തളിപ്പറമ്പ്: 28 അടി ആഴമുള്ള കിണറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ വൈല്‍ഡ് ലൈഫ് റസ്ക്യൂ അംഗം രക്ഷപ്പെടുത്തി. പട്ടുവം മാധവനഗറിലെ ടി.പി. ഗംഗാധരന്റെ വീട്ടിലെ കിണറ്റിലാണ് മൂര്‍ഖനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് ഫോറസ്റ്റ് സ്റ്റേഷനിലെ ആര്‍ആര്‍ടി അംഗവും കൂടിയായ വൈല്‍ഡ് ലൈഫ് റസ്ക്യു അംഗം ഷാജി ബക്കളം സ്ഥലത്തെത്തി പാമ്പിനെ രക്ഷിക്കുകയായിരുന്നു. ദിവസവും തന്റെ വീട്ടു കിണര്‍ നിരീക്ഷിക്കുന്ന വ്യക്തിയാണ് ഗംഗാധരന്. കഴിഞ്ഞ ദിവസവും ഇതുപോലെ കിണര്‍ നിരീക്ഷിച്ചപ്പോഴാണ് പാമ്പിനെ കിണറ്റില്‍ കണ്ടെത്തിയത്. പാമ്പിനെ കരയ്ക്ക് കയറ്റുന്നതിനു വേണ്ടി ഗംഗാധരന് കിണറ്റിലേക്ക് കയറിട്ട് കൊടുത്തെങ്കിലും രക്ഷപ്പടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട് ഗംഗാധരന് ഫയര്‍ ആന്‍ഡ് റസ്ക്യു ഫോഴ്സിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടു. പാമ്പിനെ പിടികൂടി രക്ഷപ്പെടുത്താനുള്ള നിയമം അനുവദിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ഗംഗാധരന് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. കിണറ്റില്‍ ഇറങ്ങാതെ തന്നെ…
Read MoreDay: June 9, 2021
ഹൃദ്രോഗസാധ്യത നേരത്തേ കണ്ടെത്താം; കോവിഡ്കാലത്തും പ്രധാനവില്ലൻ ഹൃദയധമനീരോഗങ്ങൾ
ഹാർട്ടറ്റാക്ക് ഉണ്ടാകുന്നവരിൽ ഏതാണ്ട് 90 ശതമാനം രോഗികളും തീവ്ര പരിചരണവിഭാഗത്തിൽ അകപ്പെടുന്പോഴാണു തങ്ങൾക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യത്തെയും സങ്കീർണതകളെയുംപറ്റി ചിന്തിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിൽവച്ചു നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങൾക്കു വർധിച്ച കൊളസ്ട്രോളും അമിത രക്തസമ്മർദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഒക്കെയുണ്ടെന്ന് മനസിലാകുന്നത്. ഈ രോഗാതുരതകൾ നേരത്തെ കണ്ടുപിടിച്ചു സമുചിതമായ ചികിത്സാ പദ്ധതികളും പ്രതിരോധമാർഗങ്ങളും സമയോചിതമായി ആരംഭിച്ചിരുന്നെങ്കിൽ ഇപ്പോൾ താനകപ്പെട്ട മാരകാവസ്ഥയിൽനിന്നു രക്ഷപ്പെട്ടു നിൽക്കാമായിരുന്നെന്ന് വ്യാകുലപ്പെട്ട് അവർ തളരുന്നു. എന്നാൽ, ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പരക്കംപാച്ചിലിൽ ഇടംവലം നോക്കാതെ മുന്നോട്ടു കുതിക്കുന്പോൾ ജീവനെ താങ്ങിനിർത്തുന്ന പല സുപ്രധാന ഘടകങ്ങളെയുംപറ്റി ഓർക്കാൻ ആർക്കു സമയമിരിക്കുന്നു. രോഗഭയം കൂടുന്പോൾ…മുന്‍പ്, പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കം തട്ടാത്ത അവസ്ഥാവിശേഷത്തിലായിരുന്നു എല്ലാവരും. ഇപ്പോൾ കോവിഡ്-19 വൈറസ് ബാധയുടെ വ്യാപനത്തോടെയാണ് സമൂഹത്തിൽ രോഗങ്ങളോടുള്ള ഭയം അമിതമായി വർധിക്കുന്നതായി കാണുന്നത്. എന്നാൽ, ചില യാഥാർഥ്യങ്ങൾ നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും കോവിഡ്-19 രോഗബാധമൂലമല്ല ലോകത്ത്…
Read Moreസിനാൻസിയ! ഒറ്റ നോട്ടത്തിൽ ഇവയെ ആരും അത്ര ശ്രദ്ധിക്കാറില്ല; കയ്യിലെങ്ങാനും എടുത്താൽ… ഈ കല്ലു മത്സ്യം പ്രശ്നക്കാരനാ….
ഇന്തോ-പസഫിക് തീര സമുദ്രങ്ങളിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് സിനാൻസിയ വിഭാഗം. പല വിഭാഗങ്ങളായി കാണപ്പെടുന്ന ഇവയെ കല്ലു മത്സ്യം എന്ന് വിളിക്കപ്പെടുന്നു ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ഏതാണ്ട് 24 മണിക്കൂറോളം ഇവയ്ക്ക് കടൽത്തീരത്തിലേക്ക് കയറിക്കിടക്കാൻ കഴിയും എന്നതാണ്. കടൽത്തീരത്ത് പാറകളും പവിഴപ്പുറ്റുകളും ഉള്ള ആവാസ വ്യവസ്ഥയിലേക്കാണ് ഇവ കയറിക്കിടക്കുക. ഒറ്റ നോട്ടത്തിൽ ഇവയെ ആരും അത്ര ശ്രദ്ധിക്കാറില്ല. കയ്യിലെങ്ങാനും എടുത്താൽ കല്ലാണെന്നു കരുതി ഇവയെ മിക്കവരും ചവിട്ടാറുണ്ട്. മനുഷ്യൻ ചവിട്ടുന്ന സമയത്ത് ഇവ എത്രത്തോളം ശക്തിക്കാണോ ചവിട്ടിയത് അത്രത്തോളം ശക്തിക്ക് തിരിച്ച് ആക്രമിക്കും. കല്ലാണെന്നും കരുതി കയ്യിലെടുത്താലും ഇവ കുത്തും. ഒാസ്ട്രേലിയൻ കടൽത്തീരങ്ങളിൽ ഇവയുടെ കുത്ത് പലയാളുകൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒാസ്ട്രേലിയയിൽ സ്റ്റോൺ ഫിഷ് ആന്റിവെനത്തിന് നല്ല ഡിമാൻഡാണ്. കണ്ടാൽ കല്ല് കടലിൽ കല്ലുകൾക്കും പവിഴപ്പുറ്റുകൾക്കിടയിലും ഇവ കിടന്നാലും മത്സ്യമാണെന്ന് പറയില്ല. ഒരു…
Read Moreഅടുത്ത 52 ദിനങ്ങള്‍..! ട്രോളിംഗ് നിരോധനം; തീരദേശ മേഖലയില്‍ പോലീസ് കാവല്‍; സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്തെ ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് തീരദേശമേഖലകളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്. മത്സ്യബന്ധനമേഖലയില്‍ അടുത്ത 52 ദിനങ്ങളാണ് അടച്ചിടുന്നത്. കോവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം മത്സ്യതൊഴിലാളികളെ ഏറെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഇതോടെ കടലില്‍ പോവുന്ന ആയിരക്കണക്കിന് തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തില്‍ പ്രകോപിതമാകും വിധത്തിലുള്ള ഇടപെടലുകള്‍ ഏതെങ്കിലും രീതിയില്‍ തീരമേഖലയിലുണ്ടായാല് അത് ക്രമസമാധാന പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും പോലീസ് ആസ്ഥാനത്തു നിന്ന് ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ് നല്കി. ട്രോളിംഗ് നിരോധന കാലയളവില്‍ ആഭ്യന്തരവകുപ്പ് ഇത്തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ കോവിഡ് സാഹചര്യത്തിലെ ട്രോളിംഗ് കാലഘട്ടത്തില്‍ പോലീസ് കര്‍ശന പരിശോധനയും നിരീക്ഷണവും നടത്തണമെന്നാണ് നിര്‍ദേശം. തദ്ദേശീയ മത്സ്യത്തൊഴിലാളികൾ എതിർപ്പിൽ ട്രോളിംഗ് സാഹചര്യത്തില്‍ ബോട്ടുടമകളും പരമ്പരാഗത മത്സ്യതൊഴിലാളികളും…
Read Moreകൊവിഡ് പ്രതിസന്ധി ! സ്പെഷൽ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരുംകഴിഞ്ഞ 15 മാസക്കാലമായി പട്ടിണിയില്‍
സ്വന്തം ലേഖകന്‍ മുക്കം: കൊവിഡ് പ്രതിസന്ധി മൂലം ജോലിയും വേതനവുമില്ലാതെ ദുരിതത്തിലായി സംസ്ഥാനത്തെ ആറായിരത്തിലേറെ സ്പെഷൽ സ്കൂൾ ജീവനക്കാർ. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരുംകഴിഞ്ഞ 15 മാസക്കാലമായി പട്ടിണിയിലാണ്. കഴിഞ്ഞ അധ്യയന വർഷം സർക്കാർ അനുവദിച്ച പ്രത്യേക പാക്കേജ് പ്രകാരം 36 കോടി രൂപ 340 സ്കൂളുകൾക്ക് ലഭിച്ചിരുന്നു. എന്നാൽ ഗ്രേഡിങിലെ ആശയക്കുഴപ്പവും അശാസ്ത്രീയതയും മൂലം ഇത് ഓരോ വിദ്യാലയത്തിലേയും മൂന്നിലൊന്ന് ജീവനക്കാർക്ക് നൽകാൻ പോലും തികഞ്ഞിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. ഓൺലൈൻ ക്ലാസുകളായതിനാൽ സർക്കാർ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വേതനം നൽകുകയുള്ളൂ എന്നാണ് മാനേജ്മെന്റുകളുടെ നിലപാടെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. ജോലിയുള്ളവർ എന്ന പരിഗണനയിൽ ഇവർ സർക്കാരിന്റെ ദാരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുകയോ ആനുകൂല്യങ്ങൾ ലഭിക്കുകയോ ചെയ്യുന്നില്ല. ഇതിനെത്തുടർന്ന് ആശ്വാസ സഹായത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ജീവനക്കാരുടെ സംഘടന. ഈ അധ്യയന…
Read Moreകുഴല്‍പ്പണ വിവാദത്തിന് പിന്നാലെ കെ.സുരേന്ദ്രന് ഡല്‍ഹിയില്‍! തെരഞ്ഞെടുപ്പ് തോല്‍വി വിശദീകരിക്കും; കുഴല്‍പ്പണ വിവാദത്തിനും മറുപടി നല്‍കും
കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഡല്‍ഹിയില്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ചും കുഴല്‍പ്പണക്കേസ് സംബന്ധിച്ചും ദേശീയ നേതൃത്വം മുമ്പാകെ വിശദീകരിക്കുന്നതിനാണ് സുരേന്ദ്രന് ഡല്‍ഹിയിലെത്തിയത്. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചുള്ള ആദ്യഘട്ട റിപ്പോര്‍ട്ടും ദേശീയ നേതൃത്വം മുമ്പാകെ സുരേന്ദ്രന് സമര്‍പ്പിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സുരേന്ദ്രന് ഡല്‍ഹിയിലെത്തിയത്. ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായാണ് സുരേന്ദ്രന് കൂടിക്കാഴ്ച നടത്തുന്നത്. ന്യൂനപക്ഷ ഏകീകരണവും കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ സഹായങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയ്ക്ക് കാരണണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കൂടാതെ കേന്ദ്രപദ്ധതികളും ധനസഹായങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചു. യാതൊരു പ്രവര്‍ത്തനം പോലും നടത്താത്ത മണ്ഡലം കമ്മിറ്റികള്‍ പോലും ചില ജില്ലകളിലുണ്ടെന്നും ദേശീയ നേതൃത്വം…
Read Moreപുലിക്കോട്ടില്‍ വീട്ടില്‍ മാര്ട്ടിന് ജോസഫ്! കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്ളാറ്റില്‍ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ പ്രതി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്ളാറ്റില്‍ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ പ്രതി തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്ട്ടിന് ജോസഫിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തൃശൂരില്‍ ഉള്‍പ്പെടെ നടത്തുന്ന അന്വേഷണത്തില്‍ ഇയാളെ ഉടന്‍ പിടികൂടാനായേക്കുമെന്നാണു സൂചന. എന്നാല്‍, ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല് ഹൈക്കോടതി തീരുമാനം വന്നശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കൂവെന്നും വിവരങ്ങളുണ്ട്. ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. മാര്ട്ടിന് ജോസഫ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മേയ് 18 ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ പ്രതി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇവ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നാണ്…
Read Moreഎല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി! ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ! വള്ളങ്ങളിലെ മത്സ്യവിൽപ്പനയ്ക്ക് ഹാർബർ തുറന്ന് കൊടുക്കും
രാജീവ് ഡി പരിപണം കൊല്ലം :ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവിൽവരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസം നടപ്പിലാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനത്തോട് മുന്‍വര്‍ഷങ്ങളില്‍ എന്നപോലെ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കും. കൊല്ലത്ത് ഇന്ന് സന്ധ്യയോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം നീണ്ടകര പാലത്തിന്റെ കിഴക്ക് വശത്തേക്ക് മാറ്റി പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിപ്പിക്കും. തീരദേശത്തെ എല്ലാ ഡീസല്‍ ബങ്കുകളും അടച്ചിടും. നിരോധനം ബാധകമല്ലാത്ത ഇന്‍ ബോര്‍ഡ് വള്ളങ്ങൾ, മറ്റു ചെറിയ യാനങ്ങള്‍ തുടങ്ങിയവയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്നതിന് ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കല്‍ ഭാഗത്ത് മുന്‍വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബങ്കുകളും പ്രവര്‍ത്തിക്കും. വള്ളങ്ങളുടെ മത്സ്യം വില്‍ക്കുന്നതിന് വേണ്ടി നീണ്ടകര ഹാര്‍ബര്‍ തുറക്കും. മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനും ആയി നീണ്ടകരയിലും അഴീക്കലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.…
Read Moreആദ്യ കൃഷിയും വൻ നഷ്ടത്തിലായിരുന്നുവെന്ന് ! 20000 കരിമീനുകൾ ചത്തു, ലക്ഷങ്ങളുടെ നഷ്ടം; സംഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെ…
കോഴഞ്ചേരി: മാരാമൺ ചിറയിറമ്പിൽ ഫാമിലെ 20000 കരിമീനുകൾ ചത്തു പൊങ്ങി. ലക്ഷങ്ങളുടെ നഷ്ടം. ആറന്മുള എൻഎസ്റ്റിസി ഉടമ ആന്റണി കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കരിമീനുകൾ കുട്ടത്തോടെ ചാകാൻ ഇടയാക്കിയതെന്നു പറയപ്പെടുന്നു. രണ്ടേക്കർ ഫാമിൽ 40 സെന്റിലാണ് മത്സ്യകൃഷി. ഒരു വർഷം പ്രായമായ കരിമീനുകൾ 250 മുതൽ 350 ഗ്രാം വരെ തൂക്കമുള്ളതായിരുന്നു. 10 രൂപ നിരക്കിൽ വാങ്ങിയ കരിമീൻ കുഞ്ഞുങ്ങൾ സാമാന്യം വളർച്ച എത്തിയിരുന്നു. കരിമീൻ കൃഷിക്ക് ഇതേവരെ 9.5 ലക്ഷം രൂപ ചെലവായതായി ആന്റണി പറഞ്ഞു. നിലവിലെ വിലയ്ക്ക് 22 ലക്ഷം രൂപ ലഭിക്കാമായിരുന്നതാണ്. നഷ്ടപരിഹാരത്തിനായി ഫിഷറീസ് വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ആദ്യ കൃഷിയും വൻ നഷ്ടത്തിലായിരുന്നുവെന്ന് ഉടമ പറഞ്ഞു.
Read Moreലോക്ക്ഡൗണും മീനിന്റെ ദുർലഭ്യതയും മുതലെടുത്ത് ഇറച്ചിക്കച്ചവടക്കാർ! ഉത്തരവിലുള്ളത് പോത്തിറച്ചിക്ക് പരമാവധി 350 രൂപയേ ഈടാക്കാവൂ എന്ന്, പക്ഷേ… പരാതി നല്‍കാനും ആരും മുന്നോട്ടില്ല
ചാത്തന്നൂർ: സംസ്ഥാനത്ത് പോത്തിറച്ചിക്ക് ഏറ്റവും കൂടിയ വില കൊല്ലത്ത്. ലോക്ക്ഡൗണും മീനിന്റെ ദുർലഭ്യതയും മുതലെടുക്കുകയാണ് ഇറച്ചിക്കച്ചവടക്കാർ. ആവശ്യക്കാരേറിയതോടെ കച്ചവടക്കാര്‍ നിശ്ചയിക്കുന്ന വിലയാണ്. ജില്ലയിലെ വിവിധ ഇറച്ചി വില്പനശാലകളില് ഒരു കിലോ ഇറച്ചിക്ക് 380 രൂപ വരെയാണ് വില. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ പരമാവധി 320 രൂപ മാത്രമേ ഈടാക്കുന്നുള്ളുവെന്നാണ് അറിയാൻ കഴിഞ്ഞത്. പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വില നിശ്ചയിക്കാനുള്ള അധികാരം അതാത് ജില്ലാഭരണകൂടത്തിനാണ്. കൊല്ലംജില്ല ഭരണകൂടം ഒരു വർഷം മുമ്പേ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പോത്തിറച്ചിക്ക് പരമാവധി 350 രൂപയേ ഈടാക്കാവൂ എന്നാണ് ഉത്തരവിലുള്ളത്. വിലവിവരം വില്പനശാലകളില് പ്രദര്‍ശിപ്പിക്കണമെന്നതും പാലിക്കുന്നില്ല. വില മാത്രമല്ല മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് മുതൽ എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഇറച്ചി കച്ചവടം. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് സ്ലാട്ടർ ഹൗസോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ പരസ്യമായാണ് കശാപ്പുചെയ്യുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ലൈസന്‍സ്…
Read More