ഇറച്ചിക്കോഴി വില്പനയുടെ മറവിൽ വാറ്റ് ചാരായം വില്പന; സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

  മാന്നാർ: വ്യാജമദ്യം വിൽക്കുകയും വാങ്ങുകയും ചെയ്ത രണ്ടു പേർകൂടി മാന്നാർ പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി നടന്ന പരിശോധനയ്ക്കിടയിൽ പോലീസിനെ കണ്ടു കൊണ്ട് കൈവശമുണ്ടായിരുന്ന ഒരു ലിറ്റർ വാറ്റുചാരായം ഉപേക്ഷിച്ച് ഓടിയ പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടിൽ പ്രജേഷ് നാഥ് (39) ചാരായം വില്പന നടത്തിയ തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടിൽ മിനി, (44) എന്നിവരാണ് പിടിയിലായത്. ചെന്നിത്തലയിൽ ഇറച്ചിക്കോഴി കട നടത്തി വരുന്ന മിനി ഇതിനു മുന്പ് 2015ൽ സമാന കേസിൽ മാന്നാർ പോലീസ് പിടികൂടിയിട്ടുള്ള ആളാണ്. ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് വാറ്റ് ചാരായ വില്പന നടത്തി വന്നത്. ഒരാഴ്ചയ്ക്ക് മുന്പ് പോലീസ് നടത്തിയ പരിശോധനയിൽ മിനി രക്ഷപ്പെട്ടുവെങ്കിലും പോലീസ് വ്യാജ മദ്യ വില്പനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് ഉൾപ്പെടെയുള്ള കേസിലാണ് മിനിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇൻസ്‌പെക്ടർ…

Read More

തെരഞ്ഞെടുപ്പില്‍ കുഴല്‍പ്പണം സര്‍വസാധാരണം; ബിജെപിക്കാര്‍ മണ്ടന്മാര്‍ ആയതുകൊണ്ട്പോലീസ് പിടികൂടിയതെന്ന് വെള്ളാപ്പള്ളി

ചേര്‍ത്തല: തെരഞ്ഞെടുപ്പില്‍ എല്ലാവരും കുഴൽപ്പണം കൊണ്ടുവരുമെന്നും ബിജെപിക്കാര്‍ മണ്ടന്മാര്‍ ആയതുകൊണ്ടാണ് പോലീസ് പിടികൂടിയതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇത്തരത്തില്‍ കുഴല്‍പ്പണം കൊണ്ടുവരാറുണ്ട്. പിടിച്ചാല്‍ കുഴലും അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ഐഎന്‍എല്‍ മുഖ്യമന്ത്രിയെ പോലും കടത്തിവെട്ടിയാണ് അഭിപ്രായം പറയുന്നത്. മുസ്ലീം ലീഗിന് ഒപ്പം നില്‍ക്കുന്ന നിലപാടാണ് അവര്‍ക്ക്. മുഖ്യമന്ത്രി പോലും അഭിപ്രായം പറയും മുമ്പ് ഐഎന്‍എല്‍ രംഗത്തു വന്നത് ശരിയായില്ല. പിണറായി നല്‍കിയ ഔദാര്യമാണ് അവര്‍ക്കുള്ള മന്ത്രി സ്ഥാനം. സമ്പത്ത് വീതം വയ്ക്കുന്നതിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സര്‍വകക്ഷിയോഗം വരെ വിളിക്കുന്നു. ഒന്നും കിട്ടാത്ത വിഭാഗം കേരളത്തില്‍ ഉണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.  

Read More

ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്: രവി പൂജാരിയെ റിമാൻഡ് ചെയ്തു

  കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ കൊടുംകുറ്റവാളി രവി പൂജാരിയെ റിമാൻഡ് ചെയ്തു. ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തത്. എറണാകുളം സിജെഎം കോടതിയാണ് റിമാൻഡ് അനുവദിച്ചത്. പൂജാരിയെ പ്രത്യേക അന്വേഷണ സംഘം രാത്രിയിൽ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലായി പൂജാരിയെ ചോദ്യം ചെയ്തതില്‍നിന്ന് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൂജാരി വെളിപ്പെടുത്തിയ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കേസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനായുള്ള ശാസ്ത്രീയ തെളിവെടുപ്പ് അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പൂജാരി കുറ്റം സമ്മതിക്കുകയും പൂജാരിയുടെ ശബ്ദം ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

Read More

കോൺഗ്രസിനെ നയിക്കാൻ..! കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചു

കോട്ടയം; കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചു നിയമനം അറിയിച്ചു. ഹൈക്കമാന്‍റ് തീരുമാനം ഗ്രൂപ്പുകളുടെ എതിർപ്പിനെ മറികടന്ന്.

Read More

വെയിറ്ററായി ജോലി ചെയ്തു! മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുക്കാന്‍ നിന്നിട്ടുണ്ട്; ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിംഗും ചെയ്തിട്ടുണ്ട്; വിനയ് ഫോര്‍ട്ട് പറയുന്നു…

എന്‍റെ പിതാവ് ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. പത്താം ക്ലാസിന് ശേഷം ഞാനോ ചേട്ടനോ ചേച്ചിയോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ല. ഞങ്ങള്‍ വലിയ സാമ്പത്തിക ഭദ്രതയുള്ളവരായിരുന്നില്ല. പാര്‍ട്ട് ടൈം ജോലി ചെയ്തായിരുന്നു ഞാന്‍ പണം കണ്ടെത്തിയിരുന്നത്. മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുക്കാന്‍ നിന്നിട്ടുണ്ട്. ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിംഗും ചെയ്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു കഫെയില്‍ വെയിറ്ററായും ജോലി ചെയ്തിട്ടുണ്ട്. അന്നത്തെ ആ അനുഭവങ്ങളാണ് സിനിമയിലെത്തിയ ശേഷം എനിക്ക് തിരികെ ലഭിക്കുന്നത്. -വിനയ് ഫോര്‍ട്ട്

Read More

അതു നമ്മുടെ പിഴ! ആ വാക്കുകളില്‍ കൃത്യമായൊരു ബോധ്യമുണ്ടായിരുന്നു; പ്രിയങ്ക ചോപ്ര തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പരിണീതി ചോപ്ര

അവര്‍ (പ്രിയങ്ക ചോപ്ര) എനിക്ക് എന്നും ഈ ഉപദേശമാണ് നല്‍കിയിട്ടുള്ളത്. നമ്മള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെങ്കില്‍ അത് നമ്മുടെ പിഴവാണ്. കാരണം അവര്‍ നമ്മളില്‍ നിന്നു നല്ല പ്രകടനാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് വെറുതെ ഒരു സിനിമ ചെയ്യരുത്. എന്തെങ്കിലും ഇന്‍ററസ്റ്റിംഗ് ആയത് ചെയ്യണം. ആ വാക്കുകളില്‍ കൃത്യമായൊരു ബോധ്യമുണ്ടായിരുന്നു. നിങ്ങളില്‍ നിന്നും പ്രേക്ഷകരും നിരൂപകരുമെല്ലാം നല്ല പ്രകടനം പ്രതീക്ഷിക്കുന്നുവെന്നത് ഒരു പ്രവിലേജാണ്. അത് ചെയ്യാതെ വരുമ്പോഴാണ് അവര്‍ വിമര്‍ശിക്കുന്നത്. നിങ്ങള്‍ക്കെന്താണ് പറ്റിയത്, നിങ്ങളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്നൊക്കെ പറയുന്നത്. -പരിണീതി ചോപ്ര

Read More

ആന്‍റണീ, എനിക്ക് ഒരു സിനിമ ചെയ്യണം, കൂടെ നില്‍ക്കില്ലേ..! അദ്ദേഹം ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കും; ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു…

ഇടയ്ക്കൊക്കെ ഒരു സിനിമ സംവിധാനം ചെയ്യുന്ന കാര്യം ലാല്‍ സാര്‍ സംസാരിച്ചിരുന്നു. എന്നാല്‍ രണ്ടര വര്‍ഷത്തിന് മുമ്പ് മാത്രമാണ് അദ്ദേഹം അത് കുറച്ചുകൂടി ഗൗരവമായി എടുത്തത്. ജിജോ സാറുമായി ഒരു മീറ്റിംഗ് കഴിഞ്ഞ ശേഷമാണ് സംവിധാനം ചെയ്യണമെന്ന തീരുമാനം ഗൗരവത്തിലെടുത്തത്. ആന്‍റണീ, എനിക്ക് ഒരു സിനിമ ചെയ്യണം, കൂടെ നില്‍ക്കില്ലേ… എന്നായിരുന്നു ലാല്‍ സാര്‍ ചോദിച്ചത്. അദ്ദേഹം ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കും. അദ്ദേഹത്തിന്‍റെ സ്വഭാവം എനിക്ക് നന്നായി അറിയാം. സാറിന്‍റെ മനസ് മുഴുവന്‍ ഈ സിനിമയിലാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു. സാര്‍ ധൈര്യമായി പോയ്ക്കോളൂ. ആശീര്‍വാദ് ടീം ഒന്നടങ്കം പിന്നിലുണ്ടാകും. എന്‍റെ ഈ വാക്കുകള്‍ സാറിന് ധാരാളമായിരുന്നു. -ആന്‍റണി പെരുമ്പാവൂര്‍

Read More

ആരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലാതിരുന്ന ശോഭന! മുതിര്‍ന്ന നടിയായ കവിയൂര്‍ പൊന്നമ്മ ശോഭനയെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാകുന്നു…

ബാലചന്ദ്ര മേനോന്‍റെ ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നായികാ നടിയാണ് ശോഭന. പിന്നീട് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒട്ടനവധി സിനിമകളില്‍ താരം അഭിനയിച്ചു. രണ്ട് തവണ ദേശീയ പുരസ്‌കാരമടക്കം അനേകം പുരസ്‌കാരങ്ങളുമൊക്കെ നേടിയ താരസുന്ദരിയാണ് ശോഭന. സിനിമയില്‍ നിന്നു കുറച്ചുകാലം മാറി നിന്നു നൃത്തലോകത്ത് സജീവമായ നടി വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നിരുന്നു. മുതിര്‍ന്ന നടിയായ കവിയൂര്‍ പൊന്നമ്മ ശോഭനയെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടുമൊരിക്കൽ വൈറലായിരുന്നു. താന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് ശോഭന എന്ന് പറഞ്ഞതിനൊപ്പം നടിയുടെ തുടക്കക്കാലത്തെ കുറിച്ചും പഴയൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ ആണ് വീണ്ടും വാർത്തകളിൽ ഇടംനേടിയത്. പത്തോ പതിനാലോ വയസുള്ളപ്പോഴാണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്‍റെ സിനിമയില്‍ ശോഭന അഭിനയിക്കുന്നത്. അത് കഴിഞ്ഞ് കാണാമറയത്ത് എന്ന സിനിമയിലാണ്. സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും അവള്‍ക്ക് അതൊന്നും അറിഞ്ഞ്…

Read More

പെർഫെക്ട് ഓകെ..!

പെർഫെക്ട് ഓകെ..! ഇടവപ്പാതിയിൽ തെളിഞ്ഞ വെയിലിൽ കായലിലെ മരക്കുറ്റിയിലിരുന്ന് തൂവൽ വൃത്തിയാക്കുന്ന ചേരക്കോഴി. കുമരകം ചീപ്പുങ്കലിൽ നിന്നുള്ള കാഴ്ച.

Read More

എനിക്കും അത് തന്ന സംഭവിച്ചു! കോവിഡ് ഒരു ജലദോഷപ്പനിയല്ല, ഈ വൈറസ് പ്രതീക്ഷകള്‍ക്കപ്പുറത്താണ്; രോഗം ഭേദമായതിന് ശേഷമുള്ള അനുഭവം പങ്കുവച്ച്‌ നടി കങ്കണ റണൗത്

കോവിഡ് ഒരു ജലദോഷപ്പനിയല്ലെന്നും, ഈ വൈറസ് പ്രതീക്ഷകള്‍ക്കപ്പുറത്താണെന്നും ബോളിവുഡ് നടി കങ്കണ റണൗത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കങ്കണ രോഗം ഭേദമായതിന് ശേഷമുള്ള തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്ന തരത്തില്‍ മുന്പ് പറഞ്ഞ പ്രസ്താവനകള്‍ തിരുത്തിയാണ് കങ്കണ തന്‍റെ അനുഭവം വിവരിക്കുന്നത്. കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം എനിക്ക് അനുഭവപ്പെട്ടത്. രോഗം ഭേദമായതിന് ശേഷമാണ് എനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായത്. കോവിഡ് ബാധിച്ചവര്‍ ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കുന്നത് വരെ വിശ്രമിക്കണം. ഈ വൈറസ് പ്രതീക്ഷകള്‍ക്കപ്പുറത്താണ്. എങ്ങനെയാണ് ശരീരാവയവങ്ങളെ ബാധിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കില്ല. രോഗം ഭേദമായി എന്ന് വൈറസ് നമ്മുടെ ശരീരത്തെ പറഞ്ഞു വിശ്വസിപ്പിക്കും. ആ വിചാരത്തില്‍ നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കഠിനമായ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. എനിക്കും ഇത് തന്നെ സംഭവിച്ചു. രോഗം ഭേദമായ ശേഷവും ജലദോഷവും പനിയും തൊണ്ട…

Read More