ബെർലിൻ: കൊറോണയ്ക്കെതിരെ പ്രതിരോധ വാക്സിൻ വികസിപ്പിച്ച സംയുക്ത സംരംഭമായ ജർമൻ അമേരിക്കൻ കന്പനി ഫൈസർ ബയോണ്‍ടെക് വികസിപ്പിച്ച കോവിഡ് വാക്സിൻ 12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ 100 ശതമാനം ഫലപ്രദമെന്ന് കന്പനി അവകാശപ്പെട്ടു. അമേരിക്കയിലെ 2,260 കൗമാരക്കാരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി കന്പനിയുടെ വാർത്തക്കുറിപ്പിൽ അറിയിച്ചു. പരീക്ഷണ വിവരങ്ങൾ ഉടൻ അമേരിക്കൻ അധികൃതർക്കും മറ്റു രാജ്യങ്ങൾക്കും കൈമാറുമെന്നും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി നൽകിയ അനുമതിയിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെടുമെന്നും കന്പനി വ്യക്തമാക്കി. അടുത്ത അധ്യയന വർഷത്തിനു മുന്‍പ് 12 മുതൽ 15വരെ പ്രായമുള്ള സ്കൂൾ വിദ്യാർഥികൾക്ക് വാക്സിൻ കുത്തിവയ്പ്പെടുക്കാനുള്ള അനുമതിക്കു വേണ്ടിയാണ് കന്പനി ശ്രമിക്കുന്നത്. പരീക്ഷണഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും യുകെ വകഭേദത്തിന്റെ വ്യാപനത്തെയും തടയാൻ കഴിയുമെന്നാണ് വ്യക്തമാകുന്നതെന്നും ജർമനിയിലെ മൈൻസ് ആസ്ഥാനമായ ബയോണ്‍ടെക് അധികൃതർ പറഞ്ഞു. ഫൈസർ…
Read MoreDay: April 3, 2021
ബൈഡന്റെ ജുഡിഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജിയും
വാഷിങ്ടന്‍ ഡിസി: പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ച പതിനൊന്ന് ജഡ്ജിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി റൂപ രംഗ പുട്ടഗുണ്ടയും ഉള്‍പ്പെടുന്നു. ഡി സി റെന്റല്‍ ഹൗസിങ് കമ്മീഷനില്‍ അഡ്മനിസ്ട്രേറ്റീവ് ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന റൂപ രംഗയെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ സുപ്പിരിയര്‍ കോടതി ജഡ്ജിയായിട്ടാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. 2013 മുതല്‍ 2019 വരെ സോളൊ പ്രാക്ടീഷണറായിരുന്നു.2008 മുതല്‍ 2010 വരെ ഡി സി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാക്സന്റെ ലൊ ക്ലാര്‍ക്കായിരുന്നു. 2002 ല്‍ വാസ്സര്‍ കോളജില്‍ നിന്നും ബിരുദവും, 2007 ല്‍ ഒഹായെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. യുഎസ് സെനറ്റ് രൂപായുടെ നിയമനം അംഗീകരിക്കുകയാണെങ്കില്‍ യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദി ഡിസ്ട്രിക്ട് ഓഫ് ഡിസിയില്‍ നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജിയായിരിക്കും. റൂപ രംഗയോടൊപ്പം നാമനിര്‍ദേശം…
Read Moreവാക്സീന് സ്വീകരിച്ചവര്‍ക്ക് ആഭ്യന്തര യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല
വാഷിങ്ടന്‍ ഡി സി: വിമാന യാത്രക്കാര്‍ കോവിഡ് വാക്സിന്റെ രണ്ടും ഡോസും സ്വീകരിച്ചവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് സിഡിസിയുടെ അറിയിപ്പില്‍ പറയുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, ക്വാറന്റീനും വാക്സീന് സ്വീകരിച്ചവര്‍ക്ക് ആവശ്യമില്ലെന്ന് സിഡിസി പുറത്തിറക്കിയ ഗൈഡ്ലൈന്സില് ചൂണ്ടികാണിക്കുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ അവിടെ വിമാനമിറങ്ങുന്നവരോട് ക്വാറന്റീനില്‍ പ്രവേശിക്കണെന്ന് ആവശ്യപെടാറുണ്ട്. അത് അനുസരിക്കുവാന്‍ യാത്രക്കാന് ബാധ്യസ്ഥരാണെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ വാക്സീന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും, എന്നാല്‍ വിമാനമിറങ്ങുന്ന രാജ്യത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ അത് കൈവശം കരുതണമെന്നും സിഡിസി നിര്‍ദേശിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനതാവളത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്റീന് ഒഴിച്ച് നിലവിലുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും വിമാനയാത്രക്കാര്‍ പാലിക്കണം. മാസ്ക്, സാമൂഹിക അകലം, എന്നിവയില്‍ നിന്നും…
Read Moreമഷിയുണങ്ങാതെ പുറത്തുവിടില്ല! ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും കേരളത്തിൽ; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഐടി വിദഗ്ധനാണ് ഇദ്ദേഹം
തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തെ തുടർന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷണം ശക്തമാക്കിയതിനു പിന്നാലെ ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും കേരളത്തിലെത്തി. ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എച്ച്.ആർ. ശ്രീനിവാസ് ആണ് കേരളത്തിലെത്തിയിരിക്കുന്നത്. ഐടി വിദഗ്ധരുടെ പാനലിനെ നയിക്കുന്നതിനാണ് അദ്ദേഹം എത്തിയതെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഐടി വിദഗ്ധൻ കൂടിയാണ്. ഇരട്ട വോട്ടുള്ളവർ വോട്ട് ചെയ്യാൻ എത്തുന്പോൾ ഇവരുടെ ഫോട്ടോ എടുക്കുന്നതിനൊപ്പം വിരലടയാളവും ഒപ്പും ശേഖരിക്കും. ഒരിടത്തു മാത്രമേ വോട്ട് ചെയ്തിട്ടുള്ളുവെന്നു വ്യക്തമാക്കുന്ന ഡിക്ലറേഷനും നൽകേണ്ടി വരും. ഇവരുടെ മഷി അടയാളം ഉണങ്ങിയ ശേഷം മാത്രമേ ബൂത്ത് വിട്ടു പോകാൻ അനുവദിക്കുകയുള്ളു. ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് ചെയ്തതായോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്തെന്നു ബോധ്യപ്പെട്ടാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാൻ…
Read Moreരണ്ട് കുത്തിവയ്പ് എന്തിനാ..? ഫോൺവിളിച്ച് കുത്തിയത് അറിഞ്ഞില്ല; അമ്പതുകാരിക്ക് ഒരേസമയം രണ്ട് ഡോസ് കോവിഡ് വാക്സിൻ
ലക്നോ: ഉത്തർപ്രദേശിലെ കാൺപുരിൽ ഫോൺവിളിക്കിടെ നഴ്സ്, കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ സ്ത്രീക്ക് രണ്ട് ഡോസ് കുത്തിവയ്പും ഒരുമിച്ച് നൽകി. അക്ബർപുർ മാർഹൗലിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം. അമ്പതുവയസുകാരിയായ കമലേഷ് കുമാരിക്കാണ് അബദ്ധത്തിൽ ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകിയത്. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനെത്തിയതായിരുന്നു കമലേഷ് കുമാരി. നഴ്സ് അർച്ചനയ്ക്കാണ് അശ്രദ്ധയുണ്ടായത്. കുത്തിവയ്പ് എടുക്കുന്ന സമയം അർച്ചന ഫോണിലായിരുന്നെന്ന് പറയുന്നു. തനിക്ക് രണ്ട് കുത്തിവയ്പ് എന്തിനാണ് നൽകിയതെന്ന് കമലേഷ് കുമാരി ചോദിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ നഴ്സ് മാപ്പ് പറയുകയും ചെയ്തു. എന്നാൽ കമലേഷ് കുമാരിയുടെ ബന്ധുക്കൾ വിവരം അറിഞ്ഞതോടെ ബഹളമുണ്ടാക്കി. കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതിനൽകി.
Read Moreമണ്ഡലങ്ങളില്‍ അന്തര്‍ധാര സജീവമാണ്…! ഇരിങ്ങാലക്കുടക്കാർക്കെന്താ ഈ വീട്ടിൽ കാര്യം; സീറ്റ് നമ്മുടെയാണേലും സീറ്റ് നമ്മുടെയല്ല !!
അല്ല നിങ്ങള്‍ ഇരിങ്ങാലക്കുടയുള്ള ആളല്ലേ…. അതേ…ഇയാളോ….അതും അതെ…കൊടുങ്ങല്ലൂര്‍ നിറച്ച് ഇപ്പോൾ ഇരിങ്ങാലക്കുടക്കാരാ…. കാരണം ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് വന്ന സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ഇരിങ്ങാലക്കുടയിൽ നിന്നല്ലേ ആളു വരേണ്ടത്…അപ്പോൾ ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥിയോ…അതിന് അവിടെ ആളുണ്ട് എന്നാണ് കോണ്‍ഗ്രസുകാർ പറയുന്നത്. ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുങ്ങല്ലൂരിലെത്തിയ സ്ഥാനാർത്ഥികൾ ഒന്നല്ല രണ്ടാണ് ഇവിടെ. താമരപ്പൂ വിരിയിക്കാനെത്തിയ കുളം പേരിലുള്ള ആളും ഇവിടെയുണ്ട്.ആൾക്കു വേണ്ടിയും ഇരിങ്ങാലക്കുടയിൽ നിന്നാളുകളെത്തിയിട്ടുണ്ട് മണ്ഡലം കഴിഞ്ഞതവണ കാത്തു സൂക്ഷിച്ചയാൾ ഇത്തവണയും പോരാട്ടവീര്യത്തിലാണ്.ത്രികോണ മത്സരം ത്രികോണ മത്സരം എന്ന് വെറുതെ പറയുന്നതല്ല…ശരിക്കും ത്രികോണമത്സരം തന്നെയാണിവിടെ. സീറ്റ് നമ്മുടെയാണേലും സീറ്റ് നമ്മുടെയല്ല !! ചാലക്കുടിക്കാരൻ ചങ്ങാതി അന്നും ഇന്നും കലാഭവൻ മണിയാണെങ്കിലും ഇക്കുറി തെരഞ്ഞെടുപ്പിൽ ചാലക്കുടിക്കാരൻ ചങ്ങാതി ആരാണെന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. പണ്ടെങ്ങുമില്ലാത്ത വിധമായിരുന്നു ഇത്തവണ ചാലക്കുടിയിൽ സ്വജനസ്നേഹം ഒരു കൂട്ടർക്ക്. എന്തായാലും ചാലക്കുടിക്കാരൻ തന്നെ വേണം ഇവിടെ മത്സരിക്കാനെന്ന ആഗ്രഹവുമായി രണ്ടു…
Read Moreമൂന്ന് ആഴ്ചയായി കുടിക്കാൻ ചെളിവെള്ളം! വൻതുക മുടക്കി ലോറികളിൽ വെള്ളം വാങ്ങി നഗരവാസികൾ തുലഞ്ഞ അവസ്ഥ; സമരവുമായി കൗണ്‍സിലർമാർ
സ്വന്തം ലേഖകൻ തൃശൂർ: മൂന്നാഴ്ചയിലേറെയായി തൃശൂർ നഗരത്തിലെ ജനങ്ങൾക്കു കുടിവെള്ളം വെറും ചളിവെള്ളം. ഏതാനും ദിവസം കുടിവെള്ളം മുടങ്ങുകയും ചെയ്തു. വൻതുക മുടക്കി ലോറികളിൽ വെള്ളം വാങ്ങി നഗരവാസികൾ തുലഞ്ഞ അവസ്ഥ. ചളിവെള്ളം വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോർപറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർമാർ കോർപറേഷൻ ഓഫീസനു മുന്നിൽ സമരം നടത്തി. തൃശൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പത്മജ വേണുഗോപാലും സമരത്തിൽ പങ്കെടുത്തു. പീച്ചിയിൽ 140 കോടി രൂപ മുടക്കി 20 എംഎൽഡി ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചതിനു പിറകേയാണ് നഗരവാസികളുടെ കുടിവെള്ളം മുടങ്ങിയത്. ദിവസേനം 200 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാവുന്ന പ്ലാന്റാണിത്. ഇതോടെ മൊത്തം 700 ലക്ഷം ലിറ്റർ വെള്ളം ദിവസേന ശുദ്ധീകരിക്കുന്നുണ്ട്. ജലശുദ്ധീകരണത്തിനു പുതിയ വന്പൻ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ശുദ്ധീകരിച്ച ജലം തൃശൂർ നഗരത്തിൽ എത്തിക്കാൻ കൂടുതൽ വ്യാസമുള്ള പൈപ്പുലൈൻ സ്ഥാപിച്ചിട്ടില്ല.…
Read Moreമാലൂരിൽ വയോധികയുടെ മരണം കൊലപാതകം; കൊല നടത്തിയത് മകൾ ഷെർളി; കാരണമായി മകള്‍ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി…
മട്ടന്നൂർ: മാലൂരിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതക മെന്ന് പോലീസ്. കൊല നടത്തിയത് മകൾ ഷെർളിയെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരുടെ അറസ്റ്റു ഇന്നു രേഖപ്പെടുത്തിയേക്കും. വ്യാഴാഴ്ച വൈകുന്നേരമാണ് മാലൂർ കപ്പറ്റപ്പൊയിൽ കോറോത്ത് ലക്ഷം വീട്ടിലെ കെ. നന്ദിനിയെ (79) വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ നിലത്താണ് വയോധികയെ മരിച്ച നിലയിൽ കണ്ടത്. തലക്കും ശരീരത്തിലും പരുക്കുകളുണ്ടായിരുന്നു. വീട്ടിൽ നന്ദിനിയുടെ കൂടെ മകൾ ഷെർളിയും ഭർത്താവ് ഭാസ്കരനുമാണ് താമസിച്ചിരുന്നത്. സംഭവം അറിഞ്ഞു പേരാവൂർ സിഐയും മാലൂർ പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മരണത്തിൽ സംശയമുയർന്നതിനാൽ വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ താനാണ് അമ്മയെ കൊന്നതെന്ന് മകൾ മൊഴി നൽകി. വടി ഉപയോഗിച്ചു നന്ദിനിയുടെ തലയ്ക്ക് അടിക്കുകയും കഴുത്തിനു ചവിട്ടുകയുമായിരുന്നുവെന്നാണ് മൊഴി. രാവിലെതന്നെ മരിച്ചിട്ടും വൈകുന്നേരമാണ് സംഭവം…
Read Moreകലാശക്കൊട്ടില്ല! പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറങ്ങും, കനത്ത സുരക്ഷ; ബൈക്ക് റാലി വേണ്ട; കുട്ടികളെയും ഉപയോഗിക്കരുത്…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണത്തിന് ഞായറാഴ്ച വൈകുന്നേരത്തോടെ സമാപനം. കേരളത്തിൽ കലാശക്കൊട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് നിരോധനം. ഇന്നു മുതൽ ബൈക്കി റാലി നടത്തുന്നതിനും അനുമതിയില്ല. നാളെ വൈകുന്നേരം ആറു വരെയാണ് പരസ്യ പ്രചാരണത്തിനുള്ള അനുമതിയുള്ളത്. അതിനുശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ പാടില്ല. ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും. വാഹന പരിശോധന കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് നടക്കുന്ന കൊട്ടിക്കലാശം നിരോധിച്ചതോടെ കർശന നിയന്ത്രണവുമായി പോലീസ് രംഗത്ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്നുമുതൽ ജില്ലയിൽ കനത്ത സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചു. കൊട്ടിക്കലാശം നിരോധിച്ചതോടെ മറ്റു പേരുകളിൽ അളുകൾ കൂട്ടം കൂടിയുള്ള പ്രചാരണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ കേരള പോലീസിന് പുറമെ കേന്ദ്രസേനയേയും…
Read Moreഎന്താവും തലശേരി? തലശേരിക്കുള്ളത് എന്നും ഇടത് അനുഭാവമുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രം
നവാസ് മേത്തർ തലശേരി: പൈതൃക നഗരമുൾപ്പെടുന്ന തലശേരി മണ്ഡലം ഇടതു കോട്ടയാണ്. എന്നും ഇടത് അനുഭാവമുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. മണ്ഡലം രൂപീകൃതമായ 1957 ല്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യറില് തുടങ്ങി കെ.പി.ആര് ഗോപാലന്, എന്‍.ഇ.ബലറാം, പാട്യം ഗോപാലന്, എം.വി.രാജഗോപാല്‍, ഇ.കെ. നായനാര്‍, കെ.പി. മമ്മുമാസ്റ്റര്, കോടിയേരി ബാലകൃഷ്ണന് തുടങ്ങി ഏറ്റവുമൊടുവിൽ എ.എൻ.ഷംസീറിലെത്തി നിൽക്കുകയാണ് വിജയികളുടെ നിര. മണ്ഡലം രൂപീകൃതമായ വര്‍ഷം മുതല്‍ രണ്ടുതവണ ജസ്റ്റിസ് വി.ആര്.കൃഷണയ്യരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. രണ്ടു പതിറ്റാണ്ട് കാലം കോടിയേരി ബാലകൃഷ്ണനായിരുന്നു. 1996ല്‍ വിജയിച്ച കെ.പി.മമ്മു മാസ്റ്റര്‍ ഇ.കെ.നായനാര്‍ക്കുവേണ്ടി എംഎല്‍എ സ്ഥാനം ഒഴിയുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയുമൊക്കെ സമ്മാനിച്ച മണ്ഡലമെന്ന പ്രത്യേകതയും തലശേരിക്കുണ്ട്.1957 മുതല്‍ 1970 വരെ സിപിഐ വിജയിച്ച മണ്ഡലമാണിത്. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മാണ് വിജയിച്ചിട്ടുള്ളത്. 2016 ലെ തെരഞ്ഞെടുപ്പില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷംസീര്‍…
Read More