ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത

കോവിഡ് 19 എന്ന പേരിനേക്കാളും ഭയപ്പെടുത്തുന്ന മറ്റൊരു പേരാണ് നാം ഇപ്പോൾ കേട്ടുവരുന്ന ഒമിക്രോൻ അഥവാ സൂപ്പർ മ്യൂട്ടന്‍റ് കോവിഡ് 19(Super Mutant Covid19) എന്നത്. ഒമിക്രോൺഇന്ത്യൻ വകഭേദത്ത ഡെൽറ്റ (Delta) എന്നും യുകെ വകഭേദത്തെ ആൽഫ (Alpha) എന്നും ലോകാരോഗ്യ സംഘടന സൂചിപ്പിച്ചപ്പോൾ സാംസ്കാരികപരമായി ഒരുപാട് മുദ്രകുത്തലുകൾ ഉണ്ടാവാൻ ഇടയായി. അതിനാൽ ഗ്രീക്ക് അക്ഷരമാലയിലെ 15 ാം അക്ഷരമായ Omicron എന്ന പദം ഈ വകഭേദത്തിനായി സൂചിപ്പിക്കുന്നു. B.1.1.529 എന്ന ഈ വകഭേദം ഗൗട്ടെണ്ട് പ്രവിശ്യ, ജോഹന്നാസ്ബർഗ് സൗത്ത് ആഫ്രിക്കയിൽ നിന്ന് 2021 നവംബർ 24നാണ് കണ്ടെത്തിയത്. ജനിതക കോഡിലെ മാറ്റങ്ങൾഒരു വൈറസിന്‍റെ ജനിതക കോഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ/Mutation ആണ് ഇതിനെ വകഭേദം/പുതിയ ഒരു variant ആക്കി മാറ്റുന്നത്. VOC/Variant of Concern ആണ് Omicron ഉള്ളത്. ഈ വകഭേദങ്ങൾ കണ്ടെത്താൻ പ്രധാനമായും ആശ്രയിക്കുന്ന ഘടകങ്ങൾ…

Read More

ഇന്ത്യയിലും ഒമിക്രോൺ: ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയ രണ്ടു പേർക്ക് സ്ഥിരീകരിച്ചു; സമ്പർക്കത്തിൽ പതിനഞ്ചോളം പേർ

  ന്യൂഡൽഹി: കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് കർണാടകയിൽ എത്തിയ രണ്ടു പുരുഷൻമാർക്കാണ് രോഗം ബാധിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുവർക്കും സമ്പർക്കമുള്ള 15 ഓളം പേരെ കണ്ടെത്തിയതായും ഇവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായും കർണാടക ആരോഗ്യവകുപ്പും അറിയിച്ചു. 66, 46 വയസുള്ള പുരുഷന്മാർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 66 വയസുകാരനുമായുള്ള സമ്പർക്കത്തിലൂടെയാണ് 46 കാരന് രോഗം പിടിപെട്ടതെന്നാണ് റിപ്പോർട്ട്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല. നിലവിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും 10 പേരുടെ പരിശോധനാ ഫലം കൂടി ഉടൻ പുറത്തുവരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദമെന്ന നിയമം കാറ്റിൽ പറത്തി കെഎസ്ആർടിസിയിൽ തൊഴിലാളി ചൂഷണ പരാതി

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന് ഇന്‍റർ നാഷണൽ ലേബർ ഓർഗനൈസേഷനിൽ (ഐഎൽഒ.) പരാതി. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നിബന്ധനകൾ കാറ്റിൽ പറത്തിയാണ് തൊഴിലാളി ചൂഷണമെന്നും ഐഎൽഒ ഡയറക്ടർ ജനറലിനയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 25000 ത്തോളം ജീവനക്കാരുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ആർടിസിയിൽ നിരവധി വർഷങ്ങളായി തൊഴിലാളി ചൂഷണം നടന്നു വരികയാണ്. തൊഴിൽ സമയം കൂട്ടിയും വിശ്രമസമയം കുറച്ചും ജീവനക്കാരെ ദ്രോഹിക്കുന്നു. ഒരു ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യിക്കുന്നു. അധിക സമയം ജോലി ചെയ്യുന്നതിന് പ്രതിഫലം നല്കുന്നില്ല. തുടർച്ചയായി വിശ്രമം നൽകാതെ ഡബിൾ ഡ്യൂട്ടി ചെയ്യിക്കുന്നു. നിയമവിരുദ്ധമായ നടപടികളാണ് കെ എസ് ആർ ടി സി നടപ്പാക്കി കൊണ്ടിരിക്കുന്നത്- പരാതിയിൽ പറയുന്നു.രാജ്യത്തെ തൊഴിൽ നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് കെ എസ്…

Read More

കേരളത്തിന്‍റെ സൗന്ദര്യറാണിയെ ഇന്നറിയാം; ഫൈനല്‍ റൗണ്ടില്‍  25 മല്‍സരാര്‍ഥികൾ

കൊച്ചി: ഇംപ്രസാരിയോ മിസ് കേരള മല്‍സരത്തിന്‍റെ ഫൈനല്‍ റൗണ്ട് ഇന്നു വൈകിട്ട് ആറിന് ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. 25 മല്‍സരാര്‍ഥികളാണ് ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ചത്. കേരളീയം, ലെഹംഗ, ഗൗണ്‍ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായാണ് മല്‍സരം. ഗ്രൂമിംഗ് സെഷനുകള്‍ക്കു പിന്നാലെ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ അയ്‌സ്, മിസ് ഫോട്ടോജനിക്, മിസ് കണ്‍ജീനിയാലിറ്റി, മിസ് ടാലന്‍റഡ് എന്നിവരെ തെരഞ്ഞടുക്കും. കോവിഡിനെതുടര്‍ന്ന് ക്യു ആര്‍ കോഡ് രേഖപ്പെടുത്തിയ പാസ് ഉള്ളവര്‍ക്കു മാത്രമേ ഹാളിലേക്ക് പ്രവേശിക്കാനാവൂ. എറണാകുളം ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഇന്ന് നടക്കുന്ന മിസ് കേരള മല്‍സരത്തിന്‍റെ ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ചവര്‍ ഫോട്ടോസെഷനില്‍ പങ്കെടുത്തപ്പോള്‍.

Read More

കജോൾ പിടിച്ചില്ലായിരുന്നെങ്കിൽ… വെള്ളച്ചാട്ടത്തിനു സമീപം കാജോളുമൊത്ത് പ്രണയഗാനത്തിൽ അഭിനയിക്കുമ്പോൾ ഷാരൂഖിന്‍റെ ബാലൻസ് തെറ്റി

ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്ക് പറ്റിയിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ “ദർ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്പോഴാണ് ഷാരൂഖ് ഖാന് ആദ്യമായി പരിക്കേൽക്കുന്നത്. അപകടം സംഭവിച്ച സീനിൽ ഷാരൂഖിനൊപ്പം അഭിനയിക്കുന്നത് അനുപം ഖേർ ആണ്. മുംബൈ ഫിലിം സിറ്റിയിൽ ആയിരുന്നു ഷൂട്ടിംഗ്. ഈ രംഗത്തിൽ ഷാരൂഖ് ഖാൻ സോഫയിൽ വിശ്രമിക്കുന്ന അനുപം ഖേറിന് നേരെ ചാടണമായിരുന്നു. ഈ സീനിൽ അഭിനയിക്കാനായി ഷാരൂഖ് സോഫയിലേക്ക് ചാടിയ നിമിഷം, അനുപംഖേർ അബദ്ധത്തിൽ കാലുയർത്തിയതാണ് പ്രശ്നമായത്. അനുപം ഖേർ ബോധപൂർവം അല്ലെങ്കിലും വരുത്തിയ ഈ തെറ്റ് ഷാരൂഖിന്‍റെ മൂന്ന് വാരിയെല്ലുകൾ ഒടിച്ചു. ഷാരൂഖ് വേദനകൊണ്ട് പുളഞ്ഞു. പിന്നീട് കുറേക്കാലത്തെ വിശ്രമത്തിനുശേഷമാണ് ഷാരൂഖ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കജോൾ ഇല്ലായിരുന്നെങ്കിൽ… മറ്റൊരു ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാനെ നായിക കാജോൾ വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.…

Read More

ചെമ്പന്‍റെ വഴിയിൽ ചാക്കോച്ചന്‍റെ ഭീമൻ

ടി.ജി.ബൈജുനാഥ്അങ്കമാലി ഡയറീസിനു ശേഷം ചെന്പൻ വിനോദ് പേനയെടുക്കുന്നു. ‘തമാശ’യ്ക്കു ശേഷം അഷറഫ് ഹംസ സ്റ്റാർട്ട് ആക്്ഷൻ കട്ട് പറയുന്നു. ഒരു വഴിപ്രശ്നം തലയിലെടുത്ത് ചാക്കോച്ചൻ ഭീമനാകുന്നു! ‘കാമറയുമായി ഓടുന്ന’ ഗീരീഷ് ഗംഗാധരൻ ഭീമനൊപ്പം ആ വഴിപ്രശ്നത്തിന്‍റെ പിന്നാലെ കൂടുന്നു. തമാശ ഫെയിം ചിന്നു ചാന്ദ്നിയും വിൻസി അലോഷ്യസും മേഘയും ചാക്കോച്ചന്‍റെ നായികമാരാകുന്നു. ചെന്പനൊപ്പം ആഷിക് അബുവും റിമ കല്ലിങ്കലും കൈകോർക്കുന്പോൾ ‘ഭീമന്‍റെ വഴി’ തെളിയുകയാണ്. ‘ ഈ സിനിമയിലെ ഭീമനു മഹാഭാരതത്തിലെ ഭീമനുമായി യാതൊരു ബന്ധവുമില്ല. സ്വഭാവവും അങ്ങനെയല്ല. അത്തരം യാതൊരു ഷെയ്ഡ്സും ഈ കഥാപാത്രത്തിന് ഇല്ല. എന്‍റെ കഥാപാത്രം സഞ്ജു മറ്റുള്ളവരെ ഭീമനെന്നാണു വിളിക്കുന്നത്. മറ്റുള്ളവർ തിരിച്ച് അയാളെ വിളിക്കുന്നതും ഭീമൻ എന്നു തന്നെയാണ്. നമ്മൾ ചിലപ്പോൾ സഖാവെ എന്നു പരസ്പരം വിളിക്കുന്നതുപോലെ. ഒരു വഴിപ്രശ്നവുമായി ഭീമൻ നടക്കുന്നതുകൊണ്ടാണ് ഭീമന്‍റെ വഴി എന്നു ടൈറ്റിൽവരുന്നത്.’ –…

Read More

തീര്‍ഥാടകരുടെ എണ്ണം കൂടി വരുന്നു; ശബരിമലയില്‍ കൂടുതല്‍പേര്‍ക്ക് ദര്‍ശന സൗകര്യം; ക്രമീകരണങ്ങളായി

  ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണം കൂടി വരികയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നു. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കില്‍ അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. നീലിമല പാതയില്‍ പോലീസിനെയും ഡോക്ടര്‍മാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാവുന്നതായി അദ്ദേഹം അറിയിച്ചു. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതായി സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദ് അറിയിച്ചു. സന്നിധാനത്ത് പോലീസിന്‍റെ നേതൃത്വത്തില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ സ്ഥാപിക്കും. തീര്‍ഥാടകര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നടപ്പന്തലില്‍ മാസ്‌ക് വിതരണവും ചെയ്യുന്നു. കടകളില്‍ ജോലി ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധന പോലീസ് നടത്തും. സുരക്ഷാ പരിശോധനകൾ ഭസ്മക്കുളത്തില്‍ വെള്ളം നിറയ്ക്കാനും…

Read More

പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ നേതാക്കളെ കൈവിട്ട്  പാർട്ടി; പതിനൊന്നാം പ്രതി അറസ്റ്റിൽ

  തിരുവല്ല: പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഉടന്‍ അറസ്റ്റിലായേക്കും. ഇവരുടെ അറസ്റ്റ് വൈകുന്നതു സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ലെന്ന് സിപിഎം നേതാക്കളുടെ നിര്‍ദേശം വന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാക്കളും പ്രതികളായ കേസില്‍ പതിനൊന്നാം പ്രതി സജി എലിമണ്ണില്‍ ഇന്നലെ അറസ്റ്റിലായി.വീട്ടമ്മയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. വീട്ടമ്മയുടെ പരാതിയില്‍ കഴിഞ്ഞ ശനിയാഴ്ച സംഭവത്തില്‍ കേസെടുക്കുകയും തുടര്‍ന്ന് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിക്കാനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ഒന്നാം പ്രതി സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവ് നാസറും ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലെന്നാണ് പോലീസ് വിശദീകരണം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12…

Read More

 മക്കളെ ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടി ! അന്വേഷണത്തിനിടെ കീഴടങ്ങിയ യുവതിക്ക് പോലീസ് കൊടുത്തത് എട്ടിന്‍റെ പണി

കോഴിക്കോട് : യുവാവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതി പോലീസ് അന്വേഷണത്തിനൊടുവില്‍ കീഴടങ്ങി. കരുവിശേരി സ്വദേശിയും 13 ഉം എട്ടും വയസ് പ്രായമുള്ള കുട്ടികളുടെ അമ്മയുമായ 35 കാരിയാണ് മണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ഇക്കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മിഠായിതെരുവിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. യുവതിയും ഭര്‍ത്താവും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇതേതുടര്‍ന്ന് യുവതി മണ്ണൂരിലുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. അതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ ഒന്‍പതിന് യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി അമ്മ ഫറോക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മിസിംഗ് കേസ് രജസിറ്റര്‍ ചെയ്ത് അന്വേഷണത്തിനിടെ യുവതി മണ്ണൂരിലുള്ള യുവാവിനൊപ്പമാണ് പോയതെന്ന് ബോധ്യമായി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയിലുണ്ടെന്ന് കണ്ടെത്തി. ഫറോക്ക് പോലീസ് ചെന്നൈയില്‍ അന്വേഷിച്ചെങ്കിലും യുവതിയേയും യുവാവിനെയും കണ്ടെത്താന്‍ സാധിച്ചില്ല. പോലീസ് തിരഞ്ഞെത്തിയ വിവരം അറിഞ്ഞ യുവതി…

Read More

ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പടരും ! ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്…

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. നിലവിലെ പഠനങ്ങള്‍ നല്‍കുന്ന സൂചന ഇതാണെന്നാണ് വിദഗ്ധ സമിതി പറയുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി കേരള സര്‍ക്കാരിന് മുന്നിയിപ്പ് നല്‍കി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും സമിതി നിര്‍ദേശിച്ചു. ഒമിക്രോണിന് അതി തീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മൂന്നാം ഡോസ് വാക്‌സിന്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിദ്ധ്യമുള്ള സമിതികളില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും സമിതി ശുപാര്‍ശ…

Read More