തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാഹന പരിശോധന നടത്താൻ ഒരു സംഘടനക്കും അനുവാദമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്ട് പോലീസിനൊപ്പം ചേർന്ന് വാഹന സേവാഭാരതി പ്രവർത്തകർ പരിശോധന നടത്തിയ കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്ന് ഇങ്ങനെ പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാട്ടിൽ സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. സർക്കാർ തന്നെ അവരെ ക്ഷണിച്ച് സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങൾക്ക് മാത്രമാണ് ഇതിനോടൊപ്പം പ്രവർത്തിക്കാനുള്ള അനുമതി. പോലീസ് വിവിധ സ്ഥലങ്ങളിൽ സേനയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള വൊളന്റിയർമാരെ കഴിഞ്ഞ തവണയും നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കിലും സന്നദ്ധ സേനയിൽ പെട്ടവരല്ല. സമൂഹത്തിൽ നിന്ന് സന്നദ്ധരായി മുന്നോട്ട് വരുന്നവരാണ്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സംഘടനകളുമായി ബന്ധമോ ഉണ്ടെങ്കിൽ, അതൊന്നും പ്രദർശിപ്പിച്ച് കൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാനാവില്ല. അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കില്ല-മുഖ്യമന്ത്രി…
Read MoreDay: May 10, 2021
വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാഗ്രത നിർദേശം ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടുക്കി ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പ്രത്യേക ജാഗ്രത നിർദേശം ∙ മേയ് 10 മുതൽ 12 വരെ തെക്കുപടിഞ്ഞാറൻ…
Read Moreരാജ്യം തലകുനിക്കണം! ഗംഗയിൽ തള്ളിയ 150 മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു; തെരുവ് നായ്ക്കൾ പലയിടത്തും മൃതദേഹം കടിച്ചുവലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്
പാറ്റ്ന: ബിഹാറിൽ കോവിഡ് ബാധിച്ച് മരിച്ച 150 പേരുടെ മൃതദേഹങ്ങൾ ഗംഗാ നദിയിൽ തള്ളി. മൃതദേഹങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗത്തായി കരയ്ക്കടിഞ്ഞു. ദേശീയ മാധ്യമങ്ങളാണ് ദൃശ്യങ്ങൾ സഹിതം വാർത്ത റിപ്പോർട്ട് ചെയ്തത്. കിഴക്കൻ ഉത്തർപ്രദേശിനോട് ചേർന്ന ബിഹാറിലെ ബക്സറിലാണ് രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന സംഭവം നടന്നിരിക്കുന്നത്. പല മൃതദേഹങ്ങളും അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. തെരുവ് നായ്ക്കൾ പലയിടത്തും മൃതദേഹം കടിച്ചുവലിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് നദിയുടെ വിവിധ ഭാഗങ്ങളിൽ മൃതദേഹം പൊങ്ങിത്തുടങ്ങിയത്. കിഴക്കൻ ഉത്തർപ്രദേശിലെ ചില സ്ഥലങ്ങളിൽ നിന്നും നദിയിൽ ഒഴുക്കിയ മൃതദേഹങ്ങൾ ബിഹാർ അതിർത്തി പിന്നിട്ട് നദിയിൽ പൊങ്ങിയെന്നാണ് സംശയിക്കുന്നത്. യുപിയിൽ പലയിടത്തും കോവിഡ് മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിക്കാതെ സംസ്കരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
Read Moreരണ്ടാം തരംഗം തീവ്രമാണ്! ഈ ലോക്ക്ഡൗണിന് ജീവന്റെ വില; ഒന്നാമത്തെ ലോക്ക്ഡൗണും ഇപ്പോഴത്തെ ലോക്ഡൗണും തമ്മിൽ വ്യത്യാസമുണ്ട്; മുഖ്യമന്ത്രി പറയുന്നു…
തിരുവനന്തപുരം: കോവിഡ് ഒന്നാം തരംഗത്തിൽ രോഗം പടരാതെ നോക്കുകയും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചത് കൊണ്ടാണ് രോഗബാധ 11 ശതമാനം പേരിൽ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതിൽ നിലനിർത്താനുമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗം തീവ്രമാണ്. ശക്തമായി മുൻകരുതലും മാനദണ്ഡങ്ങളും നടപ്പാക്കണം. ഡബിൾ മാസ്കിങും എൻ95 മാസ്കിംഗും ശീലമാക്കണം. അകലം പാലിക്കണം, കൈകൾ ശുചിയാക്കാനും ശ്രദ്ധിക്കണം. അടഞ്ഞ സ്ഥലങ്ങളിലെ ആൾക്കൂട്ടവും അടുത്ത് ഇടപഴകലും എല്ലാം ഒഴിവാക്കണം. ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുന്നുണ്ട്. രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്നു. അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്. ഒന്നാമത്തെ ലോക്ക്ഡൗണും ഇപ്പോഴത്തെ ലോക്ഡൗണും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് പ്രിവന്റീവ് ലോക്ഡൗണായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ് ശ്രമിച്ചത്. ഇപ്പോഴത്തേത് എമർജൻസി ലോക്ക്ഡൗണാണ്. രോഗബാധ ഇവിടെയുള്ള സമ്പർക്കം വഴിയാണ്…
Read Moreതിരക്കഥാലോകത്തെ രാജാവ്, എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം! ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും
കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ അപ്രതീക്ഷിത വിടവാങ്ങളിൽ വിങ്ങി സിനിമാ ലോകം. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടുമെന്നും മമ്മൂട്ടി കുറിച്ചു. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് എന്ന് മോഹൻലാൽ പ്രതികരിച്ചു. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസെന്നും മോഹൻലാൽ ഫേസ്ബുക്ക് കുറിച്ചു. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി…
Read Moreനിറക്കൂട്ടുകളില്ലാതെ..! തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്, വിടവാങ്ങിയത് വമ്പൻ ഹിറ്റുകളുടെ സൃഷ്ടാവ്; നടൻ ജോസ് പ്രകാശിന്റെ മരുമകന്…
കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. 1985ല്‍ ജേസി സംവിധാനം ചെയ്ത “ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. ഡെന്നീസ് ജോസഫ് രചിച്ച രാജാവിന്റെ മകൻ, ന്യൂഡൽഹി,സംഘം, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, നായർ സാബ് തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ആദ്യകാലങ്ങളിൽ സംവിധായകൻ ജോഷിയുമായുള്ള ചേർന്നുള്ള കൂട്ടുക്കെട്ട് നിരവധി ഹിറ്റുകളാണ് മലയാള പ്രേക്ഷകർക്ക് സമ്മാനിച്ചത്. പതിമൂന്നോളം സിനിമകളാണ് ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്നത്. മറ്റു സംവിധായകർക്കൊപ്പം വഴിയോരക്കാഴ്ചകൾ, കിഴക്കൻ പത്രോസ്, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ മികച്ച സിനിമകൾക്കും തിരക്കഥയെഴുതി. അഞ്ച് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം നിർവഹിച്ച “മനു…
Read Moreതടവുകാരെ വെള്ളം കുടിപ്പിച്ച് ഋഷിരാജ് സിംഗ്; ദിവസവും രണ്ട് ലിറ്റര്‍ കുടിവെള്ളം, മാസ്ക് മസ്റ്റ്, സമീകൃതാഹാരം; രോഗവ്യാപനം തടയാൻ 16 നിര്‍ദേശങ്ങളുമായി ജയിൽ ഡിജിപി
കെ. ഷിന്റുലാല്കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് ദിവസവും കുറഞ്ഞത് രണ്ടു ലിറ്റര്‍ കുടിവെള്ളം നല്‍കുന്നത് ഉറപ്പുവരുത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവ്. രോഗവ്യാപനം തടയുന്നതിനായി പുറത്തിറക്കിയ 16 നിര്‍ദേശങ്ങളിലാണ് രണ്ടു ലിറ്റര്‍ കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് ഉത്തരവിട്ടത്. ദക്ഷിണ, മധ്യമേഖല, ഉത്തരമേഖലാ ഡിഐജിമാര്‍ക്കും ജയില്‍ സൂപ്രണ്ടുമാര്‍ക്കും ഉത്തരവ് ഇതിനകം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡിജിപിയുടെ അധ്യക്ഷതയില്‍ ജയില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് ആഷീല്‍ സുപ്രധാനമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളുള്പ്പെടുത്തിയാണ് ഋഷിരാജ് സിംഗ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സമീകൃതാഹാരംകോവിഡ് പോസിറ്റീവായ തടവുകാര്‍ക്ക് സമീകൃതാഹാരവും നല്‍കണമെന്ന് ഡിജിപിയുടെ ഉത്തരവിലുണ്ട്. അതേസമയം തടവുകാര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശിച്ചു. അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സാമൂഹിക അകലം പാലിച്ച് വ്യത്യസ്ത സമയങ്ങളില്‍ ഭക്ഷണം…
Read Moreകോവിഡ് രോഗിയുടെ മൃതദേഹം മസ്ജിദിൽ എത്തിച്ചു കുളിപ്പിച്ച സംഭവം; കേസെടുത്ത് പോലീസ്
തൃശൂർ: തൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം മസ്ജിദിൽ ഇറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു. തൃശൂർ ശക്തൻ നഗറിലെ മസ്ജിദ് അധികൃതർക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കൾക്കെതിരെയുമാണ് കേസെടുത്തത്. കോവിഡ് ബാധിച്ച് മരിച്ച വരവൂർ സ്വദേശിയുടെ മൃതദേഹമാണ് ഇവിടെ ഇറക്കി കുളിപ്പിക്കുകയും മത ചടങ്ങുകൾ നടത്തുകയും ചെയ്തത്. വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശ പ്രകാരമാണ് കേസ്്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് മൃതദേഹമെത്തിച്ചത്. ആംബുലൻസും കസ്റ്റഡിയിലെടുത്തു.സംഭവം നിരാശാജനകമായ കാര്യമെന്നും കടുത്ത നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ എസ്.ഷാനവാസ് പറഞ്ഞു.
Read Moreനടന് മന്‍സൂര്‍ അലിഖാന് ഐസിയുവില്‍; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി വൃത്തങ്ങള്‍…
തമിഴ് നടന് മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്നി സ്റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വാക്സീനെതിരെ അദ്ദേഹം നടത്തിയ പ്രസ്ഥാവന വിവാദമായിരിന്നു. കോവിഡ് വാക്സിനെടുത്ത നടന് വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്സീനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം. ഇവിടെ കോവിഡ് എന്ന ഒരു രോഗം പോലും ഇല്ലെന്നാണ് താരം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. കോവിഷീല്‍ഡ് വാക്സിന് വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്
Read Moreധാരണകൾ തെറ്റുന്നു; രണ്ടു മന്ത്രിസ്ഥാനം വേണമെന്ന് ജോസ് പക്ഷം; നടക്കില്ലെന്ന് സിപിഎം
തിരുവനന്തപുരം: ഇടതുമുന്നണിയിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചയിൽ കേരള കോൺഗ്രസ്- എം രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതായി സൂചന. എന്നാൽ ഈ ആവശ്യം നടക്കില്ലെന്ന് സിപിഎം അറിയിച്ചു. ഇതേ തുടർന്ന് സിപിഎം – കേരള കോണ്‍ഗ്രസ് (എം) ചര്‍ച്ചയില്‍ ഇന്നു ധാരണയായില്ല. വീണ്ടും ചർച്ച നടക്കും.ഉഭയകക്ഷി ചർച്ചയിൽ തങ്ങളുടെ പാർട്ടിക്ക് അർഹതപ്പെട്ട പ്രാതിനിധ്യം ആവശ്യപ്പെട്ടുവെന്ന് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. അർഹതപ്പെട്ടത് നൽകണം എന്ന് പറയുമ്പോൾ രണ്ടിലധികം മന്ത്രിസ്ഥാനമെങ്കിലും ആകാം. സിപിഎം നേതാക്കളുമായി പോസിറ്റീവായ ചർച്ചയാണ് നടന്നതെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
Read More