തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് സിനിമ “മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയറ്റർ റിലീസില്ല. ഒടിടിയിൽ സിനിമ റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തിയറ്റർ റിലീസ് മുടങ്ങിയത്. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തിയറ്റര്‍ ഉടമകളും ആന്റണി പെരുമ്പാവൂരും തയാറാകാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു. ആമസോൺ പ്രൈമിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 100 കോടിക്കടുത്ത് ചെലവഴിച്ച് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്. രണ്ട് വർഷംകൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. 2020 മാർച്ച് 26–ന് ആദ്യം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. ആന്റണി പെരുമ്പാവൂർ ഫിയോക്കിൽ നിന്നും രാജിവച്ചു കൊച്ചി: തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. സംഘടനാ അധ്യക്ഷനായ ദിലീപിന് ആന്റണി പെരുമ്പാവൂർ രാജി കൈമാറി. മോഹൻലാൽ ചിത്രം…
Read MoreDay: October 30, 2021
പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് രണ്ടു വിദ്യാർഥികൾ മരിച്ചു! സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു…
കൊല്ലം: വാക്കനാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് രണ്ടു വിദ്യാർഥികൾ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. ഇരുവരും കരിക്കോട് ടികെഎം എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ്. നെടുമൺകാവ് കൽച്ചിറ പള്ളിക്ക് സമീപമായിരുന്നു അപകടം. സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു. പാലക്കാട് വിളയൂർ ചിറക്കൽ പാടശേഖരത്തിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. പൂളക്കപ്പറമ്പിൽ അബൂബക്കർ (64) ആണ് മരിച്ചത്. പൊട്ടിവീണ കമ്പിയിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് പോലീസ് നിഗമനം.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ..? വ്യാജ കോളുകളിൽ വട്ടം കറങ്ങി മുക്കം ഫയർഫോഴ്സ്; സംഭവങ്ങള്‍ ഇങ്ങനെയൊക്കെ…
മുക്കം: വ്യാജ കോളുകളിൽ വട്ടം കറങ്ങി മുക്കം ഫയർഫോഴ്സ്. തെറ്റായ സന്ദേശം നൽകി കബളിപ്പിച്ചയാൾക്കെതിരെ മുക്കം ഫയർഫോഴ്സ് മുക്കം പൊലിസിന് പരാതി നൽകി. മുക്കം സ്റ്റേഷൻ ഓഫിസർ ഷംസുദ്ധീൻ മുക്കം പൊലിസ് ഇൻസ്പെക്ടർക്കാണ് പരാതി നൽകിയത്. ഓമശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലെ വേനപ്പാറയിൽ കടയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപടർന്നതായും ഒരാൾ കടയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്നതായും 9946391937 എന്ന മൊബൈൽ നമ്പറിൽ നിന്ന് ഷാജഹാൻ എന്നയാൾ വ്യാഴാഴ്ച രാത്രിയോടെ പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽ വിളിച്ചറിയിക്കുകയായിരുന്നു. സംഭവം നടന്നത് മുക്കം അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിലായതിനാൽ പെരിന്തൽമണ്ണയിൽ നിന്ന് വിവരം മുക്കം നിലയത്തിലേക്ക് കൈമാറുകയായിരുന്നു. പ്രസ്തുത നമ്പറിലേക്ക് മുക്കം അഗ്നിരക്ഷാ സേന തിരിച്ചുവിളിച്ചപ്പോഴും സംഭവം ശരിയാണെന്നും ഒരാൾ കുടുങ്ങിക്കിടക്കുകയാണെന്നും സേന ഉടൻ സ്ഥലത്തെത്തി രക്ഷപ്പെടുത്തണമെന്നുമുള്ള വിവരമാണ് ലഭിച്ചത്. ഉടൻതന്നെ രാത്രി 10.40ഓടെ സർവ സന്നാഹവുമായി മുക്കം അഗ്നിരക്ഷാ…
Read Moreവളര്‍ത്തു മീന്‍ നല്‍കാം, വാ..! നാലു കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമം; കൊലക്കേസില്‍ കുറ്റവിമുക്തനായ യുവാവിന്റെ പങ്ക് അന്വേഷിക്കുന്നു
കോഴിക്കോട്: വളര്‍ത്തു മീന്‍ നല്‍കാമെന്ന് പറഞ്ഞു കുറ്റിച്ചിറയിലെ രണ്ടിടത്തു നിന്നായി നാലു കുട്ടികളെ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ച പരാതിയില്‍ കുപ്രസിദ്ദ കൊലക്കേസില്‍ കുറ്റവിമുക്തനായ യുവാവിന്റെ പങ്ക് അന്വേഷിക്കുന്നു. കുട്ടികളും നാട്ടുകാരും നല്കിയ വിവരത്തെ തുടര്‍ന്നാണ് യുവാവിന്റെ പങ്ക് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സൈക്കിളിലെത്തിയ യുവാവ് ട്യൂഷന് ക്ലാസിലേക്ക് പോകുന്ന കുട്ടികളെയാണ് വളര്‍ത്തു മീന്‍ നല്‍കാമെന്ന് പറഞ്ഞ് ഗുജറാത്തി സ്ട്രീറ്റിലേക്ക് കൊണ്ടുപോയതായി പറയുന്നത്. ഈ സമയം സൈക്കിളില്‍ വരികയായിരുന്ന മറ്റൊരു കുട്ടിയേയും ഒപ്പം കൂട്ടി. ഗുജറാത്തി സ്ട്രീറ്റില്‍ എത്തിയിട്ടും മീനിനെ കാണിച്ചു കൊടുക്കാത്തതിനാല്‍ രണ്ടു കുട്ടികള്‍ ട്യൂഷന് ക്ലാസിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഇവിടെ നിന്ന രണ്ട് കുട്ടികളെ പിടിച്ചുവയ്ക്കാന്‍ നോക്കിയപ്പോള്‍ കുതറി ഓടുകയായിരുന്നു. അതേസമയം യുവാവ് വന്ന സൈക്കിള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുക്കുകയും ചെയ്തു. കൊലക്കേസില്‍ നേരത്തെ പ്രതിചേര്‍ക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി…
Read More10 കിലോയിലേറേ തൂക്കം, രണ്ട് മീറ്ററോളം നീളം..! കപ്പയുടെ മറ്റൊരു അവതാരപ്പിറവി..
കടുത്തുരുത്തി: പുരയിടത്തില്‍ നട്ട കപ്പപറിച്ചപ്പോള് കിട്ടിയത് 10 കിലേയിലേറേ തൂക്കം വരുന്ന കിഴങ്ങ്. കിഴങ്ങിന്റെ നീളമാകട്ടെ ഏതാണ്ട് രണ്ട് മീറ്ററോളം വരും. കോതനല്ലൂര്‍ തെങ്ങുംപള്ളി പറമ്പില്‍ ജെയിന് തോമസിന്റെ പുരയിടത്തില്‍ നിന്നാണ് ഇത്രയും വലിപ്പുമുള്ള കിഴങ്ങ് ലഭിച്ചത്. ഇന്നലെ രാവിലെ ജെയിന്റെ ഭാര്യ ഷൈനി വീട്ടാവശ്യത്തിനായി കപ്പയുടെ ചുവട് മാന്തി ഒരു കിഴങ്ങ് എടുക്കാന്‍ നോക്കിയപ്പോളാണ് ഇത്രയും നീളവും തൂക്കവുമുള്ള കപ്പ ലഭിച്ചത്. ഈ കിഴങ്ങ് ലഭിച്ച കപ്പയുടെ ചുവട്ടില്‍ ഇനിയും കിഴങ്ങുണ്ടെന്നും ഷൈനി പറഞ്ഞു. വീട്ടാവശ്യത്തിനായി പുരയിടത്തില്‍ നട്ട 20 ചുവട് കപ്പയിലാണ് ഇത്രയും വലിയ കിഴങ്ങ് ലഭിച്ചത്. ബന്ധുവീട്ടില്‍ നിന്നു കൊണ്ടുവന്ന കമ്പാണ് കുഴിച്ചിട്ടതെന്നും ക്വിന്റല്‍ കപ്പയാണിതെന്നും ഷൈനി പറഞ്ഞു. കോവിഡ് കാലമായതിനാല്‍ ഒരു വളപ്രയോഗവും കപ്പയ്ക്കായി നടത്തിയിട്ടില്ലെന്നും രണ്ട് തെങ്ങുകളുടെ ഇടയിലായി നട്ട കപ്പയില്‍ നിന്നാണ് ഈ കിഴങ്ങ് ലഭിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു.
Read Moreആദ്യ സംഭവമല്ല! ചേര്‍ത്തലയില്‍ വീണ്ടും സ്ത്രീക്ക് നേരെ ആക്രമണം; ഇത്തവണ ഇരയായത് വനിതാ പോലീസ് ഓഫീസര്‍
ചേര്‍ത്തല: ചേര്‍ത്തലയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമം തുടര്‍കഥയാകുന്നു. കഴിഞ്ഞദിവസം ആരോഗ്യപ്രവര്‍ത്തകയെ സ്കൂട്ടര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനുപിന്നാലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കുനേരെയും അക്രമം ഉണ്ടായി. പട്ടണക്കാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നഗരസഭ 25-ാം വാര്‍ഡ് അറക്കത്തറവെളി ചന്ദ്രബാബുവിന്റെ ഭാര്യ അജിതകുമാരിക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ദേശീയ പാതയില്‍ ചേര്‍ത്തല റെയില്വേസ്റ്റേഷനുസമീപമായിരുന്നു സംഭവം. പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോരുകയായിരുന്നു ഇവര്‍. മാല പൊട്ടിക്കാൻ ശ്രമം ദേശീയപാതയിലൂടെ വരുമ്പോള്‍ അജിതകുമാരിയെ പിന്തുടര്ന്ന് ഒരു ബൈക്കും ഉണ്ടായിരുന്നു. ചേര്‍ത്തല റെയില്‍വേസ്റ്റേഷനു സമീപം എത്തിയപ്പോള്‍ സമീപമുള്ള പച്ചക്കറികടയില്‍ നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനുവേണ്ടി സ്കൂട്ടറിന്റെ സ്പീഡ് കുറച്ചപ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിയന്ത്രണം കൈവിടാതെ അക്രമിയുടെ നീക്കത്തെ ചെറുത്തതോടെ മാല സംരക്ഷിക്കാനായി. എന്നാല്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. റെയില്വേസ്റ്റേഷനുപരിസരമുള്ള ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമകാരികള്‍…
Read Moreസജീവന് ഓട്ടോറിക്ഷയില്‍ തോട്ടപ്പള്ളിയില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്..! അമ്പലപ്പുഴ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ഭാര്യ; വിശദീകരണം തേടി ഹൈക്കോടതി
അമ്പലപ്പുഴ: സിപിഎം ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായ സജീവന്റെ തിരോധാനത്തില്‍ പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി . തോട്ടപ്പള്ളി പൊരിയൊന്റെ പറമ്പില്‍ സജീവനെ കാണാതായ സംഭവത്തില്‍ അമ്പലപ്പുഴ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യ സജിത സമര്‍പ്പിച്ച ഹേബിയസ് കോർപ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ശാസ്ത്രീയമായ അന്വേഷണം നടക്കുന്നില്ലെന്നും സിപിഎം വിഭാഗീയതയുടെ ഭാഗമാണോ എന്നും സംശയിക്കുന്നതായും അതുകൊണ്ട് കോടതി ഇടപെടണമെന്നും പരാതിക്കാരിക്കുവേണ്ടി അഡ്വ വി പ്രവീണ്‍ കോടതിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെയാണ് ഉത്തരവിട്ടത്. ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് അമ്പലപ്പുഴ സി ഐ, ജില്ലാ പോലീസ് മേധാവി, ഡി ജി പി, ചീഫ് സെക്രട്ടറി എന്നിവരോട് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ 29 മുതലാണ്സിപിഎം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ചു കമ്മിറ്റി അംഗം കൂടിയായ സജീവനെ കാണാതാകുന്നത്. സിപിഎം ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന് തൊട്ടടുത്ത ദിവസമാണ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനെ കാണാതാകുന്നത്.…
Read Moreയുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവതിയെ രക്ഷപ്പെടുത്തിയത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികള്‍; യുവാവ് അറസ്റ്റിൽ
എടക്കര: ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കൻ ശ്രമിച്ചയാൾ എടക്കര പോലീസിന്റെ പിടിയിലായി. മൂത്തേടം മരത്തിൽ കടവ് കുറ്റന്പശേരി ഷണ്‍മുഖദാസിനെയാണ് (38) എടക്കര പോലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത്ലാൽ അറസ്റ്റ് ചെയ്തത്. മൂത്തേടം മരത്തിൻകടവിലെ നാൽപ്പതുകാരിയെയാണ് ഇയാൾ കഴിഞ്ഞ ദിവസം അപമാനിക്കാൻ ശ്രമിച്ചത്. യുവതി ജോലി കഴിഞ്ഞു മടങ്ങവേ പിന്നിലൂടെയെത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു. തുടർന്നു സമീപത്തെ കമുകിൻ തോട്ടത്തിലേക്കു വലിച്ചിഴക്കവെ യുവതി കുതറിമാറി. യുവതിയുടെ ശബ്ദം കേട്ടു സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ പ്രതി ഓടി മറയുകയായിരുന്നു. കമുകിൻ തോട്ടത്തിനു സമീപം ആൾ താമസമില്ലാത്ത സ്ഥലത്ത് വച്ചാണ് പീഡനശ്രമം. ഇയാൾ ക്രിമിനൽ സ്വഭാവമുള്ള ആളാണെന്നും ഇതിനു മുന്‍പും ഇത്തരം സംഭവങ്ങൾ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തടഞ്ഞുവയ്ക്കൽ, കടന്നാക്രമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ പോലീസ്…
Read Moreമരിച്ച 14 കാരന് എങ്ങനെ പേവിഷബാധയേറ്റു ? വായില്‍നിന്നു നുരയും പതയും വന്നു, നാട്ടുകാര്‍ നോക്കിനില്‍ക്കെ നായ ചത്തു; പ്രദേശം ഭീതിയില്‍
ചേര്‍ത്തല: പേവിഷബാധയേറ്റ് 14 കാരന് മരിച്ച അര്‍ത്തുങ്കലില്‍ സ്കൂള്‍ വളപ്പില്‍ ദുരൂഹസാഹചര്യത്തില്‍ നായ ചത്ത നിലയിൽ. വായില്‍നിന്നു നുരയും പതയും വന്നാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് നായ ചത്തത്. മരിച്ച 14 കാരന് എങ്ങനെ പേവിഷബാധയേറ്റതെന്നു കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഈ സംഭവത്തോടെ പ്രദേശം ഭീതിയിലായിരിക്കുകയാണ്. നായയെ ആരെങ്കിലും വളര്ത്തിയിരുന്നതാണോയെന്നു കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നായയുടെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യാനും പരിശോധനകള്‍ക്കുമായി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 16നു അര്‍ത്തുങ്കല്‍ സ്രാമ്പിക്കല്‍ രാജേഷിന്റെ മകന് നിര്‍മല്‍ രാജേഷ് (14) പേവിഷബാധയെ തുടര്‍ന്നു ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനകളിലാണ് പേവിഷബാധയെന്നു കണ്ടെത്തിയത്. അതേസമയം വീട്ടില്‍ വളര്‍ത്തിയിരുന്ന നായയ്ക്കു പേവിഷബാധയില്ലെന്നും കണ്ടെത്തിരുന്നു. പേവിഷബാധയുടെ ഉറവിടം എവിടെയെന്നുള്ള അധികൃതരുടെ പരിശോധനയ്ക്കിടയിലാണ് പുതിയ സംഭവം. സ്കൂളില്‍ കിടന്നു ചത്ത പട്ടിക്കു പേവിഷബാധയേറ്റിട്ടുണ്ടെന്നാണ് ലക്ഷണങ്ങളില്നിന്നുള്ള പ്രാഥമിക നിഗമനം. ഇതോടെ ചത്ത നായവഴി മറ്റു…
Read Moreഅജിത്തിനെതിരായ പരാമര്‍ശം ! മന്ത്രി സജി ചെറിയാനെതിരേ പോലീസില്‍ പരാതി നല്കി അനുപമ…
അനുപമയുടെ കുട്ടിയെ ദത്തു നല്കിയ സംഭവത്തില്‍ അജിത്തിനെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരേ പൊലീസില്‍ പരാതി നല്കി അനുപമ. പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് ഇരുവരും നേരിട്ടെത്തി പരാതി സമര്‍പ്പിച്ചത്. സ്ത്രീ മുന്നേറ്റത്തിനു വേണ്ടി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്ത്രീകളുടെ നാടകകളരി കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക,’ എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്. അനുപമയുടെയും അജിത്തിന്റെയും…
Read More