മലയാളികള്‍ ഹൃദയത്തിലേറ്റിയ ഗായകനാണ് എംജി ശ്രീകുമാര്‍. ഗായകന് മാത്രമല്ല സംഗീത സംവിധായകന് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് തുടങ്ങിയ നിലകളിലും അദ്ദേഹം സജീവമാണ്. ലേഖ ശ്രീകുമാര്‍ ആണ് അദ്ദേഹത്തിന്റെ ഭാര്യ. യൂട്യൂബ് ചാനലുമായി ഇരുവരും സജീവമാണ്. ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഇരുവരും പിന്നീട് വിവാഹിതര്‍ ആവുകയായിരുന്നു. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് എംജി ശ്രീകുമാര്‍. പ്രമുഖ ചാനലിലെ പരിപാടിയില്‍ കൊച്ചു പ്രേമന് അതിഥിയായി എത്തിയപ്പോഴായിരുന്നു എംജി ശ്രീകുമാര്‍ തുറന്ന് സംസാരിച്ചത്. കരുനാഗപ്പള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്ക്കാര് വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതേയെന്ന് പറഞ്ഞു. 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി…
Read MoreDay: April 27, 2021
ചിരിക്കാതിരിക്കാന്‍ ആവില്ല..! സ്വയം പ്രമോഷനു വേണ്ടി സംസ്ഥാനത്തിന്റെ ഖജനാവിലെ പണം ദുരുപയോഗം ചെയ്തു; കേജരിവാളിനെതിരേ കങ്കണ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. കേജരിവാള്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും സ്വയം പ്രമോഷനു വേണ്ടി സംസ്ഥാനത്തിന്റെ ഖജനാവിലെ പണം ദുരുപയോഗം ചെയ്തുവെന്നും കങ്കണ ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കേജരിവാളിന്റെ കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവച്ചാണ് വിമര്‍ശനം.”നിങ്ങളുടെ തെറ്റുകള്‍ ഒരുപാട് ഉണ്ട്. പറഞ്ഞു തുടങ്ങുകയാണെങ്കില്‍… 1. സംസ്ഥാനത്തിന്റെ പണം എടുത്ത് സ്വയം പ്രമോഷന് നടത്തി. 2. തലസ്ഥാനത്ത് സമരങ്ങളും, പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യാന്‍ പണം ഉപയോഗിച്ചു. 3. മുന്‍ധാരണ ഇല്ലാതെ വോട്ടര്‍മാര്‍ക്ക് താത്കാലിക സുഖത്തിനായി സൗജന്യമായി വെളളവും, വൈദ്യുതിയും നല്‍കുക. എന്നാല്‍ ഇതില്‍ ഏറ്റവും രസകരം തലസ്ഥാനത്ത് ഒരു ഓക്സിജന്‍ പ്ലാന്റ് പോലും ഇല്ല എന്നതാണ്-കങ്കണ കുറിച്ചു. കോവിഡ് വാക്സിനെതിരേ പ്രചാരണം നടത്തിയ ദേശവിരുദ്ധര്‍ക്ക് ഇപ്പോള്‍ കോവിഡ് വാക്സിന് വേണമെന്നും ഇപ്പോള്‍ ഇത് പറയുന്നത് ദാരുണമാണെങ്കിലും ചിരിക്കാതിരിക്കാന്‍ ആവില്ലെന്നും കഴിഞ്ഞ…
Read More‘ഇപ്പോ തുറക്കും’ കേൾക്കാൻ തുടങ്ങിയിട്ട് കുറേ ദിവസമായി; മാർച്ചിൽ തുറക്കേണ്ട തണ്ണൂർമുക്കം ഷട്ടർ ഇപ്പോഴും തുറന്നില്ല; അധികൃതരുടെ വിശദീകരണം ഇങ്ങനെ
കുര്യൻ കുമരകംകുമരകം: എല്ലാ വർഷവും മാർച്ച് 15ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്നു മുതൽ ഭാഗികമായി തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നെങ്കിലും വീണ്ടും മാറ്റി. ഈ മാസം 30-ന് തുറക്കുമെന്നാണ് പുതിയ അറിയിപ്പ്. ആലപ്പുഴ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് ഇന്നു ബണ്ട് തുറന്നു തുടങ്ങാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നത്. ബണ്ടിന്റെ തണ്ണീർമുക്കം ഭാഗത്തു നിന്നു തുടങ്ങുന്ന 31 ഷട്ടറുകൾ തുറക്കാനായിരുന്നു തീരുമാനം. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കൊയ്ത്തും നെല്ലുസംഭരണവും പൂർത്തിയാകാത്തതിനാൽ ഇന്ന് ഷട്ടറുകൾ ഉയർത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഡിസംബർ 15-ന് അടച്ച് മാർച്ച് 15-ന് തുറക്കണമെന്നാണ് ബണ്ട് നിർമ്മാണ വിദഗ്ധ സമിതിയുടെ ശിപാർശ. കുട്ടനാട്ടിൽ ഉപ്പ് വെള്ളം കയറാതെ ഇരിപ്പു കൃഷി സാധ്യമാക്കുകയായിരുന്നു ബണ്ടിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ കൃഷി വകുപ്പിന്റെ ശിപാർശ പ്രകാരമാണ് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്. കൃഷി ഇറക്കുന്നതിനും വിളവെടുപ്പും സംഭരണവും…
Read Moreമാപ്പ്, ഞാൻ തന്നെ എടുത്തോളം; കോവിഡ് രോഗികളുടെ സ്രവം എടുക്കാൻ മുഖത കാട്ടി താൽക്കാലിക ജീവനക്കാരി; കോട്ടയം മെഡിക്കൽ കോളജിലെ സംഭവം ഇങ്ങനെ
ഗാന്ധിനഗർ: കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ വിമുഖത പ്രകടിപ്പിച്ച താത്കാലിക ജീവനക്കാരിയായ ലാബ് ടെക്നീഷ്യനെ സസ്പെൻഡ് ചെയ്യാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം പിൻവലിച്ചു. ജീവനക്കാരി ക്ഷമാപണം എഴുതി നൽകുകയും, തുടർന്നും കോവിഡ് ഡ്യൂട്ടി ചെയ്യാമെന്നുള്ള ഉറപ്പിൻമേലുമാണ് സസ്പെൻഷൻ തീരുമാനം പിൻവലിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കെത്തിയ ലാബ് ടെക്നീഷ്യനോട് കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ ഡ്യൂട്ടിയിലുള്ള മേലധികാരി ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കുകയില്ലെന്നും ഇത് ഡോക്ടർമാർ ചെയ്യേണ്ടതാണെന്നും പറഞ്ഞ് ഡ്യൂട്ടിയിൽ നിന്ന് പിൻവാങ്ങി. ഇന്നലെ രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ വിവരം ധരിപ്പിച്ചു. തുടർന്ന് ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുവാൻ തീരുമാനിച്ചു.വിവരമറിഞ്ഞ ജീവനക്കാരി ഇനി മേലിൽ ആവർത്തിക്കില്ലെന്ന് പറഞ്ഞ് ക്ഷമാപണം സമർപ്പിച്ചതിന്റെ പേരിൽ സസ്പെൻഷൻ തീരുമാനം പിൻവലിച്ചു. അതേസമയം,…
Read Moreകാർ ശരീരത്തിൽ അമർന്നിട്ടില്ല, കാലുകൾ മടങ്ങിയ നിലയിലായിരുന്നു; കറുകച്ചാലിൽ കാറിനടിയിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോലീസ് വിശദീകരണം ഇങ്ങനെ
കറുകച്ചാൽ: കാറിനടിയിൽ ബസ് ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് കറുകച്ചാൽ പോലീസ്.ചന്പക്കര സ്വദേശി കൊച്ചുകണ്ടം ബംഗ്ലാംകുന്ന് വീട്ടിൽ രാഹുലി(35)നെയാണ് ശനിയാഴ്ച പുലർച്ചെ തൊമ്മച്ചേരിയിക്ക് സമീപം സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടത്. ഇയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചു പരിശോധിക്കുകയാണ് പോലീസ്. രാഹുലിന്റെ സുഹൃത്തുക്കളടക്കമുള്ള ചിലരിൽ നിന്നും പോലീസ് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ ചെരുപ്പുകൾ വാഹനത്തിന് നാല് മീറ്റർ മുൻപിലാണ് കിടന്നിരുന്നത്, വസ്ത്രങ്ങൾ നിലത്ത് ഉരഞ്ഞു കീറിയ നിലയിലായിരുന്നു, കാർ ശരീരത്തിൽ അമർന്നിട്ടില്ല, കാലുകൾ മടങ്ങിയ നിലയിലായിരുന്നു, കാറിന് തകരാറുകളില്ല, അതിനാൽ കാറിന്റെ അടിയിൽ കയറേണ്ട ആവശ്യമില്ല, ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതിനാൽ വാഹനം ഉരുണ്ട് ശരീരത്തിൽ ഞെരുങ്ങാൻ സാധ്യതയില്ല,…
Read Moreകുപ്പിയും പണവും പൂവൻ കോഴിയും മുതൽ കഴുത്തിൽ കിടക്കുന്ന സ്വർണമാല വരെ… കോവിഡ് രൂക്ഷമാണെങ്കിലെന്താ… തെരഞ്ഞെടുപ്പ് പന്തയത്തിന് ഒരു കുറവുമില്ല!
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും തെരഞ്ഞടുപ്പ് ഫലത്തെച്ചൊല്ലിയുള്ള പന്തായത്തിനു കുറവില്ല. കുപ്പി മുതൽ പെറോട്ടയും ബീഫും വരെ, നൂറു മുതൽ 10,000 രൂപ വരെ… ആറാം നാൾ വരാൻ പോകുന്ന തെരഞ്ഞെടുപ്പു ഫലത്തിനു നാട്ടിൻ പുറങ്ങളിൽ പന്തയങ്ങൾ സജീവം. പോളിംഗ് ദിവസത്തിനു പിന്നാലെ നിശബ്ദമായ പലരും പന്തയങ്ങളുമായി കളത്തിൽ സജീവമായിട്ടുണ്ട്. കോവിഡ് കാലമായതിനാൽ ഇപ്പോൾ ഫോണിൽ വിളിച്ചാണ് പന്തയം ഓർമിപ്പിക്കലും പുതിയ പന്തായം വയ്ക്കലും. പല മണ്ഡലങ്ങളിലെയും വിവിധ പാർട്ടികളുടെ തെരഞ്ഞെടുപ്പ് അവലോകനങ്ങളുടെയും അടിസ്ഥാനത്തിൽ പന്തയത്തുകയും പക്ഷവും മാറ്റി പിടിച്ചിട്ടുണ്ട് ചിലർ. ജില്ലയിൽ വാശിയേറിയ പോരാട്ടം നടന്ന പൂഞ്ഞാർ മണ്ഡലം കേന്ദ്രീകരിച്ചാണു പന്തയക്കാർ ഏറെയുള്ളത്. പണവും മദ്യവും പൂവൻകോഴിയും വരെ ഇത്തരത്തിൽ പന്തയം ഉറപ്പിച്ചവരുണ്ട്. തല മുണ്ഡനം, ജയിക്കുന്ന സ്ഥാനാർഥിയുടെ മുദ്രാവാക്യവുമായി തെരുവിലിറങ്ങൽ എന്നിങ്ങനെ പതിവു പന്തയങ്ങളുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ നിലനില്‍ക്കുന്നതിനാൽ ഇത്തവണ തെരുവിലിറങ്ങാൻ സാധിച്ചേക്കില്ല.…
Read Moreമകന്റെ ഭാര്യയെയും കൊണ്ട് 61കാരന് ഒളിച്ചോടി ! ഇരുവരുടെയും ബന്ധം തടയാന്‍ ഭര്‍ത്താവ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല; പയ്യന്നൂരില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
മകന്റെ ഭാര്യയുമായി മധ്യവയസ്ക്കന്റെ ഒളിച്ചോട്ടം. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഏവരെയും ഞെട്ടിച്ച് ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടിയായ ഏഴുവയസുകാരനെയും കൊണ്ടാണ് ഇരുവരും കടന്നു കളഞ്ഞത്. വീട്ടുകാരും നാട്ടുകാരും പോലീസും പലതവണ താക്കീത് ചെയ്തു വിട്ടിട്ടും ചെവികൊള്ളാഞ്ഞ അമ്മായിയപ്പനും മരുമകളും ബന്ധം തുടരുകയായിരുന്നു. ഒന്നിച്ചു ജീവിക്കാനാണ് ഇരുവരും നാടുവിട്ടത് എന്നാണ് വിവരം.മൂത്ത കുട്ടിയായ പത്തു വയസുകാരിയെ യുവതി ആംബുലന്‍സ് ഡ്രൈവറായ ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് വീട്ടുകാരറിയാതെ നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബെല്‍ ടവര്‍ ലൊക്കേഷന്‍ പയ്യന്നൂരില്‍ കണ്ടെത്തി. തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്.ഐ.പി ബാബുമോന് പയ്യന്നൂര്‍ പോലിസിന്റെ സഹായം തേടി. പോലീസ് പയ്യന്നൂരിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഇരുവരുടെയും മൊബെല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പോലിസ് ആശുപത്രികള്‍…
Read Moreആദിത്യനുമായിട്ടുള്ള വിവാഹം തനിക്കു പറ്റിയ അമളി; സീരിയലിൽ മാത്രമല്ല ജീവിതത്തിലും നല്ല അഭിനയം നടത്തിക്കൊണ്ടിരിക്കുകയാണ്; ആദിത്യനെക്കുറിച്ച് അമ്പിളി ദേവി വീണ്ടും മനസ് തുറക്കുന്നു…
ചവറ : നവമാധ്യമങ്ങളില്‍ ആദിത്യന് തന്നെപ്പറ്റി പറയുന്നത് കള്ളത്തരമാണെന്ന് നടി അമ്പിളി ദേവി.സീരിയലുകളിൽ മാത്രമല്ല ജീവിതത്തിലും നല്ല അഭിനയം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുകയാണന്നും അമ്പിളി പറയുന്നു. തന്നെപ്പറ്റി ഇല്ലാക്കഥകള്പ്പറയുന്ന ആദിത്യന് ഉന്നയിക്കുന്ന ഏതന്വേഷണത്തിലും സഹകരിക്കാന്‍ തയാറാണ്.ആദിത്യനുമായിട്ടുള്ള വിവാഹം പോലും തനിക്കു പറ്റിയ അമളിയാണ് . വിവാഹത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാം മുഖം കാണാൻ കഴിഞ്ഞത്.തന്റെ മാതാപിതാക്കളുടെ മുന്നില്‍പ്പോലും വിദഗ്ധമായി അഭിനിയച്ച് ഫലിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. നിയമപരമായി ആദിത്യനെതിരേ നീങ്ങുമെന്നും ഇനി ആദിത്യനുമായി സഹകരിച്ചു മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അമ്പിളി ദേവി പറഞ്ഞു. ഭാവികാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കുമെന്നും അന്പിളിദേവീ മാധ്യമങ്ങളോടു പറഞ്ഞു.അതേ സമയം സീരിയൽ നടന് ആദിത്യനെതിരേ ഗാര്‍ഹിക പീഡന നിയമ പ്രകാരം ചവറ പോലീസ് കേസെടുത്തു. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് ചവറ പോലീസ് പറഞ്ഞു.2019-ല്‍ ആദിത്യന് തന്നെ വിവാഹം കഴിച്ചുവെന്നും അന്ന് ആവശ്യപ്പെട്ട…
Read Moreജോലിഭാരത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിയന്ത്രണം നഷ്ടമായി ! കോവിഡ് വാര്‍ഡില്‍ തമ്മിലടിച്ച് ഡോക്ടറും നഴ്സും;വീഡിയോ വൈറലാകുന്നു…
കോവിഡ് വാര്‍ഡില്‍ തമ്മിലടിച്ച് ഡോക്ടറും നഴ്സും. പോലീസിന്റെ സാന്നിധ്യത്തിലാണ് അസഭ്യ വര്‍ഷവും അടിപിടിയും നടന്നത്. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെയായിരുന്നു സംഭവം. ഡോക്ടറും നഴ്സും തമ്മില്‍ ഡ്യുട്ടിക്കിടെ വാക്കുതര്‍ക്കമുണ്ടാവുകയും അടിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. ജോലിഭാരവും സമ്മര്‍ദ്ദവുമാണ് നിയന്ത്രണം വിട്ട് പെരുമാറാന്‍ കാരണമെന്ന് ഇരുവരും പറഞ്ഞതായി സിറ്റി മജിസ്ട്രേറ്റ് രാംജിത് മിശ്ര പറഞ്ഞു. താന്‍ ഇരുവരുമായി സംസാരിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു. എന്തായാലും വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Moreകള്ളപ്പണം എത്തിച്ചത് മംഗലാപുരത്തു നിന്ന് ? സംഘം കോഴിക്കോട്ടെ ഹോട്ടലില്‍ തങ്ങിയിരുന്നതായി ആരോപണം; ഇഡിക്കു നല്കിയ പരാതി കൊച്ചി യൂണിറ്റിന് കൈമാറി
സ്വന്തം ലേഖകന്‍ കോഴിക്കോട്: തൃശൂരില്‍ തെരഞ്ഞെടുപ്പിനു ചെലവഴിക്കാനായി കണക്കില്‍പ്പെടാത്ത പണമെത്തിച്ചത് മംഗലാപുരത്തുനിന്നെന്ന് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടു മുമ്പുള്ള ദിവസമാണ് കോടികളുടെ കള്ളപ്പണം മംഗലാപുരത്തുനിന്ന് കേരളത്തിലെത്തിയതെന്നാണ് ആരോപണം. പണവുമായെത്തിയ സംഘം കോഴിക്കോട്ടെ ഹോട്ടലില്‍ തങ്ങുകയും ചെയ്തു. പത്തു കോടി രൂപയോളം ഈ സംഘത്തിന്റെ കൈവശമുണ്ടായിരുന്നതായും ഇവ രണ്ടാക്കി മാറ്റി യാത്ര തുടരാനുമായിരുന്നു തീരുമാനം. ഇപ്രകാരം കാറില്‍ പണവുമായി പോകുന്നതിനിടെയാണ് ഗുണ്ടാസംഘം തട്ടിയെടുത്തതെന്നാണ് ആരോപണം. പരാതി കൊച്ചിയിലേക്ക്ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ വെളിപ്പെടുത്തി. ഇന്നലെ കോഴിക്കോട് ഓഫീസിലെത്തിയാണ് വിവരം കൈമാറിയത്. സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പരാതി ഇ-മെയില്‍ ചെയ്തിരുന്നു. നേരിട്ടെത്തി കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനായാണ് ഇന്നലെ കോഴിക്കോട് ഓഫീസില്‍ എത്തിയത്. അതേസമയം പരാതി കൊച്ചിയിലെ ഓഫീസിലേക്കു…
Read More