അഗളി : പുതൂർ പഞ്ചായത്തിൽ ഇടവാണി ഭാഗത്തു നിന്നും മൂന്നുകിലോമീറ്റർ വനാന്തർ ഭാഗത്ത് കൃഷിചെയ്തിരുന്ന 373 കഞ്ചാവ് ചെടികൾ വനപാലകർ കണ്ടെത്തി നശിപ്പിച്ചു. പുതൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. മനോജിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് റൈഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.ഒരുമാസം വളർച്ചയുള്ള കഞ്ചാവു ചെടികളാണ് കണ്ടെത്തിയതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. കാട്ടരുവിയുടെ സമീപത്തായി പത്തു സെന്റോളം സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ തടങ്ങളിലായിരുന്നു കഞ്ചാവ് കൃഷി. ചെടികൾക്ക് പ്രയോഗിക്കുന്നതിനായി വച്ചിരുന്ന രാസവളവും മറ്റു വസ്തുക്കളും കണ്ടെത്തി നശിപ്പിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഫോറസ്റ്റ് അധികൃതർ പറഞ്ഞു.ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ. മനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെ.ജിനു, വാച്ചർമാരായ മല്ലീശ്വരൻ, സതീഷ്, രംഗൻ, മുരുകൻ, കാളിമുത്തു, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Read MoreDay: October 19, 2021
ഒരു ചായയ്ക്ക് 1,000 രൂപ, ഒരു കിലോ തേയിലയ്ക്ക് 75,000 രൂപ! ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ…
ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ. 1000 രൂപയാണ് ഒരു കപ്പ് ചായയുടെ വില! നൽകുന്ന പണത്തിനുള്ള മൂല്യം ചായയ്ക്കുമുണ്ടെന്നാണ് കഫേയുടെ അവകാശവാദം. രാജ്യത്തെ ഏറ്റവും വിലയേറിയ തേയില ഉപയോഗിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. “ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ’ എന്ന് വിളിക്കപ്പെടുന്ന തേയിലയാണ് നിലോഫർ കഫേ ചായയ്ക്കായി ഉപയോഗിക്കുന്നത്. കിലോയ്ക്ക് 75,000 രൂപയാണ് ഈ തേയിലയുടെ വില. പാല് ചേർക്കാതെയാണ് ഈ ചായ ഉണ്ടാക്കുന്നത്. സുഗന്ധത്തിനു പേരുകേട്ട അസമിലെ മൈജൻ ഗോൾഡൻ ടിപ്സ് രാജ്യത്തെ ഏറ്റവും ചെലവേറിയ തേയില ഇനങ്ങളിൽ ഒന്നാണ്. 2019 ൽ ഗുവാഹത്തി ടീ ലേല കേന്ദ്രത്തിൽ ഒരു കിലോഗ്രാമിന് 70,000 രൂപയ്ക്ക് വിറ്റ് ഇവ റിക്കാർഡ് ഇട്ടിരുന്നു.
Read Moreഡോക്ടർ ആദ്യം എന്റെ കണ്ണുകൾ പരിശോധിക്കാൻ തുടങ്ങി, പിന്നെ പതിയെപ്പതിയെ..! ഒരു ഡോക്ടറും തയ്യൽക്കാരനും മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി
ഒരു ഡോക്ടറിൽ നിന്നും തയ്യൽക്കാരനിൽ നിന്നും നേരിടേണ്ടി വന്ന തുറന്നു പറഞ്ഞ് നടി നീന ഗുപ്ത. “ഡോക്ടർ ആദ്യം എന്റെ കണ്ണുകൾ പരിശോധിക്കാൻ തുടങ്ങി. എന്നാൽ പതിയെപ്പതിയെ അദ്ദേഹം കണ്ണുമായി ബന്ധമില്ലാത്ത മറ്റു ശരീരഭാഗങ്ങളും പരിശോധിക്കാൻ ആരംഭിച്ചു. ഞാൻ ആകെ ഭയപ്പെട്ടു. വീട്ടിലെ ഒരു മൂലയിലിരുന്ന് ഞാൻ കരഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അമ്മയോട് പറയാൻ എനിക്ക് പേടിയായിരുന്നു. ഇതേ ഡോക്ടറിൽ നിന്ന് പല തവണ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു തയ്യൽക്കാരനിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചും ആത്മകഥയിൽ നീന ഗുപ്ത തുറന്നെഴുതിയിട്ടുണ്ട്. വസ്ത്രം തയ്ക്കാൻ വേണ്ട അളവെടുക്കുമ്പോൾ മോശമായ രീതിയിൽ അയാൾ തന്നെ സ്പർശിച്ചിരുന്നതായി അവർ പറയുന്നു. ഈ സംഭവത്തിന് ശേഷം അവിടേയ്ക്ക് പല തവണ പോകാൻ നിർബന്ധിതയായി എന്നും അവർ എഴുതി. “കാരണം, എനിക്ക് മറ്റൊരു ചോയ്സ്…
Read Moreജയദീപ് സെബാസ്റ്റ്യന്‍ പണി ചോദിച്ചു വാങ്ങിയത് തന്നെ ! കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചെയ്തി നീതികരിക്കാനാവാത്തതെന്ന് ദൃക്സാക്ഷികള്‍…
ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആര്.ടി.സി. ബസ് കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടിരുന്നു. വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സസ്പെന്ഷന്. ഇതിന് പിന്നാലെ തബല കൊട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ജയദീപ് സസ്പെന്‍ഷനില്‍ പ്രതിഷേധം അറിയിച്ചത്. മുങ്ങിയ കെഎസ്ആര്‍ടിസിയില്‍ നിന്നും ജീവന് പണയം വച്ച് ആളുകളെ രക്ഷിച്ച തന്നെ സസ്പെന്‍ഡ് ചെയ്തുവെന്നായിരുന്നു ജയദീപിന്റെ അവകാശ വാദം. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജയദീപ് സര്‍ക്കാരിന്റെ ക്രൂരതയ്ക്കിരയായി എന്ന രീതിയിലായി പ്രചരണം. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരുമ്പോള്‍ കഥ ആകെ മാറുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത വെള്ളക്കെട്ടിലേക്ക് മനപൂര്‍വം ജയദീപ് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍…
Read Moreമഴയത്ത് ചോർന്നൊലിക്കുന്നു; തളികകല്ല് ആദിവാസി കോളനിയിലെ വീടു നിർമാണം അശാസ്ത്രീയമെന്നു പരാതികൾ
മംഗലംഡാം: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് വനത്തിനകത്ത് തളികകല്ല് ആദിവാസി കോളനിയിൽ നടന്നുവരുന്ന വീട് നിർമാണം മതിയായ സുരക്ഷയോടെയല്ലെന്ന പരാതിയുമായി കോളനിക്കാർ.വാർപ്പു കഴിഞ്ഞ വീടുകൾ ചോർന്നൊലിക്കുന്ന സ്ഥിതിയാണെന്ന് ഊരുമൂപ്പൻ നാരായണൻ പറഞ്ഞു. ഇക്കാര്യം വീട് നിർമ്മാണം നടത്തുന്ന നിർമ്മിതി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.മൂപ്പൻ നാരായണൻ, തങ്കമണി എന്നിവരുടെ വീടുകൾക്ക് ചുമർ വഴി നല്ല ചേർച്ചയാണ്. ലിന്റൽ വാർപ്പിലെ വിള്ളലുകൾ വഴിയാണ് വെള്ളം വീടിനുള്ളിൽ എത്തുന്നത്. 40 വീടുകളാണ് കോളനിയിൽ പണിയുന്നത്. ഇതിൽ 32 വീടുകളുടെ വാർപ്പ് കഴിഞ്ഞിട്ടുണ്ട്. അഞ്ചു വീടുകളുടെ പണികൾ നടന്നുവരികയാണ്. മൂന്നു വീടുകൾ കോളനിക്ക് അടുത്തുതന്നെ പപ്പടപാറ ഭാഗത്ത് നിർമ്മിക്കാനാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ പണി തുടങ്ങിയിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ വീടുകളുടെ നിർമ്മാണം ഇടക്കിടെ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തണമെന്നാണ് കോളനിക്കാർ ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ പത്തുവർഷംമുന്പ് വീടുകൾ നിർമ്മിച്ച മട്ടിൽ ഒന്നോ രണ്ടോ വർഷത്തിനുളളിൽ വീടുകളെല്ലാം തകരുന്ന…
Read Moreമഴ കനക്കുമ്പോഴും ഭാരതപ്പുഴ ഇരുകര മുട്ടുമ്പോഴും പട്ടാമ്പിക്കാർക്ക് ഉള്ളിൽ തീ..!
ഷൊർണൂർ: മഴ കനക്കുന്പോഴും ഭാരതപ്പുഴ ഇരുകര മുട്ടി ഒഴുകുന്പോഴും പട്ടാന്പിക്കാർക്ക് ഉള്ളിൽ തീയ്യാണ്. ബലക്ഷയം നേരിടുന്ന പാലത്തിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ കഴിഞ്ഞു പണി. ഇനിയുമൊരു വെള്ളപാച്ചിലിൽ പാലം മൂടിയാൽ അതിനെ അതിജീവിക്കാൻ പാലത്തിന് കരുത്തില്ലന്ന് പട്ടാന്പിക്കാർക്കറിയാം. പട്ടാന്പിയിൽ പുതിയ പാലം എന്ന് വരുമെന്ന് ഉന്നത ജനപ്രതിനിധിക്ക് പോലും അറിയാത്ത സ്ഥിതിയാണ്. അധികൃതർക്കും മിണ്ടാട്ടമില്ല. ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാന്പിയിൽ പുതിയപാലം നിർമിക്കുന്നതിനുള്ള നടപടികൾ ഒന്നുമായിട്ടില്ലന്നതാണ് സത്യം. സർവേ നടപടികൾ പോലും പൂർത്തിയാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ പാലം യാഥാർത്ഥ്യമാവാൻ ഇനിയും കാലമേറെ കഴിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളെത്തുടർന്ന് പുതിയ പരിഷ്കരണങ്ങൾ നടത്തേണ്ടതിനാലാണ് നടപടികൾ വൈകുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. പുതിയപാലത്തിനായുള്ള പഠനനടപടികൾ തുടരുകയാണെന്നും അധികൃതർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചകൾ തുടരുന്നുവെന്നാണ് പൊതുമരാമത്ത് വകുപ്പധികൃർ പറയുന്നത്. എന്നാൽ ചർച്ചകൾ അവസാനിപ്പിച്ച് പാലം നിർമ്മാണം എന്ന്…
Read Moreമണ്‍തിട്ട ഇടിഞ്ഞു മരിച്ചാലും ദുരിതാശ്വാസ ക്യാന്പിലേക്കില്ല..! കീരേലിമലക്കാർ കലിപ്പിൽ
കാക്കനാട്: കിടപ്പാടത്തിന് മുകളില്‍ എതുനിമിഷവും നിലംപൊത്താവുന്ന വിധം ഉയര്‍ന്നു നില്ക്കുന്ന മണ്‍തിട്ട ഇടിഞ്ഞുവീണ് മരിച്ചാലും ദുരിതാശ്വാസ ക്യാന്പിലേക്കില്ലെന്നു കീരേലിമല 21 സെന്റ് കോളനിയിലെ കുടുംബങ്ങള്‍. സുരക്ഷ കണക്കിലെടുത്ത് മഴ മാറുന്നതുവരെ മാറ്റി താമസിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം കോളനിക്കാര്‍ അംഗീകരിച്ചില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ ഈ നിലപാട് സ്വീകരിച്ചതോടെ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാതെ അധികൃതര്‍ വെട്ടിലായി. 30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത കുഴിയിലാണു കോളനിയിലെ 21 നിര്‍ധന കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഭീതിയോടെ കഴിയുന്നത്. പുനരധിവാസത്തിന് ഭൂമി കണ്ടെത്തിയെന്ന പ്രഖ്യാപനമല്ലാതെ പ്രശ്നത്തിന് പരിഹരം ഇതുവരെയുണ്ടായിട്ടില്ല. ഇത്തവണത്തെ മഴക്കാലത്തും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പതിവ് നടപടി സ്വീകരിക്കാന്‍ അധികൃതർ ശ്രമിക്കുന്നതാണ് കോളനിവാസികളുടെ പ്രതിഷേധത്തിനു കാരണം. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം. കോളനി നിവാസികളുടെ ജീവന് ഭീഷണിയായി ഉയര്‍ന്നു നില്ക്കുന്ന മണ്‍തിട്ടയുടെ ഒരു ഭാഗം കഴിഞ്ഞ കാലവർഷത്തിൽ…
Read Moreപാറമടയിലെ മരത്തിൽ ഞാന്‍..! കാണാതായ യുവതിക്കായി പാറമടയിൽ തെരച്ചിൽ; അവശനിലയിൽ മറ്റൊരിടത്ത് കണ്ടെത്തി
പെരുമ്പാവൂർ: പാറമടയിലെ മരത്തിൽ ആത്മഹ്യ ചെയ്യുന്നതായി കാണിച്ച് കുറിപ്പെഴുതിയ യുവതിക്കായി മടയിലെ കയത്തിൽ ഫയർഫോഴ്സിന്റെ തെരച്ചിൽ. മണിക്കൂറുകൾക്കുശേഷം സമീപ പ്രദേശത്തെ താമസമില്ലാത്ത വീടിനടുത്ത് അവശനിലയിൽ കണ്ടെത്തിയ യുവതിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങൂർ വക്കുവള്ളിയിലെ പാറമടയ്ക്ക് സമീപം നിൽക്കുന്ന പുളിമരത്തിൽ ആത്മഹത്യ ചെയ്യുന്നതായി കത്തെഴുതിയ വേങ്ങൂർ സ്വദേശിനിയായ യുവതിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇവിടെ തെരഞ്ഞിട്ടു കാണാതായതോടെ ഇവർ പാറമടയിൽ ചാടിയേക്കാം എന്ന അനുമാനത്തിലെത്തുകയായിരുന്നു. തുടർന്ന് ഒരേക്കർ വിസ്തീർണവും 150 അടി താഴ്ചയും നിറയെ വെള്ളവുമുള്ള പാറമടയിൽ പെരുമ്പാവൂർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനയുടെ മുങ്ങൽ വിദഗ്ധരായ കെ.ബി. ബിജുമോൻ, കെ.എൻ. ബിജു, കെ.കെ. രാജു, ഷാജി ജോസഫ്, വി.എം. ഷാജി എന്നിവർ ഒരു മണിക്കൂർ തെരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താനായില്ല. വീണ്ടും സമീപ പ്രദേശത്തെ റബർ തോട്ടത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ താമസമില്ലാത്ത വീടിനടുത്ത് യുവതിയെ…
Read Moreകെഎസ്ആർടിസി ബസിൽ വച്ച് വിദ്യാർഥിനിയോട് മോശം പെരുമാറ്റം; പെൺകുട്ടി ബഹളം വച്ചതോടെ പ്രതിയെ പിടിച്ചു വച്ച് യാത്രക്കാർ
കൊരട്ടി: ബസ് യാത്രക്കിടെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ വിരുതനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇടപ്പിള്ളി കർത്തനാട്ട് വീട്ടിൽ സിംസണെ(40)യാണു കൊരട്ടി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചേർത്തലയിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആലുവയിൽ നിന്നും കയറിയ പ്രതി അങ്കമാലിയിൽ നിന്നും കയറിയ വിദ്യാർഥിനിയെ ശല്യപ്പെടുത്തുകയായിരുന്നു. ചിറങ്ങരയിൽവച്ച് ശല്യം രൂക്ഷമായതോടെ വിദ്യാർഥിനി ബഹളംവച്ചു. തുടർന്നു യാത്രക്കാർ പ്രതിയെ പിടിച്ചുവയ്ക്കുകയും കൊരട്ടി പോലീസിനു കൈമാറുകയുമായിരുന്നു.
Read Moreതുറക്കാനൊരുങ്ങി സ്കൂളുകൾ; വിപുലമായ തയാറെടുപ്പുകൾ
തൃശൂർ: നവംബർ ഒന്നിനു സ് കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ഒരു വിദ്യാലയത്തിന് ഒരു ആരോഗ്യപ്രവർത്തകന്റെ സേവനം ഉറപ്പുവരുത്താൻ ജി ല്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മുന്നൊരുക്ക യോഗത്തിൽ തീരുമാനിച്ചു. വിദ്യാലയത്തിലെ കുടിവെള്ളം അണുവിമുക്തമാക്കാനുള്ള ചുമതലയും അടുക്കളശുചീകരണം, ഭക്ഷണവിതരണം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുന്നതിൽ ആരോഗ്യം, ഭക്ഷ്യം, തദ്ദേശസ്വയംഭരണം, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകൾ കൂടി സഹകരിക്കും. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ ലഭ്യമാക്കാൻ കെഎഎസ്സിഎല്ലുമായി ചർച്ച ചെയ്യാനും യോഗത്തിൽ ധാരണയായി. സ്കൂളുകളുടെ ഫിറ്റ്നസ് കർശനമാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗം ആവശ്യമെങ്കിൽ കൂടുതൽ പരിശോധന നടത്തും. വിദ്യാലയങ്ങളുടെ വാഹനപരിശോധന, തിരക്കേറിയ റോഡുകളിൽ അധികവാഹനങ്ങൾ മുതലായ കാര്യങ്ങളിൽ ഗതാഗത വകുപ്പുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും. വിദ്യാലയം ശുചിയാക്കൽ നടപടികൾ 27നുള്ളിൽ പൂർത്തിയാകും. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളി, വിദ്യാർഥി, യുവജന, അധ്യാപക…
Read More