സ്വന്തം ലേഖകൻതൃശൂർ: തെരഞ്ഞെടുപ്പ് ഫണ്ടിനായി കൊണ്ടുവന്ന പണം തൃശൂർ-എറണാകുളം ദേശീയപാതയിൽ കൊടകരയിൽവച്ച് അക്രമിസംഘം കവർന്ന സംഭവത്തിൽ വെട്ടിൽനിന്നു പുറത്തുകടക്കാൻ പാടുപെട്ടു ബിജെപി നേതൃത്വം. ദേശീയപാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന പണമാണ് അതേ പാർട്ടിയിലെ ചിലരുടെ ഒത്താശയോടെ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ കവർന്നതെന്ന ആരോപണം നേരിടാൻ പാർട്ടി സർവശക്തിയുമെടുത്തു രംഗത്തിറങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിഷയം സിപിഎം ഏറ്റെടുത്തതോടെയാണ് കഥയുടെ ഗതി മാറിയത്.കൊടകര കവർച്ചയെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ അതിൽ ഏതു രാഷ്ട്രീയപാർട്ടിക്കു വന്ന ഫണ്ടാണിതെന്നു വ്യക്തമല്ല എന്നാണ് പരാമർശിച്ചിട്ടുള്ളതെന്നറിയുന്നു. നേതൃത്വം പ്രതിക്കൂട്ടിലായതോടെ തങ്ങളെ ഈ കേസിൽ കൂട്ടിക്കെട്ടുന്നത് സിപിഎം ഗൂഢാലോചനയാണെന്ന പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. അതേസമയം, പണം തട്ടിയെടുക്കലുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ ബിജെപി അനുഭാവികളടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികളുണ്ടെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൊബൈൽ…
Read MoreDay: April 27, 2021
ഞങ്ങള്‍ക്ക് ആവശ്യമുണ്ടായപ്പോള്‍ സഹായവുമായി ഇന്ത്യ ഓടിയെത്തി ! ഇപ്പോള്‍ അവരെ സഹായിക്കാന്‍ ഞങ്ങളുമുണ്ടാകും; ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് ജോ ബൈഡന്…
ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് ബൈഡന്റെ സഹായ വാഗ്ദാനം. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന് ട്വിറ്ററിലൂടെ വ്യക്തമാക്കി. പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ‘ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണ്’, അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങളുടെ…
Read Moreഇരയെ വിവാഹം കഴിച്ച് പ്രതി ! 22കാരനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി…
ഇരയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് 22കാരനെതിരായ പോക്സോ കേസില്‍ തുടര്‍ നടപടി റദ്ദാക്കി കേരളാ ഹൈക്കോടതി. ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണിത്. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു. കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്ജിക്കാരന്. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.
Read Moreരാജ്യത്തെ കോവിഡ് സാഹാചര്യം; വോട്ടണ്ണെൽ ദിനത്തിലെ ആഹ്ലാദപ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: വോട്ടണ്ണെൽ ദിനത്തിലെ ആഹ്ലാദപ്രകടനം തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും വിലക്ക് ബാധകമാകും. വോട്ടണ്ണെൽ ദിനത്തിനു തൊട്ടടുത്ത ദിവസവും ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ട്. വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 29 ന് പശ്ചിമ ബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പ് നടക്കും. രാജ്യത്തെ കോവിഡ് സാഹാചര്യം കൂടുതൽ മോശമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഏറ്റവും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനെ വിശേഷിപ്പിച്ച കോടതി, ഉദ്യോഗസ്ഥന്മാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾക്ക് റാലികളും യോഗവും നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുകവഴി രോഗം പടർത്തിയെന്നും കോടതി പറഞ്ഞു.
Read Moreഹൃദ് രോഗം നേരത്തെ കണ്ടെത്താം: കോവിഡ്കാലത്തും പ്രധാനവില്ലൻ ഹൃദയധമനീരോഗങ്ങൾ
ഹാർട്ടറ്റാക്ക് ഉണ്ടാകുന്നവരിൽ ഏതാണ്ട് 90 ശതമാനം രോഗികളും തീവ്ര പരിചരണവിഭാഗത്തിൽ അകപ്പെടുന്പോഴാണു തങ്ങൾക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യത്തെയും സങ്കീർണതകളെയുംപറ്റി ചിന്തിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിൽവച്ചു നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങൾക്കു വർധിച്ച കൊളസ്ട്രോളും അമിത രക്തസമ്മർദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഒക്കെയുണ്ടെന്ന് മനസിലാകുന്നത്. ഈ രോഗാതുരതകൾ നേരത്തെ കണ്ടുപിടിച്ചു സമുചിതമായ ചികിത്സാ പദ്ധതികളും പ്രതിരോധമാർഗങ്ങളും സമയോചിതമായി ആരംഭിച്ചിരുന്നെങ്കിൽ ഇപ്പോൾ താനകപ്പെട്ട മാരകാവസ്ഥയിൽനിന്നു രക്ഷപ്പെട്ടു നിൽക്കാമായിരുന്നെന്ന് വ്യാകുലപ്പെട്ട് അവർ തളരുന്നു. എന്നാൽ, ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പരക്കംപാച്ചിലിൽ ഇടംവലം നോക്കാതെ മുന്നോട്ടു കുതിക്കുന്പോൾ ജീവനെ താങ്ങിനിർത്തുന്ന പല സുപ്രധാന ഘടകങ്ങളെയുംപറ്റി ഓർക്കാൻ ആർക്കു സമയമിരിക്കുന്നു. രോഗഭയം കൂടുന്പോൾ…മുന്‍പ്, പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കം തട്ടാത്ത അവസ്ഥാവിശേഷത്തിലായിരുന്നു എല്ലാവരും. ഇപ്പോൾ കോവിഡ്-19 വൈറസ് ബാധയുടെ വ്യാപനത്തോടെയാണ് സമൂഹത്തിൽ രോഗങ്ങളോടുള്ള ഭയം അമിതമായി വർധിക്കുന്നതായി കാണുന്നത്. എന്നാൽ, ചില യാഥാർഥ്യങ്ങൾ നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും കോവിഡ്-19 രോഗബാധമൂലമല്ല ലോകത്ത്…
Read Moreവൈക്കത്ത് കോവിഡ് രോഗികൾ കൂടുന്നു ; ചെമ്പിൽ കോവിഡ് പോസിറ്റിവിറ്റി 50 ശതമാനത്തിലധികം; കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്
വൈക്കം: ചെന്പ്, ഉദയനാപുരം, തലയാഴം പഞ്ചായത്തുകളിൽ കോവിഡ് വ്യാപനമേറുന്നു. ചെന്പിൽ ഭീതിജനകമാം വിധമാണ് രോഗബാധ. ഇവിടെ കോവിഡ് പോസിറ്റിവിറ്റി 50 ശതമാനത്തിലധികമാണ്. തലയാഴത്ത് കോവിഡ് പോസിറ്റിവിറ്റി 40 ശതമാനത്തിലധികമാണ്. വൈക്കത്ത് ആദ്യം കോവിഡ് വ്യാപനം ശക്തമായ വെച്ചൂരിൽ കഴിഞ്ഞ നാലു ദിവസത്തെ പരിശോധന ഫലം വരാത്തതിനാൽ രോഗ വർധനവ് അറിയാനായിട്ടില്ല. ചെന്പ് പഞ്ചായത്തിൽ രോഗ ബാധ വർധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ബ്രഹ്മമംഗലം ഗവണ്മെന്റ് യുപി സ്കൂളിൽ ഇന്നു കോവിഡ് ചികിൽസാ കേന്ദ്രം തുറക്കും. ചെന്പ് പഞ്ചായത്തിലെ കായലോര മേഖലയായ മുറിഞ്ഞപുഴ ഭാഗത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ രോഗബാധയ്ക്ക് അല്പം ശമനമുണ്ടായിട്ടുണ്ട്. പോലീസും ആരോഗ്യവകുപ്പും ഏകോപനത്തോടെ ജനപ്രതിനിധികൾക്കും രാഷ്ട്രീയ കക്ഷികൾക്കുമൊപ്പം രോഗപ്രതിരോധത്തിനായി അക്ഷീണ യത്നത്തിലാണ്. ഉദയനാപുരം പഞ്ചായത്തിലെ 12, 13 വാർഡുകൾ പോലീസ് നിരീക്ഷണത്തിലാണ്. ഇവിടെ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നക്കംതുരുത്ത്, കാരുവള്ളി, ഭജനമഠം, ഇരുന്പുഴിക്കര, പരുത്തിമുടി എന്നിവിടങ്ങളിലെ…
Read Moreടിവി ഷോ കണ്ടു പാചക പരീക്ഷണം; മുട്ട ബോംബ് ആയി! പരീക്ഷണം പരാജയമായപ്പോൾ തന്റെ മുഖം വികൃതവുമായി; ഇപ്പോൾ ഐൻ ലിഞ്ചി മറ്റുള്ളവർക്ക് നൽകുന്ന ഒരു ഉപദേശം ഇങ്ങനെ…
യൂ ട്യൂബിലോ ടിവിയിലോ ഒരു പാചക വീഡിയോ കണ്ടാൽ അതു പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. അങ്ങനെ പരീക്ഷിക്കുന്നവരിൽ ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവില്ല. കോഡൗണിലെ മയോബ്രിഡ്ജിൽനിന്നുള്ള വോഡഫോണിന്റെ ക്ലയന്റ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഐൻ ലിഞ്ചിന്റെ പാചക പരീക്ഷണം റെഡ്യായില്ല. റെഡിയായില്ലെന്നു മാത്രമല്ല. ഒരു സ്ഫോടനത്തിൽ മുഖവും ദേഹവും ഒരു പരുവമായി. ടിവി ഷോ കണ്ട് ആരും പാചക പരീക്ഷണത്തിനു മുതിരരുതെന്നാണ് ഇപ്പോൾ പുള്ളിക്കാരിയുടെ ഉപദേശം. ഒരു ബ്രേക്ക്ഫാസ്റ്റ് ബോംബ്ശനിയാഴ്ച രാവിലെ, ഐനും ഭർത്താവ് ജോണിയും ഉണർന്നു. പത്തരയായപ്പോൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയേക്കാം എന്നു കരുതി അടുക്കളയിലെത്തിയ ഐൻ അപ്പോഴാണ് ഓർത്തത്, വ്യാഴാഴ്ച ലൂസ് വുമണ്‍ എന്ന പരിപാടിയിൽ ഒരു അവതാരിക ഉണ്ടാക്കിയ മുട്ട വിഭവം ഒന്നു പരീക്ഷിച്ചേക്കാമെന്ന്. പോച്ച്ഡ് എഗ്ഗായിരുന്നു അവർ ഉണ്ടാക്കിയത്. (Poched Egg-മുട്ട പൊട്ടിച്ചു വെള്ളക്കരുവും മഞ്ഞക്കരുവും ഒരുമിച്ചു തിളച്ച വെള്ളത്തിലിട്ട് അടുപ്പിലോ അല്ലെങ്കിൽ…
Read Moreഡൽഹിയിൽ ജഡ്ജിമാരുടെ കോവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടൽ
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടൽ. ഇതിനായി സെൻട്രൽ ഡൽഹിയിലെ അശോക ഹോട്ടൽ ബുക്ക് ചെയ്തു. നൂറ് മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾക്കും ഇവിടെ ചികിത്സയൊരുക്കും. പ്രിമസ് ആശുപത്രി ഹോട്ടലിൽ കോവിഡ് ചികിത്സയൊരുക്കുമെന്നും ചാണക്യപുരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗീത ഗ്രോവർ ഉത്തരവിൽ പറഞ്ഞു. ബയോമെഡിക്കൽ മാലിന്യ നിർമാർജനം ആശുപത്രിയുടെ ഉത്തരവാദിത്തമായിരിക്കും. ഹോട്ടലിലെ ജീവനക്കാർക്ക് എല്ലാ സുരക്ഷാപകരണങ്ങളും നൽകുകയും മതിയായ പരിശീലനം നൽകുകയും ചെയ്യും. ആംബുലൻസ് സൗകര്യം പ്രിമസ് ഹോസ്പിറ്റൽ നൽകും. ഹോട്ടൽ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കിൽ, അത് ആശുപത്രി നൽകും. മുറികൾ, അണുവിമുക്തമാക്കൽ, രോഗികൾക്കുള്ള ഭക്ഷണം തുടങ്ങിയ എല്ലാ സേവനങ്ങളും ഹോട്ടൽ നൽകുമെന്നും ഉത്തരവിൽ പറയുന്നു. ചികിത്സാ ഫീസുകൾ ആശുപത്രി സ്വരൂപിച്ച് ഹോട്ടലിനും കൈമാറും- ഉത്തരവിൽ പറയുന്നു.
Read Moreലോക്ക്ഡൗൺ മാർഗരേഖയുമായി കേന്ദ്രം; പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമായാൽ കടുത്ത നിയന്ത്രണം
ന്യൂഡൽഹി: കോവിഡ് നിയന്ത്രിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്താനും കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കാനും സംസ്ഥാനങ്ങൾക്ക് പുതിയ മാർഗരേഖയുമായി കേന്ദ്രം. കോവിഡ് പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ചയിൽ കൂടുതൽ പത്ത് ശതമാനത്തിൽ അധികമാകുകയോ, ആശുപത്രികളിൽ 60 ശതമാനം ബെഡിൽ കോവിഡ് രോഗികളുണ്ടെങ്കിലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കോവിഡ് ബാധിതരുടെ എണ്ണം, മേഖലയിലെ വ്യാപനം, ആശുപത്രി സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ലോക്ക്ഡൗൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിവയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിയന്ത്രണങ്ങൾ ചുരുങ്ങിയത് 14 ദിവസത്തേക്ക് ഏർപ്പെടുത്തണം. ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ:- ⚫സാമൂഹികം, രാഷ്ട്രീയം, കായികം, വിനോദം, അക്കാദമിക്, സാംസ്കാരികം, മതം, ഉത്സവ സംബന്ധിയായ മറ്റ് ഒത്തുചേരലുകൾ തുടങ്ങിയവ നിരോധിക്കണം. ⚫വിവാഹങ്ങളിൽ 50 പേരെ പങ്കെടുപ്പിക്കാം. ശവസംസ്കാര ചടങ്ങുകൾ 20 പേർക്കായി പരിമിതപ്പെടുത്തണം. ⚫ഷോപ്പിംഗ് കോംപ്ലക്സുകൾ, സിനിമ തീയറ്ററുകൾ, റസ്റ്റോറന്റുകളും ബാറുകളും, സ്പോർട്സ് കോംപ്ലക്സുകൾ, ജിം, സ്പാ, നീന്തൽക്കുളം, ആരാധനാലയങ്ങൾ എന്നിവ അടയ്ക്കണം. ⚫അവശ്യ സേവനങ്ങൾ…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുള്‍പ്പെടെ ആറ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത
ദുബായ്: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ ഉള്‍പ്പെടെ ആറ് വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത. റാങ്കിംഗിൽ ആദ്യ ആറു സ്ഥാനങ്ങളിലുള്ള ടീമുകൾക്കാണ് യോഗ്യത ലഭിച്ചതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) അറിയിച്ചു. യോഗ്യത റൗണ്ട് നടത്തി ബാക്കിയുള്ള ടീമുകളെ തെരഞ്ഞെടുക്കുമെന്നും ഐസിസി അറിയിച്ചു.ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുക. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന് എന്നീ ആറ് രാജ്യങ്ങൾക്കാണ് നേരിട്ട് യോഗ്യത ലഭിച്ചത്. 2019-ലാണ് വനിത ക്രിക്കറ്റിനെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപനം വന്നത്.
Read More