രാജേഷ് ചേര്ത്തലസംഭവ ദിവസം വൈകുന്നേരം ജോലികഴിഞ്ഞു തങ്കിക്കവലയിലെത്തിയ ഹരികൃഷ്ണയെ ബൈക്കില്‍ രതീഷ് തന്റെ വീട്ടിലെത്തിച്ചു. സ്വന്തം വീട്ടിൽ കൊണ്ടാക്കാതെ ഇങ്ങോട്ടു പോന്നത് എന്തിനെന്നു വീടിനകത്തു കയറുന്നതിനു മുമ്പേ ഹരികൃഷ്ണ ചോദിച്ചിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിക്കുള്ളില്‍ കയറ്റി ഇരുത്തിയത്. അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു. അയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയെയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്ന ശേഷം നാടു വിട്ടുപോകുമെന്നും രതീഷ് ഭീഷണിപ്പെടുത്തി. എന്നാൽ, അയാളുടെ ഭീഷണിക്കു വഴങ്ങാൻ അവൾ തയാറായില്ല. ഇതോടെ തര്‍ക്കമായി. അവളെ മര്‍ദിച്ചു. കഴുത്തിനു കുത്തിപ്പിടിച്ചു തല ജനലില്‍ ഇടിപ്പിച്ചു. ബോധരഹിതയായി നിലത്തുവീണ യുവതിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്നു കഴുത്തിനു കുത്തിപ്പിടിച്ചു. മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് അറസ്റ്റിലായ…
Read MoreDay: July 30, 2021
പ്രണയം തകർന്നതിലുള്ള വൈരാഗ്യം; കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ചു കൊന്ന ശേഷം സുഹൃത്ത് ജീവനൊടുക്കി
കൊച്ചി: എറണാകുളം കോതമംഗലത്ത് വിദ്യാർഥിനിയെ സുഹൃത്ത് വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ഡെന്റൽ വിദ്യാർഥിനിയായ മാനസയെയാണ് സുഹൃത്തായ രാഗിൻ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മാനസയെ വെടിയുതിർത്തശേഷം രാഗിൻ സ്വയം നിറയൊഴിക്കുകയായിരുന്നു. ഇരുവരും കണ്ണൂർ സ്വദേശികളാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ വിദ്യാർഥിനിയായ മാനസ താമസിച്ചിരുന്ന കോതമംഗലത്തെ വീട്ടിലെത്തിയാണ് രാഗിൻ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. മാനസ ഹൗസ് സർജനായിരുന്നു. വെടിയേറ്റശേഷം ജീവനുണ്ടായിരുന്ന പെൺകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.ഇരുവരും തമ്മിൽ മുൻപ് പ്രണയത്തിൽ ആയിരുന്നതായാണ് വിവരം
Read Moreആശ്രമത്തിലെ ആശ്രയം പോലീസ് പൊളിച്ചു;വിദേശമലയാളിയെ കബളിപ്പിച്ച് 35 ലക്ഷം തട്ടിയെടുത്ത് മുങ്ങിയയാള്‍ പിടിയില്‍
റാന്നി: റാന്നി സ്വദേശിയായ വിദേശ മലയാളിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി രണ്ടുവര്‍ഷത്തിനുശേഷം പിടിയില്‍. മൂവാറ്റുപുഴയില്‍ വസ്തു വാങ്ങി നല്‍കാമെന്നു തെറ്റിധരിപ്പിച്ച് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി 35 ലക്ഷം രൂപ തട്ടിച്ച് ഒളിവില്‍ പോയ നൂറനാട് ഇടപ്പോണ്‍ അമ്പലത്തറയില്‍ ണ്(51) റാന്നി പോലീസിന്റെ പിടിയിലായത്. ഇയാള്‍ പ്രവാസി മലയാളിയെ വസ്തു കാട്ടി പണം തട്ടിയെന്നാണ് പരാതി. പിന്നീട് വസ്തു ലഭിക്കാത്തതു മൂലം നടത്തിയ അന്വേക്ഷണത്തിലാണ് വ്യാജരേഖകളാണ് തന്നെ കാണിച്ചതെന്നും യഥാര്‍ഥ ഉടമകള്‍ വിവരങ്ങള്‍ അറിഞ്ഞിരിന്നില്ലെന്നും മനസിലായത്. തുടര്‍ന്നാണ് റാന്നി പോലീസില്‍ സംഭവം കാട്ടി കേസ് നല്‍കിയത്. 2019 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. അന്വേഷണത്തില്‍ തമിഴ്നാട്ടിലെ ഒരു ആശ്രമത്തില്‍ വേഷംമാറി കഴിയുന്നതായി കണ്ടെത്തി. പോലീസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ഇയാള്‍ നിരവധി പേരെ ഇത്തരത്തില്‍ വസ്തു നല്‍കാമെന്നു പറഞ്ഞു കബളിപ്പിച്ച് പണം വാങ്ങിയതായി സൂചനയുണ്ട്.…
Read Moreകണ്ണൂര്‍ ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ ‘സര്‍വാധിപനെ’ പൂട്ടാൻ പോലീസ് നീക്കം; തടയാൻ ഹണിട്രാപ്പും പണവും ഉന്നത ബന്ധവും
പരിയാരം: രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പോലീസിന്റെയും ഊര്‍ജിതമായ അന്വേഷണത്തിനിടയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സര്‍വാധിപനായി ചമയുന്ന വിവരാവകാശ ബ്ലാക്ക് മെയില്‍ സംഘത്തലവന് വഴുതി മാറുമോയെന്ന് ആശങ്കയുയരുന്നു. രാഷ്ട്രീയ നേതാക്കളിലുള്പ്പെടെ ഇയാള്‍ക്കുള്ള സ്വാധീനം മറനീക്കി പുറത്തു വന്നതോടെയാണ് ഇത്തരം ഒരു സംശയം ഉയർന്നു തുടങ്ങിയത്.മെഡിക്കല്‍ കോളജിനെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഗൂഢസംഘത്തിന്റെ കഥകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. ബംഗളൂരുവിലെ സര്‍ജിക്കല്‍- മെഡിക്കല്‍ സ്ഥാപനങ്ങളില്‍ സ്വാധീനമുറപ്പിച്ച വ്യക്തി മെഡിക്കല്‍ കോളജിനകത്തും പുറത്തുമായി കഴുകന് കണ്ണുകളോടെ വട്ടമിട്ട് പറക്കുന്നതും യുവതികളെ ഉപയോഗിച്ചുള്ള ഹണിട്രാപ്പിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചതും ചിലരെ വരുതിയിലാക്കിയതുമെല്ലാം വാര്‍ത്തയിലുണ്ടായിരുന്നു. രണ്ടുമാസം മുമ്പ് മോഷ്ടിക്കപ്പെട്ട ഏഴുലക്ഷത്തോളം രൂപ വിലയുള്ള മെഡിക്കല്‍ ഉപകരണം രാഷ്ട്രദീപിക വാര്‍ത്തയെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം പ്രത്യക്ഷപ്പെട്ട സംഭവവുമുണ്ടായി.ഉപകരണത്തില്‍നിന്നും വിരലടയാളങ്ങള്‍ ശേഖരിച്ചശേഷം പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇത്രയും വിദഗ്ദമായി ഉപകരണം…
Read Moreപെരുമ്പിള്ളിയിൽ വീട്ടിൽകയറി യുവാവിനെ വെട്ടിക്കൊന്നവരിലെ നാലാമനേയും പൊക്കി പോലീസ്
ആമ്പല്ലൂർ: മുളന്തുരുത്തി പെരുമ്പിള്ളിയിൽ യുവാവിനെ വീട്ടിൽ കയറി അക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. നടമ വില്ലേജ് ഈരയിൽ പാപ്പിയുടെ മകൻ ഇ.പി. ഹരീഷ് (30) ആണ് ഇന്നലെ അറസ്റ്റിലായത്. കൊലക്കേസിലെ പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് ഹരീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുളന്തുരുത്തി പെരുമ്പിള്ളിയിൽ ഈച്ചിരവേലിൽ മത്തായിയുടെ മകൻ ജോജി മത്തായി (24)ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ രണ്ടു ബൈക്കുകളിലായെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തിൽപ്പെട്ട നോർത്ത് പറവൂർ, മന്നം, തട്ടകത്ത്, താണിപ്പാടം വീട്ടിൽ മിഥുൻ(25), മണകുന്നം വില്ലേജ് ഉദയംപേരൂർ പണ്ടാരപ്പാട്ടത്തിൽ ശരത്(27), മുളന്തുരുത്തി കോലഞ്ചേരികടവ് ഭാഗത്ത് എടപ്പാറമാറ്റം വീട്ടിൽ അതുൽ സുധാകരൻ (23) എന്നിവർ അറസ്റ്റിലായിരുന്നു. ആക്രമണം നടത്തിയ സംഘത്തിൽ ഉൾപ്പെടാതിരുന്ന ഹരീഷ് പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികളെപ്പറ്റി ആശുപത്രിയിലേക്കുള്ള വഴിമധ്യേ ജോജി സൂചന നൽകിയിരുന്നു. സംഘത്തിലുണ്ടായിരുന്ന എരൂർ പാമ്പാടിത്താഴം വിഷ്ണു (27) ഒളിവിലാണ്.
Read Moreഅമ്മയും മക്കളും ആത്മഹത്യയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; പതിവുപോലെ ട്രെയിൻ വരാൻ വൈകി; പോലീസ് സമയത്തുമെ ത്തി; എല്ലാവരേയും ജീവിതത്തിലേക്ക് തിരിച്ചു നടത്തിച്ച് പോലീസ്
പയ്യന്നൂര്‍: കാണാതായെന്ന പരാതി ലഭിച്ചയുടന്‍ പയ്യന്നൂര്‍ പോലീസ് നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടലില്‍ മരണത്തില്‍നിന്നും രക്ഷപ്പെട്ടത് അമ്മയും രണ്ടുമക്കളും. കരിവെള്ളൂരിലെ മുപ്പതുകാരിയായ യുവതിയും അഞ്ചും മൂന്നും വയസുള്ള മക്കളുമാണ് പോലീസിന്റെ ഇടപെടലില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പയ്യന്നൂര്‍ റെിയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. വീട്ടില്‍നിന്നും യുവതിയേയും മക്കളേയും കാണാനില്ലെന്ന വിവരമറിഞ്ഞതോടെ വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് നഗരത്തിലും ബസ് സ്റ്റാൻഡുകളിലും ഉടന്‍ പരിശോധന നടത്തുകയായിരുന്നു. ഇതോടൊപ്പം പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലുമെത്തി. ഇവിടെ നടത്തിയ തെരച്ചിലിലാണ് മക്കളേയും കൂട്ടി റെയില്‍പാളത്തിലൂടെ നടക്കുന്ന യുവതിയെ കണ്ടെത്തിയത്. മക്കളേയും കൂട്ടി ആത്മഹത്യ ചെയ്യാനായി എത്തിയതാണെന്ന് യുവതി പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.വിവരമറിഞ്ഞയുടന്‍ പോലീസ് അന്വേഷണത്തിനെത്തിയതും ഈ സമയം കടന്നു പോകേണ്ടിയിരുന്ന ട്രെയിന്‍ വൈകിയതുമാണ് അമ്മയേയും മക്കളേയും ജീവിതത്തിലേക്ക് തിരിച്ച് നടത്താനിടയാക്കിയത്. കാര്യങ്ങള്‍ പറഞ്ഞ്…
Read Moreഭക്ഷണം കഴിച്ചശേഷം ഉടനെ കിടന്നാൽ…
വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും. സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഒരു അസുഖമായി കണക്കാക്കുന്നത്. 10-25 ശതമാനം വരെ ആളുകളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. കാരണങ്ങള്‍1. അമിതവണ്ണം – പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു. 2. കുനിഞ്ഞുള്ള വ്യായാമം (ഭാരോദ്വഹനം, സൈക്ലിംഗ്) – ഇവരില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. 3. പുകവലി 4. ഹയാറ്റസ് ഹെര്‍ണിയ 5. മാനസിക പിരിമുറുക്കം രോഗലക്ഷണങ്ങള്‍1. നെഞ്ചെരിച്ചില്‍ – വയറിന്റെ മുകള്‍ഭാഗത്തോ, നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി…
Read Moreപേര് ‘ബംഗാളി’ എന്നാണെങ്കിലും കഴിയുന്നത് ബംഗാളിലല്ല ! ഇറച്ചിയേക്കാള്‍ ഇഷ്ടം ‘ഐസ്ക്രീം’; ഗിന്നസ് റെക്കോഡ് നേടിയ കടുവയുടെ കഥ…
ഗിന്നസ് റെക്കോഡ് ബുക്കില്‍ കയറിപ്പറ്റുക പല മനുഷ്യരുടെയും ലക്ഷ്യമാണ്. ‘ബംഗാളി’ എന്ന് പേരുള്ള പെണ് കടുവയുടെ ഗിന്നസ് റെക്കോര്‍ഡാണ് അവളെ പ്രശസ്തയാക്കിയത്. കഴിഞ്ഞ ദിവസമാണ് ബംഗാളി നേട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ സംരക്ഷണയില്‍ കഴിയുന്ന കടുവകളില്‍ ഏറ്റവും പ്രായം കൂടിയതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡാണ് ബംഗാളി നേടിയത്. യുഎസിലെ ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രത്തിലാണ് ബംഗാളി താമസിക്കുന്നത്. 25 വയസും 319 ദിവസവുമാണ് ബംഗാളിയുടെ പ്രായം. യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ടൈലര്‍ എന്ന പ്രദേശത്താണ് ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രം. ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്ന ബംഗാളി 2000ത്തില്‍ തന്റെ നാലാം വയസിലാണ് ടൈഗര്‍ ക്രീക്ക് മൃഗശാലയിലെത്തിയത്. ആദ്യകാലത്തു നാണം കുണുങ്ങിയായിരുന്നെന്നു മൃഗശാലയുടെ അധികൃതര്‍ പറയുന്നു. മൃഗശാലയില്‍ ആളുകളെത്തുമ്പോള്‍ അവരെ കാണാന്‍ കൂട്ടാക്കാതെ പോയി ഒളിച്ചു നില്‍ക്കാനായിരുന്നു ബംഗാളിക്കു താത്പര്യം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ടൈഗര്‍ ക്രീക്കിനെ…
Read Moreമാധ്യമങ്ങൾ അപകീർത്തികരമയ പ്രചാരണങ്ങൾ നടത്തുന്നു; മാന നഷ്ടക്കേസുമായി ശിൽപ ഷെട്ടി
മുംബൈ: രാജ്കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങള്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് ബോംബൈ ഹൈക്കോടതിയെ സമീപിച്ച് ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി. തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണങ്ങള്‍ നടത്തുവെന്ന് ശില്‍പ്പ ഷെട്ടി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നും വാര്‍ത്തകള്‍ അവരുടെ പേജില്‍ നിന്നും നീക്കം ചെയ്യണമെന്നും ശില്‍പ്പ ഷെട്ടി ആവശ്യപ്പെട്ടു. മാധ്യമങ്ങളായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യ ടിവി, പ്രസ് ജേണല്‍, എന്‍ഡിടിവി എന്നിവയും സമൂഹമാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്കെതിരെയുമാണ് ശില്‍പ്പ ഷെട്ടി മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്. വായനക്കാരുടെയും കാഴ്ചക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ശില്‍പ്പ ഷെട്ടി ആരോപിച്ചു. നീലച്ചിത്ര നിര്‍മാണ കേസില്‍ ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ഈ മാസം 19നാണ് മുംബൈ പോലീസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ്…
Read Moreഈ കിളിക്കൂട്ടില്‍ എന്താണ് സംഭവിക്കുന്നത്!കിളിക്കൂട്ടിലെ കാഴ്ചകൾ ഹിറ്റായി മുന്നേറുന്നു; ഇതുവരെ കണ്ടത് 50 ലക്ഷം പേർ
ജോണ്‍ ചാഡ്വിക് എന്ന നാല്പ്പത്തിമൂന്നുകാരന് തന്റെ വീട്ടിലെ കിളിക്കൂടിനുള്ളില്‍ ഒരു കാമറ വച്ചു. ഒരു രസത്തിനായിരുന്നു ഈ കാമറ പരിപാടി. പക്ഷേ, സംഭവം ഇപ്പോള്‍ വന്‍ ഹിറ്റായിരിക്കുകയാണ്. കിളിക്കൂടിനുള്ളിലെ സംഭവങ്ങള്‍ എന്തൊക്കെ എന്നു കാണുന്നവരുടെയെണ്ണം ഒരു മാസത്തിനുള്ളില്‍ 43 ദശലക്ഷമായിരിക്കുന്നു. ലോക്ക്ഡൗണ്‍ നേരമ്പോക്ക്ഫെബ്രുവരിയിലെ ലോക്ക്ഡൗണ്‍ കാലത്താണ് ജോണ്‍ തന്റെ ബേര്‍ഡ് ബോക്സ് വാങ്ങുന്നത്. യുകെയിലെ ലീസെസ്റ്റര്‍ഷയറിലെ ലോഫ്ബറോയിലെ തന്റെ വീടിന്റെ പൂന്തോട്ടത്തില്‍ അതു സ്ഥാപിച്ചു. താമസിയാതെ ബ്ലൂ ടിറ്റ് പക്ഷികളുടെ ഒരു കുടുംബത്തെയും അതിലേക്ക് എത്തിച്ചു. പിന്നീടാണ് ഒരു ബേര്‍ഡ് ബോക്സ് കാമറ വാങ്ങിവച്ചതും. അതില്‍ പതിയുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലേക്ക് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയതും. അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, മക്കള്‍, ബന്ധുക്കള്‍ എന്നിവരെ പക്ഷികളുടെ ജീവിതം കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂ ട്യൂബ് വീഡിയോ അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ പക്ഷികളെ അക്ഷരാര്‍ഥത്തില്‍…
Read More