ഏറെക്കാലം ലോകത്തിലെ ഒന്നാം നമ്പര്‍ പണക്കാരന്, ലോകം ആദരിക്കുന്ന സന്നദ്ധപ്രവര്ത്തകന് എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ബില്‍ ഗേറ്റ്സിന്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുകയാണ്. ബില്‍ഗേറ്റ്സ്- മെലിന്‍ഡ ദമ്പതിമാരുടെ വിവാഹമോചനം പെട്ടെന്ന് സംഭവിച്ച ഒന്നല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2019 ഒക്ടോബര്‍ മുതല്‍ തന്നെ മെലിന്‍ഡ വിവാഹമോചനത്തിനു ശ്രമിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് ഇതേ സമയത്താണ് ബാലപീഡനത്തിന് അറസ്റ്റുചെയ്യപ്പെട്ട ജഫ്രി എപ്സ്റ്റീനുമായുള്ള ഗെയ്റ്റ്സിന്റെ ബന്ധം പുറത്തുവന്നത്. 2019ല്‍ തന്നെ, തന്റെ വിവാഹബന്ധം ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം തകര്‍ന്നിരിക്കുന്നതായി മെലിന്‍ഡ വെളിപ്പെടുത്തി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് ദി വാള് സ്ട്രീറ്റ് ജേര്‍ണലാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ദമ്പതികള്‍ വിവാഹമോചിതരാകുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തേ തന്നെ ആരംഭിച്ചിരുന്നതായി ഒരു റിപ്പോര്‍ട്ടില്‍ നേരത്തേ…
Read MoreDay: May 10, 2021
ആലുവയിൽ കോവിഡ് ചികിത്സയ്ക്ക് അമിതതുക; സ്വകാര്യ ആശുപത്രിക്കെതിരേ കേസെടുത്തു
ആലുവ : കോവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു.ഇന്നലെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് ആലുവ പോലീസ് നടപടിയെടുത്തത്. ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശിയായ രോഗിയുടെ ബന്ധുക്കളിൽ നിന്നും പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37,352 രൂപയാണ് ആശുപത്രി ഈടാക്കിയെന്നാണ് പരാതി. ചികിത്സയ്ക്കിടെ മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾ ബില്ല് സഹിതം പോലീസിനും ഡിഎംഒയ്ക്കും. പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തെന്നല്ലാതെ തുടർനടപടികൾ ഉണ്ടായിരുന്നില്ല. മുഴുവൻ തുകയടച്ച ശേഷമാണ് മൃതദ്ദേഹം വിട്ടുകിട്ടിയത്.അഞ്ച് ദിവസം ആശുപത്രി ചികിത്സയില്‍ കിടന്ന ശേഷം മരണമടഞ്ഞ തൃശൂര്‍ സ്വദേശിയായ കോവിഡ് രോഗിയ്ക്ക് 67,880 രൂപയാണ് ഈടാക്കിയത്. പിപിഇ കിറ്റിന് 37,572 രൂപ, മരുന്നിന് 1208 രൂപ, മുറി വാടകയില്‍ 22,500 രൂപ എന്നിങ്ങനെയാണ് ബിൽ.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് അമിത…
Read Moreആരൊക്കെ മന്ത്രിമാർ? 21 അംഗ മന്ത്രിസഭ എന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ധാരണ; കോവൂർ കുഞ്ഞുമോന്റെ കാര്യത്തിൽ പുറത്തുവരുന്ന സൂചന ഇങ്ങനെ…
തിരുവനന്തപുരം: ഈ മാസം 20ന് സത്യപ്രതിജ്ഞ നടത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇടതു മുന്നണിയിൽ പുരോഗമിക്കുന്നു. ഇന്ന് ഉഭയ കക്ഷി ചർച്ച വീണ്ടും ആരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും എൻസിപി, ജെഡിഎസ് എന്നീ കക്ഷികളുമായി ആദ്യഘട്ട ചർച്ചയും നടക്കും. 21 അംഗ മന്ത്രിസഭ എന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ധാരണയിലെത്തിയിരുന്നു. ജെഡിഎസിനും എല്‍ജെഡിക്കും കൂടി മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നും ഇരുപാര്‍ട്ടികളും ലയിക്കണമെന്നുമാണ് സിപിഎം നിർദേശം. കഴിഞ്ഞ മന്ത്രിസഭയിലുള്ളവർ മാറി നിൽക്കണമെന്നാണ് സിപിഎം മുന്നോട്ടു വച്ച നിർദേശം. അതേ സമയം പുതുതായി മുന്നണിയിലെത്തിയ കക്ഷികളിൽ കേരള കോൺഗ്രസിന് മാത്രം മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഒറ്റ അംഗമുള്ള കക്ഷികളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. പത്തനാപുരത്തു നിന്ന് വിജയിച്ച കെ.ബി ഗണേഷ് കുമാറും തിരുവനന്തപുരത്തു നിന്ന് വിജയിച്ച ആന്റണി…
Read Moreബൈക്ക് കത്തി നശിച്ചു, പിന്നിൽ കഞ്ചാവ് ലോബി;രണ്ട് ദിവസം മുമ്പ് തന്റെ മൊബൈലിൽ വന്ന സന്ദേശം കണ്ട് ഞെട്ടി പ്രിജിൻ
കാട്ടാക്കട : കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തി നശിച്ചു. പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട്ടാണ് ഇന്നലെ രാത്രി സംഭവം നടന്നത്. കാപ്പിക്കാട് കുരിശ്ശടി ജംഗഷനിൽ താമസിക്കുന്ന പ്രിജിന്റെ ഹോണ്ട ബൈക്കാണ് പൂർണ്ണമായും കത്തിനശിച്ചത്. പ്രിജിന്റെ വീട്ടിലേക്ക് ബൈക്ക് പോകാറില്ല. അതിനാൽ ക്രിസ്റ്റഫർ എന്നയാളുടെ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിട്ടാണ് പോകുന്നത്. കഴിഞ്ഞ ദിവസവും പാർക്ക് ചെയ്തിട്ട് പോയ ബൈക്കാണ് കത്തിയത്. ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അണച്ചത്. അപ്പോഴേയ്ക്കും ബൈക്ക് കത്തിയമർന്നിരുന്നു. ശനിയാഴ്ച രാത്രി പ്രിജിന്റെ ഫോണിൽ തന്റെ ബൈക്ക് കത്തിക്കുമെന്ന് ഒരു സന്ദേശം എത്തിയിരുന്നു. ക്രിസ്റ്റഫറിന്റെ കടയുടെ ഒരു ഭാഗവും കത്തി നശിച്ചു. കടയുടെ പിറകുവശത്ത് വിറക് അടുക്കി വച്ചിരുന്നു. തീ പടർന്നിരുന്നുവെങ്കിൽ വിറകിൽ തീപിടിച്ച് കടമൊത്തം കത്തിയമരുമായിരുന്നു. തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കഞ്ചാവ് ലോബിയാണ് ഈ സംഭവത്തിന് പിന്നിലെന്ന്…
Read Moreലോക്ഡൗണ്‍ മൂന്നാംദിനവും പോലീസിന്റെ കര്‍ശന പരിശോധന; നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെ കേസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്. ഇന്ന് പ്രവൃത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്കയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പരിശോധന കൂടുതൽ കർശനമാക്കാനുമാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. അനിവാര്യമായ യാത്രകൾക്കു മാത്രമേ പാസ് അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് പോലീസ്. രണ്ടു ലക്ഷത്തിലധികം പേർ പാസിനായി അപേക്ഷിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് കേസെടുത്തത്. കൊച്ചി: സമ്പൂര്‍ണ ലോക്ഡൗണ്‍ മൂന്നാംദിനത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി പോലീസ്. പ്രവൃത്തി ദിവസമായതിനാല്‍ ഇന്ന് കൂടുതല്‍ ആളുകള്‍ റോഡുകളിലേക്ക് ഇറങ്ങിയിരിക്കുന്നതിനാല്‍ പോലീസ് പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ പാസ് ലഭിച്ചവരും ഇന്ന് റോഡിലേക്ക് ഇറങ്ങിയിട്ടുണ്ട്. കൂടാതെ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ആളുകളും രാവിലെ നിരത്തിലെത്തിയിരുന്നു.…
Read Moreഒറ്റുകാരന്റെ വിവരം കൃത്യമായിരുന്നു; വാഴക്കണ്ണിന്റെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ: വാഴക്കണ്ണിന്റെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടുപേർ പോലീസ് പിടിയിൽ. നെടുങ്ങപ്ര വേലൻമാവുകുടി ബിബിൻ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെയാണ് പെരുമ്പാവൂർ വല്ലത്തിനു സമീപം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 30 കുപ്പി മദ്യവും കടത്താനുപയോഗിച്ച വാഹനവും പിടികൂടി. കേരളത്തിൽ നിന്നു പൈനാപ്പിളുമായാണ് സംഘം തമിഴ്നാട്ടിലേക്ക് പോകുന്നത്. അവിടെ നിന്നു മദ്യം സംഘടിപ്പിച്ച് പായ്ക്ക് ചെയ്ത് അതിന് മുകളിൽ വാഴക്കണ്ണ് കയറ്റിയാണ് മദ്യം കൊണ്ടുവന്നത്. മദ്യം കടത്തുന്നതിനെക്കുറിച്ച് എസ്പിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ നിരീക്ഷണത്തിലായിരുന്നു.
Read Moreപ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ് അത് സംഭവിച്ചത് ! അന്ന് അമ്മയ്ക്കും അതേ തീരുമാനമായിരുന്നു; വെളിപ്പെടുത്തലുമായി രശ്മി സോമന്…
ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും നിറഞ്ഞു നിന്ന താരമായിരുന്നു രശ്മി സോമന്. സീരിയലിലൂടെയാണ് താരം ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. അക്ഷയപാത്രം, ശ്രീകൃഷ്ണലീല, അക്കരപ്പച്ച, പെണ്മനസ്സ്, മന്ത്രകോടി തുടങ്ങിയ സീരിയലുകളിലൂടെ താരം സീരിയല്‍ പ്രേമികളുടെ ഹരമായി മാറിയിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം രശ്മി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മിനിസ്ക്രീനില്‍ നിറഞ്ഞു നിന്ന ശാലീന സുന്ദരി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇപ്പോഴിതാ താന്‍ ആദ്യമായി മെഗാ സീരിയലിന്റെ ഭാഗമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. ശ്രീകുമാരന്‍ തമ്പിയുടെ അക്ഷയപാത്രം എന്ന സീരിയലിലൂടെയാണ് രശ്മി സോമന് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ചന്ദ്രകല എസ് കമ്മത്തിന്റെ ഭിക്ഷ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലില്‍ കമല എന്ന കഥാപാത്രത്തെയാണ് രശ്മി സോമന് അവതരിപ്പിച്ചത്. രശ്മി സോമന്റെ…
Read Moreകേരളം വില കൊടുത്തു വാങ്ങുന്ന വാക്സിൻ; ആദ്യ ബാച്ച് കൊച്ചിയിൽ പറന്നിറങ്ങി
തിരുവനന്തപുരം: കേരളം കന്പനികളിൽ നിന്ന് വില കൊടുത്തു വാങ്ങുന്ന വാക്സീൻ എത്തിത്തുടങ്ങി. ഒരു കോടി ഡോസ് വാക്സീൻ ആണ് കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. ഇതിൽ ആദ്യ ബാച്ച് ആയ മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തിയത്. എറണാകുളത്തു നിന്ന് ഇത് മറ്റു ജില്ലകളിലേക്ക് വിതരണം ചെയ്യും. 75 ലക്ഷം ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ മിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണം കുറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ പേർ പരിശോധനയ്ക്കായി എത്തിയതോടെയാണ് പരിശോധനാ കിറ്റുകൾക്ക് ക്ഷാമം നേരിട്ടത്.
Read Moreനിർമിക്കുന്ന ഓക്സിജൻ തികയുന്നില്ല; ഓക്സിജൻ പ്രതിസന്ധി വന്നേക്കാമെന്ന് മുന്നറിയിപ്പുമായി കമ്പനി
പാലക്കാട്: നിർമിക്കുന്ന ഓക്സിജൻ വിതരണത്തിനു തികയുന്നില്ലെന്ന മുന്നറിയിപ്പുമായി കഞ്ചിക്കോട്ടെ സതേണ്‍ ഗ്യാസ് ലിമിറ്റഡ്. സംസ്ഥാനത്തെ വലിയ അളവു ആശുപത്രികളിലേക്കും മെഡിക്കൽ ഓക്സിജൻ എത്തിക്കുന്ന കന്പനിയാണ് കൂടുതൽ ലിക്വിഡ് ഓക്സിജൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനു നടപടിയുണ്ടായില്ലെങ്കിൽ വൻ പ്രതിസന്ധിയുണ്ടാകുമെന്ന് കന്പനി പറയുന്നു. 340 സിലിണ്ടർ വരെയാണ് സതേണ്‍ ഗ്യാസിന്റെ പ്രതിദിന ഉല്പാദനം. എന്നാൽ, ആയിരം സിലിണ്ടറുകൾ വരെയാണ് ഇപ്പോഴത്തെ ആവശ്യം. ലിക്വിഡ് ഓക്സിജൻ ലഭ്യമായാൽ ഇത്രയും സിലിണ്ടറുകൾ നൽകാനാകും. സർക്കാർ ഇടപെട്ട് സംസ്ഥാനത്തിനു പുറത്തുനിന്ന് ഇതെത്തിക്കുക മാത്രമാണ് മുന്നിലുള്ള വഴി.കഞ്ചിക്കോട്ടെ ഇനോക്സിൽനിന്നാണ് നിലവിൽ ലിക്വിഡ് ഓക്സിജൻ ലഭിക്കുന്നത്. ഇത് കന്പനിയുടെ ശേഷിയുടെ മൂന്നിരട്ടിയോളം വരുന്ന ആവശ്യത്തിനു തികയുന്നില്ല. രോഗികളുടെ എണ്ണം ഇനിയും കൂടിയാൽ ഈ പ്രതിസന്ധി കൂടുതൽ കനക്കും. വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്റെ നിർമാണം പൂർണമായി നിർത്തിവച്ചാണ് സതേണ്‍ ഗ്യാസ് മെഡിക്കൽ ഓക്സിജൻ നിർമിക്കുന്നത്. ലിക്വിഡ്…
Read Moreരണ്ടാം തരംഗം രൂക്ഷം;ഇതുവരെ മരിച്ചത് 1497 പേർ; കോവിഡ് ഒന്നാം തരംഗം മുതൽ ഇതുവരെ മരിച്ചത് 5,814 പേർ; ഞെട്ടിക്കുന്ന മറ്റ് വിവരങ്ങൾ ഇങ്ങനെ….
തിരുവനന്തപുരം: രണ്ടാം കോവിഡ് തരംഗത്തിൽ ഈ മാസം ഇതുവരെ കേരളത്തിൽ മരിച്ചത് 506 പേർ. മാർച്ച് 15-ന് തുടങ്ങിയ രണ്ടാം തരംഗത്തിൽ കേരളത്തിലാകെ 1,497 പേർ കോവിഡിന് കീഴങ്ങിയെന്നാണ് ഔദ്യോഗിക വിവരം. ഒന്നാം തരംഗം മുതൽ ഇതുവരെ സംസ്ഥാനത്ത് 5,814 പേരാണ് മരിച്ചത്. ഇതിൽ 4,369 പേരും 60 വയസ്സിലേറെ പ്രായമുള്ളവരാണ്. 1221 പേർ 41-നും 59-നുമിടയിലുള്ളവർ. 18-നും 40-നുമിടയിലുള്ള 211 പേരും 17-ന് താഴെയുള്ള 13 കുട്ടികളും മരണത്തിന് കീഴങ്ങി. ഒന്നാം തരംഗത്തെ അപേക്ഷിച്ച് നാൽപതിനും അമ്പതിനുമിടയിലുള്ളവരിലെ മരണം വർദ്ധിച്ചു. കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ കുറവാണ്, 0.31 ശതമാനം. എങ്കിലും രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിന് ആനുപാതികമായി പ്രായഭേദമന്യേ മരണവും കൂടുന്നു. 45 കഴിഞ്ഞവരുടെ വാക്സിനേഷൻ വാക്സിൻ ക്ഷാമം കാരണം പൂർത്തിയാക്കാനാകത്തതും തിരിച്ചടിയായി.
Read More