കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളൻമാർ വിഹരിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. പ്രദേശത്തെ ആരാധനാലയങ്ങളിലും വീടുകളിലും കടകളിലും കേന്ദ്രീകരിച്ചാണ് മോഷണം തുടർക്കഥയായിരിക്കുന്നത്. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെയും മദ്യപാൻമാരുടെയും ശല്യം വർധിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടും പോലീസ് ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.കഴിഞ്ഞ ദിവസം മാന്തുരുത്തിയിൽ കട കുത്തിപ്പൊളിച്ച് 12,000 രൂപയുടെ സാധനങ്ങളും 2000 രൂപയും മോഷ്ടിച്ചിരുന്നു. പിന്നാലെയാണ് മാന്തുരുത്തി ചഞ്ചരിമറ്റത്തിൽ ഗോപാലകൃഷ്ണൻ നായരുടെ വീട്ടിലും മോഷണം നടന്നത്. വീടിന്റെ പിന്നിലെ ഷെഡിനുള്ളിൽ കയറി മുറിയുടെ ജനാല തകർത്ത ശേഷം അഴികളിൽ മുറിച്ചാണ് മോഷ്്ടാവ് അകത്തുകയറിയത്. സംഭവമുണ്ടായ ദിവസം ഇവർ മകളുടെ വീട്ടിലായിരുന്നു. പിറ്റേന്ന് വന്നപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്. ഇതിനു പുറമേ ഞായറാഴ്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി. രാമൻനായരുടെ ദേവഗിരിയിലെ വീട്ടിലും ജനാലയുടെ അഴികൾ തകർത്ത് മോഷണ…
Read MoreDay: July 30, 2021
അടിപൊളി ‘ബുട്ട ബൊമ്മ’ ഡാന്‍സുമായി ദൃശ്യ രഘുനാഥും കൂട്ടുകാരിയും; വീഡിയോ കാണാം…
മലയാളത്തിലെ യുവനായികയായ ദൃശ്യ രഘുനാഥ് സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകങ്ങളിലും ഡാന്‍സിലും മോണോ ആക്ടിലും ഒരു പോലെ തിളങ്ങിയ താരം ന്യൂജന്‍ സംവിധായകന് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 2016ലാണ് ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയത്. പിന്നീട് മാച്ച് ബോക്സ് എന്ന ചിത്രത്തിലും ദൃശ്യ അഭിനയിച്ചിരുന്നു. ശാദി മുബാറക് എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ അല്ലു അര്ജുന് അഭിനയിച്ച ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന ഗാനത്തിന് ചുവടു വെച്ചിരിക്കുകയാണ് ദൃശ്യയും കൂട്ടുകാരിയും. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കു വെച്ച ഈ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായത്. എന്തായാലും സംഗതി കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.
Read Moreഎങ്ങനെ പിടിച്ചു നിൽക്കും? വീണ്ടും പഞ്ചായത്തുകൾ അടഞ്ഞു തുടങ്ങി; ഒരെത്തും പിടിയുമില്ലാതെ സ്വകാര്യ ബസ് മേഖലയും
കോട്ടയം: സാന്പത്തിക ബാധ്യതയിൽ നട്ടംതിരിഞ്ഞു സ്വകാര്യ മേഖല. കോവിഡ് വ്യാപനത്തോത് വർധിച്ചതോടെ സാന്പത്തിക നഷ്ടത്തിൽ കൂടുതൽ സ്വകാര്യബസുകൾ നിലയ്ക്കുന്നു. ജില്ലയിലെ ആയിരം സ്വകാര്യ ബസുകളിൽ 450 എണ്ണമാണ് നിലവിൽ ഓടിക്കുന്നത്. കോട്ടയം നഗരമേഖലയിൽ ഓടുന്ന 575 ബസുകളിൽ ഇന്നലെ 270 ബസുകളേ നിരത്തിലിറങ്ങിയുള്ളു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കടകൾ തുറക്കുന്നതിലെ നിയന്ത്രണവും ശനി, ഞായർ ലോക്ഡൗണും കഴിഞ്ഞാൽ മൂന്നു ദിവസം മാത്രമാണ് മിനിമം നിരക്കിൽ കളക്ഷൻ ലഭിക്കുക. ഡീസൽ വില വർധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും കാരണം സർവീസ് മുന്നോട്ടുപോകില്ലെന്ന സാഹചര്യമാണ്.15 പഞ്ചായത്തുകളിലും നിരവധി വാർഡുകളിലും വീണ്ടും ലോക്ഡൗണ്‍ വന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലയിലെ സ്റ്റോപ്പുകളിൽ ബസ് നിർത്തി ആളെ കയറ്റാനും ഇറക്കാനും അനുവാദമില്ല. വഴികൾ അടച്ചതോടെ റൂട്ട് മാറ്റി ഓടിയാൽ യാത്രക്കാരുണ്ടാവില്ല. പ്രതിസന്ധി രൂക്ഷമായാൽ അടുത്തമാസം പകുതി വരെ സർവീസ് നിർത്തിവയ്ക്കാനും ആലോചനയുണ്ട്.
Read Moreഅമ്മയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ! ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍…
മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ ക്ലാപ്പനയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് പിടിയില്‍ ആംബുലന്‍സ് ഡ്രൈവറായ പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ (26) ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നു ഓച്ചിറ പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡിവൈഎഫ്ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘടനാനേതൃത്വം പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന് പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഡിവൈഎഫ്ഐക്കു വേണ്ടി സജീവമാണ്. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
Read Moreപഴനി പീഡനം; നടന്ന കാര്യം യുവതി പഴനി മജിസ്ട്രേറ്റിനോടു വെളിപ്പെടുത്തി; സത്യം പറഞ്ഞ യുവതിക്കു ക്രൂരമർദനം; കേരള പോലീസിന്റെ ആദ്യ കണ്ടെത്തൽ ശരിയായി…
നവാസ് മേത്തർതലശേരി: തലശേരിയിൽ നിന്നും പഴനിയിലെത്തിയ യുവതിയെ റോഡരികിൽ നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം പീഡിപ്പിച്ച കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് പഴനി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.ഭർത്താവ് മർദിച്ച് പറയിപ്പിച്ച കഥയാണ് പീഡന കഥയെന്ന് യുവതി പഴനി മജിസ്ട്രേറ്റിന് മൊഴി നൽകി. വ്യാജപരാതിപഴനിയിലെ ലോഡ്ജിൽ വെച്ച് ഭർത്താവ് ക്രൂരമായി മർദിച്ചു. ഇതിനെ ചോദ്യം ചെയ്ത ലോഡ്ജുടമയിൽ നിന്നും പണം തട്ടിയെടുക്കാനാണ് വ്യാജ പരാതി നൽകിയത്. തലശേരി സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നില്ല. സ്റ്റേഷന്റെ പുറത്തു നിന്ന് ലോഡ്ജുടമയെ ഫോൺ ചെയ്യുകയായിരുന്നു. പീഡന പരാതി നൽകിയിട്ടുണ്ടെന്നും തലശേരി പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിൽ പണവുമായി എത്തിയാൽ പ്രശ്നം തീർക്കാമെന്നും ലോഡ്ജ് ഉടമയെ അറിയിക്കുകയായിരുന്നുവെന്നും മജിസ്ട്രേറ്റിനും പഴനി പോലീസിനും നൽകിയ മൊഴിയിൽ യുവതി പറഞ്ഞു. തുടർന്ന് പഴനി പോലീസ് ഇത് സംബന്ധിച്ച കേസ് അവസാനിപ്പിച്ചു കൊണ്ട് കോടതിക്ക്…
Read Moreകടകൾ തുറക്കണം; സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഓഗസ്റ്റ് 9ന് തങ്ങൾക്ക് അത് ചെയ്യേണ്ടി വരുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ടിന് സെക്രട്ടറിയേറ്റ് ധർണ്ണ.രണ്ടാം തീയതിയിലെ ധർണയിൽ സംസ്ഥാന കമ്മിറ്റി ഭാരവാഹികളും മൂന്നിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ധർണ. മറ്റ് ദിവസങ്ങളിൽ വിവിധ ജില്ലാ കമ്മിറ്റികൾ ധർണയിൽ പങ്കെടുക്കും.ഓഗസ്റ്റ് എട്ടു വരെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികൾ നടത്തും. വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ വ്യാപാരി ദിനമായ ഓഗസ്റ്റ് ഒൻപതിന് സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. കടകൾ തുറക്കുന്ന വ്യാപാരികൾക്കെതിരെ സർക്കാർ കേസെടുത്താൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം ആരംഭിക്കും.
Read Moreകോടതി വിധിയെ മുഖ്യമന്ത്രി അവഹേളിക്കുന്നു; മന്ത്രിയുടേത് നിഷേധാത്മക നിലപാടാണെന്നു വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീംകോടതി ഉത്തരവിട്ടത് രാജ്യത്തിന്റെ വിധിയാണ്.കോടതി വിധിയെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രി വി.ശിവൻകുട്ടി വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിട്ടും ശിവൻകുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി ഇന്നലെ സഭയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. സഭയിലെ പ്രശ്നങ്ങൾ സഭയിൽ തീർക്കണമെന്ന കീഴ്വഴക്ക പരാമർശം ശരിയല്ല. പഞ്ചാബ് നിയമസഭയിലും സമാന സംഭവം ഉണ്ടായപ്പോൾ കോടതി കുറ്റക്കാരെ ശിക്ഷിച്ചിട്ടുണ്ട ്. കോടതി ശിക്ഷിച്ചാൽ മാത്രം രാജിയെന്ന തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടേത് നിഷേധാത്മക നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ മീഡിയാ റുമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഷക്കീല മരിച്ചെന്ന് വ്യാജവാര്‍ത്ത കേട്ട് ഞെട്ടി ആരാധകര്‍! ഒടുവില്‍ പ്രതികരണവുമായി താരം രംഗത്ത്; വീഡിയോ കാണാം…
നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി താരം നേരിട്ട് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്. താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു. ”ചലച്ചിത്ര നായിക ശ്രീമതി ഷക്കീല വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപതു ദിവസത്തില്‍ ഏറെയായി ചെന്നൈ അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു ഇന്ന് വൈകിട്ട് 28-07-2021 ബുധന്‍ വൈകിട്ട് 7.00 ന് കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു.. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയെ…
Read Moreപാവപ്പെട്ട കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ കൈയിട്ടുവാരി അധ്യാപകൻ; 25 ലക്ഷത്തിന്റെ ക്രമക്കേട്; കർശന നടപടിയുണ്ടാകുമെന്നു പട്ടികജാതി കമ്മീഷനംഗം
ഒറ്റപ്പാലം : പത്തിരിപ്പാല ഹയർ സെക്കന്ററി സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ 25 ലക്ഷത്തിന്റെ ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടും നടപടി എടുക്കാതിരുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പട്ടികജാതി കമ്മിഷൻ അംഗം എസ്.അജയകുമാർ. പത്തിരിപ്പാല സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി ക്രമക്കേടിൽ തെളിവു ലഭിച്ച സാഹചര്യത്തിൽ കുറ്റക്കാർക്കെതിരേ മാത്രമല്ല, ഇവരെ സംരക്ഷിച്ചവർക്കെതിരെയും കർശന പടപടിയെടുക്കാൻ ഇടപെടുമന്ന് കമ്മിഷനംഗം കൂടിയായ മുൻ എംപി എസ്.അജയകുമാർ വ്യക്തമാക്കി. പാവപ്പെട്ട പട്ടികജാതി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ഉച്ചഭക്ഷണ പദ്ധതിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തെളിവെടുപ്പ് നടത്തുകയും പരാതിയിൽ കഴന്പുണ്ടന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടായില്ലങ്കിൽ കുറ്റം ആവർത്തിക്കപ്പെടും. കുറ്റം കണ്ടെത്തിയിട്ടും ബന്ധപ്പെട്ടവരെ സംരക്ഷിച്ചവരും കുറ്റക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. 2013-18 കാലയളവിൽ 25 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അജയകുമാർ പറഞ്ഞു. 100 ഓളം പട്ടികജാതി വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ…
Read Moreതണുപ്പായതിനാൽ നല്ല കച്ചവടമുണ്ട്; ഒന്നര വർഷത്തിനു ശേഷം ബംഗാളികൾ കമ്പിളി വിൽപ്പനയ്ക്കെത്തി
ചിറ്റൂർ: ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം താലൂക്കിൽ കന്പിളി പുതപ്പുവിൽപ്പനയ്ക്ക് ബംഗാളിൽ നിന്നും യുവാക്കൾ എത്തി തുടങ്ങി. കോവിഡിന്റെ വരവോടെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പുതപ്പ് വിൽപ്പനയ്ക്ക് വരാൻ കഴിഞ്ഞില്ലെന്ന് ബംഗാൾ സ്വദേശി നിർമ്മൽകുമാർ പറയുന്നു. ആദ്യഘട്ടമെന്ന നിലയിൽ പതിനഞ്ചു യുവാക്കളാണ് താലൂക്കിൽ വ്യാപാരവുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിൽ മഴ പെയ്തതിനാൽ കന്പിളി വിൽപ്പന തകൃതിയിൽ നടന്നുവരുന്നുണ്ട്. പൊതുവിപണിയിൽ ആയിരത്തോളം വിലവരുന്ന കന്പിളികൾ 250നും 300നും ലഭിക്കുന്നതിനാൽ ആവശ്യക്കാരും ഏറെയുണ്ട്. കൊഴിഞ്ഞാന്പാറ, നല്ലേപ്പിള്ളി, വേലന്താവളം, ചിറ്റൂർ, ഗോപാലപുരം, മീനാക്ഷിപുരം ഉൾപ്പെടെ ഗ്രാമീണ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പുതപ്പ് വിൽപ്പന നടന്നു വരുന്നത്. വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലുമുള്ള പുതപ്പുകൾ ഗ്രാമീണ ജനങ്ങൾക്ക് കുടുതൽ ഇഷ്ടപ്പെടുന്നത് കച്ചവടക്കാർക്ക് ഗുണകരമായിട്ടുമുണ്ട്.
Read More