മുക്കം : ജനജീവിതം ദുസ്സഹമാക്കി അനുദിനം കുതിക്കുന്ന ഇന്ധനവില വർധനക്കെതിരെ “ചുക്കുടു’ വണ്ടിയുണ്ടാക്കി പ്രതിഷേധിച്ച് യുവാവ്. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മഞ്ഞക്കുഴയിൽ ടിൻസ് എം. തോമസാണ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധം പ്രകടിപ്പിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പ്രചാരത്തിലുള്ള മരം കൊണ്ട് നിർമിക്കുന്ന വാഹനമാണ് ചുക്കുടു. ഇന്ധനം ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സഞ്ചരിക്കാനും ചരക്കു നീക്കത്തിനുമായി കോംഗോയിലെ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ചുക്കുടുവിനെ കുറിച്ചറിഞ്ഞ ടിൻസ് അത്തരമൊരു വാഹനം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. ചുക്കുടു ആൾ കേമനാണ് വെറും രണ്ട് ദിവസം മാത്രമെടുത്താണ് ടിൻസ് ചുക്കുടു ഉണ്ടാക്കിയത്. അഞ്ച് ക്വിന്റൽ വരെ ഭാരമുള്ള വസ്തുക്കൾ ചുക്കുടുവിൽ കൊണ്ടുപോകാം. സൈക്കിളിനെ പോലെയാണ് ചുക്കുടുവും പ്രവർത്തിക്കുന്നത്. ടയറിൽ ചെറിയ പെഡൽ വച്ചാണ് ബ്രേക്ക് പ്രവർത്തിക്കുന്നത്. സൈക്കിൾ ഓടിക്കാൻ അറിയുന്ന ആർക്കും ചുക്കുടുവും ഓടിക്കാം. പൂർണമായും മരം കൊണ്ടാണ് ചുക്കുടു നിർമിച്ചിരിക്കുന്നത്. കുന്നിമരം,…
Read MoreDay: June 8, 2021
പ്രശ്നക്കാരനാണ്! ഇര പിടിക്കാൻ ഇരുട്ട് വീണതിനു ശേഷമാണ് സഞ്ചാരം; ആൺവർഗത്തേക്കാൾ ഇരട്ടി വിഷമുള്ളത് ഈ ഇനത്തിലെ പെൺ വർഗത്തിന്….
വെട്ടുക്കിളി, വണ്ടുകൾ, പുഴുക്കൾ, ചിലന്തികൾ, തേളുകൾ, പഴുതാര, തവളകൾ, ഉരഗങ്ങൾ (മറ്റ് പാമ്പുകൾ ഉൾപ്പെടെ), ചെറിയ സസ്തനികൾ, പക്ഷികൾ എന്നിവയെ ഒക്കെ സോ-സ്കെയിൽഡ് വൈപ്പറുകൾ ആഹാരമാക്കുന്നു.ഇരുട്ടാണ് ഇഷ്ടംഇര പിടിക്കാൻ ഇരുട്ട് വീണതിനു ശേഷമാണ് സഞ്ചാരം. അതായത് ഇരുട്ടിൽ വെളിച്ചമില്ലാതെ നടന്നാൽ ഇവ നമ്മെ കടിക്കാനും അതുവഴി മരണം സംഭവിക്കാനുമുള്ള സാധ്യത ഉണ്ടെന്ന് അർഥം. ഈ ഇനത്തിലെ പെൺ വർഗത്തിന് ആൺവർഗത്തേക്കാൾ ഇരട്ടി വിഷമുണ്ട്. മാരകമായ വിഷം ന്യൂറോടോക്സിൻ, കാർഡിയോടോക്സിൻ, ഹെമോടോക്സിൻ, സൈറ്റോടോക്സിൻ എന്നിവയുടെ കോക്ടെയ്ൽ ആണ്. പ്രശ്നക്കാരനാണ്നാഡീവ്യവസ്ഥ, ഹൃദയം, രക്തം, കോശങ്ങൾ എന്നിവയെ ഈ വിഷം ആക്രമിക്കുന്നു. ഇന്ത്യയിൽ, ഓരോ വർഷവും 45,000 മുതൽ 50,000 വരെ ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്നു. ലോകമെമ്പാടും പാമ്പുകടിയേറ്റ് ഓരോ വർഷവും 81,000-1,38,000വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. പാമ്പുകടിയേറ്റ മരണങ്ങളിൽ 94 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് സംഭവിക്കുന്നത്. (തുടരും) ചെറുതാണ്…
Read Moreകോട്ടയത്തെ പോത്തിറച്ചി കൊതിയന്മാർക്ക് ആശ്വസിക്കാൻ വകയുണ്ടോ ? വില കുറയുമോ കാത്തിരുന്നു കാണാം; പന്നിയിറച്ചി വിലയിലും മുന്നിൽ കോട്ടയം
കോട്ടയം: ജില്ലയിൽ പോത്തിറച്ചിക്കു ഈടാക്കുന്ന കൊള്ള നിയന്ത്രിക്കാൻ ഭക്ഷ്യമന്ത്രിയുടെ മറുപടിക്കായി ജില്ലാ പഞ്ചായത്ത് കാത്തിരിക്കുന്നു. മറുപടി ലഭിച്ചാൽ ഉടൻ തന്നെ വില ഏകീകരണത്തിനു നടപടി സ്വീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ജില്ലയിൽ പോത്തിറച്ചിയ്ക്കു 360 മുതൽ 380 രൂപ വരെയാണ് വിവിധ പ്രദേശങ്ങളിൽ ഈടാക്കുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ചു കോട്ടയം ജില്ലയിലാണ് കൂടുതൽ വില ഈടാക്കുന്നതെന്ന് കാണിച്ചു മുളക്കുളം സ്വദേശി കെ.വി. ജോർജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിർമല ജിമ്മിക്ക് കത്തയച്ചു. തുടർന്ന് അന്വേഷണം നടത്തിയശേഷം നിർമ്മല ജിമ്മി ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട കത്ത് ഉൾപ്പടെ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കൈമാറുകയായിരുന്നു. ഇതര ജില്ലകളിൽ പോത്തിറച്ചി കിലോയ്ക്ക് ശരാശരി 280 രൂപ ഈടാക്കുന്പോൾ കോട്ടയം ജില്ലയിലെ പോത്തിറച്ചി എന്താ സ്വർണം പൂശിയതാണോ എന്ന പരാമർശത്തോടെയാണ് കെ.വി. ജോർജ് നിർമല ജിമ്മിക്ക് കത്ത് അയച്ചത്. 250 രൂപയിൽ…
Read Moreകൊടകര കുഴൽപ്പണക്കേസ്; പ്രത്യേക അന്വേഷണസംഘത്തിനകത്തും ഒറ്റുകാർ; റെയ്ഡ് വിവരം ചോർത്തിയ പോലീസുകാർക്കെതിരേ നടപടി
സ്വന്തം ലേഖകന്തൃശൂര്: കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനകത്തും ഒറ്റുകാരെന്ന് സൂചന. അന്വേഷണസംഘം കണ്ണൂരിലേക്ക് റെയ്ഡിന് പോകുന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന് സംശയിക്കുന്ന രണ്ടു പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയേറി. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.സംശയത്തിന്റെ നിഴലിലുള്ള പോലീസുദ്യോഗസ്ഥരുടെ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും റെയ്ഡിന് പോകുന്ന വിവരം ആ ജില്ലകളിലെ പോലീസുകാരെ അന്വേഷണസംഘത്തിലെ രണ്ടുപേര്‍ നേരത്തെ അറിയിച്ചുവെന്നാണ് സൂചന. രണ്ടു ജില്ലകളിലും നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനോ ആരെയും പിടികൂടാനോ സാധിച്ചില്ല. വളരെ രഹസ്യമായി നടത്തിയ റെയ്ഡായിട്ടു പോലും പ്രതികള്‍ സമര്‍ഥമായി രക്ഷപ്പെട്ടതോടെയാണ് റെയ്ഡ് വിവരം ചോര്‍ന്നെന്ന സംശയമുണര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒറ്റ് മനസിലായത്. ഇതിനു മുന്‍പും ഇത്തരത്തില്‍ ഒറ്റു നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥരെ സംഘത്തില്‍ നിന്നും മാറ്റി നടപടിയെടുക്കാനാണ് തീരുമാനം. …
Read Moreകുട്ടികളുടെ അശ്ലീല വീഡിയോ! വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ നിന്നു കൂടുതൽ പേർ കുടുങ്ങും; വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന
കോട്ടയം: വരും ദിവസങ്ങളിൽ ജില്ലയിൽ നിന്നു പി. ഹണ്ടിൽ കൂടുതൽ പേർ കുടുങ്ങിയേക്കും. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അശ്ലീല സൈറ്റുകളിൽ കയറി ഡൗണ്‍ ലോഡ് ചെയ്യുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പി. ഹണ്ട്. ജില്ലയിൽ ഞായറാഴ്ച 24 മണിക്കൂർ നീണ്ടു നിൽക്കുന്ന വ്യാപക പരിശോധന നടത്തിയപ്പോൾ 31 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 31 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മൊബൈൽ ഫോണുകളും, വൈഫൈ മോഡങ്ങളും നെറ്റ് സെറ്ററുകളും അടക്കം പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ഉപകരണങ്ങൾ കൊച്ചിയിലെ സൈബർ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. അശ്ലീല വീഡിയോകൾ ഡൗണ്‍ ലോഡ് ചെയ്ത ശേഷം ഇവ ഡിലീറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഡിലീറ്റ് ചെയ്ത വീഡിയോകൾ തിരികെ കണ്ടെത്തുന്നതിനായാണ് ഇപ്പോൾ പോലീസ് ഈ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വരും ദിവസങ്ങളിൽ തുടർ നടപടികളുണ്ടാകുമെന്നാണു സൂചന.…
Read More‘പണി പോകുമോ’ എന്ന് ചോദിച്ചാല്‍ ‘ഇല്ല’, പക്ഷേ ‘നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും’! മ്മള് പോലീസില്‍ ജോലി ചെയ്യാന്‍ വേണ്ടി ജനിച്ചവരല്ല…; പോലീസുകാരന്റെ പോസ്റ്റ് വൈറല്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: യുവതിക്ക് ഫ്ളാറ്റ് എടുത്ത് നല്‍കിയതിന് സസ്പന്ഷന് നടപടി നേരിടുകയും ഇപ്പോള്‍ ലിവിംഗ് ടുഗെദര്‍ ആരോപിച്ചുള്ള വേട്ടയാടലിന് ഇരയാവുകയും ചെയ്ത പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. ഫറോഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വളളിക്കുന്നാണ് പോലീസിലെ ‘നായാട്ടിനെതിരേ’ ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്. രണ്ട് മാസത്തിനുള്ളില്‍ ഉമേഷിനെതിരേയുള്ള അച്ചടക്ക നടപടികളെല്ലാം ഉള്‍പ്പെടുത്തി വാക്കാലന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ട്രാഫിക് നോര്‍ത്ത് അസി.കമ്മീഷണര്‍ പി.കെ.രാജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് പുറത്താക്കലിന് മുന്നോടിയായുള്ള നടപടിയാണെന്നാണ് ഉമേഷ് പറയുന്നത്. മൊഴിയില്‍ കൃത്രിമം കാണിച്ചുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. കൂടാതെ സേനയിലെ അച്ചടക്ക നടപടി ക്രമമനുസരിച്ച് ആരോപണ വിധേയനായ വ്യക്തിയുടെ വിശദീകരണം വാങ്ങണം. അതിന് ശേഷമേ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവൂ. ഇപ്രകാരം റിപ്പോര്‍ട്ട് ലഭിച്ചാല്‍ പകര്‍പ്പ് സഹിതം കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കണം. ഇതൊന്നുമില്ലാതെയാണ്…
Read Moreപുതിയ കെപിസിസി പ്രസിഡന്റ് ഉടൻ; സുധാകരനെന്ന് സൂചന; റോജിയും പരിഗണനയിൽ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരൻ തന്നെയെത്തുമെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ട് സുധാകരന് അനുകൂലമാണ്. നേരത്തെ തെരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട അശോക് ചവാൻ സമിതി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിർദേശിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് താരിഖ് അൻവർ റിപ്പോർട്ട് നൽകിയത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഉയർന്നു വന്നെങ്കിലും ഹൈക്കമാൻഡ് സുധാകരന് അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ കെപിസിസി പ്രസിഡന്റ് ആരെന്ന് പ്രഖ്യാപിക്കും. റോജി എം ജോണും പരിഗണനയിൽഅതേസമയം കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനൊപ്പം റോജി എം ജോണിന്റെ പേരും ഹൈക്കമാൻഡ് പരിഗണിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിസംഘടനയായ എന്‍ എസ് യുവിൽ രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് ഏർപ്പെടുത്തിയ ശേഷം ആദ്യമായി അദ്ധ്യക്ഷനായ ആളാണ് റോജി എം…
Read More‘ ഡിജിറ്റൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കും’; ഡിജിറ്റൽ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിറ്റൽ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം തുടരേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂറേക്കാലം കൂടി ഡിജിറ്റൽ പഠനം തുടരേണ്ടി വരുമെന്നും കോവിഡ് മൂന്നാം തരംഗം കഴിഞ്ഞാൽ എന്താകുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കുറച്ചുകാലം കൂടി കോവിഡ് നമുക്കിടയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാഠപുസ്തകത്തിനൊപ്പം ഡിജിറ്റൽ ഉപകരണങ്ങളും വിദ്യാർഥികളിൽ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാർഥികളുടെ കൈകളിലും പഠനത്തിനാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കുന്നതിനാവശ്യമായ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും. ഡിജിറ്റൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ ഇന്റർനെറ്റ് നൽകാനും കണക്ടിവിറ്റി കൂട്ടാനും ശ്രമിക്കും. ഇതിനായി വിവിധ സ്രോതസുകളെ ഏകോപിപ്പിക്കുമെന്നും അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായായി മുഖ്യമന്ത്രി പറഞ്ഞു.
Read Moreപ്രമേഹരോഗികളിലെ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ;ഡോക്ടറുടെ അനുവാദമില്ലാതെ മരുന്നുകൾ നിർത്തരുത്
പ്രമേഹരോഗികളിൽ ഹാർട്ടറ്റാക്കിനോടനുബന്ധിച്ച് ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റി അത്ര എളുപ്പമുള്ള കാര്യമല്ല. തണുത്ത്, ചെറുതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ഏറെ ദുഷ്കരമാണ്. പലപ്പോഴും എല്ലാ കൊറോണറി ധമനികളിലും തന്നെ ബ്ലോക്കുണ്ടാകും. കൂടാതെ വൈകി ആശുപത്രിയിലെത്തുന്നതിനാൽ ഹൃദയ പരാജയമുണ്ടാകാനുള്ള സാധ്യതയും ഏറും. ബൈപാസ് സർജറിഅതുകൊണ്ടുതന്നെ സാധാരണഗതിയിൽ പ്രമേഹരോഗികളെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണു പതിവ്. കൂടുതൽ ഹൃദയധമനികളെ ബാധിച്ചിരിക്കുന്ന ബ്ലോക്ക്, സങ്കോചന ശേഷിയുടെ മാന്ദ്യം തുടങ്ങിയ കാരണങ്ങളാൽ പ്രമേഹരോഗിക്ക് ഏറ്റവും ഉചിതമായത് ബൈപാസ് സർജറിതന്നെ. പഞ്ചസാര അധികമുള്ളതു … ആൻജിയോപ്ലാസ്റ്റിക്കോ ബൈപാസ് സർജറിക്കോ ശേഷം ഒരു പ്രമേഹരോഗിയുടെ ജീവിതക്രമത്തിൽ കർശനമായ പല പരിവർത്തനങ്ങളുമുണ്ടാകണം. ഈ ക്രിയാത്മകമായ കരുതൽതന്നെയാണ് രോഗിയെ അകാലമൃത്യുവിൽനിന്നു രക്ഷപ്പെടുത്തുന്നതും. പഞ്ചസാര അധികമുള്ളതെന്തും വർജിച്ചതുകൊണ്ടുള്ള പഥ്യമായ ആഹാരശൈലി ഏറ്റവും പ്രധാനം. പട്ടിണി കിടക്കണമെന്നല്ലപ്രമേഹരോഗി പട്ടിണി കിടക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. യോജിച്ച ഭക്ഷണക്രമം തെരഞ്ഞെടുക്കാൻ പഠിക്കണം. കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി…
Read Moreവിവാഹവാഗ്ദാനം നിരസിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; വിവാഹിതനായ പ്രവാസി യുവാവിനെതിരേ കേസ്
പത്തനംതിട്ട: വിവാഹവാഗ്ദാനം നിരസിച്ച യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പ്രവാസിയായ യുവാവിനെതിരേ കേസെടുത്തു. കോന്നി പോലീസില്‍ യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ ്കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹ അഭ്യര്‍ഥന നടത്തുകയായിരുന്നു. താന്‍ വിവാഹിതനാണെങ്കിലും ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തി കഴിയുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. യുവാവിനെ സംബന്ധിച്ച് യുവതിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്തു. ഇതേത്തുടര്‍ന്ന് പക പൂണ്ട യുവാവ് ഭീഷണിപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. യുവതി പോലീസില്‍ പരാതി നല്‍കിയിട്ട് ഏറെ നാളായെങ്കിലും കേസെടുത്തിരുന്നില്ല. കഴിഞ്ഞയിടെ വീണ്ടും പരാതികള്‍ ഉയര്‍ന്നതിനേ തുടര്‍ന്നാണ് കോന്നി പോലീസ് കേസെടുത്തത്. യുവാവ് വിദേശത്തായതിനാല്‍ അറസ്റ്റ് നടപടികളിലേക്ക് ഉടന്‍ കടക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്.
Read More