ആലുവ: ടെലികമ്യൂണിക്കേഷൻ സിഐ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റിൽ. തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ(50), മകൻ അഖിൽ(25) എന്നിവരാണ് ആലുവ ഈസ്റ്റ് പോലിസിന്റെ പിടിയിലായത്. പുത്തൻകുരിശിന് സമീപം രാമമംഗലം സ്വദേശിയുടെ പക്കൽനിന്നും പലപ്പോഴായി അമ്പത്തിരണ്ട് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.ഉഷയും രാമമംഗലം സ്വദേശിയും പ്രീഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. വർഷങ്ങൾക്കുശേഷം പൂർവവിദ്യാർഥി കൂട്ടായ്മയിലൂടെ സുഹൃത്ബന്ധം പുതുക്കി. ആലുവ പോലീസ് ടെലികമ്യൂണിക്കേഷനിൽ ഇൻസ്പെക്ടാറെണന്ന് ധരിപ്പിച്ച ഉഷ മകന്റെ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ ആദ്യം പത്ത് ലക്ഷം രൂപ വാങ്ങി. ഇതിന് മകൻ ബ്ലാങ്ക് ചെക്ക് ഈട് നൽകുകയും ചെയ്തു. പിന്നീട് ഉഷയും മകനും ചേർന്ന് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി.ചെക്ക് മാറാൻ ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങുകയായിരുന്നു. തുടർന്ന് ആറു ലക്ഷം രൂപ ഇവർ തിരിച്ചു നൽകി. എട്ടു…
Read MoreDay: July 17, 2021
പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ റോഡിൽ ഉപേക്ഷിച്ച നിലയിൽ; താക്കോലുമായി ഉടമ മുങ്ങിയതിന് പിന്നിലെ കാരണം ഇതാണ്…
മയ്യിൽ: പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ ഒടുവിൽ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം കമ്പിലിലായിരുന്നു സംഭവം. കണ്ണൂർ ഭാഗത്തുനിന്ന് എത്തിയ മാരുതി സ്വിഫ്റ്റ് കാർ പൊടിക്കുണ്ടിൽ വച്ച് പരിശോധനയ്ക്കിടെ പോലീസ് നിർത്താനാവശ്യപ്പെട്ടെങ്കിലും അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. പുതിയതെരു വഴി കമ്പിലിൽ എത്തിയ കാർ ഇതിനിടെ അഞ്ചോളം വാഹനങ്ങളിൽ ഇടിച്ചതായും പറയുന്നു. കമ്പിലിൽ മയ്യിൽ പോലീസ് പരിശോധന നടത്തുന്നത് കണ്ട ഡ്രൈവർ കാർ ഇവിടെ റോഡ് മധ്യത്തിൽ ഉപേക്ഷിച്ച് താക്കോലും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാക്കിയ കാർ ഒടുവിൽ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.കാഞ്ഞങ്ങാട് രജിസ്ട്രേഷനുള്ള കാറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read Moreനൂറു രൂപ തൊടാന്‍ വെമ്പി ഡീസലും; പെട്രോള്‍ വില പിടിവിട്ട് കുതിക്കുന്നു; 23 ദിവസത്തിനിടെ 4 രൂപയിലധികം വര്‍ധന
കൊച്ചി: പെട്രോള്‍ വില വീണ്ടും കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ഇന്ന് 30 പൈസയുടെ വര്‍ധനവോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 103.82 രൂപയായി. നൂറു രൂപ തൊടാന്‍ വെമ്പുന്ന ഡീസല്‍ വിലയാകട്ടെ ഇന്ന് വര്‍ധിപ്പിച്ചിട്ടില്ല. 96.47 രൂപയാണ് ഇന്നത്തെ തിരുവനന്തപുരത്തെ ഡീസല്‍ വില. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 102.22 രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില 94.97 രൂപയില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ വന്‍ വര്‍ധന ദൃശ്യമല്ലെങ്കിലും രാജ്യത്ത് ഇന്ധനവില കണ്ണടച്ച് തുറക്കുംമുമ്പ് കൂട്ടുന്ന അവസ്ഥയാണുള്ളത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില നിലവില്‍ 74 രൂപയ്ക്കു താഴെയാണ്. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഇതിലും മുകളിലായിരുന്നു ക്രൂഡ് വില. ഈ സമയവും ഇന്ധനവില മേലോട്ട് ഉയരുകയായിരുന്നു. പിന്നീട് ക്രൂഡ് വിലയില്‍ അല്പം ഇടിവ് സംഭവിച്ചെങ്കിലും മുന്നോട്ട് കുതിച്ച ഇന്ധനവില പിന്നോക്കം പോയില്ല. കഴിഞ്ഞ മാസം 24 നാണ് സംസ്ഥാനത്ത് ആദ്യമായി സാധാ…
Read Moreലീഗ് ഇടഞ്ഞു; ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി മാത്രം അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നേരത്തേ സർക്കാരിന് അനുകൂലമായ സതീശന്റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തിയത്. സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കില്ല എന്നാണ് താൻ പറഞ്ഞത്. തന്റെ അഭിപ്രായം മനസിലാക്കാതെയാണ് ലീഗിന്റെ പ്രതികരണം. സ്കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരണത്തിൽ മുസ്ലിം സമുദായത്തിന് എക്സിക്ലൂസിവായി ഉണ്ടായിരുന്ന ഒരു സ്കീമാണ് ഇല്ലാതായത്. അതിനാൽ അവര്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ലീഗിന്റെ ആവശ്യം സർക്കാർ പരിഗണിക്കണം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലിം ലീഗ് പറഞ്ഞ അഭിപ്രായം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി. നേരത്തേ, സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി ലീഗ് നേതാക്കള്‍ പ്രതിപക്ഷനേതാവിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മുസ്ലിം സമുദായത്തിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും നിലവില്‍ സ്കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടമില്ലെന്നുമാണ്…
Read Moreമമ്മൂട്ടിയും മോഹന്‍ലാലും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം? സൂപ്പർ സ്റ്റാറുകൾക്ക് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾ താൻ ചെയ്യുന്നു; പറഞ്ഞത് ചില്ലറക്കാര്യങ്ങളല്ല…
പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മുന്നിൽ നിൽക്കുന്ന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇതിനിടെ പലരും വരികയും പോവുകയും ചെയ്തുവെങ്കിലും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിംഹാസനങ്ങള്‍ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും അരങ്ങ് വാഴുന്ന അതേസമയത്ത് മലയാളത്തിലെത്തി കുടുംബപ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ സാധിച്ച താരമാണ് ജയറാം.ഇപ്പോഴിതാ ജയറാമിന്റെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം? എന്നാണ് അവതാരകന് ചോദിക്കുന്നത്. ഇതിന് ജയറാം നല്കുന്ന മറുപടി ഇങ്ങനെയാണ്. ”എനിക്ക് ആറടി പൊക്കമുണ്ട്. മമ്മൂട്ടി അഞ്ചേ പതിനൊന്ന്, ലാല്‍ അഞ്ചേ പത്ത്. എനിക്ക് രണ്ട് മണിക്കൂര്‍ ഇപ്പോഴും സ്റ്റേജില്‍ നിന്നും മിമിക്രി പെര്‍ഫോം ചെയ്യും. ഇവര്‍ രണ്ടു പേരും തലകുത്തി നിന്നാലും അത് ചെയ്യാന്‍ പറ്റില്ല. രണ്ടര മണിക്കൂര്‍ ഞാന്‍ നിന്ന് പഞ്ചാരിമേളം കൊട്ടും. ഇവര്‍ക്ക് രണ്ടു പേര്‍ക്കും ചിന്തിക്കാനേ പറ്റില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഞാന്‍…
Read Moreലളിതമായ വിവാഹം
മതം ഒരിക്കലും കണ്‍സേണ്‍ ആയിരുന്നില്ല. സ്വര്‍ണവും വിവാഹത്തിനൊരു വിഷയം ആയിരുന്നില്ല. ലളിതമായ വിവാഹം തന്നെ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. സ്വര്‍ണം വീട്ടുകാര്‍ക്ക് ഭാരമാവും എന്നുളള ചിന്ത നേരത്തെ തന്നെ എനിക്കുണ്ടായിരുന്നു. ഞാന്‍ സ്വന്തമായി സമ്പാദിച്ച് തുടങ്ങുന്നത് പതിനെട്ടോ പത്തൊന്പതോ വയസ് ഉളളപ്പോഴായിരുന്നുവെന്നു. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുളള പെര്‍ഫോമന്‍സിന് കിട്ടിയ സമ്മാനത്തുക ആയിരുന്നു എന്റെ ആദ്യത്തെ വരുമാനം. എന്റെ ആവശ്യങ്ങള്‍ക്കുളള പണം സ്വയം കണ്ടെത്തണം എന്നുളള ചിന്ത അന്ന് മുതല്‍ എനിക്കൊപ്പമുണ്ട്. സ്വന്തം സമ്പാദ്യം ഉപയോഗിച്ച് തന്നെ വേണം കല്യാണവും എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. -റിമ കല്ലിങ്കല്‍
Read Moreറീല്‍ ഹീറോ പരാമര്‍ശം പിന്‍വലിക്കണം; വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്
ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന് വിജയ്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന് വൈകിയതില്‍ നടപടി വേണമെന്ന കാര്യം ഉന്നയിക്കുമെന്നും താരത്തിന്റെ അഭിഭാഷകന് കുമാരേശന് അറിയിച്ചു. റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ദിവസം മുന്‍പ് വിജയ്ക്ക് വന്‍ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തിൽ റീല്‍ഹീറോ ആകരുതെന്നും കോടതി താരത്തിനോട് പറഞ്ഞിരുന്നു.
Read Moreമദ്യലഹരിയിൽ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; അടിപിടി സ്ഥിരമായതോടെ ഇരുവരുടേയും കുടുംബം സ്വന്തം വീട്ടിലേക്ക് പോയി;അച്ഛനും ഉപേക്ഷിച്ചു പോയി; വൈക്കത്തെ കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
വൈക്കം: മദ്യലഹരിയിൽ നടന്ന കലഹത്തിനിടയിൽ അനുജൻ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന്റെ എടിഎം കാർഡിനെ ചൊല്ലിയുണ്ടായ തർക്കമാണ് കാരണമെന്നു മൊഴി. ഉദയനാപുരം വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു. മാതാവിന്റെ എടിഎം കാർഡിലെ പൈസ എടുക്കുന്നതു സംബന്ധിച്ചുള്ള തർക്കത്തിനൊടുവിൽ വിപിൻ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് രവിന്റെ തലയുടെ പിന്നിലായി വെട്ടുകയായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. രവിൻ വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി അനുജൻ വിപിൻ സമീപ വീട്ടിലെ വീട്ടമ്മയെ അറിയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടമ്മ വന്നു നോക്കിയപ്പോൾ വീട്ടുമുറ്റത്ത് രവിൻ അനക്കമറ്റ് കിടക്കുന്നത് കണ്ടു. ഇവർ സമീത്തെ വീട്ടിലെ ഗൃഹനാഥനെ വിവരമറിയിച്ചതോടെ കൂടുതൽ പേർ ഓടിയെത്തി. ഈ സമയം വിപിൻ രവിനെ വീടിനുള്ളിൽ എടുത്തു കിടത്തിയിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയിൽ നാട്ടുകാർ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെട്ടിട…
Read Moreകിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി; പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വിരുപ്പു കൃഷിയും വെള്ളത്തിനടിയിൽ
കുമരകം: കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിന്റെ വരവിനു ശക്തിയാർജിച്ചതോടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.തിരുവാർപ്പ്, കുമരകം, അയ്മനം തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക കെടുതി രൂക്ഷമായത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും പലയിടങ്ങളിലൂം കരതൊട്ട് ഒഴുകി. വിരുപ്പു കൃഷിയിറക്കാത്ത പാടശേഖരങ്ങളിലെ തുരുത്തുകളിലും പുറംബണ്ടുകളിലും താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറി. ചെങ്ങളം ഉസ്മാൻ കവലക്ക് സമീപം പുതുക്കാട്ട് അന്‍പത് പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തുള്ള അഞ്ചരയേക്കർ നിലം കഴിഞ്ഞ മുപ്പതു വർഷമായി തരിശായി കിടക്കുന്നത് പരിസരവാസികളെ ഏറെ ദുരിതത്തിലാക്കി കഴിഞ്ഞു. ഒട്ടുമിക്ക വീടുകൾക്കുള്ളിലും ഇന്നലെ വെള്ളം കയറി. സമീപത്തുള്ള കോഴി കടയിൽനിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളോടു കൂടിയ വെള്ളമാണ് വീടുകൾക്കുള്ളിൽ കയറിയിരിക്കുന്നത്. ഇതു പലവിധ രോഗങ്ങൾക്കും കാരണമാകുമെന്നാണ് വീട്ടുകാരുടെ ആശങ്ക. പാലപറന്പിൽ റഷീദ്, പാലപറന്പിൽ നാസർ, സലി കൊച്ചുകളം, മനോജ് കൊച്ചുകളം തുടങ്ങിയ വീട്ടുകാരാണ് വെള്ളം കയറിയ…
Read Moreശ്രീലങ്കയിൽലെ ഈസ്റ്റർ നാളിലെ ഭീകരാക്രമണം; ശ്രീലങ്കൻ രഹസ്യാന്വേഷകരുടെ അറിവോടെ? അന്വേഷണത്തിന് സർക്കാർ ഉത്തരവ്
കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തിലെ ചിലരുടെ അറിവോടെയാണെന്ന അഭ്യൂഹം ശക്തമായതോടെ പ്രസിഡന്റ് ജി. രാജപക്സെ അന്വേഷണത്തിന് ഉത്തരവിട്ടു. ഐഎസുമായി ബന്ധമുള്ള രണ്ടു പ്രാദേശിക സംഘടനകളാണ് ആക്രമണം നടത്തിയത്. ക്രിസ്ത്യൻ ദേവാലയങ്ങൾ, ഹോട്ടലുകൾ എന്നിവയ്ക്കുനേരെ ആറു സ്ഫോടനങ്ങൾ നടന്നു. ഇരുനൂറ്റന്പതിലേറെപ്പേരാണ് ആക്രമണത്തിൽ മരിച്ചത്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരും ലങ്കൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് ശ്രീലങ്കൻ കാത്തലിക് ചർച്ച് കത്തയച്ചിരുന്നു. ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും അന്നത്തെ പ്രസിഡന്റ് എം. സിരിസേന കരുതൽ നടപടിയെടുത്തില്ലെന്ന് സഭ അയച്ച കത്തിൽ പറയുന്നു. തീവ്രവാദ സംഘടനകളോട് അന്നത്തെ പ്രധാനമന്ത്രി വിക്രമസിംഗെ മൃദുനയം സ്വീകരിച്ചിരുന്നു. ആക്രമണത്തിനുള്ള സാധ്യത മുൻകൂട്ടി അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും സഭ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Read More