വി.ആർ. ഹരിപ്രസാദ്നമ്മൾ നേരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ചുമ്മാ ഗുഡ്മോ ണിംഗ് മെസേജ് അയച്ചും, ട്രോളുകളും വ്യാജവാർത്തകളും ഫോർവേഡ് ചെയ്തും ഇരിക്കുന്ന വാട്ട്സ്ആപ്പ് വെറും കളിപ്പാട്ടമല്ല. വാട്ട്സ്ആപ്പ് മെസേജ് തെളിവായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും അത്യാവശ്യം കൊള്ളാവുന്ന പണികിട്ടാൻ, അതായത് ആപ്പിൽ പെടാൻ വാട്ട്സ്ആപ്പ് ധാരാളമാണ്. വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി എന്നൊരു പ്രയോഗം പലരും കേട്ടിരിക്കും. ആധികാരികം എന്നു തോന്നിപ്പിക്കുന്നവിധം പടച്ചുണ്ടാക്കുന്ന നുണകളും അസംബന്ധങ്ങളും വാട്ട്സ്ആപ്പിൽ കണ്ടു വിശ്വസിച്ച് അന്തംവിടുന്നവരാണ് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിൽ കന്പനി 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് വിലക്കിയത്. വെറുതെയല്ല, ഓണ്‍ലൈൻ അധിക്ഷേപങ്ങളിൽ പൊറുതിമുട്ടി, ഉപയോക്താക്കളുടെ സുരക്ഷയെ മാനിച്ചാണ് അങ്ങനെ ചെയ്തത്. അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങൾ തടയാൻ തന്നെയായിരുന്നു വാട്ട്സ്ആപ്പിന്റെ തീരുമാനം. ഇത്തരം സന്ദേശങ്ങൾ കൈമാറുന്നവരെ കണ്ടെത്താനുള്ള ഒന്നാന്തരം മാർഗങ്ങൾ അവരുടെ പക്കലുണ്ട്. രണ്ടുകൊല്ലം മുന്‍പ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്…
Read MoreDay: July 30, 2021
എന്തു കൊണ്ട് സിനിമ ഉപേക്ഷിച്ചു ! കാരണം വെളിപ്പെടുത്തി നടി രേണുക മേനോന്…
നമ്മള് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് രേണുക മേനോന്. പിന്നീട് മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും വിവാഹശേഷം താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഭര്‍ത്താവ് സൂരജിനോടും പത്തും നാലും വയസ് പ്രായമുള്ള പെണ്മക്കളോടും കൂടി സുഖമായി കഴിയുകയാണ്മലയാളത്തിന്റെ മലയാളത്തിന്റെ ഈ മുന്‍ നായിക. അതേ സമയം വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷങ്ങള്‍ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് രേണുക. തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത് 2006ലാണ്. ഭര്‍ത്താവിന്റെയും കുട്ടികളുടേയും ഒക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്. തനിക്ക് ഡാന്‍സ് ഇഷ്ടമായതു കൊണ്ട് സമയം പോകാന്‍ വേണ്ടിയാണ് ഡാന്‍സ് സ്കൂള്‍ തുടങ്ങിയതെന്ന് രേണുക പറയുന്നു. ക്ലാസ്സുകളും കുട്ടികളുടെ പ്രോഗ്രാമുകളുമായൊക്കെ ആയി തിരക്കിലാണ്. കാലിഫോര്‍ണിയയില്‍ ഞങ്ങള്‍…
Read Moreചരക്കുകപ്പല്‍ സര്‍വീസ് നിലച്ചു ; ദ്വീപുകളില്‍ നിര്‍മാണമേഖല സ്തംഭിച്ചു ; പ്രത്യക്ഷ സമരത്തിനൊരുങ്ങി ദ്വീപ്വാസികള്‍
കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്ഖോഡപട്ടേലിന്റെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ലക്ഷദ്വീപിലെ മൂന്ന് ചെറു ദ്വീപുകളില്‍ നിര്‍മാണമേഖല സ്തംഭിച്ചു. കില്‍ത്താന്‍, ചെത്ലാത്ത്, ബിത്ര എന്നീ ചെറുദ്വീപുകളിലുള്ളവരാണ് ദുരിതത്തിലായത്. ബേപ്പൂരില്‍ നിന്നാണ് ദ്വീപിലേക്ക് കൂടുതലായും മരങ്ങളും ഫര്‍ണിച്ചറുകളും എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറുദ്വീപുകളിലേക്ക് ചരക്ക് കപ്പല്‍ സര്‍വീസുകള്‍ നടത്തുന്നില്ല. ഇതോടെ വീട് നിര്‍മാണത്തിനാവശ്യമായ മരങ്ങള്‍ എത്തിക്കാനും സാധിക്കാത്ത അവസ്ഥയാണ്.ബേപ്പൂരില്‍നിന്നും കൊച്ചിയില്‍ നിന്നും വരുന്ന യാത്രാക്കപ്പലുകളിലൂടെയും ചരക്കുകപ്പലുകളിലൂടെയും നിത്യോപയോഗ സാധനങ്ങള്‍ ദ്വീപുകളില്‍ എത്തുന്നുണ്ട്. എന്നാല്‍ വീട് നിര്‍മാണത്തിനാവശ്യമായ മരവും വീട്ടിലേക്കും സ്ഥാപനങ്ങളിലേക്കും മറ്റുമുള്ള ഫര്‍ണിച്ചറുകളും എത്തിക്കുന്നതിന് ബേപ്പൂരില്‍ നിന്നാണ്. വിവാഹ വീട്ടിലേക്കു വേണ്ട ഫര്‍ണിച്ചറുകളും ഇപ്പോള്‍ ഈ ദ്വീപുകളില്‍ എത്തുന്നില്ല. ബേപ്പൂര്‍ തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം ചെറു ദ്വീപുകളിലേക്ക് കൂടി ലഭ്യമാക്കണമെന്നും ലക്ഷദ്വീപ് സംയുക്ത ജനകീയ മുന്നണി ആവശ്യപ്പെട്ടു.ഇക്കാര്യം വ്യക്തമാക്കി സംയുക്ത ജനകീയ മുന്നണി ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്റര്‍ക്ക് നിവേദനവും…
Read Moreരോഗത്തെ കീഴടക്കിയ ഹരികൃഷ്ണന് എ പ്ലസ് തിളക്കം
കാട്ടാക്കട: രോഗത്തെ കീഴടക്കി വിജയകിരീടം ചൂടി ഹരികൃഷ്ണൻ. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിലാണ് മലയിൻകീഴ് വിഎച്ച്എസ്ഇയിലെ കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ് വിദ്യാർഥിയായ ഹരികൃഷ്ണൻ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. നട്ടെല്ലിലെ അണുബാധയെത്തുടർന്ന് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മലയിൻകീഴ് ചിറ്റിയൂർക്കോട് വൈഷ്ണവത്തിൽ ഹരികൃഷ്ണന് ട്രാൻസ്ലേറ്റ്സ് മൈലറ്റീസ് എന്ന രോഗമാണ്.ശ്രീചിത്രാ മെഡിക്കൽ സെന്ററിലെ ചികിത്സയിലാണ് രോഗം കണ്ടെത്തിയത്. 2014-ഡിസംബർ 23ന് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചിട്ട് വീട്ടിൽ വന്ന കുട്ടി ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇപ്പോഴും ഇടയ്ക്കിടയ്ക്കു പനിയുടെ രൂപത്തിൽ രോഗം തലപൊക്കും. വീണ്ടും ചികിത്സ നടത്തണം.വിഎച്ച്എസ്ഇയ്ക്കു ചേർന്ന ശേഷം ഓണംവരെ സ്കൂളിൽ പോയിരുന്നു. പിന്നെ ലോക്ഡൗണായതോടെ പഠനം ഓൺലൈനിലായി. പഠനത്തിന് അധ്യാപകരും കൂട്ടുകാരും സഹായിച്ചു. സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച മൂന്നുപേരിലൊരാളാണ് ഹരി. എസ്എസ്എൽസിക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസുണ്ടായിരുന്നു. വിദേശത്തായിരുന്ന അച്ഛൻ ഹേമചന്ദ്രൻ മകന്…
Read Moreപണം വാങ്ങി 13കാരിയെ അമ്മ കാമുകനു വിറ്റു ! ഞെട്ടിക്കുന്ന സംഭവം ആറന്മുളയില്…
പത്തനംതിട്ടയിലെ ആറന്മുളയില് ലൈംഗികപീഡനത്തിന് ഇരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം വാങ്ങി അമ്മ വിറ്റതാണെന്ന് പൊലീസ്. ലോറി ഡ്രൈവറായ കാമുകനും സുഹൃത്തിനുമാണ് പണം വാങ്ങിയ ശേഷം അമ്മ 13 കാരിയായ പെണ്‍കുട്ടിയെ നല്‍കിയതെന്ന് ആറന്മുള പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും, ലോറി ഡ്രൈവറായ യുവാവിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ആറന്മുള നാല്ക്കാലിക്കല് സ്വദേശിനിയായ 13 കാരിയായ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് രണ്ടാനച്ഛന് ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്കി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കുട്ടി വീട്ടില്‍ തിരിച്ചെത്തിയ വിവരം പഞ്ചായത്ത് അംഗം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് അമ്മയുടെ കാമുകനാണെന്നും പൊലീസ് പറഞ്ഞു.
Read Moreകോവിഡ് വീണ്ടും ആഞ്ഞടിക്കുന്നു; കേന്ദ്രസംഘം ഇന്ന് കേരളത്തിൽ;രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ പരിശോധന നടത്തും
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സംഘം ഇന്ന് സംസ്ഥാനത്തെത്തും. നാഷണൽ സെന്റർ ഫോർ ഡിസീസസ് കണ്ട്രോൽ ഡയറക്ടർ ഡോ. എസ്.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തുക. രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ സംഘം രണ്ടായി തിരിഞ്ഞ് പരിശോധന നടത്തും. കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം വിലയിരുത്തുകയും രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിക്കുകയുമാണ് സംഘത്തിന്റെ ദൗത്യം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന സംഘം സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധരുമായും മന്ത്രി വീണ ജോർജുമായും കൂടിക്കാഴ്ച നടത്തും. കേരളത്തിലെ രോഗവ്യാപനം ആശങ്കയുളവാക്കുന്നതാണെന്നു ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിലെ ടിപിആർ പത്ത് ശതമാനത്തിനു മുകളിലാണ്. 1.54 ലക്ഷം ആളുകൾ ചികിത്സയിലുണ്ട്. കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്രം സംസ്ഥാനത്തിനു കത്തയച്ചിരുന്നു. ഇതിനു തുടർച്ചയായിട്ടാണ് വീണ്ട…
Read Moreദുരന്തമുഖത്തെ രക്ഷാദൗത്യം ; ഫയര്‍ഫോഴ്സിന് 300 വാക്കിടോക്കി; ഒരു കിലോമീറ്ററിനുള്ളില്‍ തടസമില്ലാതെ ആശയവിനിമയം നടത്താം
കെ. ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാന പോലീസ് മാതൃകയില്‍ അഗ്നിശമനസേനയുടെ ആശയവിനിമയവും സ്വതന്ത്രമാകുന്നു.രക്ഷാദൗത്യങ്ങള്‍ക്കായി കൂടുതല്‍ വാക്കിടോക്കികള്‍ അനുവദിച്ചുകൊണ്ടാണ് സേനയുടെ ആശയവിനമയത്തിന് പൂര്‍ണമായും സ്വതന്ത്ര സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളപ്പൊക്കത്തിലും തുടര്‍ന്നുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റു അത്യാഹിതങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശയവിനിമയത്തിന് 300 വാക്കിടോക്കികള്‍ കൂടി അഗ്നിശമനസേന ഉടന്‍ വാങ്ങും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് ഫയര്‍ആന്‍ഡ് റസ്ക്യൂ വിഭാഗം അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ് രാഷ്ട്രദീപികയോട് പറഞ്ഞു. ഓരോ ജില്ലയ്ക്കും മതിയായ രീതിയില്‍ ഇവ വിതരണം ചെയ്യാനാണു തീരുമാനം. നിലവില്‍ 100 വാക്കി ടോക്കികള്‍ മാത്രമായിരുന്നു സംസ്ഥാനത്തെ അഗ്നിശമനസേനകള്ക്കായുള്ളത്. വാക്കിടോക്കികളില്ലാത്തതു രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഫയര്‍ഫോഴ്സ് സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍ന്നാണ് ദ്രുതഗതിയില്‍ വാക്കിടോക്കികള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ആധുനികവത്കരണത്തിനും നവീകരണത്തിനുമായി ഈ സാമ്പത്തിക വര്‍ഷം മാത്രം 65 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. വാക്കിടോക്കികള്‍ക്ക് പുറമേ…
Read Moreആയൂരിലെ ലോറി ഡ്രൈവറുടെ കൊല; സംഭവ വിവരം പോലീസിലറിയിച്ച ഡ്രൈവറുടെ കാൽ ഒടിച്ചു
ചാത്തന്നൂർ: ആയൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർ അജയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ സംഭവം പോലീസിനെ അറിയിച്ച ലോറി ഡ്രൈവർക്ക് നേരെ ആക്രമണം. ക്രൂരമായ ആക്രമണത്തിൽ ഡ്രൈവറുടെ കാൽ ഒടിഞ്ഞു.കുളത്തുപ്പുഴ നെല്ലിമുട് തിങ്കൾ കരിക്കം കുഴിവിള വീട്ടിൽ ഷിബിനാ (30)ണ് പരിക്കേറ്റത്. ഷിബിനെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെ ഇത്തിക്കരയിലാണ് സംഭവം. കണ്ണൂരിൽ നിന്നും ചെങ്കല്ലും കയറ്റി ചാത്തന്നൂരിലേക്ക് വരികയായിരുന്ന ലോറി. ഇത്തിക്കരയിൽ നിർത്തിയിട്ടു സ്ഥലത്തെത്തിയ പോലീസ് ലോറി വെളിച്ചമുള്ള ഭാഗത്തേയ്ക്ക് മാറ്റിയിടാൻ നിർദ്ദേശിച്ചു. ഷിബിൻ അതനുസരിക്കുകയും ചെയ്തു. അപ്പോൾ മറ്റൊരു ലോറി ഷിബിൻ ആദ്യം പാർക്ക് ചെയ്ത സ്ഥലത്ത് നിർത്തിയിട്ടു. പോലീസിന്റെ നിർദ്ദേശം ആ ലോറിക്കാരോട് പറയാൻ ഷിബിൻ പോകുമ്പോഴായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ ഏഴംഗ ഗുണ്ടാസംഘമാണ് ഷിബിനെ ആക്രമിച്ചത്. മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. സി സി ടി വി കാമറ…
Read Moreഇടിവെട്ട് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ നടന് നന്ദു! മേക്കോവര്‍ വീഡിയോ തരംഗമാവുന്നു…
നടന് നന്ദുവിന്റെ പുതിയ മേക്കോവര്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നത്. നന്ദുവിന്റെ സ്റ്റൈലിഷ് മേക്കോവറിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത ക്യാമറമാന് മഹാദേവന് തമ്പിയാണ്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഇതേ ലുക്കില്‍ നന്ദു ഒരു സിനിമ ചെയ്യണം എന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. മലയാള സിനിമയില്‍ 30 വര്‍ഷമായി സജീവമായ നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എന്ന നന്ദു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ നന്ദുവിന്റെ കുടിയന് കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നിരവധി മേക്കോവര്‍ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ കൂടിയായ മഹാദേവന് തമ്പി. കുടിയേറ്റ തൊഴിലാളി പെണ്‍കുട്ടിയെ മോഡലാക്കിയുള്ള ഫോട്ടോഷൂട്ട് വൈറലായിരുന്നു.
Read Moreകടലോളം ആശങ്കകളുമായി ബോട്ടുകള്‍ ആഴക്കടലിലേക്ക്; നാളെ അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കും
വൈപ്പിന്‍: ട്രോളിംഗ് നിരോധനത്തിന്റെ 52 ദിവസങ്ങൾക്കു ശേഷം മത്സ്യബന്ധന ബോട്ടുകള്‍ നാളെ അര്‍ധരാത്രിയോടെ ചാകര തേടി കടലിലേക്ക്. ഹാര്‍ബറുകളും പരിസരങ്ങളും അനുബന്ധ മേഖലകളും ഇതിനകം ഉണര്‍ന്നു കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലായിരിക്കും ബോട്ടുകളുടെ മത്സ്യബന്ധനം. ഡീസല്‍ വില ദിനംപ്രതി കുതിച്ചുയര്ന്നുകൊണ്ടിരിക്കുന്നതിനാല് ബോട്ടുടമകളും തൊഴിലാളികളും ഇക്കുറി കടലോളം ആശങ്കയിലാണ്. പല ബോട്ടുകൾക്കും കഴിഞ്ഞ സീസൺ നഷ്ടം മാത്രമാണ് ഉണ്ടായിരുന്നത്. 1000 മുതല്‍ 3000 ലിറ്റര്‍ വരെ ഇന്ധനവും 100 ബ്ലോക്ക് ഐസും 15 ഓളം വരുന്ന തൊഴിലാളികള്‍ക്കുള്ള ഭക്ഷണവുമായിട്ടാണ് ബോട്ടുകള്‍ കടലിലേക്ക് പോകുക. തൊഴിലാളികളുടെ ബാറ്റയുമുള്പ്പെടെ ശരാശരി ഒരു ബോട്ടിനു മൂന്നു ലക്ഷത്തോളം രൂപയാണ് ഒരു തവണത്തെ ചെലവ്. ഇതു തരണം ചെയ്യണമെങ്കില്‍ ബോട്ട് നിറയെ മീന്‍ ലഭിക്കണം. എന്നാല്‍ മത്സ്യലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇത് പ്രതീക്ഷിക്കണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ട്രോളിംഗ് നിരോധനം തീരുന്നതിനു മുന്നോടിയായി…
Read More