ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കുടുങ്ങിയ കാട്ടാന ഒടുവില്‍ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് നീന്തി കരയ്ക്ക് കയറുകയായിരുന്നു. സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാന ഒടുവില്‍ നീന്തി കാട് കയറിയതായി സുരേന്ദര്‍ മെഹ്റ അറിയിച്ചു.
Read MoreDay: October 19, 2021
യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴ് പേർ അറസ്റ്റിൽ; പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ സംഭവ ബഹുലമായ കഥയിങ്ങനെ…
അമ്പലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടു പോയ ഏഴ് പേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻ കീഴ് സ്വദേശികളായ ആദം ഷാ, മുഹമ്മദ് ഹാരിസ്, ഹർസൽ ,അൽ ഖ്യൈസ്, മുഹമ്മദ്, മുഹമ്മദ് ഷാൻ, നഹാസ് എന്നിവരെയാണ് അമ്പലപ്പുഴ ഡി.വൈ.എസ്.പി: എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ നവരാക്കൽ ക്ഷേത്രത്തിന് സമീപം ഫ്രൂട്സ് കട നടത്തി വന്നിരുന്ന മാള സ്വദേശി സഫറു (47) നെ ഞായറാഴ്ച പുലർച്ചെ അഞ്ചിന് ഇന്നോവയിലെത്തിയ സംഘം കടയിൽ നിന്ന് ബലമായി പിടിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. വിവരമറിഞ്ഞതിനെത്തുടർന്ന് അമ്പലപ്പുഴ സി.ഐ:- ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞതോടെ വാഹനം തിരുവനന്തപുരം ഭാഗത്തേക്കാണ് കടന്നതെന്ന് കണ്ടെത്തി.തുടർന്നു നടത്തിയ അന്വേഷണത്തിൽ നാല് പ്രതികളെ ശക്തികുളങ്ങര ഭാഗത്തുവെച്ച് ഇന്നലെ വൈകിട്ട് നാലോടെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് മൂന്നു പ്രതികളെ ചിറയിൻ കീഴിൽ…
Read Moreപന്ത്രണ്ടാം ക്ലാസില്‍ ആകെ ജയിച്ചത് ഹിന്ദിയ്ക്ക് മാത്രം ! ടെമ്പോ ഓടിച്ച് ജീവിതം പുലര്‍ത്തിയ ആ ചെറുപ്പക്കാരന് ഇന്ന് ഐപിഎസ് ഓഫീസര്‍…
രാജ്യത്തെ ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നമാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസാകുക എന്നത്. രാജ്യത്തെ ഏറ്റവും പ്രധാന പരീക്ഷ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന ഉന്നത പദവിയും ബഹുമാനവുമാണ് ഒട്ടുമിക്കവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സാധാരണഗതിയില്‍ ചെറുപ്പം മുതല്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചു വരുന്നത്. എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ ഹിന്ദിയൊഴികെ എല്ലാവിഷയത്തിനും തോറ്റ, ജീവിക്കുന്നതിനായി ടെമ്പോ ഓടിച്ച് കഴിഞ്ഞ ഒരു യുവാവിന് ഈ മത്സര പരീക്ഷ ജയിക്കാന്‍ കഴിഞ്ഞുവെന്നു പറഞ്ഞാല്‍ ആര്‍ക്കും പ്രചോദനമാവും അത്. മദ്ധ്യപ്രദേശിലെ മൊറീന ജില്ലക്കാരനായ മനോജ് ശര്‍മ്മയാണ് ഈ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതല്ക്കേ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാവണമെന്നതായിരുന്നു മനോജ് ശര്‍മ്മയുടെ സ്വപ്നം. എന്നാല്‍ അതിന് പറ്റിയ സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസത്തിലും മുന്നിലായിരുന്നില്ല മനോജ് ശര്‍മ്മയെന്ന വിദ്യാര്‍ത്ഥി. പന്ത്രണ്ടാം ക്ലാസില്‍ മനോജ് ജയിച്ചത് ഹിന്ദിയ്ക്ക്…
Read Moreതീവ്രവാദികളെ ഭയന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കാശ്മീരില്‍ നിന്ന് ജീവനും കൊണ്ട് ഓടുന്നു ! തോക്കിനിരയാക്കുന്നത് കാശ്മീര്‍ സ്വദേശികളല്ലെന്ന് ആധാര്‍ നോക്കി ഉറപ്പുവരുത്തിയ ശേഷം…
കാശ്മീരില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടോടുന്നു. കാശ്മീരി സ്വദേശികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവച്ചു കൊല്ലാന്‍ ആരംഭിച്ചതോടെയാണ് പ്രാണരക്ഷാര്‍ത്ഥം ഇവര്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്ക കൂട്ടത്തോടെ മടങ്ങുന്നത്. കൂടുതലും ബിഹാറില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ തീവ്രവാദികളുടെ തോക്കിന് ഇരയാകുന്നത്.കഴിഞ്ഞ ദിവസം ബിഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളെ തീവ്രവാദികള്‍ വകവരുത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന കുല്‍ഗാമിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ് നോക്കി അവര്‍ കാശ്മീര്‍ സ്വദേശികള്‍ അല്ലെന്ന് തീവ്രവാദികള്‍ ഉറപ്പു വരുത്തിയിരുന്നെന്ന് കൊല്ലപ്പെട്ട അരവിന്ദ് കുമാര്‍ സായുടെ സുഹൃത്ത് മുകേഷ് സാ പറഞ്ഞു. ലഷ്കര്‍ ഇ ത്വയ്ബയുടെ അനുബന്ധ വിഭാഗമായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏതാണ്ട് 200ഓളം ബിഹാറി തൊഴിലാളികളാണ് നിലവില്‍ കാശ്മീര്‍ വിടാന്‍…
Read Moreകുറുവാസംഘത്തിന്റെ സാന്നിധ്യം! സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും; ഇതരദേശത്തൊഴിലാളി ക്യാമ്പുകള്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: തമിഴ്നാട്ടില്‍ നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ നഗരത്തില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഇതരദേശതൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ക്യാമ്പുകളില്‍ പുറത്തു നിന്നുള്ളവര്‍ താമസിക്കുന്നുണ്ടോയെന്ന് സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. രാത്രികാല പരിശോധനക്കായി കണ്ട്രോള് റൂം വാഹനങ്ങളുള്‍പ്പെടെ 40 വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്. സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും. ഇവ പിന്നീട് ക്രൈംറിക്കാര്‍ഡ് ബ്യൂറോയില്‍ പരിശോധിക്കും. നേരത്തെ മോഷണകേസുകളില്‍ ഉള്‍പ്പെട്ടവരാണോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കവര്‍ച്ചാകേസുകളില്‍ കുറുവാസംഘത്തിന് പങ്കുണ്ടെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പാലക്കാട്ട് നെന്മാറയില് അറസ്റ്റിലായ കുറുവ സംഘത്തെ ഇവിടത്തെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മൂന്നുപേരാണ് നെന്മാറയില് അറസറ്റിലായത്. ഇവരെ എലത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കോഴിക്കോട്ടെത്തിയ കുറുവ…
Read Moreസ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തകൃതി! പ്രധാനാധ്യാപകരില്ലാതെ രണ്ടായിരത്തോളം സ്കൂളുകൾ
മുക്കം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ സർക്കാർ തകൃതിയായി ഒരുക്കങ്ങൾ നടത്തുമ്പോൾ നിരവധി സ്കൂളുകളിൽ പ്രധാനാധ്യാപകരില്ലാത്തത് പ്രതിസന്ധിയാവും. കഴിഞ്ഞ രണ്ട് വർഷത്തോളമായി കേരളത്തിൽ പ്രധാനാധ്യാപകരില്ലാത്ത രണ്ടായിരത്തോളം സർക്കാർ സ്കൂളുകളുടെ കാര്യത്തിൽ കനത്ത ആശങ്കയാണ് നിലനിൽക്കുന്നത്. നിലവിൽ സ്കൂളുകളിലെ സീനിയർ അധ്യാപകരാണ് പ്രധാനാധ്യാപകരുടെ ചുമതല വഹിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതോടെ ഇവർക്ക് പ്രധാനാധ്യാപകരുടെ ചാർജിനൊപ്പം തന്നെ ക്ലാസുകൾ കൂടി എടുക്കേണ്ടതായി വരും. ഇതു വലിയ പ്രതിസന്ധിക്കും കാരണമാവും. മാത്രമല്ല ഒട്ടുമിക്ക സ്കൂളുകളിലും അധ്യാപകരുടെയും നിരവധി ഒഴിവുകളാണ് ഉള്ളത്. ഇത് നികത്താനും നടപടിയായില്ല. ഇതോടെ പിടിഎ കമ്മിറ്റികളുടെയെല്ലാം നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി താത്കാലിക അധ്യാപകരെ നിയമിക്കുകയായിരുന്നു. ഒരു സ്കൂളിൽ തന്നെ ഇത്തരത്തിൽ അഞ്ച് മുതൽ 10 വരെ അധ്യാപകരെയെങ്കിലും നിയമിക്കേണ്ട സാഹചര്യമുണ്ട്. ഇവർക്ക് 5000 രൂപയെങ്കിലും മാസശമ്പളം നൽകാനായി വലിയ സാമ്പത്തിക ബാധ്യതയാണ് പിടിഎ കമ്മിറ്റികൾക്കും ഉണ്ടാവുന്നത്. സ്കുളുകൾ തുറന്ന് കഴിഞ്ഞാൽ ഇത്രയും…
Read Moreനിഗൂഢം ഈ ഗുഹ! ഒരു നിമിഷം ആരെയും ആശ്ചര്യപെടുത്തുകയും ഭയത്തിലാഴ്ത്തുകയും ചെയ്യുന്ന ഈ അത്യപൂർവ്വ കാഴ്ച; ആരായിരിക്കും ഇതിനു പിന്നിൽ ?
നൂറ്റാണ്ടുകളുടെ കാലപഴക്കമുള്ള ശവശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഈജിപ്ത്തിലെ പിരമിഡുകൾ നമ്മുക്ക് പരിചിതമാണ്. കാലങ്ങൾക്ക് മുമ്പ് ശവസംസ്കാരത്തിനായി ഉപയോഗിച്ചിരുന്ന മുനിയറകളും, കുടക്കല്ലുകളും നന്നങ്ങാടികളും കേരളത്തിന്റെ പല ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുള്ളതായും നമ്മുക്കറിയാം. ഇതിനെല്ലാം പുറമെ പലയിടത്തും നിധി കൂമ്പാരങ്ങൾ കണ്ടെത്തിയതായുള്ള ചില മുത്തശ്ശി കഥകളും നമ്മുക്ക് കേട്ടിട്ടുണ്ടാകുമല്ലോ?. അതിന് സമാനമായി ഒരു കൂമ്പാരമാണ് സൗദി അറേബ്യയിൽ ഉള്ളത്. എന്നാൽ അത് ഒരിക്കലും സ്വർണത്തിന്റെയോ പവി ഴങ്ങളുടെയോ കൂമ്പാരമല്ല മറിച്ച് ആരെയും അത്ഭുതപെടുത്തുന്ന നിഗൂഢതകൾ നിറഞ്ഞ നിരവധി അസ്ഥികളുടെ കൂമ്പാരമാണ്. ആരായിരിക്കും ഇതിനു പിന്നിൽ ഉമ്മ് ജിർസാൻ എന്ന് വിളിക്കപെടുന്ന തുരങ്കങ്ങളുടെ ഭൂഗർഭ അറകളിലാണ് ഒരു നിമിഷം ആരെയും ആശ്ചര്യപെടുത്തുകയും അതെ സമയം തന്നെ ഭയത്തിലാഴ്ത്തുകയും ചെയ്യുന്ന ഈ അത്യപൂർവ്വ കാഴ്ച. എന്നാൽ ഇതിനു പിന്നിൽ കഴുതപ്പുലികളാ(ഹൈനകൾ)ണെന്നാണ് ഇപ്പോഴെത്തെ കണ്ടെത്തൽ. 2009 ൽ ഗവേഷകർ ഈ ലാവ-ട്യൂബ് ഗുഹകളെ ചെന്നായകളുടെ വാസ…
Read Moreഎങ്ങനെ വീഴാതിരിക്കും ! ആറു കോടിയില്‍ തുടക്കം; പിന്നീടു രണ്ടു കോടി രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ അനൂപിനു നല്കാന് കഴിഞ്ഞില്ല…
കേട്ടുകേള്‍വി പോലുമില്ലാത്ത ‘അദ്ഭുതങ്ങളായിരുന്നു’ കലൂരിലെ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നത്. വാഹന ശേഖരവും ആന്റിക് ശേഖരവും മോന്‍സന്റെ പരിവാരങ്ങളും കണ്ടപ്പോള്‍ ബംഗളൂരുവിലെ കൂടിക്കാഴ്ചയില്‍ മോന്സന് പറഞ്ഞ വസ്തുതകളെല്ലാം ശരിയാണെന്നുറപ്പിച്ചു. ടിപ്പുവിന്റെ പടവാളും കൈപ്പത്തിയും നൈസാമിന്റെ വാള്, പുരാതനവും സ്വര്ണത്തിലടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍, ആയിരം വര്‍ഷം വരെ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട മതഗ്രന്ഥങ്ങള്‍, ഛത്രപതി ശിവജി സ്വകാര്യമായി സൂക്ഷിച്ച ഭഗവത്ഗീത, ഔറംഗസേബിന്റെ മുദ്രമോതിരം തുടങ്ങി ശതകോടി മൂല്യമുള്ള വസ്തുക്കളുടെ വിപുലമായ ശേഖരമായിരുന്നു മോന്‍സന്റെ വീട്ടില്‍ കണ്ടത്. ഇതെല്ലാം നേരില്‍ കണ്ടതോടെ രത്ന വ്യാപാരിയാണെന്നു മോന്സന് പറഞ്ഞതു വിശ്വസിക്കാതെ തരമില്ലായിരുന്നു. വലിയ പുള്ളികൾ രാഷ്ട്രീയ-സിനിമ-സാമൂഹിക-വ്യവസായ രംഗത്തെ പലരും സുഹൃത്തുക്കളാണെന്നു കാണിക്കുന്ന ഫോട്ടോകളും വീഡിയോകളും മോന്സന് നിധിപോലെ സൂക്ഷിച്ചിരുന്നു. ഇവ കാട്ടിയായിരുന്നു മോന്സനെന്ന വ്യക്തി ‘ക്ലീനാണെന്ന്’ വരുത്തി തീര്‍ത്തത്. മോഹന്‍ലാല്‍, ശ്രീനിവാസന്, ബാല തുടങ്ങി സിനിമാ മേഖലയിലുള്ള പലരുമായും മോന്സന് അടുപ്പമുണ്ടന്നു മാവുങ്കല്‍ വീട്ടിലെത്തുന്നവർ വിശ്വസിച്ചുപോകും.…
Read Moreകുഞ്ഞിന്റെ മാതാവും പിതാവും ജോലിക്ക് പോകുമ്പോള്‍ അയാള്‍ എത്തും..! മൂന്നരവയസുകാരിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റില്‍
കോഴിക്കോട് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമത്തിനെതിരേ സര്‍ക്കാരും വിവിധ സംഘടനകളും രംഗത്തെത്തുമ്പോഴും കണ്ണില്ലാത്ത ക്രൂരത തുടരുന്നു. കോഴിക്കോട് പന്നിയങ്കര പോലീസ് പരിധിയിലാണ് മൂന്നരവയസുകാരിക്ക് ബന്ധുവില്‍ നിന്ന് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന്റെ മാതാവ് പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിയുന്നത്. ബന്ധുവായ യുവാവ് നേരത്തെയും പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവും പിതാവും ജോലിക്ക് പോവുന്നവരാണ്. ഈ സമയത്താണ് ബന്ധു വീട്ടിലെത്തി കുഞ്ഞിനെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോക്സോ ആക്ട് പ്രകാരമാണ് യുവാവിനെതിരേ പോലീസ് കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.
Read Moreശിരസറ്റമൃതദേഹം ആരുടേത്…? പഞ്ചായത്ത് വൈസ് പ്രസിഡന്റായ ജസി ജോസ് പറയുന്നത് ഇങ്ങനെ…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശിരസറ്റ പുരുഷ മൃതദേഹം ആരുടേതെന്ന് കണ്ടെത്താൻ കഴിയുന്നില്ല. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്, പ്ലാപ്പള്ളി, മുക്കുളം എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മരണമടഞ്ഞവരുടെ ലിസ്റ്റിൽപ്പെട്ട പ്ലാപ്പള്ളി ആറ്റുചാലിൽ ജോമിയുടെ മകൻ അലൻ(13)ന്റെ മൃതദേഹം എന്നു പറഞ്ഞാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ മുണ്ടക്കയം പോലീസ് ഞായറാഴ്ച മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനായി ടേബിളിൽ കിടത്തിയപ്പോഴാണ് ശിരസറ്റ മൃതദേഹം 13 കാരന്റേതല്ലന്നു ഫോറൻസിക് വിഭാഗം ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം അലന്റെതല്ലെന്നുള്ള വിവരം പോലീസിനേയും ബന്ധുക്കളേയും അറിയിച്ചശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം 5.30ന് കൂട്ടിക്കൽ താളുങ്കൽ ഭാഗത്തുനിന്ന് ലഭിച്ച മൃതദേഹ ഭാഗങ്ങൾ അലന്റെതാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഡിഎൻഎ പരിശോധന നടത്തിയ ശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതർ പറയുന്നു. ഇതോടെ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന…
Read More