ ഇത്തവണ ശ്രദ്ധ നേടിയത് നടിയും മോഡലുമായ ഡെമി മൂറിന്റെ മുഖമായിരുന്നു. കാരണം ഫാഷൻ ഷോയിൽ പ്രത്യക്ഷപ്പെട്ട ഡെമി മൂറിനെ കണ്ടാൽ ഇരുപതു വയസോളം പ്രായക്കുറവ് തോന്നിച്ചിരുന്നു. എന്തായാലും ഡെമി മൂറിന്റെ ഈ മേക്കോവർ റീഡിംഗ് ബെർക്ക്സിൽ നിന്നുള്ള വനേസ ഹോൾബണ്‍ എന്ന എഴുത്തുകാരിക്ക് നൽകിയതു ചെറിയ പ്രചോദനമൊന്നുമല്ല. വനേസയും ഒരു മേക്കോവറർ അങ്ങ് നടത്തി. പത്തുമിനിറ്റിൽ പത്തു വയസ് അങ്ങു കുറച്ചു. പ്രായമാകുന്പോൾ ചർമ്മം വലിയാനും അയഞ്ഞു തൂങ്ങാനും തുടങ്ങുമല്ലോ. ആ ചർമത്തെ വലിച്ച് മുറുക്കിയതാകാം. അല്ലെങ്കിൽ കവിളെല്ലുകൾ തെളിഞ്ഞു കാണത്തക്കവിധത്തിലും ചുണ്ടുകൾ കൂർപ്പിക്കാനുമായി സൗന്ദര്യ ശസ്ത്രക്രിയ ചെയ്തതാകാം എന്നിങ്ങനെ അന്‍പത്തിയെട്ടുകാരി ഡെമി മൂറിന്റെ ഈ മേക്കോവറിനെക്കുറിച്ച് ഏറെ അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിൽ പലതും വനേസയുടെ മനസിലും തോന്നി. സെല്ലോടേപ്പ് പരീക്ഷണംഅന്പത്തിയൊന്നു വയസുകാരിയും രണ്ടു കൗമാരക്കാരായ പെണ്‍കുട്ടികളുടെ അമ്മയുമായ വനേസയും ഡെമി മൂറിന്റെ…
Read Moreമോഷണത്തിനായി ലോക പര്യടനം; കൂടെ ഒരു സുന്ദരിയും; ചാൾസ് ശോഭരാജ് ഒരു സംഭവം തന്നെ…
ഇറാനിലേക്കു കടന്ന ശോഭരാജ് പിന്നീടുള്ള രണ്ടുവർഷം യൂറോപ്പിലും മിഡിൽ ഈസ്റ്റിലും കറങ്ങി നടന്നു. വിനോദ സഞ്ചാരിയായല്ല. മറിച്ചു മോഷ്ടാവായി തന്നെ . പലപ്പോഴായി മോഷ്ടിച്ച പത്തു പാസ്പോർട്ടുകളുമായിട്ടായിരുന്നു ശോഭരാജിന്റെ യാത്രകളെല്ലാം. അനുജൻ അനുയായിഇസ്താംബൂളിൽ വച്ചു ശോഭരാജ് അയാളുടെ ഇളയ സഹോദരൻ ആൻഡ്രിയെ കണ്ടുമുട്ടി. ഇരുവരുടെയും ഉള്ളിലെ ക്രിമിനൽ സ്വഭാവം അവരെ വളരെ വേഗത്തിൽ അടുപ്പിച്ചു. പിന്നീടുള്ള മോഷണങ്ങളിലെല്ലാം ആൻഡ്രിയും ശോഭരാജിനൊപ്പം കൂടി. ടർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളായിരുന്നു ഇവർ പ്രധാനമായും മോഷണത്തിനായി തെരഞ്ഞെടുത്തത്. അധികം വൈകാതെ ഇരുവരും ഏഥൻസിൽ പോലീസ് പിടിയിലായി. അവിടെയും ജയിൽച്ചാട്ടത്തിലും ആൾമാറാട്ടത്തിലുമുള്ള തന്റെ സാമർഥ്യം ശോഭരാജ് കാഴ്ചവച്ചു. പോലീസിന്റെ പിടിയിൽനിന്നു ശോഭരാജ് സമർഥമായി രക്ഷപ്പെട്ടെങ്കിലും അനുജൻ കുടുങ്ങി. ഗ്രീസ് പോലീസ് ഇയാളെ ടർക്കിഷ് പോലീസിനു കൈമാറി. അങ്ങനെ ജ്യേഷ്ഠൻ നിസാരമായി ഊരിപ്പോയപ്പോൾ അനുജനു ലഭിച്ചത് 18 വർഷത്തെ കഠിനതടവ്. എത്രയെത്ര വേഷങ്ങൾആൾമാറാട്ടത്തിൽ…
Read Moreഅയോധന കലകളില്‍ അഗ്രഗണ്യന്‍! പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെമ്പാടുമുള്ള പരിശീലന ക്യാമ്പുകളില്‍ സജീവ സാന്നിദ്ധ്യം ; ലക്നൗവില്‍ സ്ഫോടക വസ്തുക്കളുമായി പിടികൂടിയ അന്‍ഷാദ് ബദറുദ്ദീന്‍ ആള് ചില്ലറക്കാരനല്ല…
ലഖ്നൗവില്‍ സ്ഫോടക വസ്തുക്കളുമായി പിടിയിലായ ചേരിക്കല്‍ നസീമ മന്‍സിസില്‍ അന്‍ഷാദ് ബദറുദ്ദീന്‍(33) നിസ്സാര പുള്ളിയല്ലെന്ന് വിവരം. സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണ വലയത്തിലുണ്ടായിരുന്ന ആളാണ് അന്‍ഷാദ്. ഇയാളെക്കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആയോധന കലകളില്‍ മികവുള്ള ഇയാള്‍ക്കെതിരേ ആകെയുള്ളത് 2010ലെ ഒരു അടിപിടിക്കേസാണ്. ചേരിക്കല്‍ ജുമാ മസ്ജിദിനു സമീപമുള്ള നസീമ മന്‍സിലില്‍ ബദറുദ്ദീന്റെയും നസീമയുടെയും മൂന്നു മക്കളില്‍ ഇളയവനായ അന്‍ഷാദ് മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്ത് പിതാവും സഹോദരന്മാരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് എല്ലാവരും നാട്ടില്‍ തിരിച്ചെത്തുകയും പലവിധ ജോലികളില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടയില്‍ എസ്ഡിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. ഇപ്പോള്‍ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ സബ് ഓര്‍ഗനൈസറാണ് ഇയാള്‍ എന്നാണ് സൂചന. മലപ്പുറത്തു നിന്നാണ് ഇയാള്‍ കല്യാണം കഴിച്ചിരിക്കുന്നത്. മലബാര്‍ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു അത്. ഭൂരിഭാഗം സമയവും അവിടെത്തന്നെയായിരുന്നു. കഴിഞ്ഞ തദ്ദേശ…
Read Moreസിനിമയിൽ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് ധർമജൻ
കൊച്ചി: മലയാള സിനിമയിൽ കൂടുതലും വലതുപക്ഷക്കാരെന്ന് നടൻ ധർമജൻ ബോൾഗാട്ടി. സിനിമയിൽ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതിൽ കാര്യമില്ലെന്നും ധർമജൻ പറഞ്ഞു. വൈപ്പിൻ താൻ ജനിച്ച് വളർന്ന മണ്ഡലമാണ്. ബാലുശേരിയിലും നിരവധി സൗഹൃദങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധർമജൻ പ്രതികരിച്ചു.
Read Moreനിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ; ശോഭയുടെ തീരുമാനം അറിയില്ലെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തീരുമാനം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശോഭാ മാധ്യമങ്ങളോട് പറഞ്ഞു. ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ അറിയിച്ചിരുന്നു. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ശോഭ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശോഭാ സുരേന്ദ്രന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാധ്യമ വാർത്തയിലൂടെയാണ് ഇക്കാര്യങ്ങൾ കേൾക്കുന്നത്. ഇതിനോട് ഇപ്പോൾ പ്രതികരിക്കാനില്ല. സ്ഥാനാർഥികളെ നിയന്ത്രിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More“വേലി ചാടേണ്ട’…നേതാക്കളോട് ആര്‍എസ്എസ്; സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതി; അഭിപ്രായ സര്‍വേ പൂര്‍ത്തീകരിച്ചു; എബിവിപിയും യുവമോര്‍ച്ചയും തെരഞ്ഞെടുപ്പില്‍ സജീവമാകും
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കന്മാര് സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നിര്‍ദേശം. പ്രാദേശികാടിസ്ഥാനത്തില്‍ മത്സരിക്കുക വഴി കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. ഗ്ലാമര്‍ മണ്ഡലം ലക്ഷ്യമിടണ്ട…സ്വന്തം മണ്ഡലത്തിന് പുറത്തെ ഗ്ലാമര്‍ മണ്ഡലം ലക്ഷ്യമിട്ട് നേതാക്കള്‍ മത്സരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വഴി പ്രാദേശികമായി ലഭിക്കാവുന്ന വോട്ടുകള്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യതയേറെയാണെന്നും അതിനാല്‍ മത്സരിക്കുന്ന നേതാക്കള്‍ പരമാവധി അവരുടെ പ്രദേശത്തോ നിയോജക മണ്ഡലത്തിലോ ജില്ലകളിലോ മത്സരിക്കുന്നതാണ് ഉചിതമെന്നും ആര്‍എസ്എസ് വ്യക്തമാക്കി. പൾസ് അറിയാൻ സർവേബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളില്‍ നിന്നും മറ്റും അഭിപ്രായ സര്‍വേ നടത്തിയിരുന്നു. വിജയസാധ്യത നിലനില്‍ക്കുന്ന 40 മണ്ഡലങ്ങളിലായിരുന്നു ബെംഗളൂരുവിലുള്ള ഏജന്‍സി സര്‍വേ നടത്തിയത്. മണ്ഡലത്തില്‍ മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ഥികള്‍, ജനപിന്തുണ, വിജയസാധ്യത എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് സര്‍വേയുടെ ഭാഗമായി ശേഖരിച്ചിരുന്നത്.…
Read Moreജനമനസുകളിൽ എന്നും ഓർമയായി… കെ.എം. മാണിയുടെ പൂർണകായ പ്രതിമ പാലായിലുയരുന്നു
കോട്ടയം: നിമയസഭയിൽ പാലായെ അരനൂറ്റാണ്ടിലധികം പ്രതിനിധീകരിച്ച കെ.എം. മാണിയുടെ പൂർണകായ പ്രതിമ പാലായിലുയരുന്നു. പാലാ കൊട്ടാരമറ്റത്തെ നഗരസഭാ സ്ഥലത്താണ് പ്രതിമ സ്ഥാപിക്കുന്നത്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 24 നു വൈകന്നേരം അഞ്ചിന് പ്രതിമ നാടിനു സമർപ്പിക്കും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെയും കെ.എം. മാണി ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ജനമനസുകളിൽ എന്നും ഓർമയായി നിൽക്കുന്ന കെ.എം. മാണിയുടെ പ്രതിമ അദ്ദേഹത്തോടുള്ള ആദരസൂചകമായി പാലാ നഗരമധ്യത്തിൽ സ്ഥാപിക്കുന്നതിന് നഗര സഭ തീരുമാനമെടുത്തിരുന്നു. തുടർന്ന് പ്രതിമയുടെ നിർമാണ ജോലികൾ പുരോഗമിക്കുകയായിരുന്നു. 8.50 അടി ഉയരമുള്ള പ്രതിമ സിമിന്റിലും മാർബിൾ പൊടിയിലുമാണ് നിർമിച്ചിരിക്കുന്നത്. തഞ്ചാവൂരിലാണ് പ്രതിമ നിർമിച്ചത്. കെ.എം. മാണി പൊതുവേദിയിലെത്തിയിരുന്ന വെള്ള മുണ്ടും ജുബയും വേഷത്തിലാണ് പ്രതിമയുടെയും നിർമാണം. കെ.എം. മാണിയോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നതെന്നു യൂത്ത് ഫ്രണ്ട് എം സംസ്ഥാന…
Read Moreപുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്ക് ! ഓസ്ട്രേലിയയ്ക്കെതിരേ ഭീഷണിയുമായി ഗൂഗിളും…
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക്. ഇതേത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഉപയോക്താക്കളും മാധ്യമസ്ഥാപനങ്ങളും ഫേബുക്കില്‍ വാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്തകള്‍ കാണുന്നതിനും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. മാധ്യമസ്ഥാപനങ്ങളുമായി വിലപേശി വാര്‍ത്തകള്‍ക്ക് പ്രതിഫലമുറപ്പിക്കാന്‍ നിര്‍ദേശിക്കുന്ന ഓസ്ട്രേലിയയുടെ പുതിയ നിയമനിര്‍മാണ നീക്കത്തിനോടുള്ള പ്രതികരണമായാണ് ഫേസ്ബുക്കിന്റെ നടപടി. വാര്‍ത്താ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന പ്രസാധകരും തങ്ങളുടെ പ്ലാറ്റ്ഫോമും തമ്മിലുള്ള ബന്ധത്തെ തെറ്റായി മനസിലാക്കിക്കൊണ്ടാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് ഫേസ്ബുക്ക് പറഞ്ഞു. ‘ഈ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചുകൊണ്ട് നിയമം അനുസരിക്കുക, ഓസ്ട്രേലിയയില്‍ ഞങ്ങളുടെ പ്ലാറ്റ് ഫോമില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ വിലക്കുക എന്നീ തീരുമാനങ്ങളാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുകയാണ്.’ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലെ ഫെയ്സ്ബുക്ക് മാനേജിങ് ഡയറക്ടര്‍ വില്യം ഈസ്റ്റണ്‍ പറഞ്ഞു. ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അതാത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കണം എന്ന്…
Read Moreആര് വേണമെന്ന് 1.90 ലക്ഷം വോട്ടർമാർ വിധിയെഴുതും;പാലായിൽ ജോസും കാപ്പനും നേർക്കുനേർ; ജനകീയം പദയാത്രയുമായി ജോസ് ; വികസന വിളംബര ജാഥയുമായി കാപ്പൻ
കോട്ടയം: ഒൗദ്യോഗികപ്രഖ്യാപനമായില്ലെങ്കിലും 1.90 ലക്ഷം വോട്ടർമാർ വിധിയെഴുതുന്ന പാലായുടെ രാഷ്ട്രീയമത്സര ചിത്രം വ്യക്തം. യുഡിഎഫിൽ മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും സ്ഥാനാർഥികളാകും. ഇരുപതിനായിരത്തോളം വോട്ടുബലമുള്ള ബിജെപിയിൽ ജയസൂര്യനോ എൻ. ഹരിയോ മത്സരിക്കും. എൽഡിഎഫ് വിട്ട മാണി സി. കാപ്പൻ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര പാലായിലെത്തിയപ്പോഴാണ് യുഡിഎഫിലെത്തിയത്. ഇന്നലെ പാലായിൽ ചേർന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയിലും കാപ്പൻ പങ്കെടുത്തു. പാലായിൽ പൂർത്തിയാക്കാനുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണ് അദ്ദേഹം. ഇടതു മുന്നണിയിൽ സജീവമായ പ്രവർത്തനങ്ങളുമായി ജോസ് കെ.മാണി മണ്ഡലത്തിൽ സജീവമാണ്. ബിജെപിയും നിയോജക മണ്ഡലം ശില്പശാല പൂർത്തീകരിച്ച് ബൂത്തുതല പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുന്‍പേ പാലായിൽ പ്രചാരണചൂടേറി. ഇടതു മുന്നണിയുടെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച ജോസ് കെ.മാണി ജനകീയം എന്ന…
Read More