മന്ത്രിസഭ തീരുമാനിച്ചു, കോവിഡ് ബാധിച്ചു മരിച്ച സിപിഎം മുൻ എംഎൽഎയുടെ മകന് സർക്കാർ ജോലി

  തിരുവനന്തപുരം: സിപിഎം എംഎൽഎയായിരിക്കേ കോവിഡ് ബാധിച്ചു മരണമടഞ്ഞ കെ.വി. വിജയദാസിന്‍റെ മകന് സർക്കാർ സർവീസിൽ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയിൽ ഓഡിറ്ററായി ജോലി നൽകാൻ മന്ത്രിസഭാ നിർദേശം. വിജയദാസിന്‍റെ രണ്ടാമത്തെ മകൻ കെവി. സന്ദീപിനാണു പാലക്കാട് ജില്ലയിൽ നിയമനം നൽകുക.

Read More

ഇന്ത്യ നാണംകെട്ടു; ട്വന്‍റി-20 പരമ്പര ലങ്കയ്ക്ക്

  കൊളംബോ: ട്വന്‍റി-20 പരമ്പരയിലെ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ലങ്ക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 81 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ലങ്ക വിജയമുറപ്പാക്കിയിരുന്നു. 32 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു അവര്‍ ഇന്ത്യക്ക് മേല്‍ വിജയക്കൊടി നാട്ടിയത്. പുറത്താകാതെ 28 പന്തിൽ 23 റണ്‍സെടുത്ത കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഋതുരാജ് ഗെയ്ക് വാദും (14) ഭുവനേശ്വർ കുമാറും (16) മാത്രമാണ് രണ്ടക്കം കണ്ടത്. മലയാളി താരം ദേവ്ദത്ത് പടിക്കൽ ഒന്പത് റണ്‍സെടുത്തപ്പോൾ സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായി. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുല്‍ ചഹറാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.

Read More

എംഎൽഎയുടെ ആൺ മക്കളുടെ കല്യാണം; ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ; കേസെടുത്ത് പോലീസ്

പൂനെ: മഹാരാഷ്ട്രയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയ എംഎല്‍എയുടെ മക്കള്‍ക്കെതിരെ കേസ്. പുനെയിലാണ് സംഭവം. ബാര്‍ഷിയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ രാജേന്ദ്ര റൗത്തിന്‍റെ രണ്ട് ആണ്‍മക്കളുടെ വിവാഹമാണ് ഒരേവേദിയില്‍ നടന്നത്. എന്നാല്‍ ചടങ്ങില്‍ ഏകദേശം 2,000 ആളുകള്‍ പങ്കെടുത്തു. ഇതേതുടര്‍ന്നാണ് അധികൃതര്‍ നിയമനടപടി സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ വിവാഹ ചടങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആണ്. എന്നാല്‍ ഇവിടെ 2,500-3,000ത്തിനും ഇടയില്‍ ആളുകള്‍ പങ്കെടുത്തതായാണ് വിവരം.

Read More

നിയമസഭയിൽ ശിവൻകുട്ടിയെ വിടാതെ പ്രതിപക്ഷം; കേസിൽ വിചാരണ നേരിടുമെന്നു മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം പുറത്തേക്ക്

  തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭയിൽ പ്രതിഷേധിച്ചു. രാവിലെ സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ സ്പീക്കർ ഇത് അനുവദിച്ചില്ല. ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാൻ സ്പീക്കർ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം മുഴക്കി. വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടു പോലും സർക്കാർ നിഷേധാത്മകമായ സമീപനമാണ് പുലർത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചും പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. ശൂന്യവേളയിൽ വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങില്ല. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രി ശിവൻകുട്ടി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ പ്രതിയായി എന്നതുകൊണ്ട് മാത്രം മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല. നിയമസഭയിൽ നടന്ന ഒരു…

Read More

ബലിഷ്ടമായ കരങ്ങളിൽ അവളുടെ ശരീരം അവർപിച്ചിച്ചീ‌ന്തി; പാക്കിസ്ഥാനിൽ സംഘം ചേർന്ന് ആടിനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു…

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ആടിനെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ച് പേര്‍ക്കെതിരെ കേസ്. പഞ്ചാബ് പ്രവശ്യയിലെ ഒക്കാറയിലാണ് സംഭവം. തൊഴിലാളിയുടെ ആടിനെ തട്ടിക്കൊണ്ടുപോയ സംഘം, പീഡിപ്പിച്ചതിനു ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഘം സ്ഥലത്തു നിന്നും രക്ഷപെടുന്നത് പ്രദേശവാസികള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ആടിന്‍റെ ഉടമ പോലീസില്‍ പരാതി നല്‍കി. സംഭവം സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും വലിയ രീതിയില്‍ പ്രതിഷേധമുണ്ടായി.

Read More

ഞങ്ങളെ കൊല്ലാതിരുന്നൂടേ; കുരങ്ങുകൾക്ക് വിഷം നൽകി മർദിച്ചതിനു ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ കുരങ്ങുകളെ വിഷം നല്‍കിയതിനു ശേഷം മര്‍ദിച്ച് അവശരാക്കി ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. ഹസന്‍ ജില്ലയിലെ സക് ലേഷ്പുര്‍ ബേഗര്‍ ക്രോസ് റോഡിലാണ് സംഭവം. ചാക്കില്‍ കെട്ടി വഴിയരികിലാണ് കുരങ്ങുകളെ ഉപേക്ഷിച്ചത്. കുരങ്ങുകള്‍ അവശനിലയിലായിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തി. 60 കുരങ്ങുകളെയാണ് വിഷം നല്‍കി മര്‍ദിച്ച് ഉപേക്ഷിച്ചത്. ഇതില്‍ 38 എണ്ണം ചത്തു. ബാക്കിയുള്ള കുരങ്ങുകളെ സമീപത്തെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചു നടത്തിയ പരിശോധനയിലാണ് കുരങ്ങുകള്‍ക്ക് വിഷം നല്‍കിയതായി മനസിലായത്.സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

Read More

ബോക്സിംഗിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ

  ടോക്കിയോ: ഒളിമ്പിക്സിൽ ഒരു മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ. വനിതാ ബോക്സിംഗിൽ ലാവ്‌ലിന ബോർഗോഹെയ്ൻ സെമിഫൈനൽ ബർത്ത് നേടിയതോടെയാണ് ഇന്ത്യയ്ക്ക് മെഡൽ ഉറപ്പായത്. ബോക്സിംഗിൽ സെമിയിൽ എത്തിയാൽ വെങ്കല മെഡൽ ലഭിക്കും. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചെൻ നീൻ ചിന്നിനെ 4-1 എന്ന സ്കോറിന് തകർത്താണ് മണിപ്പൂർ സ്വദേശിനി ലാവ്‌ലിന അവസാന നാലിലെ പോരാട്ടത്തിന് അർഹയായത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനൽ. 2018, 2019 വർഷങ്ങളിലെ ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ നേട്ടവും ഇന്ത്യൻ താരം സ്വന്തമാക്കിയിട്ടുണ്ട്. ഒരു മെഡൽ കൂടി ഉറപ്പിച്ചതോടെ റിയോ ഒളിമ്പിക്സിലെ നേട്ടത്തിനൊപ്പം എത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. റിയോയിൽ ഇന്ത്യയ്ക്ക് ഒരു വെള്ളിയും വെങ്കല മെഡലുമാണ് ലഭിച്ചിരുന്നത്.

Read More