കോഴിക്കോട് : സ്ക്രാച്ച് ആന്‍ഡ് വിന്നില് ലോട്ടറി അടിച്ചതിന്റെ സന്തോഷത്തില്‍ ബാങ്ക് മാനേജര്‍ക്ക് നഷ്ടമായത് 75 ലക്ഷം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലിന്റെ മറവില്‍ നടന്ന തട്ടിപ്പിലാണ് ചേവായൂര്‍ പോലീസ് പരിധിയിലെ റിട്ട. ബാങ്ക് മാനേജര്‍ക്ക് മുക്കാല്‍ കോടി രൂപ നഷ്ടമായത് . കഴിഞ്ഞ മാര്‍ച്ചില്‍ നാപ്റ്റോള്‍ ഷോപ്പിംഗ് പോര്‍ട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഉത്പന്നം വാങ്ങിയതിനു പിന്നാലെ സ്പീഡ് പോസ്റ്റില്‍ സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണോടുകൂടിയ കത്ത് ലഭിക്കുകയായിരുന്നു. കൂപ്പണ്‍ സ്ക്രാച്ച് ചെയ്തതോടെ 75 ലക്ഷം ഓണ്‍ലൈന്‍ ലോട്ടറി അടിച്ചു. തുടര്‍ന്ന് കത്തിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ തുക ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. തുക കൈമാറുന്നതിന് നികുതി മുന്‍കൂര്‍ അടക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ ആവശ്യപ്പെട്ടപ്രകാരം ആദ്യം 49,950 രൂപയും പിന്നീട് 4,55,000 രൂപയും ബാങ്ക് വഴി അയച്ചു. ഇതോടെ ലോട്ടറി തുക 75 ലക്ഷമെന്നത് രണ്ടുകോടിയായിട്ടുണ്ടെന്ന്…
Read MoreDay: July 24, 2021
ലോട്ടറി നന്പർ തിരുത്തി തട്ടിപ്പ് ! ബുള്ളറ്റിൽ ഹെൽമറ്റും ധരിച്ചെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയതെന്നു ലോട്ടറി വ്യാപാരികൾ
കുമരകം: ബുള്ളറ്റിൽ കറങ്ങി ലോട്ടറി ടിക്കറ്റിന്റെ നന്പർ തിരുത്തി വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം സജീവം. മാസങ്ങൾക്കു മുന്‍പ് മണർകാട് ഭാഗത്തുനിന്നും ലോട്ടറി തൊഴിലാളിയെ കബളിപ്പിച്ചതിനു ശേഷം കഴിഞ്ഞ ദിവസം കുമരകത്തുള്ള ലോട്ടറി ജീവനക്കാരനേയും തട്ടിപ്പിനിരയാക്കി. മണർകാട്ടും കുമരകത്തും ബുള്ളറ്റിൽ ഹെൽമറ്റും ധരിച്ചെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയതെന്നു ലോട്ടറി വ്യാപാരികൾ പറയുന്നു. കുമരകം എട്ടങ്ങാടി ഭാഗത്ത് പുറമത്തറ ജയമോനെയാണ് സംസ്ഥാന സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി ടിക്കറ്റിലെ അവസാന നന്പർ തിരുത്തിയാണ് 5000 രൂപ കബളിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 11 ന് കീരിക്കുഴി ഷാപ്പിന്റെ സമീപത്തായിരുന്നു സംഭവം. സമ്മാനാർഹമായ എഎ 268688 ടിക്കറ്റിനു പകരം എഎ 268683 നന്പർ ടിക്കറ്റിന്റെ അവസാന നന്പരായ മൂന്ന് തിരുത്തി എട്ടാക്കിയാണ് പണം തട്ടിയത്. അവസാന നാലക്കത്തിനുള്ള 5000 രൂപയുടെ സമ്മാനമെന്ന വ്യാജേന എട്ടു ടിക്കറ്റുകൾ നൽകി 40000 രൂപ അപഹരിക്കാനായിരുന്നു…
Read Moreഎഡിജിപിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്! തട്ടിപ്പ് നടത്തിയതു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച്; 60 ഓളം ഫോണുകള്‍ ഉപയോഗിച്ചാണ് പ്രതികളുടെ ഓപ്പറേഷന്
കോഴിക്കോട് : എഡിജിപി വിജയ് സാക്കറയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് പണം തട്ടാന്‍ ശ്രമിച്ച സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ നാസിര്‍ (22) , മുഷാഖ് ഖാന് (32) എന്നിവരെയാണ് കൊച്ചി സൈബര്‍ പോലീസ് പിടികൂടിയത്. പ്രതികളുമായി അന്വേഷണസംഘം കൊച്ചിയിലേക്ക് തിരിച്ചു. ഉത്തര്‍പ്രദേശിലെ മാതുര ചാട , ചൗകി ബംഗര്‍, നാഗ്ല ഉത്ത്വാര് ഗ്രാമത്തിലുള്ളവരാണ് പ്രതികള്‍. ഏറെ സാഹസികമായാണ് പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. കേസില്‍ മറ്റു രണ്ടുപേര്‍ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ മെയിലാണ് കേസിനാസ്പദമായ സംഭവം. എഡിജിപിയുടെ ചിത്രം ഉപയോഗിച്ച് തുറന്ന് ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കൊച്ചി കളമശേരി സ്വദേശിയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് വരികയും ഉടന്‍ റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ അക്കൗണ്ടില്‍ നിന്ന് ഫേസ്ബുക്ക് മെസഞ്ചറുവഴി സന്ദേശങ്ങളും എത്തി. സൗഹൃദസംഭാഷണത്തിനിടെ 10000 രൂപ ആവശ്യപ്പെട്ടു. പണം അയയ്ക്കാന്‍ ഗൂഗിള്‍പേ…
Read Moreഓപ്പറേഷൻ ക്ലീൻ ഏറ്റുമാനൂർ; ഒരാഴ്ചയ്ക്കുള്ളിൽ അകത്തായത് 14 ക്രിമിനലുകൾ
ഏറ്റുമാനൂർ: ഓപ്പറേഷൻ ക്ലീൻ ഏറ്റുമാനൂർ. ഒരാഴ്ചയ്ക്കുള്ളിൽ അകത്തായത് 14 ക്രിമിനലുകൾ. അഭിമാനത്തോടെ ഏറ്റുമാനൂർ പോലീസ് പോലീസ്.മാഫിയ സംഘങ്ങളെ തുരത്തുന്നതിനായി ക്ലീൻ ഏറ്റുമാനൂർ പദ്ധതി നടപ്പാക്കി വിജയിപ്പിച്ച് ഏറ്റുമാനൂരിൽ സമാധനം തിരികെ എത്തിച്ചു ഏറ്റുമാനൂർ പോലീസ്. ദിവസങ്ങൾക്കുള്ളിൽ നാലു കേസുകളിലായി 14 ക്രിമിനലുകളെ പോലീസിനു പിടികൂടാനായി. രണ്ടാഴ്ച മുന്‍പ് വെട്ടിമുകൾ കോളനി ഭാഗത്ത് കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ടു യുവാക്കളെ ഗുണ്ടാസംഘം ആക്രമിച്ച കേസിൽ പ്രതികളായ ഏറ്റുമാനൂർ കിഴക്കുംഭാഗം വെട്ടിമുകൾ പള്ളിവാതുക്കൾ മർക്കോസ് ജോസഫ് (ബാബു-56), വലിയപറന്പിൽ ജിത്തു ജോസഫ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു. അതിരന്പുഴയിൽ കഞ്ചാവുമായി എത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മൂന്നു പേരെ ചിങ്ങവനത്തുനിന്നു പോലീസ് പിടികൂടി. അതിരന്പുഴ പടിഞ്ഞാറ്റുഭാഗം കോട്ടമുറി മാടപ്പള്ളി ബിബിൻ ബെന്നി (20), പാറോലിക്കൽ കൊച്ചുപറന്പിൽ ആൽബിൻ…
Read Moreനവവധു വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത! രാജേഷിന്റെയും ധന്യയുടെയും പ്രണയ വിവാഹമായിരുന്നു….
കൊല്ലം: നവവധുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട നെടിയവിള രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ ധന്യാ ദാസ് (22) ആണ് മരിച്ചത്. പുലർച്ചെ 4.30 ഓടെയാണ് സംഭവം. വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചുവെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. രാജേഷിന്റെയും ധന്യയുടെയും പ്രണയ വിവാഹമായിരുന്നു. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാജേഷിനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read Moreമിന്നൽ മുരളി… ഇവിടെ വേണ്ട! തൊടുപുഴയിൽ സിനിമാ ചിത്രീകരണം; പ്രതിഷധവുമായി നാട്ടുകാർ; കാരണം…
ഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പഞ്ചായത്തിൽ ചിത്രീകരണം നടത്തുന്നതിനെതിരേയാണ് നാട്ടുകാർ രംഗത്തെത്തിയത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന “മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് നാട്ടുകാർ തടസപ്പെടുത്താൻ ശ്രമിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നതെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. സ്ഥലത്ത് എത്തിയ പോലീസ് പ്രതിഷേധിച്ച നാട്ടുകാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അനുമതി വാങ്ങിയാണ് ചിത്രീകരണമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും നാട്ടുകാർ പ്രതിഷേധം തുടർന്ന്. പിന്നീട് പോലീസ് സംരക്ഷണയിൽ സ്ഥലത്ത് ചിത്രീകരണം തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാ ചിത്രീകരണം വീണ്ടും തൊടുപുഴയിൽ എത്തിയത്. കഴിഞ്ഞ് ദിവസമാണ് ഇൻഡോർ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയത്. സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആർടിപിസിആർ നെഗറ്റീസ് സർട്ടിഫിക്കറ്റ് വേണമെന്നത് ഉൾപ്പടെയുള്ള നിബന്ധനകൾ പാലിച്ചാണ് ഷൂട്ടിംഗ് നടത്തേണ്ടത്.
Read Moreകേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല! ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടുവരാമോ? പോസ്റ്റുമായി രൂപേഷ് പീതാംബരൻ
രണ്ടാം പിണറായി സർക്കാരിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയെ തിരിച്ചുകൊണ്ടുവരാൻ കഴിയുമോയെന്ന് ചോദ്യവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. കേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇതെന്നും രൂപേഷ് പീതാംബരൻ ഓർമിപ്പിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം “No offense to the current Health Minister of Kerala! നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കിൽ , കേരളത്തിൽ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു!! കേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്!! എന്ന്, കേരളത്തിൽ വോട്ട് ചെയ്ത ഒരു പൗരൻ!! – രൂപേഷ് പീതാംബരൻ എല്ലാവർക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയിൽ പറായാം! ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം!!#bringbackshailajateacher” പകർച്ചവ്യാധിയുടെ ആദ്യ…
Read Moreജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം, ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്! പ്രതീകരണവുമായി ശിൽപ ഷെട്ടി
ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിൽ ആദ്യമായി പ്രതികരിച്ച് ശിൽപ ഷെട്ടി. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഒരു പുസ്തകത്തിലെ ഒരു പേജിന്റെ സ്ക്രീൻഷോട്ട് ആണ് നടി പങ്കുവച്ചത്. ‘ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല.’–ഇങ്ങനെയാണ് അതിലെ വാചകങ്ങൾ. ഇപ്പോഴത്തെ പ്രശ്നങ്ങളെ ഉദേശിച്ചാണ് നടിയുടെ ഈ കുറിപ്പെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതത്. .
Read Moreസ്വർണ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയ്ക്കെതിരേ പതിനാറോളം പരാതികൾ! കേസ് ഒതുക്കിത്തീർക്കാൻ അണിയറയിൽ നീക്കം
ഹരിപ്പാട് : സ്വർണ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയ്ക്കെതിരേ പതിനാറോളം പരാതികൾ. സ്വർണത്തിൽ ഹാൾമാർക്ക് മുദ്ര പതിപ്പിക്കാം എന്നു പറഞ്ഞാണ് പരാതിക്കാരിൽ നിന്നും ഇയാൾ സ്വർണം കൈപ്പറ്റിയത്. വിവിധ പരാതികളിൽ ആയി 60 പവനോളം സ്വർണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുതുകുളം ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണനെതിരേ കനകക്കുന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങിയ വരെ അങ്ങോട്ട് ബന്ധപ്പെട്ട് സ്വർണത്തിൽ ഹാൾ മാർക്ക് മുദ്രകൾ ഇല്ലെന്നും ഇത് ചെയ്തു നൽകാം എന്നും പറഞ്ഞാണ് സ്വർണം പലരിൽ നിന്നും ഇയാൾ കൈക്കലാക്കിയത്. സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതികൾ ഉണ്ടായത്. കൂടാതെ കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കു ശേഷം ജ്വല്ലറി തുറന്നിട്ടില്ല. ഇതും നാട്ടുകാർക്ക് സംശയത്തിന് ഇട നൽകി. രണ്ടുമാസം മുൻപ് സ്വർണം നൽകി തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന് ഒരു വ്യക്തി നൽകിയ പരാതിയെ…
Read Moreഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ എട്ടുവർഷമായി ഭർത്താവ് ഒളിവിൽ! 2013 ജൂലൈ 22ന് തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്
മഞ്ചേരി: ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവിനെ കണ്ടെത്താൻ എട്ടുവർഷമായിട്ടും പോലീസിനു കഴിഞ്ഞില്ല. അരീക്കോടിനടുത്ത് ആലുക്കലിൽ ഭാര്യയേയും മക്കളെയും സ്കൂട്ടറിൽ നിന്നു വെള്ളകുഴിയിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് എട്ടു കൊല്ലമായി ഒളിവിൽ കഴിയുന്നത്. മഞ്ചേരി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതിയെ പിടികൂടാൻ പോലീസിനു കഴിയാത്തത് കേസിന്റെ നടപടികൾ സ്തംഭിപ്പിച്ചിരിക്കുകയാണ്. വാവൂർ കൂടാംതൊടി സാബിറ (21), മക്കളായ ഫാത്തിമ ഫിദ (നാലര), ഫാത്തിമ ഹൈഫ(രണ്ട്) എന്നിവർ മരിച്ച കേസിലാണ് സാബിറയുടെ ഭർത്താവായ മുഹമ്മദ് ഷെരീഫിനെ (31) പിടികൂടാൻ പോലീസിന് ഇതുവരെ കഴിയാത്തത്. 2013 ജൂലൈ 22ന് തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അരീക്കോട്-എടവണ്ണപ്പാറ റോഡിൽ ആലുക്കൽ അങ്ങാടിക്ക് സമീപം മണൽ കടവിലേക്കുള്ള റോഡരികിൽ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിലേക്കു സ്കൂട്ടർ വീഴ്ത്തിയാണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയത്. നിയന്ത്രണം വിട്ട് സ്കൂട്ടർ…
Read More