സൂക്ഷിക്കുക..! രാജ്യത്ത് കോവിഡ് മരണസംഖ്യ ഇരട്ടിയായേക്കാമെന്ന് പ്രവചനം; ശക്തമായ ആരോഗ്യ മുൻകരുതലുകൾ എടുത്തില്ലെങ്കില്‍..

ബംഗളൂരു: ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം വ്യാപനം മൂലമുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കാമെന്നു പഠനം. വരുന്ന ആഴ്ചകളിൽ മരണസംഖ്യ ഇരട്ടിയിലധികം കൂടാമെന്നാണ് പ്രവചനം. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു സംഘം മാത്തമാറ്റിക്കൽ മോഡൽ അനുസരിച്ചു നടത്തിയ പഠനത്തിലാണ് നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂണ്‍ പകുതിയോടെ മരണം 4,04,000 വരെ ആകാമെന്ന് പറയുന്നത്. ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ നിരക്ക് മുൻകൂട്ടി പ്രവചിക്കുക ദുഷ്കരമെങ്കിലും ശക്തമായ ആരോഗ്യ മുൻകരുതലുകൾ എടുക്കണമെന്നതിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം അമേരിക്കയാണ് മരണസംഖ്യയിൽ മുന്നിൽ. ഏതാണ്ട് 5,78,000 പേരാണ് അവിടെ മരണത്തിനു കീഴടങ്ങിയത്. ഇന്ത്യ ഈ സംഖ്യ മറികടക്കുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. അടുത്ത നാലുമുതൽ ആറുവരെ ആഴ്ചക്കാലം രാജ്യത്തിന് ഏറ്റവും ദുഷ്കരമാകാനാണ് സാധ്യത.

Read More

അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതന്‍! അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്‍റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്‍റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്‍റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്‍റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നർമമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലർത്തി എല്ലായ്പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന…

Read More

 കണ്ടാൽ തല്ലും, പി.സി. ജോർജിനെതിരേ ഭീഷണി വീഡിയോ;പോലീസ് കേസെടുത്തു

കോട്ടയം: സമൂഹ മാധ്യമങ്ങളിലുടെ പി.സി. ജോർജിനെതിരേ ഭീഷണി മുഴക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരേ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി അമീനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാൾ പി.സി. ജോർജിനെ ഈരാറ്റുപേട്ടയിലോ പരിസര പ്രദേശങ്ങളിലോ കണ്ടാൽ തല്ലുമെന്ന പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരേ പി.സി. ജോർജ് പരാതി നല്കുകയായിരുന്നു.

Read More

അഞ്ച് ടേം തുടർച്ചയായി വിജയിച്ചു! മന്ത്രിയാക്കണമെന്ന അവശ്യവുമായി കോവൂർ കുഞ്ഞുമോൻ; മുഖ്യമന്ത്രിക്ക് കത്തു നൽകും

കൊല്ലം: ഇടതു മന്ത്രിസഭയിൽ തനിക്കും പ്രാതിനിധ്യം നൽകണമെന്ന ആവശ്യവുമായി കോവൂർ കുഞ്ഞുമോൻ. അഞ്ച് ടേം തുടർച്ചയായി കുന്നത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് പരിഗണിച്ച് മന്ത്രിയാക്കണമെന്ന ആവശ്യമാണ് കോവൂർ കുഞ്ഞുമോൻ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ഇതു സംബന്ധിച്ച് പ്രാദേശിക നേതൃത്വവുമായി സംസാരിച്ചിരുന്നു. ഇപ്പോൾ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകാനൊരുങ്ങുകയാണ് കോവൂർ കുഞ്ഞുമോൻ. ആർഎസ്പി മുന്നണി വിട്ടപ്പോൾ കോവൂർ കുഞ്ഞുമോൻ ഇടതിനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു. ഇത് അഞ്ചാംതവണയും കുഞ്ഞുമോൻതന്നെ മണ്ഡലത്തിൽ ആധിപത്യം നേടി.ആർഎസ്പി സ്ഥാനാർഥി ഉല്ലാസ് കോവൂരിനെയാണ് കോവൂർ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.

Read More

പ്രാണവായുവിന് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല; കോട്ടയം മെഡിക്കൽ കോളജിൽ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ; ഒരു മിനിറ്റിൽ ശരാശരി 2,000 ലിറ്റർ ഓക്സിജൻ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ നിർമിക്കുന്ന ഓക്സിജൻ ജനറേറ്റർ പ്ലാന്‍റിന്‍റെ പ്രവർത്തനോദ്ഘാടനം അടുത്ത ആഴ്ച നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ. അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കുന്ന ഓക്സിജനിൽ നിന്നു നൈട്രജനെ ഒഴിവാക്കി എടുക്കുന്നതാണ് പ്രവർത്ത രീതി. ഒരു മിനിറ്റിൽ ശരാശരി 2,000 ലിറ്റർ ഓക്സിജൻ ലഭിക്കും ഇത് 400 സിലിണ്ടറുകളിൽ നിറയ്ക്കാൻ കഴിയും. ഇതു മൂലം ആശുപത്രിയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെടും. 2.75 കോടി രൂപയാണ് നാല് പ്ലാന്‍റുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ചെലവ്. പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്ന കെട്ടിട നിർമാണത്തിനും ഇതര നിർമാണ പ്രവർത്തിനുമായി 60 ലക്ഷം രൂപയും ചെലവഴിച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ സെട്രൽ ലാബിന് സമീപം പ്രവർത്തിക്കുന്ന പ്ലാന്‍റിലേക്ക് ഓക്സിജൻ കൊണ്ടുവന്ന് നിറയ്ക്കുന്നതാണ് രീതി. തുടർന്ന് ഈ പ്ലാന്‍റിൽ നിന്ന് പൈപ്പ് വഴി വിവിധ ശസ്ത്രക്രിയാ തിയറ്ററുകളിലേക്ക് ഓക്സിജൻ എത്തിക്കും. ഒന്നിടവിട്ടുള്ള…

Read More

യുപി തദ്ദേശ തെരഞ്ഞെടുപ്പ്! വാരണാസിയിലും അയോധ്യയിലും തിരിച്ചടിയേറ്റ് ബിജെപി

ലഖ്നൗ: ഉത്തർ പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി. രാഷ്ട്രീയപരമായി പ്രാധാന്യമുള്ള വാരണാസി, അയോധ്യ, മഥുര എന്നിവിടങ്ങളിൽ ബിജെപി തോൽവിയറിഞ്ഞു. ആദ്യ രണ്ടിടങ്ങളിൽ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടി നേട്ടമുണ്ടാക്കിയപ്പോൾ മഥുരയിൽ മായാവതിയുടെ ബിഎസ്പിയും അജിത് സിംഗിന്‍റെ ആർഎൽഡിയും വിജയം പിടിച്ചു. യോഗി സർക്കാർ കഴിഞ്ഞ നാലു വർഷക്കാലം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന ജില്ലകളാണ് ഇവ. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ജില്ലാ പഞ്ചായത്തിലെ 40 സീറ്റുകളിൽ എട്ടെണ്ണം മാത്രമേ ബിജെപി ജയിച്ചുള്ളൂ. മഥുരയിലും എട്ടു സീറ്റിൽ ഒതുങ്ങി. 40 സീറ്റുകളുള്ള അയോധ്യ ജില്ലാ പഞ്ചായത്തിൽ ബിജെപിക്കു നേടാനായത് ആറെണ്ണം മാത്രമാണ്. അതേസമയം സംസ്ഥാനത്തെ മൊത്തം പഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മുന്നിൽ തങ്ങളാണെന്ന് ഒരുപോലെ അവകാശവാദവുമായി നിൽക്കുകയാണ് ബിജെപിയും എസ്പിയും.

Read More

ഓക്സിജൻ കിട്ടാതെ തമിഴ്നാട്ടിലും ദുരന്തം! 11 പേർ മരിച്ചു; കർണാടകത്തിലും സ്ഥിതി ഗുരുതരം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 11 പേർ മരിച്ചു. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് കോവിഡ് രോഗികൾ ഉൾപ്പെടെയുള്ളവർ മരിച്ചത്. പുലർച്ചെ രണ്ടു മണിക്കൂർ നേരം ഓക്സിജൻ കിട്ടാതെയായെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. കർണാടകത്തിലും ആശുപത്രികളിൽ പ്രാണവായുവിനു കടുത്ത ക്ഷാമം നേരിടുകയാണ്. ബംഗളൂരുവിലും കൽബുർഗിയിലും ആശുപത്രികളിൽ ചികിത്സയിലിരുന്ന ആറു രോഗികളാണ് ഇന്നലെ മാത്രം ഓക്സിജൻ ക്ഷാമം മൂലം മരിച്ചത്. നഗരത്തിലെ ഒട്ടേറെ ആശുപത്രികൾ ഓക്സിജൻ അഭ്യർഥന പുറത്തിറക്കിയിരുന്നു. തുടർന്നാണ് പലയിടത്തും സ്റ്റോക്ക് എത്തിച്ചത്. ഇക്കാര്യത്തിൽ സർക്കാരിനെതിരേ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് 55 ശതമാനമായി ഉയർന്നിരിക്കുകയാണ്.

Read More

വിമാനത്തിനു വിലക്ക്, ഹോട്ടൽ സൗകര്യമില്ല; പ്രവാസികൾ വെട്ടിലായി; വൻകിട ഹോട്ടലുകൾ പറയുന്നത് ഇങ്ങനെ…

തൃശൂർ: പ്രവാസി മലയാളികൾ പ്രതിസന്ധിയിൽ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതും പല രാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള വിമാന സർവീസുകൾക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ജോലിക്കു തിരികേ പോകാൻ സമയമായ പ്രവാസികൾ പോകാനാകതെ പ്രതിസന്ധിയിലായി. ഇതേസമയം, വിദേശത്തുനിന്നും ഇന്ത്യയിലെത്തന്നെ ഇതര സംസ്ഥാനങ്ങളിൽനിന്നും നാട്ടിലെത്തുന്ന പ്രവാസികൾക്കു താമസിക്കാൻ വൻകിട ഹോട്ടലുകൾ മാത്രമാണ് സൗകര്യം നൽകുന്നത്. ഇടത്തരം ലോഡ്ജുകൾ അടച്ചപൂട്ടിയിരിക്കുകയാണ്. ആർടിപിസിആർ ടെസ്റ്റിന്‍റെ ഫലംവരുന്നതുവരെ വീട്ടിൽ പോകാതെ നാലു ദിവസം ഹോട്ടലിൽ ക്വാറന്ൈ‍റനിൽ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ പ്രതിസന്ധി നേരിടുന്നത്. മിനി ലോക് ഡൗണ്‍മൂലം താമസിക്കാൻ ആരും വരാത്ത സാഹചര്യത്തിലാണ് ലോഡ്ജുകൾ അടച്ചുപൂട്ടിയത്. ഇതേസമയം, താമസിക്കാൻ ആരും വരുന്നില്ലെന്നാണ് വൻകിട ഹോട്ടലുകൾ പറയുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് താമസ സൗകര്യം നൽകാൻ തയാറാണെങ്കിലും ഒരു താമസക്കാരൻ പോലും ഇല്ലാതായിട്ട് ഒരാഴ്ചയിലേറെയായെന്നാണ് വൻകിട ഹോട്ടലുടമകൾ പറയുന്നത്.

Read More

മൂന്നാംലിംഗക്കാരോടുള്ള സമീപനത്തിൽ മാറ്റം വേണം..! പ്രഥമ ട്രാൻസ്ജെൻഡർ ഡോക്ടർ വി.എസ്. പ്രിയയ്ക്ക് ഏരിയലിന്‍റെ ആദരം

തൃശൂർ: കേരളത്തിലെ പ്രഥമ ട്രാൻസ്ജെൻഡർ ഡോക്ടറായ വി.എസ്. പ്രിയയ്ക്ക് ഏരിയലിന്‍റെ ആദരം. ലിംഗസമത്വത്തിന് ഉൗന്നൽ നൽകി “എൽജിബി ടിക്യു’ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ‌്വൽ, ട്രാൻസ്ജെൻഡർ) സമൂഹത്തിന് പിന്തുണ നൽകുകയാണ് പ്രൊക്ടർ ആൻഡ് ഗാംബ്ലിന്‍റെ ലക്ഷ്യം. തൃശൂർ സ്വദേശിനിയായ ഡോ. വി.എസ്. പ്രിയയുടെ ഒരു ഡോക്യുമെന്‍ററി ഏരിയൽ സോഷ്യൽ മീഡിയ ചാനലുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണ് ഡോ. പ്രിയ വളർന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തെ അംഗീകരിക്കാൻ തയ്യാറാകാത്ത, സമൂഹത്തെ ദൃഡനിശ്ചയംകൊണ്ട് പ്രിയ കീഴടക്കി. കഠിനാധ്വാനത്തിലൂടെയാണ് അവർ ഡോക്ടറായത്. “ഒരു ട്രാൻസ്ജെൻഡറെപ്പറ്റി പലരും തെറ്റായ ധാരണകളാണു വച്ചുപുലർത്തുന്നത്. ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പാട്ടുപാടി, നൃത്തം ചെയ്തു നടക്കുന്നവരാണ് ട്രാൻസ്ജെൻഡേഴ്സ് എന്നു കരുതുന്നവരുണ്ട്. ഇതിന് ഒരു മാറ്റം വരുത്താനാണ് താൻ ശ്രമിച്ചത്.’ ഡോ. പ്രിയ പറഞ്ഞു. “മൂന്നാംലിംഗക്കാരോടുള്ള സമീപനത്തിൽ മാറ്റം വേണം. അതു തുടങ്ങേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാണ്.’ ഡോ. പ്രിയ…

Read More

എവിടെ കണ്ടാലും സ്വന്തമാക്കും!  പഴയകാല ഇരുചക്ര വാഹനങ്ങളുടെ ശേഖരമൊരുക്കി അനസ്; പലതിനും ഇന്ന് മോഹവില

അടിമാലി: പഴയകാല ബൈക്കുകളും സ്കൂട്ടറുകളും പൊന്നുപോലെ സൂക്ഷിക്കുന്ന ഹൈറേഞ്ചുകാരനാണ് അടിമാലി സ്വദേശിയായ അനസ് കൂനാരിയിൽ. മഡ് റെയിസ്, സ്പീഡ് റെയിസ് മത്സരങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു അനസ്. ബൈക്ക് റെയിസിംഗിലെ കന്പം പിന്നീട് പഴയകാല ഇരുചക്ര വാഹനങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടമായി മാറി. അടിമാലിയിലെ കൂനാരിയിൽ വീടിന്‍റെ മുറ്റത്തിന്ന് നിരത്തുകളിൽ രാജാക്കൻമാരായിരുന്ന അറുപതോളം പഴയകാല ഇരുചക്രവാഹനങ്ങളുടെ ശേഖരമുണ്ട്. 1959-ൽ ഇറങ്ങിയ ലാംബ്രട്ടയാണ് അനസിന്‍റെ ശേഖരത്തിലുള്ള ഏറ്റവും പഴയ വാഹനം. ലാംബി മാക്, ലാംബി പോളോ, ലാംബി വണ്‍ഫിഫ്റ്റി, വിജയ് സൂപ്പർ, ആൽവിൻ പുഷ്പക്, അവാന്തി കെൽവിനേറ്റർ, രാജദൂത്, ജാവ, എസ്ഡി തുടങ്ങി ഓരോ കാലത്തും നിരത്തിൽ ട്രെൻഡിംഗ് തീർത്ത ഇരുചക്രവാഹനങ്ങൾ അനസ് തന്‍റെ വർക്ക്ഷോപ്പിൽ നിരനിരയായി സൂക്ഷിച്ചിട്ടുണ്ട്. മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി പഴയകാല ഇരുചക്ര വാഹനങ്ങളുടെ ഒരു മ്യൂസിയമൊരുക്കണമെന്ന ആഗ്രഹമാണ് ഈ അടിമാലിക്കാരനുള്ളത്. അനസിന്‍റെ ശേഖരത്തിലുള്ള സ്കൂട്ടറുകളിൽ പലതിനുമിന്ന് മോഹവിലയുള്ളതാണ്. പഴയ ഇരുചക്രവാഹനങ്ങൾ…

Read More