കറുകച്ചാൽ: കറുകച്ചാലിൽ ഇന്നലെയുണ്ടായ അപകടം കാറ് ഓവർടേക്ക് ചെയ്യുന്നതിനിടെ. ഇന്നലെ വൈകുന്നേരം 4.20നു ചന്പക്കരയ്ക്കു സമീപം തൈപ്പറന്പിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. കാറോടിച്ച കോട്ടയം മുട്ടന്പലം കാഞ്ഞിരക്കാട്ട് പി.കെ. പുരുഷോത്തമൻ നായരുടെ മകൻ ശ്രീജിത്ത് (34), കോതനല്ലൂർ ചന്ദ്രികാഭവനിൽ പുരുഷോത്തമൻ നായർ (65) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ രാധാകൃഷ്ണൻ (54), കൃഷ്ണകുമാർ (54), മാന്നാർ സ്വദേശി വിജയകുമാർ (66) എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ശ്രീജിത്തിന്റെ മാതൃസഹോദരന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം റാന്നിയിൽ നിന്നും കോട്ടയത്തേക്കു മടങ്ങുന്പോഴായിരുന്നു അപകടം. മുന്പിൽ പോയ കാറുകളെ മറികടക്കുന്നതിനിടയിൽ ഇവർ സഞ്ചരിച്ച കാർ മല്ലപ്പള്ളിയിലേക്കുപോയ സ്വകാര്യ ബസിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. കാറിനുള്ളിൽ കുടങ്ങിയ ഇവരെ…
Read MoreDay: October 19, 2021
നരസിംഹ മന്നാടിയാര്‍ ആകേണ്ടിയിരുന്നത് മോഹന്‍ലാല്‍ ! ആ റോള്‍ മമ്മൂട്ടിയിലെത്തിയ കഥ പറഞ്ഞ് രചയിതാവ്…
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കിയ ചിത്രമാണ് ധ്രുവം ചിത്രം പുറത്തിറങ്ങിയത് 1993ല്‍ ആയിരുന്നു. മലയാളികള്‍ എക്കാലവും കാണുന്ന ചിത്രങ്ങളിലൊന്നാണിത്. ചിത്രം സാമ്പത്തികമായും വന്‍വിജയമായി. ഇപ്പോഴും ടെലിവിഷനിലൂടെയും മറ്റും നിരവധി ആളുകളാണ് ഈ ചിത്രം കാണുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായിരുന്നു ഇത്.സുരേഷ് ഗോപി, ജയറാം തുടങ്ങിയ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. എസ്എന്‍ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എകെ സാജന് ആയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഈ സിനിമ ഉണ്ടായത് കഥ അദ്ദേഹം തുറന്നു പറയുകയാണ്. ധ്രുവം എന്ന സിനിമ മനസ്സില്‍ ഉണ്ടായിരുന്നപ്പോള്‍ അതിലെ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിന് അധികം പ്രാധാന്യം ഇല്ലായിരുന്നു ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രം ശരിക്കും ആരാച്ചാര്‍ ആയിരുന്നു. ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, മോഹന്‍ലാലിനോട് പറഞ്ഞിരുന്നു , അന്ന് ഈ കഥ…
Read Moreഭര്‍ത്താവിന്റെ അമ്മ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു, അച്ഛന് പെരുമാറിയിരുന്നത് വൃത്തികെട്ട രീതിയില്‍! സുനിഷയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ; കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടൽ
കണ്ണൂർ: പയ്യന്നൂർ കോറോത്തെ സുനിഷയുടേത് കൊലപാതകമെന്ന ആരോപണവുമായി സുനിഷയുടെ അമ്മയും ബന്ധുക്കളും. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചത് ഒത്തുകളിമൂലമാണെന്നുമാണ് ആരോപണം. നീതിനിഷേധത്തിനെതിരേ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിച്ചതായും ബന്ധുക്കൾ കണ്ണൂർ പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 12നായിരുന്നു സുനിഷയുടെയും വിജീഷിന്റെയും പ്രണയവിവാഹം. ഇത് സുനിഷയുടെ മാതാപിതാക്കളെ പോലും അറിയിച്ചിരുന്നില്ല. വിവാഹത്തിനുശേഷം ഭർതൃവീട്ടിൽ നിരന്തര പീഡനമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവും ഭർത്താവിന്റെ അമ്മയും അച്ഛനും ചേർന്നാണ് പീഡിപ്പിച്ചത്. നിരന്തരം പീഡനം അനുഭവിക്കുന്നതായി സുനിഷ സ്വന്തം വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു. തെളിവായി ഫോൺ സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പ് കൈയിലുണ്ട്. മാനസികവും ശാരീരികവുമായ പീഡനം നടന്നിരുന്നു. സ്വന്തം വീട്ടിൽ ഫോൺ ചെയ്യുന്നതു തടയാൻ സുനിഷയുടെ മൊബൈൽ ഫോൺ ഭർത്താവിന്റെ അമ്മ നിലത്തെറിഞ്ഞ് പൊട്ടിച്ചു. അച്ഛൻ വൃത്തികെട്ട രീതിയിലാണ് സുനിഷയോട് പെരുമാറിയിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.…
Read Moreഎലിപ്പനിക്കെതിരേ ജാഗ്രത ; വെള്ളത്തിലിറങ്ങുന്നവര്‍ ഉറപ്പായും ഡോക്സിസൈക്ലിന്‍ കഴിക്കുക
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്. ആരൊക്കെ ഡോക്സിസൈക്ലിൻ കഴിക്കണം?വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്. ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. എന്താണ് എലിപ്പനി?ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. രോഗാണുവാഹകരയായ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍…
Read Moreഓംഹ്രീം തലമാറട്ടെ…അല്ലിത് ! സ്ലിം ബ്യൂട്ടിയായതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണപ്രഭ; വീഡിയോ കാണാം…
മലയാളികളുടെ പ്രിയനടിയാണ് കൃഷ്ണപ്രഭ. മലയാള സിനിമാരംഗത്ത് സജീവമായ നടി സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമെങ്കിലും പിന്നീട് സീരിയസായ കഥാപാത്രങ്ങളിലും തിളങ്ങാന്‍ താരത്തിനായി. കുറച്ചു സീനുകളില്‍ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിര്‍ത്തുന്നത്. ഈ അടുത്തിടെ കൃഷ്ണ പ്രഭയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. തടി കുറച്ച് സ്ലിമായി, ഗംഭീര മേക്കോവറില്‍ ആയിരുന്നു കൃഷ്ണപ്രഭയുടെ ഈ ഫോട്ടോഷൂട്ട്. വളരെ മികച്ച ശാരീരിക മാറ്റമാണ് ഈ ചിത്രങ്ങളില്‍ കൃഷ്ണപ്രഭയില്‍ കാണാന്‍ സാധിച്ചത്. ഈ മാറ്റത്തിനു പിന്നിലെ രഹസ്യമായിരുന്നു പലര്‍ക്കും അറിയേണ്ടത്. വര്‍ക്ക് ഔട്ടും കൃത്യമായ ഡയറ്റ് പ്ലാനുമാണ് ആ രഹസ്യത്തിനു പിന്നിലെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. ഏതായാലും ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തി കൊണ്ടുള്ള വീഡിയോ പങ്കു വെച്ചിരിക്കുകയാണ് കൃഷ്ണ പ്രഭ. തന്റെ…
Read Moreആറു കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; തുടരന്വേഷണ ഏജൻസിയെ സംബന്ധിച്ച് അവ്യക്തത
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ തുടരന്വേഷണം നടത്തുന്ന അന്വേഷണ ഏജൻസിയെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. നൈജീരിയൻ സ്വദേശിനികളായ കാനെ സിംപോ ജൂലി (21), ഇഫോമ ക്യൂൻ അനോസി (33) എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച്ച നെടുമ്പാശേരിയിൽ പിടിയിലായത്. എമിഗ്രേഷൻ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം (ഡിആർഐ) അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ തുടരന്വേഷണം സാധാരണയായി നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ ഈ കേസ് ഇതുവരെ നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. മയക്കുമരുന്ന് കേസിൽ തുടരന്വേഷണം നടത്താൻ ഡിആർഐയ്ക്ക് പരിമിതിയുണ്ട്. കേസ് നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറിയാൽ മാത്രമേ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കാൻ സാധിക്കുകയുള്ളു.
Read Moreപ്രതികളും യുവതിയും തമ്മില്‍ നേരത്തെ പരിചയമുണ്ടോ? യുവതിയെ അടുത്ത ഫ്ളാറ്റിലെ യുവാക്കൾ പീഡിപ്പിച്ചെന്നു പരാതി, ദുരൂഹത
കോഴിക്കോട്: ഫ്ളാറ്റില്‍വച്ചു യുവതിയെ രണ്ടു പേര് ചേര്‍ന്നു പീഡിപ്പിച്ചതായി പരാതി. പാലാഴിയിലെ ഫ്്ളാറ്റില്‍ താമസിക്കുന്ന 30 വയസുള്ള യുവതിയാണ് പീഡനത്തിനിരയായത്. രണ്ടു ദിവസം മുമ്പാണ് സംഭവം. സംഭവത്തില്‍ പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയും ഭര്‍ത്താവും കുഞ്ഞുമാണ് ഫ്ളാറ്റില്‍ താമസിക്കുന്നത്. അതിക്രമിച്ചു കയറിയ തൊട്ടടുത്ത ഫ്ളാറ്റിലെ യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികള്‍ നേരത്തെയും പല കേസുകളിലും ഉള്‍പ്പെട്ടതാണെന്നാണ് പോലീസ് പറയുന്നത്. പ്രതികളും യുവതിയും തമ്മില്‍ നേരത്തെ പരിചയമുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്. വയനാട് സ്വദേശിയായ 25 വയസുകാരനാണ് യുവതിയെ വിവാഹം ചെയ്തത്. ഇവരെക്കുറിച്ചും പോലീസ് വിശദമായി പരിശോധിച്ചു. സംഭവത്തിനു പിന്നില്‍ ചില ദുരൂഹതകളുള്ളതായും പോലീസ് പറഞ്ഞു.
Read Moreപഠിച്ച കള്ളികൾ! ഇംഗ്ലീഷ് അറിയില്ലെന്ന് ആഫ്രിക്കൻ യുവതികൾ; ദുരൂഹത നീക്കാന്‍ ഡിആര്‍ഐ; അന്വേഷണ സംഘം വെട്ടിലാകും
കോഴിക്കോട് : സംസ്ഥാനത്തു വിദേശ ലഹരിമാഫിയ പിടിമുറുക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു വ്യാപകമായി ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍, ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു സാധിക്കുന്നില്ല. രണ്ടു കേസുകൾ അടുത്തിടെ രണ്ടു കേസുകളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്. ഇതിനു പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നെടുമ്പാശേരി വഴിയും കരിപ്പൂര്‍ വിമാനത്താവളം വഴിയുമായിരുന്നു കോടികള്‍ വില മതിക്കുന്ന ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കൊക്കെയ്നുമായി നെടുമ്പാശേരിയില്‍ പിടിയിലായ യുവതിയും കരിപ്പൂരില്‍ ഹെറോയിനുമായെത്തിയ യുവതിയും ഒരേ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണോയെന്ന സംശയമാണ് ഡിആര്ഐയ്ക്കുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു കേരളം വഴി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു മയക്കുമരുന്ന് വ്യാപകമായി എത്തിക്കാന്‍ പദ്ധതിയിട്ട സംഘത്തിലെ കാരിയര്‍മാരാണ് രണ്ടു യുവതികളെന്ന സംശയത്തിലാണ് അന്വേഷണസംഘം. അതേസമയം ആരുടെ നിര്‍ദേശാനുസരണമാണ് ഇവര്‍ കേരളത്തിലെത്തിയതെന്നത്…
Read Moreവീട് നിറയെ വരച്ചിട്ട ചിത്രം; മനംകവർന്ന് ബിനുവിന്റെ ചിത്രവീട്
പുൽപ്പള്ളി: വീട് നിറയെ വരച്ചിട്ട ചിത്രങ്ങളാൽ അതിഥികളുടെ മനം കവരുകയാണ് പുൽപ്പള്ളിയിലെ കേളക്കവല മങ്ങാരത്ത് എം.ടി. ബിനു എന്ന ബിനൂസ് പുൽപ്പള്ളിയുടെ ചിത്രവീട്. വീടിന്റെ ഉമ്മറത്ത് നേരത്തെയുണ്ടായിരുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാറ്റിവരച്ചതോടെ പ്രകൃതിരമണീയതാൽ നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ ബിനൂസിന്റെ വീട്. മലമുഴക്കി വേഴാന്പൽ, മയിൽ, മെക്കാവോ അടക്കമുള്ള പക്ഷികളാണ് വീടിന്റെ പുറംകാഴ്ച. സ്വീകരണമുറിയിൽ ഇല്ലിക്കാടുകൾക്കിടയിലെ ഒറ്റയാനും പൂമരങ്ങളും ഒറ്റമരവും പക്ഷികളുമെല്ലാമാണ് വിസ്മയക്കാഴ്ച. പ്രാർഥനാമുറിയിൽ യേശുക്രിസ്തുവിന്റെ രൂപവും വരച്ചിട്ടിട്ടുണ്ട്. വീട് നിറയെ ചിത്രങ്ങൾ നിറഞ്ഞ ബിനുവിന്റെ വീടിനെ ചിത്രവീട് എന്നാണ് നാട്ടുകാർ പേരിട്ടിരിക്കുന്നത്. നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ ബിനുവിന് ഒരു പതിറ്റാണ്ട് മുന്‍പ് തോന്നിയ ആശയമാണ് ഇപ്പോൾ ചിത്രവീടിലെത്തി നിൽക്കുന്നത്. വീട് പണിത് കഴിഞ്ഞപ്പോൾ അത് തന്റെ വീടാണെന്ന് മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടിയായിരുന്നു ചിത്രം വരച്ചുതുടങ്ങിയത് പിന്നീട് വരച്ച് വരച്ച് വീടൊന്നാകെ…
Read Moreമകളെ അത്യാവശ്യം ക്ലീനിംഗും കുക്കിംഗും ചെയ്യിക്കാറുണ്ട്, വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതല്ലേ ! നടി മുക്തയുടെ പരാമര്‍ശം സ്ത്രീവിരുദ്ധമെന്ന് ആരോപിച്ച് പരാതി…
അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്. ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന രീതിയില്‍ അവതരിപ്പിക്കുന്നു എന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇപ്പോഴിതാ ഇതേ പ്രോഗ്രാം വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ 404-ാം എപ്പിസോഡില്‍ പ്രശസ്ത നടി മുക്ത നടത്തിയ പരാമര്‍ശങ്ങളിലാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. തന്റെ മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം താന്‍ ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു. സ്വന്തം മകളെ അടുത്ത് ഇരുത്തി കൊണ്ട് തന്നെയാണ് മുക്ത അത് പറയുന്നത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ് എന്നും അതുകഴിഞ്ഞാല്‍ നമ്മള് വീട്ടമ്മയാണെന്നും പറയുന്ന മുക്ത, ഭാവിയില്‍ തന്റെ മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും അതുകൊണ്ട് ഇപ്പോഴേ ജോലി ചെയ്ത് പഠിക്കണമെന്നും പറയുന്നു. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ ഈ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍…
Read More