കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനമേറ്റെന്നു പരാതിയില്‍ അറസ്റ്റിനൊരുങ്ങി പോലീസ്. മകള്ക്കുനേരേയുള്ള ക്രൂരതകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ പിതാവ് ജോര്‍ജിനെ ഭര്‍തൃവീട്ടുകാര്‍ തല്ലിച്ചതെച്ചന്ന പരാതിയില്‍ നേരത്തെ യുവതിയുടെ ഭര്‍ത്താവ് എറണാകുളം പച്ചാളം പനച്ചിക്കല്‍ ജിപ്സണ്‍ (31), ഭര്‍തൃപിതാവ് പീറ്റര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഭര്‍തൃവീട്ടില്‍ പട്ടിണിക്കിട്ടു മര്‍ദിച്ചെന്നു ചൂണ്ടിക്കാട്ടി യുവതി കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കു നല്കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. ഈ പരാതിയില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു പോലീസ് വ്യക്തമാക്കുന്നത്. പാലാരിവട്ടം ചക്കരപ്പറമ്പ് സ്വദേശിനിയായ ഡയാന (31), പിതാവ് ജോര്‍ജ് (70) എന്നിവർക്കാണ് മര്‍ദനമേറ്റത്. മകള്ക്കുനേരേയുള്ള ക്രൂരതകളെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോള്‍ കഴിഞ്ഞ 17നാണ് ജോര്‍ജിനെ മര്‍ദിച്ചത്.ഇദേഹത്തിന്റെ കാലിനും വാരിയെല്ലിനും ഒടിവുണ്ട്. ഈ സംഭവത്തിലായിരുന്നു അറസ്റ്റ്. പിന്നീട് പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 12നായിരുന്നു ജിപ്സണുമായുള്ള യുവതിയുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്.…
Read MoreDay: July 24, 2021
അന്വേഷണസംഘം തറപ്പിച്ചു പറഞ്ഞ ആ കാര്യം കൊടകര കുറ്റപത്രത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്തൃശൂര്: കൊടകര കുഴല്‍പ്പണ കേസില്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പിച്ച കുറ്റപത്രം ബിജെപിക്ക് കനത്ത തിരിച്ചടി. നേതാക്കള്‍ പ്രതിസ്ഥാനത്ത് വരുമെന്ന് കരുതിയതില്‍നിന്ന് തലയൂരാന്‍ സാധിച്ചെങ്കിലും മൂന്നരക്കോടിയുടെ ഉത്തരവാദിത്വം ബിജെപിക്ക് തന്നെയാണെന്ന് അന്വേഷണസംഘം തറപ്പിച്ചു പറഞ്ഞത് പാര്‍ട്ടിക്ക് ആഘാതമായി. കൊടകര കേസില്‍ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം വിളിപ്പിച്ച ജില്ലാ, സംസ്ഥാന നേതാക്കളും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരും അണുവിട വ്യത്യാസമില്ലാത്ത ഒരേ മൊഴിതന്നെയാണ് നല്‍കിയത്. കവര്‍ച്ച ചെയ്യപ്പെട്ടതും പിന്നീട് കണ്ടെടുത്തതുമായ പണം ബിജെപിയുടേതാണെന്ന് തെളിയിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്നു തന്നെയാണ് പാര്‍ട്ടി കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാർട്ടിയുടെ പങ്ക് എടുത്തു പറഞ്ഞതോടെ ഇനിയങ്ങോട്ട് കൊടകരയിലെ കോടികളുടെ പേരില്‍ ബിജെപിയും സംഘപരിവാറും വിയര്‍ക്കാന്‍ തുടങ്ങുകയാണ്.ഇത് തങ്ങളുടെ പണമല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഇപ്പോള്‍ ബിജെപിക്കുണ്ട്. ആവശ്യമെങ്കില്‍ തുടരന്വേഷണത്തിനും അന്വേഷണ സംഘം ശിപാര്‍ശ ചെയ്യുന്നത് ബിജെപിക്കു വന്ന ഫണ്ട്…
Read MorePreguntas frecuentes en Pin-Up Casino
On Line Casino Pin Up Lleva A Un Nuevo Nivel A Los Jugadores De Perú UPC Spis treści On Line Casino Y Reside Casino Pin Reseña de Pin-Up Casino Casino Online – Cuenta Versión móvil de Pin up Pin-up casino website Pin Up Perú casino – un recurso probado Cómo depositar dinero en una cuenta personal ¿Puedo jugar en el casino aunque todavía no tenga 18 años? ¿Cómo elegir un casino en línea por dinero? Pin up casino Perú Si no puede ver un correo electrónico del casino, debe verificar…
Read Moreകിറ്റ് ദൈവം സ്വാഹാ..! “ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവരെന്ന് ജനം പറഞ്ഞു; കേരളത്തിന്റെ ദൈവം മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ…
മലപ്പുറം: വളാഞ്ചേരിക്കടുത്ത് കച്ചേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപെട്ടു. പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപമാണ് ഫ്ലെക്സ് വച്ചിരിക്കുന്നത്. “ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവരെന്ന് ജനം പറഞ്ഞു, കേരളത്തിന്റെ ദൈവം’ എന്നാണ് ഫ്ലെക്സ് ബോർഡിലെ എഴുത്ത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് പോയ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം പ്രാദേശിക നേതാക്കളാണ് ബോർഡ് വച്ചതെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു. എന്നാൽ ആരോപണം പ്രാദേശിക നേതൃത്വം നിഷേധിക്കുകയാണ്.
Read Moreഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി; മീരഭായി ചാനുവിന് ചരിത്ര നേട്ടം
ടോക്കിയോ: ഭാരോദ്വഹനത്തിലൂടെ ഇന്ത്യ ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടി. 49 കിലോഗ്രാം വിഭാഗത്തിൽ മീരാഭായി ചാനുവാണ് വെള്ളി മെഡൽ നേടി ചരിത്രം നേട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലും മികച്ച പ്രകടനം പുറത്തെടുത്താണ് ചാനു സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്. സ്നാച്ചിൽ 87 കിലോയും ക്ലീൻ ആന്‍ഡ് ജർക്കിൽ 115 കിലോയും ഉയർത്തിയ ചാനു ആകെ 202 കിലോ ഭാരം ഉയർത്തി. റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ചാനുവിന് മത്സരം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അഞ്ച് വർഷം മുൻപുണ്ടായ കനത്ത തിരിച്ചടിയിൽ നിന്നും പറന്നുയർന്ന ചാനു രാജ്യത്തിന് അഭിമാനനേട്ടമാണ് സമ്മാനിച്ചത്. 2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി നേടിയ വെങ്കല മെഡലിന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്;അന്വേഷണം ലോക്കൽ നേതാക്കളിലേക്കും; ഒരാൾ വിദേശത്തേക്കു കടന്നു
തൃശൂർ: കരുവന്നൂർ വായ്പാ തട്ടിപ്പു കേസിൽ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി നാളെ ചേരുന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സംസ്ഥാന പ്രതിനിനിധിയുടെ സാന്നിധ്യത്തിലാണ് നാളെ യോഗം ചേരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അടിയന്തര യോഗം. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും അടക്കം ആറു പേരിൽനിന്ന് നേരത്തേ പാർട്ടി വിശദീകരണം തേടിയിരുന്നു. കേസിൽ മൂന്നു സിപിഎം അംഗങ്ങൾ മുഖ്യപ്രതികളാണ്. ഇവരിൽ രണ്ടുപേർ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ്. പ്രതികൾ ഒളിവിലാണ്. ഒരാൾ വിദേശത്തേക്കു കടന്നതായും സംശയിക്കുന്നു.
Read Moreകരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പണം സിപിഎം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചെന്ന ആരോപണവുമായി കെ. സുരേന്ദ്രന്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിലെ പണം സിപിഎം നിയമസഭ തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മന്ത്രി ആര്. ബിന്ദു മത്സരിച്ച ഇരിങ്ങാലക്കുടയിലാണ് പണം വിനിയോഗിച്ചത്. തട്ടിപ്പിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മുന്‍മന്ത്രി എ.സി. മൊയ്തീനും അറിവുണ്ടായിരുന്നതാണെന്നും സുരേന്ദ്രന് ആരോപിച്ചു.സിപിഎമ്മിന്റെ കള്ളപ്പണമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കിലുള്ളത്. കരുവന്നൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ 106 സഹകരണ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ്. മുതിര്‍ന്ന നേതാക്കളുടെ അറിവോടെ നടത്തിയ തട്ടിപ്പിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. പണം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. അതേസമയം, ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണമുള്ള കൊടകര കുഴല്‍പ്പണ കേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്നു…
Read Moreഅനന്യകുമാരിയുടെയും സുഹൃത്തിന്റെയും മരണം; സമഗ്ര അന്വേഷണം വേണമെന്നു ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരിയുടെയും സുഹൃത്ത് ജിജുവിന്റെയും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ രംഗത്ത്. തിരുവനന്തപുരം ജഗതി സ്വദേശി ജിജു ഗിരിരാജിനെ (32) ആണ് ഇന്നലെ വൈകിട്ട് തൈക്കൂടത്തെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്നു സ്വകാര്യ ആശുപത്രിക്കെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ അനന്യകുമാരിയുടെ മരണത്തിന്റെ നടുക്കം വിട്ടുംമാറുംമുമ്പാണ് ജിജുവിന്റെ മരണം. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. അനന്യയുടെ മരണത്തില്‍ മനംനൊന്ത് ജിജു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിവന്നിരുന്ന ജിജു നാലു മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പുകാലം മുതല്‍ അനന്യകുമാരിക്കൊപ്പം ഇടപ്പള്ളിയിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ 20നാണ് അനന്യകുമാരിയെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിജു പുറത്തുപോയ സമയത്തായിരുന്നു മരണം. തിരിച്ചുവന്ന ജിജു ആണ് അനന്യയെ…
Read Moreസർക്കാർ ജീവനക്കാർ ജോലി സമയത്ത് മൊബൈൽ ഉപയോഗം പരമാവധി കുറയ്ക്കണം! പുതിയ നിര്‍ദേശവുമായി ഈ സംസ്ഥാനം…
മുംബൈ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നതിനിടെയണ് മഹാരാഷ്ട്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് പുതിയ നിര്‍ദേശം നല്‍കിയത്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ മൊബൈല്‍ഫോണ്‍ ഓഫീസില്‍ ഉപയോഗിക്കാവു. ഓഫീസിലെ ആശയവിനിമയത്തിന് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കാമെന്നും ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഓഫീസ് സമയത്തിന് ശേഷമേ സ്വകാര്യ ആവശ്യങ്ങൾക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവു. കൂടാതെ മൊബൈല്‍ ഫോണിൽ സംസാരിക്കുന്നത് കുറഞ്ഞ ശബ്ദത്തില്‍ ശാന്തതയോടെയായിരിക്കണം. ഔദ്യോഗീക മീറ്റിംഗുകള്ക്കിടെയില് മൊബൈൽ ഫോണ്‍ സൈലന്റ് മോഡില്‍ വയ്ക്കണമെന്നും ഈ സമയത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നതും സന്ദേശങ്ങള്‍ പരിശോധിക്കുന്നതും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും പറയുന്നു.
Read Moreകനത്ത മഴ! മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134 അടിയിലേക്ക്; 142 അടിയിലെത്താൻ ഇനി വേണ്ടത് കേവലം എട്ട് അടിയോളം വെള്ളം…
കുമളി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരുന്നു. ഇന്ന് രാവിലെ ആറിന് 133.8 അടിയാണ് ജലനിരപ്പ്. ഉച്ചയോടെ ജലനിരപ്പ് 134 അടി പിന്നിട്ടേക്കാം. സെക്കന്റിൽ 7,138 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സുപ്രിം കോടതി അനുവദിച്ച പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്താൻ ഇനി വേണ്ടത് കേവലം എട്ട് അടിയോളം വെള്ളം. ഇന്നലെ രാത്രിയോടെ ജലനിരപ്പ് 133 അടി പിന്നിട്ടിരുന്നു. ജലനിരപ്പ് 142 പിന്നിട്ടാൽ അധികജലം സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറ്റിലേക്ക് ഒഴുക്കും. പെരിയാറ്റിലേക്ക് വെള്ളമൊഴുക്ക് തുടർന്നാൽ അണക്കെട്ടിന് പിന്നിലൂടെയുള്ള വാഹന ഗതാഗതം നിലയ്ക്കും. അണക്കെട്ടിന്റെ ചുമതലയുള്ള കേരള പോലീസിന് പിന്നീടുള്ള ഏക ആശ്രയം ഒരു ബോട്ടാണ്. രണ്ട് ഡ്രൈവർമാർ ബോട്ടിന് ഇപ്പോൾ ഒരു ഡ്രൈവർ മാത്രമാണുള്ളത്. പോലീസ് ഉദ്യോഗസ്ഥരാണ് ഡ്രൈവർമാരായിട്ടുള്ളത്. ഇതിൽ ഒരാളെ സ്ഥലം മാറ്റി. അടിയന്തര സാഹചര്യത്തിൽ രാത്രിയിലും പകലും ഒരു ഡ്രൈവറേ…
Read More