തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് അടിമുടി മാറാനൊരുങ്ങുന്നു. കെപിസിസി പ്രസിഡന്റായി കെ.സുധാകരനെ പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ യുഡിഎഫ് കൺവീനർ, പിസിസി, ഡിസിസി അഴിച്ചു പണി എന്നിവ ഉടൻ വേണമെന്ന നിലപാടിലാണ് എഐസിസി. ഇതു സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ചകൾ ആരംഭിക്കും. ഗ്രൂപ്പുകളുടെ അപ്രമാദിത്വം ഇനി വേണ്ടെന്ന നിലപാടിലാണ് എഐസിസി. കേരളത്തിൽ കോൺഗ്രസിനു നേട്ടമുണ്ടാകണമെങ്കിൽ ഗ്രൂപ്പുകൾക്കുള്ള അമിത പ്രാധാന്യം ഇല്ലാതാക്കണം എന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിന്. സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനും സഹായകമായത് ഈ നിലപാടാണ്. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുകയും ആറു മാസത്തിനുള്ളിൽ മാറ്റങ്ങളെല്ലാം പൂർത്തിയാക്കണമെന്നുമുള്ള തീരുമാനത്തിലാണ് ഹൈക്കമാൻഡ്. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയ കെ.വി തോമസ് യുഡിഎഫ് കൺവീനറായേക്കും എന്ന് സൂചനയുണ്ട്. പിന്തുണ ഉറപ്പിക്കാൻ ശ്രമംഎ, ഐ…
Read MoreDay: June 9, 2021
കോൺഗ്രസ് രാഷ്ട്രീയം കൃത്യമായി അറിയുന്ന സുധാകരന് ഈ സ്വാഗതം ചെയ്യൽ കേവലം ഔപചാരികത മാത്രമാണെന്ന് വ്യക്തമായി അറിയാം! പാർട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യം സുധാകരന് വെല്ലുവിളിയാകും
നിശാന്ത് ഘോഷ് കണ്ണൂർ: കെപിസിസി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ. സുധാകരന് പുതിയ ഗ്രൂപ്പ് സമവാക്യവും മുതിർന്ന നേതാക്കളിലുള്ള അതൃപ്തിയും വെല്ലുവിളിയാകും. ഗ്രൂപ്പുകൾക്കതീതമായി പുതിയ കെപിസിസി പ്രസിഡന്റിനെ എല്ലാ നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും കോൺഗ്രസ് രാഷ്ട്രീയം കൃത്യമായി അറിയുന്ന സുധാകരന് ഈ സ്വാഗതം ചെയ്യൽ കേവലം ഔപചാരികത മാത്രമാണെന്ന് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ കരുതലോടെയായിരിക്കും സുധാകരന്റെ തുടർപ്രവർത്തനം. ദേശീയരാഷ്ട്രീയത്തോടൊപ്പം കേരളവും കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയ രാഷ്ട്രീയ സാഹചര്യത്തിലാണ് സുധാകരന് കെപിസിസി പ്രസിഡന്റാകുന്നത്. ദുര്‍ബലമായ സംഘടനാസംവിധാനത്താലും ഗ്രൂപ്പിസംകൊണ്ടും തകർന്നടിഞ്ഞ കോൺഗ്രസിന്റെ പുനരുജ്ജീവനമെന്ന വലിയ ചുമതലയാണ് സുധാകരന്റെ ചുമലിലിപ്പോഴുള്ളത്. അതുകൊണ്ടുതന്നെ എല്ലാ നേതാക്കളെയും കൂട്ടിയിണക്കേണ്ടതിന്റെ ആവശ്യകതയും സുധാകരന് കൃത്യമായി അറിയാം. എന്നാൽ ഇക്കാര്യത്തിൽ എത്രത്തോളം സുധാകരൻ വിജയിക്കുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. നേരത്തെയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും പാർട്ടിയിലെ ചില ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിലും രാഹുൽ ഗാന്ധിയിലും സ്വാധീനം ചെലുത്തിയതിനെ…
Read Moreലോക്കപ്പ് മർദനത്തിനു ‘മൂക്കുകയർ’!; മര്‍ദനങ്ങളും കസ്റ്റഡി മരണങ്ങളും ഇല്ലാതാക്കാന്‍ സര്‍ക്കാറിന്റെ ഒറ്റമൂലി
കെ. ഷിന്റുലാല്‍ കോഴിക്കോട് : ആഭ്യന്തരവകുപ്പിന് എക്കാലവും കളങ്കം സൃഷ്ടിക്കുന്ന ലോക്കപ്പ് മര്‍ദനങ്ങളും കസ്റ്റഡി മരണങ്ങളും ഇല്ലാതാക്കാന്‍ സര്‍ക്കാറിന്റെ ഒറ്റമൂലി’. പോലീസ് കസ്റ്റഡിയിലുള്ളവരെ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കുമ്പോള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ , ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിഎച്ച്എസ്), ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ (ഡിഎംഇ) എന്നിവര്‍ ഇക്കാര്യത്തിലുള്ള നടപടി ക്രമങ്ങള്‍ എല്ലാ ജില്ലയിലും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. കസ്റ്റഡിയിലുള്ളവരെ പോലീസ് മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുവരുമ്പോള്‍ ശരീരത്തില്‍ ആന്തരികമായുണ്ടാകാവുന്ന വലിയ പ്രശ്നങ്ങളുടെ എന്തെങ്കിലും സൂചനകള്‍ പ്രകടമായുണ്ടോയെന്ന് വിശദമായി പരിശോധിക്കണം. ഇതിനായി വൃക്കസംബന്ധമായ വിവരങ്ങള്‍ , ശരീരത്തിലെ ഹൃദയമുള്‍പ്പെടെയുള്ള ഭാഗങ്ങളിലെയും പേശികളുടേയും മറ്റുമുള്ള വിവരങ്ങള്‍ ,…
Read Moreഒരു ജീവന് നിലനിര്‍ത്താന്‍ കൈ നീട്ടുമ്പോള്‍ അതില്‍ നിയമങ്ങളും ചോദ്യങ്ങളും ഇല്ലാതെ പറ്റുന്നവര്‍ പറ്റുന്നതുപോലെ സഹായിക്കുക…! സീമ ജി. നായര്‍ പറയുന്നു…
കഴിഞ്ഞ ദിവസം ഞങ്ങളുടെ സഹപ്രവര്‍ത്തകനു വേണ്ടി ഒരു ചലഞ്ച് പോസ്റ്റ് ചെയ്തപ്പോള്‍ നിങ്ങള്‍ക്കു സംഘടനകള്‍ ഇല്ലേ, അവര്‍ക്കു പൈസ ഇല്ലേ, അവര്‍ ഒരു സിനിമയുടെ പൈസ ഇട്ടാല്‍ പോരെ.. അങ്ങനെ നിരവധി ചോദ്യങ്ങള്‍ വന്നു.. ഒരു മനുഷ്യ ജീവന് രക്ഷിക്കാനുള്ള ഓട്ടത്തില്‍ ഈ ലോകത്തുള്ള എല്ലാവരും സഹായം ചെയ്യുന്നത് സംഘടന നോക്കിയിട്ടല്ല.. അവിടെ ആര്‍ക്കൊക്കെ പൈസ ഉണ്ട്, അവര്‍ക്കെന്താ ചെയ്താല്‍ ഇതൊന്നും നോക്കി ഇരിക്കാറില്ല.. അങ്ങനെ ചെയ്യാന്‍ ആണേല്‍ ഇവിടെ പലപ്പോഴും പല ജീവനും അപകടത്തില്‍ ആവും.. ഒരു ജീവന് നിലനിര്‍ത്താന്‍ കൈ നീട്ടുമ്പോള്‍ അതില്‍ നിയമങ്ങളും ചോദ്യങ്ങളും ഇല്ലാതെ പറ്റുന്നവര്‍ പറ്റുന്നതുപോലെ സഹായിക്കുക.. ആരെയും ഒന്നിനെയും നിര്‍ബന്ധിക്കാതെ അപേക്ഷയുമായി വരുമ്പോള്‍ ആ അപേക്ഷയെ മാനിക്കുക… -സീമ ജി. നായര
Read Moreഎന്നെ ചാക്കില്‍ പൊതിഞ്ഞ് സിറിയയില്‍ ആടിനെ മേയ്ക്കാന്‍ അയച്ചില്ല; എന്നോട് അദ്ദേഹം മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല..! ലക്ഷ്മിപ്രിയ
മതേതര ഇന്ത്യയില്‍ ആര്‍ക്ക് എന്തു മതവും സ്വീകരിക്കാം എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം നല്കാന് ഒരു ജയേഷേ ഉണ്ടായുള്ളൂ. ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല. 18 കൊല്ലമായി ആ കൈകളുടെ സുരക്ഷിതത്വത്തില്‍ ഞാന്‍ ജീവിക്കുന്നു. എന്നെ ചാക്കില്‍ പൊതിഞ്ഞ് സിറിയയില്‍ ആടിനെ മേയ്ക്കാന്‍ അയച്ചില്ല. എന്നോട് അദ്ദേഹം മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. കേവലം മതം അല്ല മനസാണ് മാറേണ്ടത്. വെറുതെ എന്റെ പേര് മാത്രം മാറ്റിയാല്‍ മതം എങ്ങനെ മാറാന്‍ കഴിയും? -ലക്ഷ്മിപ്രിയ
Read Moreകുഴൽപ്പണം: ഇഡിക്ക് റിപ്പോർട്ട് നൽകും; ധർമ്മരാജന് തടയിടാൻ പോലീസ്
തൃശൂർ: കൊടകര കുഴൽപ്പണ ഇടപാട് കേസിൽ ധർമ്മരാജൻ കൊണ്ടുവന്നത് ബിസിനസ് ആവശ്യത്തിനുള്ള പണം അല്ലെന്നും അത് ഹവാല പണം തന്നെയാണെന്നും കേസന്വേഷിക്കുന്ന പോലീസ് സംഘം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു റിപ്പോർട്ട് നൽകുമെന്ന് സൂചന. മൂന്നരക്കോടി രൂപ ബിസിനസ് ആവശ്യത്തിനുള്ള പണം ആയിരുന്നുവെന്നും അതിന്റെ രേഖകൾ കോടതിയിൽ സമർപ്പിക്കുമെന്നും ധർമ്മരാജൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുവരെ പോലീസ് അന്വേഷിച്ച എല്ലാ കാര്യങ്ങളെയും തകിടംമറിക്കുന്നതാണ് ധർമരാജനെ പുതിയ നീക്കം. പോലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ വിശദമായ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും. കഴിഞ്ഞദിവസം ഇഡി കേസിലെ പ്രാഥമിക വിവരങ്ങൾ പോലീസിൽനിന്നു ശേഖരിച്ചിരുന്നു.മേയ് ഒന്നിന് ആദ്യഘട്ട റിപ്പോർട്ട് പൊലീസ് നൽകിയിരുന്നു. മൂന്നരക്കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പോലീസ് അറിയിക്കും. ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും.പിടികൂടിയ പണത്തിന് അവകാശമുന്നയിച്ച് ധർമരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. വിശദമായ എൻഫോഴ്സ്മെന്റ്…
Read Moreഅപ്പോ ആ സമയത്ത് അത് ഒരു വേറെ ഫീലാണ്…! ഗായത്രി അരുണ്‍ പറയുന്നു…
മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ ടെന്‍ഷനൊന്നും ഫീല്‍ ചെയ്തില്ല. മൊത്തത്തില്‍ സെറ്റില്‍ ഒരു അച്ചടക്കം ഫീല്‍ ചെയ്യുമായിരുന്നു. അദ്ദേഹം സെറ്റിലുളള സമയം മുഴുവന്‍ അവിടെ ഒരു ഡിസിപ്ലിന്‍ ഉണ്ടായിരിക്കും. സെറ്റില്‍ അധികം ശബ്ദങ്ങളൊന്നും ഉണ്ടാവില്ല. അപ്പോ ആ സമയത്ത് അത് ഒരു വേറെ ഫീലാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എങ്ങനെയാണോ സ്ക്രീനില്‍ കാണുന്നത് അതേ ഒരു ഫീല്‍ തന്നെയായിരുന്നു. അദ്ദേഹം വളരെ കൂളായിട്ടാണ് എല്ലാവരോടും വന്ന് ഇടപഴകുന്നതും ഓരോ സജഷന്‍സ് ഒകെ കൊടുക്കുന്നതും. ഓരോ സൂക്ഷ്മമായിട്ടുളള കാര്യങ്ങള്‍ വരെ അദ്ദേഹം വളരെ നിരീക്ഷിച്ച് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കൂടെ നില്ക്കുന്ന ആള്‍ക്ക് വരെ സജഷന്‍സ് തരും. -ഗായത്രി അരുണ്‍
Read Moreനവ്യ നിരസിച്ചു, നയന്‍താര വന്നു, ആ രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായി ! താന്‍ നിരസിച്ച ചില ചിത്രങ്ങളെക്കുറിച്ച് നവ്യ പറഞ്ഞത് ഇങ്ങനെ…
മലയാളികളുടെയെല്ലാം പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള പുര്സകാരം നേടിയ നവ്യ മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ്. താന്‍ നിരസിച്ച ചില ചിത്രങ്ങളെക്കുറിച്ച് നവ്യ ഇടയ്ക്ക് ഒരഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. നവ്യ നിരസിച്ച രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായി മാറുകയും മറ്റൊരു താരത്തിന്റെ കരിയറില്‍ നിര്‍ണായകമായി മാറുകയുമായിരുന്നു. 2005-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു അയ്യ. ശരത്കുമാര് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്. വടിവേലു, പ്രകാശ് രാജ്, ലക്ഷ്മി, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഹരിയായിരുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. നയന്‍താരയുടെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു അയ്യ. ചിത്രത്തിലെ ഒരു വാര്‍ത്തൈ… എന്ന പാട്ടും വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഈ…
Read Moreബെക്സ് കൃഷ്ണൻ നാട്ടിലെത്തി, ജോലി നൽകുമെന്ന് യൂസഫലി
സ്വന്തം ലേഖകൻതൃശൂർ: ഒരു കോടി രൂപ ദയാധനമായി അടച്ച് അബുദാബിയിലെ ജയിലിൽനിന്നു മോചിപ്പിച്ച മലയാളി യുവാവിനു ജോലി നൽകുമെന്ന് പ്രവാസി വ്യവസായി എം.എ. യൂസഫലി. ജയിൽ മോചിതനായ തൃശൂർ പുത്തൻച്ചിറ സ്വദേശി ചെറവട്ട ബെക്സ് കൃഷ്ണൻ എന്ന നാൽപത്തഞ്ചുകാരൻ ചൊവ്വാഴ്ച അർധരാത്രിയോടെ നാട്ടിൽ തിരിച്ചെത്തി. നെടുന്പാശേരി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ പത്നി വീണയും മകൻ അദ്വൈതും എത്തിയിരുന്നു. വികാരനിർഭരമായ പുനഃസമാഗമമായിരുന്നു അത്. ആലിംഗനം ചെയ്തും സ്നേഹചുംബനം നൽകിയുമാണ് ഉറ്റവർ ബെക്സ് കൃഷ്ണനെ വരവേറ്റത്. 2012 സെപ്റ്റംബർ ഏഴിന് വാഹനാപകടത്തിൽ സുഡാൻ ബാലൻ മരിച്ച സംഭവത്തിലാണു ബെക്സ് കൃഷ്ണനെ ജയിലിലടച്ചതും വധശിക്ഷയ്ക്കു വിധിച്ചതും. അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഫലിക്കാതായപ്പോഴാണ് യൂസഫലിയോടു സഹായം തേടിയത്. നഷ്ടപരിഹാരമായി കോടതി അഞ്ചു ലക്ഷം ദിർഹം (ഒരു കോടി രൂപ) കെട്ടിവയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ…
Read Moreസാധാരണ ഒരു ചിത്രത്തിന് വാങ്ങുന്നത് ആറ് മുതല്‍ ഏട്ട് കോടി വരെ! സീതയാകാന്‍ 12 കോടി വേണമെന്ന് കരീന ? വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കരീനയെ ട്രോളി നിരവധി പേര്
ബോളിവുഡില്‍ താരമൂല്യം ഉയർന്ന നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും ഒപ്പമുളള നടിയുടെ സിനിമകളെല്ലാം വന്‍വിജയം നേടിയതാണ് നടിയെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാക്കി ഉയർത്തിയത്. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി അഭിനയിച്ചു വരികയാണ് സെയ്ഫ് അലി ഖാന്റെ ഭാര്യ കരീന കപൂര്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും കരീന തിളങ്ങാറുണ്ട്. പുതിയൊരു ചിത്രത്തിനായി കരീന കപൂര്‍ 12 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണിപ്പോൾ. ബോളിവുഡ് ഹംഗാമയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സീത എന്ന പുതിയ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ കരീനയെ സമീപിച്ചിരുന്നുവത്രേ. 12 കോടി രൂപയാണ് കരീന പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ ആറ് മുതല്‍ ഏട്ട് കോടി വരെയാണ് കരീന കപൂര്‍ ഒരു ചിത്രത്തിന് വാങ്ങുന്നത്. എന്നാല്‍ ഈ ചിത്രത്തിനായി മാത്രം പ്രതിഫലം കൂട്ടിപ്പറയുകയായിരുന്നു നടി. എന്നാല്‍…
Read More