കോഴിക്കോട്: കോഴിയിറച്ചി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി ഹോട്ടലുടമകള്‍. കോഴിയിറച്ചി വിലയില്‍ രണ്ടാഴ്ചയ്ക്കിടയില്‍ ഇരട്ടിയോളം വര്‍ധനയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ സാധാരണവിലയില് വില്‍ക്കുന്നത് ഹോട്ടലുകള്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കുന്നത്. കോഴിയിറച്ചി വില കുറയാത്തപക്ഷം ഹോട്ടലുകളില്‍ ചിക്കന്‍വിഭവങ്ങള്‍ വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഭക്ഷ്യവിഭവമന്ത്രിക്കും നിവേദനം നല്‍കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) ജനറല്‍സെക്രട്ടറി ജി. ജയപാല്‍ അറിയിച്ചു. നിലവില്‍ ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുന്നുളളൂ. ഇക്കാരണത്താല്‍ പ്രവര്‍ത്തന ചെലവു പോലും കണ്ടെത്താനാകാതെ ഹോട്ടലുടമകള്‍ കടുത്ത പ്രതിസന്ധിയിലാണ്. കോഴിവില വര്‍ധിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളിലെ ചിക്കന്‍വിഭവങ്ങളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. തമിഴ്നാട്ടില്‍നിന്നാണു കേരളത്തിലേക്ക് ഇറച്ചിക്കോഴികള്‍ എത്തുന്നത്. ഇപ്പോള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് വില കുത്തനെ കയറ്റിയത്. ഇറച്ചിക്കോഴി ഉത്പാദനം കുറയ്ക്കുകയും വിപണിയില്‍ ക്ഷാമമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നതിലൂടെ ലക്ഷങ്ങളാണ് ഇവര്‍ക്കു…
Read MoreDay: July 17, 2021
കുട്ടികൾക്ക് വാക്സിൻ! പരീക്ഷണം പൂർത്തിയാക്കിയ ശേഷം മതി; ഇല്ലെങ്കില്‍ ദുരന്തത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ദുരന്തത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി. ഇക്കാര്യത്തിൽ തിടുക്കം കൂട്ടേണ്ട കാര്യമില്ല. രാജ്യം മുഴുവൻ അതിനായി കാത്തിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് പന്ത്രണ്ടു വയസുകാരി അമ്മ വഴിയും, എട്ടു വയസുള്ള മറ്റൊരു കുട്ടിയുടെ മാതാവും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് കോടതി കുട്ടികളുടെ വാക്സിൻ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായ ശേഷം നൽകിയാൽ മതിയെന്നു വ്യക്തമാക്കിയത്. കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികൾക്കാണ് കാര്യമായി വൈറസ് ബാധയേൽക്കാൻ പോകുന്നത് എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹർജി. ജസ്റ്റീസുമാരായ ഡി.എൻ. പട്ടേൽ, ജ്യോതി സിംഗ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം. വിഷയത്തിൽ കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച കോടതി കേസ് വീണ്ടും സെപ്റ്റംബർ ആറിന് പരിഗണിക്കും. കുട്ടികളിലുള്ള കോവിഡ് വാക്സിന്റെ പരീക്ഷണം…
Read Moreമൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത ഏറെ! അടുത്ത 125 ദിവസം നിർണായകം; സമൂഹ പ്രതിരോധശേഷി ഇന്ത്യ ഇതുവരെ നേടിയിട്ടില്ല; മുന്നറിയിപ്പുമായി കേന്ദ്രം; എന്താണ് ഹേർഡ് ഇമ്യൂണിറ്റി ?
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ അടുത്ത 125 ദിവസം നിർണായകമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കോവിഡിനെ ചെറുക്കാനുള്ള സമൂഹ പ്രതിരോധശേഷി (ഹേർഡ് ഇമ്യൂണിറ്റി) ഇന്ത്യ ഇതുവരെ നേടിയിട്ടില്ല. മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ ചെറുത്തുനിൽക്കാൻ കഴിയൂ എന്നും വിദഗ്ധ സമിതി അംഗവും നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗവുമായ ഡോ. വി.കെ. പോൾ പറഞ്ഞു. പല രാജ്യങ്ങളിലും കോവിഡ് സാഹചര്യം വീണ്ടും മോശമായിക്കൊണ്ടിരിക്കുകയാണ്. മൂന്നാം തരംഗം പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു എന്നു പറയാം. ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള സമയമാണിത് വി.കെ. പോൾ മുന്നറിയിപ്പു നൽകി. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുകയാണെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ചൂണ്ടിക്കാട്ടി. മ്യാൻമാർ, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ രോഗ വ്യാപനം വർധിക്കുകയാണ്. രണ്ടാം തരംഗത്തേക്കാൾ ഭീകരമായ അവസ്ഥയിലാണ് മലേഷ്യയിലും ബംഗ്ലാദേശിലും മൂന്നാം…
Read Moreലോക്ഡൗണിൽ നാളെ മുതൽ 3 ദിവസം ഇളവ്! ട്രിപ്പിൾ ലോക്ഡൗണ്‍ മേഖലയായ ഡി കാറ്റഗറിയിൽ പെട്ട പ്രദേശങ്ങളിൽ ഇളവില്ല
തിരുവനന്തപുരം: വ്യാപാരി- വ്യവസായി സംഘടനാ ഭാരവാഹി കളുമായി മുഖ്യമന്ത്രി പിണറാ യി വിജയൻ നടത്തിയ ചർച്ചയ്ക്കു പിന്നാലെ സംസ്ഥാനത്തു ബക്രീദ് പ്രമാണിച്ചു നാളെ മുതൽ മൂന്നു ദിവസം ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവു പ്രഖ്യാപിച്ചു. എ, ബി, സി മേഖലകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും തുറക്കാം. രാത്രി എട്ടു വരെയാണ് സമയം. എന്നാൽ 15 ശതമാനത്തിനു മുകളിൽ രോഗാവസ്ഥയുള്ള ട്രിപ്പിൾ ലോക്ഡൗണ്‍ മേഖലയായ ഡി കാറ്റഗറിയിൽ പെട്ട പ്രദേശങ്ങളിൽ ഇളവില്ല. ഇന്നു മുതൽ പ്രഖ്യാപിച്ച കടതുറക്കൽ സമരം പിൻവലിച്ചതായി വ്യാപാരി- വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നും തിങ്കളാഴ്ചയും നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ നൽകുന്ന കാര്യം പരിഗണിച്ചേക്കും. കൂടുതൽ സമയം…
Read Moreപെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ! പരാതി നൽകിയ ബന്ധുക്കളെ യുവാവ് ‘പഞ്ഞിക്കിട്ടു’; പരിക്കേറ്റ 10 പേരില്‍ നാലു പേര് സ്ത്രീകള്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ലക്നോ: പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പരാതി നല്കിയ ബന്ധുക്കള്‍ക്ക് ക്രൂരമര്‍ദനം. അക്രമത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവഗുരുതരാവസ്ഥയിലാണ്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. 12കാരിയായ പെണ്‍കുട്ടിയുടെ ചിത്രം ഒരാൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതേതുടര്‍ന്ന് പെൺകുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ഇതില്‍ പ്രകോപിതരായ യുവാവും ബന്ധുക്കളും സംഘമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീട്ടിലെ സ്ത്രീകളോട് ഇവര്‍ മോശമായി പെരുമാറിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. പരിക്കേറ്റ 10 പേരില്‍ നാലു പേര് സ്ത്രീകളാണ്. ഇവരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read More