തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. തീയേറ്റർ ഉടമകളുട യോഗത്തിലാണ് ധാരണയായത്. മൾട്ടിപ്ലക്സുകൾ അടക്കം തുറക്കാനാണ് തീരുമാനം. തീയേറ്ററുകൾ മാനദണ്ഡങ്ങൾ പാലിച്ചുതുറക്കാൻ നേരത്തെ സർക്കാർ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25 മുതൽ തുറക്കാനാണ് ഇപ്പോൾ തീരുമാനം. ഇതിനു മുന്നോടിയായി തിയേറ്റർ ഉടമകളുടെ സംഘം 22ന് സർക്കാരുമായി ചർച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തിൽ അന്തിമ ധാരണയാകും. നിരവധി സിനിമകളാണ് തിയേറ്ററിൽ എത്താനായി കാത്തിരിക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ അടക്കം തിയേറ്ററിൽ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകൾ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവർത്തകരും. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ്…
Read MoreDay: October 19, 2021
ഇപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ; മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാള്‍ തന്നെ ആവണം; മനസ് തുറന്ന് മീരനന്ദൻ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്. അഭിനയത്തില്‍ നിന്ന് മാറി റേഡിയോ ജോക്കിയായി കഴിയുകയാണ് നടിയിപ്പോള്‍. ദുബായിലെ ആര്‍ജെ ആയി പ്രവര്‍ത്തിക്കുന്ന മീരയുടെ ഫോട്ടോഷൂട്ടാണ് സ്ഥിരം തരംഗമാവാറുള്ളത്. ലേശം ഹോട്ട് ലുക്കിലെത്തുന്ന ചിത്രങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും വരാറുണ്ട്. അത്തരക്കാര്‍ക്ക് നടി തന്നെ മറുപടി പറയുകയും ചെയ്യും.ഇപ്പോഴിതാ മീര നന്ദന്റെ വിവാഹം എന്നായിരിക്കുമെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. മിക്കപ്പോഴും നടിയോടു ചോദിക്കുന്നതാണ് വിവാഹമെന്നാണെന്ന്. എന്നാല്‍ അതൊക്കെ നടക്കുമ്പോള്‍ നടന്നോളുമെന്നാണ് മീര നന്ദന് പറയുന്നത്. നവംബര്‍ വരുമ്പോള്‍ പത്ത് മുപ്പത് വയസിന് മുകളിലായില്ലേ. ഇനി എന്നാണ് കല്യാണം എന്ന ചോദ്യമാണ് അവതാരകന് ചോദിച്ചത്. ഞാനിങ്ങനെ സന്തോഷമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ എന്ന ചോദ്യമായിരിക്കും സാധാരണ ഗതിയില്‍ ഞാന്‍ പറയുക. അത്രയേ ഉള്ളു. കല്യാണമൊക്കെ സമയമാവുമ്പോള്‍ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേര് ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടില്‍…
Read Moreവീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ വിമാനക്കൂലി ചോദിച്ചു വാങ്ങി ! കൂടാതെ അഞ്ചു ലക്ഷം രൂപയും ആവശ്യപ്പെട്ടു;എഎസ്ഐയ്ക്ക് സസ്പെന്ഷന്…
വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഉത്തരേന്ത്യക്കാരായ മാതാപിതാക്കളില്‍നിന്നു വിമാനയാത്രാക്കൂലി ചോദിച്ചു വാങ്ങിയ സംഭവം കേരള മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനായ എസ്എസ്ഐയെ സസ്പെന്‍ഡ് ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എറണാകുളം നോര്‍ത്ത് എ.എസ്.ഐ. വിനോദ് കൃഷ്ണയെയാണു സസ്പെന്‍ഡ് ചെയ്തത്. വിമാനക്കൂലിക്കൊപ്പം അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആണ്മക്കളെ കേസില്‍ കുടുക്കിയെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. കേസൊതുക്കാന്‍ ഡല്‍ഹി സ്വദേശിയായ പ്രതി സുബൈറിന്റെ ബന്ധുക്കള്‍ പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. രണ്ടു പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്കു കടത്തികൊണ്ടു പോകുകയും ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ ഡല്‍ഹി പോലീസ് രണ്ടു പേരെയാണു പിടികൂടിയത്. ഇവരില്‍ ഒരാളെ നോര്‍ത്ത് പോലീസ് കേസില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയനായ എ.എസ്.ഐ. വിനോദ് കൃഷ്ണയെ എ.ആര്. ക്യാമ്പിലേക്കു സ്ഥലം മാറ്റിയിരുന്നു. ഹൈക്കോടതി ഇടപെടലുണ്ടായിട്ടുള്ള സംഭവത്തില്‍ ബാലാവകാശ…
Read More‘റൂം എല്ലാം റിവര്‍’ ആയിട്ടും ‘റൂം ഫോര്‍ ദി റിവര്‍’ പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല ! പ്രളയം മറികടക്കാന്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡില്‍ പോയി പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ജനങ്ങള്‍…
2018ലെ മഹാപ്രളയത്തിനു ശേഷം ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയതായിരുന്നു നെതര്‍ലന്‍ഡ് യാത്ര. താഴ്ന്നു കിടക്കുന്ന പ്രദേശമായ നെതര്‍ലന്‍ഡ് എങ്ങനെയാണ് പ്രളയത്തെ അതിജീവിക്കുക എന്ന് പഠിക്കാനാണ് പിണറായിയും സംഘവും നെതര്‍ലന്‍ഡിലെത്തിയത്. അവിടെ ചെന്ന് പ്രളയത്തെ അതിജീവിക്കാന്‍ സഹായകമായ ‘റൂം ഫോര്‍ ദി റിവര്‍’ എന്ന സാങ്കേതിക വിദ്യയും പിണറായി പഠിച്ചെടുത്തു. എന്നാല്‍ നെതര്‍ലന്‍ഡില്‍ നിന്ന് തിരികെയെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ച് പഠിച്ച വിദ്യ നടപ്പാക്കാന്‍ മുഖ്യമന്ത്രിയ്ക്കായിട്ടില്ല. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്കാന് കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ ക്രമക്കേടും വിവാദവുമാണ് ഇത്രയും കാലതാമസത്തിന്…
Read Moreബാഹുബലിയിൽ പ്രഭാസ് സൂപ്പർ സ്റ്റാർ ആയിരുന്നില്ലെന്ന് വിനയൻ
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ. പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സുപ്പർസ്റ്റാർ ആയത്. താരമൂല്യത്തിന്റെ പേരിൽ മുൻകൂർ ചില ലിമിറ്റഡ് ബിസിനസ് നടക്കുമെന്നല്ലാതെ സിനിമ അത്യാകർഷകം ആയാലേ വമ്പൻ ബിസിനസും പേരും ലഭിക്കൂ. ആയിരക്കണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും വമ്പൻ സെറ്റുകളും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ഒക്കെ പങ്കെടുക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ്. -വിനയൻ
Read Moreമമ്മൂക്ക പറഞ്ഞു, നസീർ സംക്രാന്തിക്ക് ആ വേഷം നിർത്തേണ്ടിവന്നു
പോത്തൻവാവയുടെ ഷൂട്ട് കൊച്ചിയിൽ നടക്കുന്നു. ഒരു പ്രോഗ്രാമിനായി ഞങ്ങൾ ഷൂട്ടു നടക്കുന്ന ഹോട്ടലില്‍ എത്തി. ഒപ്പമുള്ള കോട്ടയം സോമരാജിനും ഷാജോണിനും മമ്മൂക്കയെ നന്നായറിയാം. അവർ അദ്ദേഹത്തെ കാണാൻ പോയപ്പോ ഞാനും ചെന്നു. ഞെട്ടിച്ചു കൊണ്ട് മമ്മൂക്ക എന്നെയും തിരിച്ചറിഞ്ഞു. നിന്റെ പേര് നസീറെന്നല്ലേ, എന്തിനാണ് സ്കിറ്റിൽ പെൺവേഷം മാത്രം കെട്ടുന്നത്. അതു മാത്രം ചെയ്തിട്ട് എന്താ കാര്യം. ആരാ നിന്നെ കൊണ്ട് ഇതു ചെയ്യിക്കുന്നത്? കുറേ ചോദ്യങ്ങൾ. ഞാൻ അടുത്തു നിൽക്കുന്ന ഷാജോണിനെ നോക്കി. ട്രൂപ്പിൽ നിന്ന് ഒരു നടി പോവുന്ന സങ്കടം അവന്റെ മുഖത്ത് അപ്പോഴേ തെളിഞ്ഞു. മമ്മൂക്കയ്ക്ക് കാര്യം മനസിലായി. ഷാജോണൊക്കെ പലതും പറയും. അതു കേട്ട് ഈ വേഷം മാത്രം കളിച്ചിരുന്നാൽ അവിടെ നിന്നു പോകും. സ്ത്രീ വേഷം അന്നു നിർത്തി.-നസീർ സംക്രാന്തി
Read Moreആര്യൻ പുറത്തിറങ്ങുന്നതുവരെ മന്നത്തിൽ മധുരം വിളമ്പരുത്..! നിർദേശിച്ച് ഗൗരി ഖാൻ; ഷാരൂഖ് ഖാന്റെ കുടുംബം കടുത്ത നിരാശയില്‍
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ഇതുവരെ ജാമ്യം ലഭിക്കാത്തതിൽ ഷാരൂഖ് ഖാന്റെ കുടുംബം കടുത്ത നിരാശയിലെന്ന് റിപ്പോർട്ടുകൾ. ആര്യനെ ജയിലിൽനിന്ന് മോചിപ്പിക്കുന്നതുവരെ മന്നത്തിൽ മധുരം വിളമ്പരുതെന്ന് ഗൗരി ഖാൻ ജീവനക്കാർക്ക് നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീപാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്നാണ് ഷാരൂഖും കുടുംബവും പ്രതീക്ഷിക്കുന്നത്. ആര്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഷാരൂഖ് പുറംലോകവുമായി തീരെ ബന്ധം പുലർത്തുന്നില്ല. വീട്ടിൽതന്നെ അദ്ദേഹം കഴിഞ്ഞു കൂടുകയാണെന്നും ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. ഈ മാസം മൂന്നിനാണ് എൻസിബി ആര്യനെ അറസ്റ്റ് ചെയ്തത്.
Read Moreഇടുക്കി അണക്കെട്ടിനു ഷട്ടറുകൾ ഏഴ്! അടിയന്തരമായി തുറക്കാവുന്ന അഞ്ചു ഷട്ടറുകൾക്കു പുറമേ രണ്ടു ഷട്ടറുകൾകൂടിയുണ്ട്; ഏഴും തുറന്നാൽ…
കട്ടപ്പന: ഇടുക്കി ചെറുതോണി അണക്കെട്ടിന് ഷട്ടറുകൾ ഏഴ്. അടിയന്തരമായി തുറക്കാവുന്ന അഞ്ചു ഷട്ടറുകൾക്കു പുറമേ രണ്ടു ഷട്ടറുകൾകൂടി ചെറുതോണി അണക്കെട്ടിനുണ്ട്. ഏഴു ഷട്ടറുകളും തുറന്നാൽ കേരളത്തിന്റെ ഭാവി പ്രവചനാതീതമാകും. ജലാശയത്തിന്റെ അടിത്തട്ടോടു ചേർന്നാണ് (റിവർ ബഡ് ലവൽ) രണ്ടു ഷട്ടറുകൾ ഉള്ളത്. വെർട്ടിക്കൽ ഗേറ്റ് എന്നാണ് ഇതിനു പറയുന്നത്. ആദ്യത്തെ അഞ്ചു ഷട്ടറുകൾ റേഡിയൽ ഗേറ്റുകളാണ്. 30 അടി ഉയരവും 40 അടി വീതിയുമാണ് റേഡിയൽ ഗേറ്റിനുള്ളത്. ഇത് 30 അടിവരെ ഉയർത്താം. റേഡിയൽ ഗേറ്റുകൾ സമുദ്രനിരപ്പിൽനിന്നും 2370 അടി ഉയരത്തിലാണ്. റേഡിയൽ ഗേറ്റുകൾ തുറന്നാൽ ഡാമിന്റെ 2370 അടിക്കുമുകളിലുള്ള വെള്ളമേ പുറത്തേക്കൊഴുകൂ. പുതിയ ഡാമുകളുടെ ഉയരം സമുദ്രനിരപ്പിൽനിന്നാണു കണക്കാക്കുന്നത്. ഡാമുകൾ തമ്മിലുള്ള താരതമ്യത്തിനാണ് സമുദ്രനിരപ്പിൽനിന്നുള്ള ഏകീകൃത അളവ് മാനദണ്ഡമാക്കിയത്. സമുദ്രനിരപ്പിൽനിന്നും 2407 അടിയാണ് ഇടുക്കി ഡാമിന്റെ ഉയരം. തറയിൽനിന്ന് 547 അടി. വെർട്ടിക്കൽ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്…
Read Moreജയിലിൽ കിടന്നപ്പോൾ പുതിയൊരു ശീലം ഉണ്ടായതായി ശാലു മേനോൻ
ജയില്‍ ജീവിതത്തിന് ശേഷം ജീവിതത്തില്‍ ഒരു ഈശ്വരവിശ്വാസി ആയിരുന്ന താന്‍ എല്ലാ മതത്തിലും വിശ്വസിക്കാനും എല്ലാ ദൈവങ്ങളെയും പ്രാര്‍ഥിക്കാനും തുടങ്ങി. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച ജയില്‍ എന്ന ലോകത്തേക്ക് ഞാന്‍ കടന്നുചെന്നതില്‍ പിന്നെ എനിക്ക് ലഭിച്ച ഒരു പാഠവും അതുതന്നെയാണ് . 41 ദിവസം ജയിലുകളില്‍ കിടന്ന എനിക്ക് എല്ലാ മതങ്ങളും എല്ലാ ദൈവങ്ങളും ഒരു പോലെ തോന്നി. നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കണമെന്ന വാശി മാത്രമായിരുന്നു അവിടെ ക്കിടന്ന ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പിന്നെ ഞാന്‍ എന്തിനു വിഷമിക്കണം.എന്നാല്‍, എല്ലാം നേടിയെടുക്കണം എന്ന ആഗ്രഹത്തിന് പുറത്ത് ജയിലില്‍ നിന്നിറങ്ങിയ പിറ്റേദിവസം നൃത്തത്തിന്റെ ലോകത്തേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. -ശാലു മേനോൻ
Read Moreപഴ്സ് നഷ്ടപ്പെട്ടിട്ടും സമയത്ത് ഭക്ഷണം എത്തിച്ച് ഡെലിവറി ബോയി; അഭിനന്ദന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
പഴ്സ് നഷ്ടപ്പെട്ടിട്ടും ഭക്ഷണം എത്തിക്കാന്‍ വന്ന സൊമാറ്റോ ഡെലിവറി ബോയിയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. മാധ്യമപ്രവര്‍ത്തകനായ സച്ചിന് കല്ബാഗാണ് കുറിപ്പ് ട്വിറ്ററിൽ പങ്കുവച്ചത്. മനീഷ് ഭാഗേലുറാം ഗുപ്ത എന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവില്‍ നിന്നുണ്ടായ അനുഭവമാണ് പങ്കുവച്ചത്. ”എന്റെ ഭാര്യ ഞങ്ങളുടെ വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. റൈഡറുടെ മാപ്പ് ഡെലിവറി ചെയ്യാന്‍ 10 മിനിറ്റ് കാണിച്ചിരുന്നു. പക്ഷെ 30 മിനിറ്റു കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതായപ്പോള്‍ ഡെലിവറി എക്സിക്യൂട്ടീവിനെ വിളിച്ചപ്പോഴാണ് അയാളുടെ പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പക്ഷേ അഞ്ച് മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കുമെന്നാണ് അയാൾ അറിയിച്ചത്. ഭക്ഷണം എത്തിക്കാതെ തിരികെ പോകാന്‍ ഭാര്യ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിച്ചു. വൈകാതെ ഓര്‍ഡറുമായി വരികയും ചെയ്തു. രാത്രി 10.15 ഓടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.…
Read More