ഇങ്ങനെയൊരു മെസേജ് വന്നോ;  എസ്ബിഐയുടെ യോനോ ആപ്പ് തടസപ്പെട്ടെന്നു വ്യാജ സന്ദേശം;  ലിങ്കിൽ ക്ലിക്ക് ചെയ്തവർക്ക് പണം നഷ്ടപ്പെട്ടു; മുന്നറിയിപ്പുമായി  പോലീസ്

സ്വന്തം ലേഖകൻതൃശൂർ: ബാങ്കിൽനിന്നാണെന്ന വ്യാജേന മൊബൈൽ ഫോണുകളിലേക്കു സന്ദേശം അയച്ച് പണം തട്ടിയെടുക്കുന്നു. തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗമാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നൽകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നാണെന്ന വ്യാജേനയാണ് സന്ദേശങ്ങൾ എത്തുന്നത്. ഇടപാടുകാരുടെ എസ്ബിഐ യോനോ ആപ്ലിക്കേഷൻ സർവീസ് തടസപ്പെട്ടിരിക്കുകയാണെന്നും അപ്ഡേറ്റ് ചെയ്തു പുനരാരംഭിക്കാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം. സന്ദേശം ശരിയാണെന്നു ധരിച്ച് ലിങ്കിൽ ക്ലിക്കു ചെയ്ത് വിവരങ്ങൾ നൽകിയവർക്ക് അക്കൗണ്ടിലെ പണം നഷ്ടമായെന്ന് പോലീസ് വെളിപ്പെടുത്തുന്നു.യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബാങ്കിന്‍റേതെന്നു തോന്നുന്ന വെബ് സൈറ്റിലേക്കാണു പ്രവേശിക്കുന്നത്. അവിടെ യൂസർനെയിം, പാസ്‌വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നു. ബാങ്കിന്‍റെ യഥാർത്ഥ വെബ് സൈറ്റ് ആണെന്നു തെറ്റിദ്ധരിച്ച് ഉപഭോക്താവ് വിവരങ്ങൾ നൽകുകയും ചെയ്യും. യഥാർഥത്തിൽ തട്ടിപ്പു സംഘത്തിന്‍റെ വ്യാജ വെബ് സൈറ്റിലേക്കു…

Read More

തന്‍റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം: മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ

  കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്‍റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും സതീശൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്‌ലിം സമുദായത്തിന് നഷ്‌ടം ഉണ്ടായിട്ടില്ല. നിലവില്‍ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്‌ടം ഉണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. നിലവിലുള്ള സ്കോളർഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു. ലീഗ് ഉന്നയിച്ച പരാതി സര്‍ക്കാര്‍ പരിഗണിക്കണം. ലീഗിന്‍റെ അഭിപ്രായം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

Read More

ബിജെപിയുടെ ഛോട്ടാ നേതാവിന്  പിന്നിൽ ബഡാ  നേതാക്കളുണ്ടോ? തൊഴിൽ തട്ടിപ്പ് അന്വേഷണം ബംഗളൂരുവിലേക്ക്

ചെങ്ങന്നൂർ: തൊഴിൽ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത് ഒളിവിലായ ശേഷം പിന്നീട് പോലീസിൽ കീഴടങ്ങിയ മുൻ ബിജെപി പഞ്ചായത്തംഗത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, റെയിൽവേ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പ്രലോഭിപ്പിച്ച് നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത മുളക്കുഴ മുൻ പഞ്ചായത്തംഗവും ഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറിയുമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ. നായ ർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ എന്നിവർ വ്യാഴാഴ്ച ചെങ്ങന്നൂർ പോലീസിൽ കീഴടങ്ങിയിരുന്നു. മൂന്നാമൻ ലെനിൻ മാത്യുവിനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.അറസ്റ്റിലായ സനുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതു വരെ 12 പരാതിക്കാർ രംഗത്തെത്തിയിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം ഇനിയും ഇതിലും കൂടാനാണ് സാധ്യത. 12 പരാതിക്കാരിൽ നിന്നായി 1. 85 കോടി തട്ടിയെടുത്തതായി സിഐ ജോസ് മാത്യു പറഞ്ഞു.…

Read More

പണവുമായി അവൻ സൈക്കിളിൽ വരുമ്പോൾ തള്ളിയിടും,  ബൈക്കിൽ കൃത്യ സമയത്ത് എത്തിയേക്കണം; ചേർത്തലയിൽ 13 ലക്ഷം കവർന്ന കുട്ടികള്ളന്മാരെ പൊക്കി

മുഹമ്മ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63 ലക്ഷം രൂപ ബൈക്കിലെത്തി കവർന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ കുന്നേപ്പാടം വീട്ടിൽ രണവൽ പ്രതാപൻ (28), കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡിൽ മുഹമ്മ പുത്തൻചിറ വീട്ടിൽ ആഷിക്(27) എന്നിവരെയാണ് ആലപ്പുഴ ഡിവൈ എസ്.പി ജയരാജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മോഷണത്തിന് ഉപയോഗിച്ച പൾസർ ബൈക്കും പൊലീസ് പിടിച്ചുടുത്തു. ഇവരുടെ സഹായികളായ മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12.30ന് കലവൂർ മലബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന പമ്പിലെ ജീവനക്കാരൻ പണമടങ്ങിയ ബാഗുമായി ബാങ്കിലേക്ക് പോകുമ്പോൾ ജാക്കറ്റും…

Read More

ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ

  കാബൂൾ: പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി(40) അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്നും താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് അറിയിച്ചു. യുദ്ധമുഖത്ത് എത്തുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് തങ്ങളെ അറിയിക്കണം. എങ്കിൽ അവർക്ക് പ്രത്യേക പരിഗണന നൽകും. ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ ഖേദിക്കുന്നുവെന്നും താലിബാൻ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം റോയിട്ടേഴ്സിനുവേണ്ടി അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരസംഘർഷത്തിന്‍റെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണു ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ രൂക്ഷപോരാട്ടം നടക്കുന്ന കാണ്ഡഹാർ മേഖലയിൽനിന്നാണു ഡാനിഷ് സിദ്ദിഖി ഏറ്റവുമൊടുവിൽ ചിത്രങ്ങൾ പകർത്തിയത്. താലിബാനെതിരേ ഒറ്റയ്ക്കു പോരാട്ടം നയിച്ച അഫ്ഗാൻ പോലീസുകാരനെ രക്ഷിക്കുന്ന പ്രത്യേക സേനാ ദൗത്യത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Read More

അലോട്ടിയുടെ പിള്ളേരാ പറയുന്നേ,കോടതിയിൽ എത്തുമ്പോൾ മൊഴി മാറ്റി പറയണം; സാക്ഷിയെ ഭീഷണിപ്പെടുത്തിയ കാച്ചിക്കയെ പൊക്കി പോലീസ്

കടുത്തുരുത്തി: ഗുണ്ടാ തലവന്‍ അലോട്ടി ഉള്‍പ്പെട്ട കഞ്ചാവ് കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ മാഞ്ഞൂര്‍ മേഖലാ സെക്രട്ടറിയെ മൊഴി മാറ്റി പറയണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു. കടുത്തുരുത്തി കെ.എസ്. പുരം ഗവ.എല്‍പി സ്‌കൂളിന് സമീപം താമസിക്കുന്ന കാലായില്‍ വീട്ടില്‍ കെ.വി. ഷിബു (കാച്ചിക്ക – 42) വിനെയാണ് കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് അരുണ്‍ വി. വിജയന്‍ കടുത്തുരുത്തി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ- ഒന്നര വര്‍ഷം മുമ്പ് 59.5 കിലോ കഞ്ചാവുമായി അലോട്ടിയുടെ സംഘത്തെ കുറുപ്പന്തറയ്ക്കു സമീപത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പിടികൂടപ്പെട്ട ആര്‍പ്പൂക്കര കൊപ്രായില്‍ ജെയിസ് മോന്‍ ജേക്കബ് (അലോട്ടി-28) ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഈ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 38,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 43,916 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.24 ലക്ഷമായി കുറഞ്ഞു. 560 പേര്‍ക്കാണ് 24 മണിക്കൂറിനിടെ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ മരണ നിരക്ക് 4.13 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 40 കോടിയിലേക്ക് അടുക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Read More

സംസ്ഥാനത്തിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? അവിടെ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? ചോദ്യ ശരങ്ങളുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മരം മുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ചതിൽ റവന്യൂമന്ത്രി കെ. രാജനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ, പ്രിയപ്പെട്ട മന്ത്രി കെ. രാജൻ ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോയെന്നും വി.ഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. വകുപ്പിന്‍റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറവെച്ചോ എന്നും റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങൾ താങ്കൾ അറിഞ്ഞില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

Read More

വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും; കണ്ണൂരും കാസർഗോട്ടും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ എട്ട് ജില്ലകളിലും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Read More

പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ; പരാതി നൽകിയ ബന്ധുക്കൾക്ക് ക്രൂരമർദനം

ലക്നോ: പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പരാതി നല്‍കിയ ബന്ധുക്കള്‍ക്ക് ക്രൂരമര്‍ദനം. അക്രമത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവഗുരുതരാവസ്ഥയിലാണ്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. 12കാരിയായ പെണ്‍കുട്ടിയുടെ ചിത്രം ഒരാൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതേതുടര്‍ന്ന് പെൺകുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതില്‍ പ്രകോപിതരായ യുവാവും ബന്ധുക്കളും സംഘമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീട്ടിലെ സ്ത്രീകളോട് ഇവര്‍ മോശമായി പെരുമാറിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. പരിക്കേറ്റ 10 പേരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇവരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Read More