സ്വന്തം ലേഖികകൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതി സൈജു എം. തങ്കച്ചനെതിരേ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു.മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം കേസുകൾ എടുത്തിട്ടുള്ളത്. ഫോര്‍ട്ടുകൊച്ചി, പനങ്ങാട്, മരട്, എറണാകുളം സൗത്ത്, ഇടുക്കി വെള്ളത്തൂവല്‍ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുവീതവും ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര എന്നിവിടങ്ങളില്‍ രണ്ടു കേസുകള്‍ വീതവുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഡി കാര്ഉടമയ്ക്കെതിരേയും കേസ്ഓടിച്ചിരുന്ന ഓഡി കാറിന്റെ ഉടമ തൃശൂര്‍ സ്വദേശി ഫെബി ജോണിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസെടുത്തു. സൈജുവിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍. ഇടുക്കി വെള്ളത്തൂവലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഇയാള്‍ സൈജുവിനൊപ്പം പങ്കെടുത്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സൈജുവിന്റെയും ഫെബിയുടേയും സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കാക്കനാട്ട് ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടിയില്‍ ഒരു വനിത ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതായും…
Read MoreDay: December 2, 2021
രാത്രിയില്‍ വീടുകളിലെത്തി ശബ്ദമുണ്ടാക്കി പേടിപ്പിക്കും,വളർത്തു മൃഗങ്ങളെ ഉപദ്രവിക്കൽ; പുറത്തിറങ്ങാൻ ഭയന്ന് കടുത്തുരുത്തിക്കാർ
കടുത്തുരുത്തി: എഴുമാന്തുരുത്ത്, പുലിത്തുരുത്ത് മേഖലകളില്‍ രാത്രിയില്‍ വീടുകളിലെത്തി അക്രമവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവായി. കുറുവ സംഘത്തിന്റെ പശ്ചാത്തലത്തില്‍ ജനം ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ തദേശീയനായ പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ രാത്രിയില്‍ തിരച്ചില്‍ ശക്തമായി നടന്ന ദിവസവും വീടുകളില്‍ ശല്യമുണ്ടായതോടെ നാട്ടുകാരും ഭയത്തിലാണ്. വീടുകളിലെ പൈപ്പ് തുറന്ന് വെള്ളം ഒഴുക്കി കളയുക, വിത്യസ്ത രീതിയില്‍ ഒച്ചയുണ്ടാക്കി ഭയപ്പെടുത്തുക, വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികളാണ് ഉണ്ടായിരിക്കുന്നത്. തറേവീട്ടില് ബാലന്റെ വീടിനു പുറകിലെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടത്തി. വീട്ടുകാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. ഇതിനിടെ ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു. അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ മോഷണങ്ങളില്‍ അപകടകാരികളായ കുറുവ മോഷണസംഘമാണെയെന്ന തരത്തില്‍ പ്രചരണം ഉണ്ടായതോടെ ജനങ്ങള്‍ക്കിടെയില്‍ ഭയവും പരിഭ്രാന്തിയും വര്‍ധിച്ചിരിക്കുകയാണ്.
Read Moreആരാണ് ആ വനിതാ ഡോക്ടര്‍ ? സൈജുവിന്റെ മൊബൈലില്‍ പീഡനദൃശ്യങ്ങള്‍ക്കൊപ്പം നീലച്ചിത്രങ്ങളും എംഡിഎംഎ സ്പ്ലിറ്റ് വീഡിയോയും…
മിസ് കേരളാ വിജയികളുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ സൈജു തങ്കച്ചന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സൈജുവിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് സൈജുവിന്റെ സുഹൃത്തും സൈജു മോഡലുകളെ പിന്തുടരാന് ഉപയോഗിച്ച ഔഡി കാറിന്റെ ഉടമയുമായ ഫെബി ജോണിനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഫെബിയുടെ സുഹൃത്തുക്കള്‍ക്കായിട്ടാണ് സൈജു പാര്‍ട്ടികള്‍ ഒരുക്കിയിരുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍നിന്ന് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ പൊലീസിനു ലഭിച്ചിരുന്നു. രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള ലൈംഗിക പീഡനത്തിന്റെയും അന്‍പതിലധികം വീഡിയോകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഫോണിലെ ഫോള്‍ഡറില്‍ 2020 മേയ് 26 എന്ന തീയതിയിലുള്ള രണ്ടു വിഡിയോകള്‍ നീലച്ചിത്രങ്ങളാണ്. മറ്റു വിഡിയോകളില്‍ ഒന്നില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ജെഫിന് സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹഷീഷ് ഓയില്‍ ഉപയോഗിക്കുന്ന വിഡിയോയാണ്. മറ്റു രണ്ടു വീഡിയോകള്‍…
Read Moreമതവികാരം വ്രണപ്പെടുത്തി മുദാവാക്യം: തലശേരിയിൽ 20 ബിജെപി പ്രവർത്തകർക്കെതിരെ കേസ്
തലശേരി: കെ.ടി. ജയകൃഷ്ണൻ ബലിദാൻ ദിനാചരണത്തോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ച 20 ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തലശേരി ടൗൺ പോലീസ് കേസെടുത്തു. പ്രതികൾക്കായി ശിവപുരം, പടുപാറ പ്രദേശങ്ങളിൽ ഇന്ന് രാവിലെ അഞ്ച് വരെ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. മോഹൻലാൽ നായകനായ മരക്കാർ സിനിമയുടെ ഫാൻസ് ഷോ കാണാൻ പ്രതികൾ നഗരത്തിലെ തിയേറ്ററിലുണ്ടെന്ന വിവരത്തെ തുടർന്ന് പുലർച്ചെ നാലിന് പോലീസ് നഗരത്തിലെ തിയറ്റർ വളഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായില്ല. പുലർച്ചെ മൂന്നര മണിക്കാണ് മരക്കാറിന്റെ ഫാൻസ് ഷോ ആരംഭിച്ചത്.ഇന്നലെ വൈകുന്നേരം നഗരത്തിൽ നടന്ന റാലിയിലാണ് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ടൗൺ സിഐ കെ.സനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ സംഭവം നടന്ന ഉടൻ തന്നെ…
Read Moreഅവര്‍ എന്നെ ചൂഷണം ചെയ്യുന്നു ! വിവാഹമോചനം അത്യന്തം വേദനാജനകമായിരുന്നുവെന്നുവെന്ന് സാമന്ത…
തെന്നിന്ത്യയിലെ താരറാണിമാരില്‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. തെലുങ്കിലും തമിഴിലുമെല്ലാമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്ക യുവ സൂപ്പര്‍താരങ്ങള്‍ക്കും നായികയായിട്ടുള്ള സാമന്ത അടുത്തിടെയാണ് വിവാഹ മോചിത ആയത്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചും അതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ചും മനസ്സുതുറന്ന് സംസാരിക്കുയാണ് സാമന്ത. ആളുകള്‍ തങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷണം ചെയ്യുകയാണെന്നാണ് താരം പറയുന്നത്. എല്ലെ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. ഭര്‍ത്താവ് നാഗ ചൈതന്യയും ആയുളള വേര്‍പിരിയലിന് ശേഷം മാസങ്ങള്‍കഴിഞ്ഞാണ് താരത്തിന്റെ പ്രതികരണം. തങ്ങളുടെ വേര്‍പിരിയലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ തുറന്നു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആളുകളുടെ വ്യക്തിപരമായ ആ ക്ര മ ണ മെന്ന് സാമന്ത പറയുന്നു. മാത്രമല്ല വിവാഹമോചനം അത്യന്തം വേദനാജനകമായ പ്രക്രിയയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന കാത്തു വാക്കുള രണ്ടു കാതല്‍…
Read Moreസല്യൂട്ടില്‍ കൊല്ലാക്കൊല!; രണ്ടാഴ്ചയ്ക്കിടെ ഇരകളായത് “മൂന്നു പോലീസുകാർ’; അച്ചടക്കം ഭയന്ന് ‘മൗനത്തില്‍’ !; മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നത് മനോവീര്യം തകർക്കുന്ന നടപടികൾ
സ്വന്തം ലേഖകന്‍ കോഴിക്കോട് : പോലീസില്‍ സല്യൂട്ടിന്റെ പേരില്‍ മേലുദ്യോഗസ്ഥരുടെ പീഡനം. കോഴിക്കോട് സിറ്റിയില്‍ രണ്ടാഴ്ചക്കുള്ളില്‍ മൂന്നുപേര്‍ക്കെതിരേയാണ് സല്യൂട്ടിന്റെ പേരിലും മറ്റും നടപടി സ്വീകരിച്ചത്. ഒന്നിന് പുറമേ ഒന്നായി സേനാംഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് ആരോപണം. രാവിലെ വരുന്നതിനിടെയും ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു പോകുമ്പോഴും പൊരിവെയിലത്തും തിരക്കിലും ഡ്യൂട്ടി ചെയ്യുന്നവരാണ് സല്യൂട്ട് അടിച്ചതിലെ പിഴവിനും മറ്റും ‘പ്രതിസ്ഥാനത്തായത്’ . ഇവര്‍ക്ക് ഒരു ദിവസം മുഴുവന്‍ നീളുന്ന സല്യൂട്ട് ക്ലാസും സ്ഥലം മാറ്റവും ഓര്ഡേളി മാര്‍ച്ചും ശിക്ഷയായി ലഭിക്കുകയും ചെയ്തു. സംഭവം പോലീസിനുള്ളില്‍ വിവാദമായി മാറിയിട്ടുണ്ട്. അതേസമയം മനുഷ്യാവകാശലംഘനമായിട്ടും സ്വതന്ത്രാഭിപ്രായം തുറന്നുപറയുന്നതില്‍ അച്ചടക്കനടപടി ഭയന്ന് പോലീസുകാര്‍ തയാറാവുന്നില്ല. മേലുദ്യോഗസ്ഥന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഭരണാനുകൂല സംഘടനകള്‍ പോലും തയാറാവുന്നില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കണമെന്നത് നിര്ബന്ധമില്ലെന്ന ഡിജിപിയുടെ ഉത്തരവ്…
Read Moreമിസ് കേരള പട്ടം ചൂടിയ ശേഷം വെള്ളിത്തിരയില്‍ സജീവമായി ! ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സുവര്‍ണ മാത്യുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒരു സമയത്ത് മലയാള തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുവര്‍ണ മാത്യു. രജനീകാന്ത് മുതല്‍ മോഹന്‍ലാല്‍,മമ്മൂട്ടി വരെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം താരം അഭിനയിച്ചിരുന്നു. അതേ സമയം പെട്ടെന്ന് ഒരു ദിവസം താരം സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയായിരുന്നു അത്. ഏറെ നാള് നടിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ സുവര്‍ണയെ സോഷ്യല്‍മീഡിയ വഴി കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേമികള്‍. കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച് വളര്‍ന്ന നടിയാണ് സുവര്‍ണ മാത്യു. സിനിമയുമായി കുടുംബത്തിലെ ആര്‍ക്കും തന്നെ ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള സുവര്‍ണ 1992ലാണ് മിസ് കേരളയായി തിരഞ്ഞെടുക്കപ്പെടുന്നത്. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതാണ് സുവര്‍ണയുടെ കരിയറില്‍ വഴിത്തിരിവായത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്സ് പരേഡ് എന്ന സിനിമയില്‍ സുവര്‍ണ അഭിനയിച്ചിരുന്നു. സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള സുവര്‍ണ്ണയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന…
Read Moreആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്… നാടിന്റെ ശ്രദ്ധ ആകർഷിച്ച് ചുമട്ടു തൊഴിലാളികളുടെ ആത്മാഭിമാന സദസ്
കോട്ടയം: തൊഴിലും കൂലിയും സംരക്ഷിക്കാനും നോക്കുകൂലിയുടെ പേരിൽ മോശക്കാരായി ചിത്രീകരിക്കുന്നതിനുമെതിരേ നാടിന്റെ ശ്രദ്ധ ക്ഷണിച്ച് ചുമട്ടുതൊഴിലാളികളുടെ ആത്മാഭിമാനസദസ്. നാടിന്റെ സംരക്ഷകരും കാവൽഭടന്മാരുമായ തങ്ങൾ മതേതരത്വം കാത്തുസൂക്ഷിക്കുവാനും വർഗീയവാദികളുടെ അഴിഞ്ഞാട്ടം ഇല്ലാതാക്കുവാനും പോരാടുന്നവരാണെന്നും പ്രഖ്യാപിച്ച് തൊഴിലാളികൾ ആത്മാഭിമാന സംരക്ഷണപ്രതിജ്ഞയെടുത്തു. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങില്ലെന്നും നോക്കുകൂലിക്ക് എതിരാണെന്നും ചെയ്യാത്ത കുറ്റത്തിന് തങ്ങളെയാകെ പിടി ച്ചുപറിക്കാരായി ചിത്രീകരിക്കുന്നത് ആത്മാഭിമാനത്തെ വൃണപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ചുമട്ടു തൊഴിലാളി യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചവരെ പണിമുടക്കിയാണ് തൊഴിലാളികൾ അണിനിരന്നത്.തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ച ആത്മാഭിമാന സദസിൽ ഓരോ യൂണിയനുകളും അവരുടെ യൂണിഫോം അണിഞ്ഞ് ചെറുപ്രകടനമായി പങ്കെടുത്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാപ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായി. സംയുക്ത സമിതി കണ്‍വീനർ എം എച്ച് സലീം പ്രതിജ്ഞചൊല്ലിക്കൊടുത്തു.…
Read Moreഷോണ്‍ ജോർജും ബിനീഷ് കോടിയേരിയും ഒരുമിച്ച് വക്കീൽ ഓഫീസ് തുടങ്ങുന്നു ;22 വർഷത്തെ സൗഹൃദം പ്രഫഷണൽ രംഗത്തേക്കും
ജിബിൻ കുര്യൻകോട്ടയം: 22 വർഷത്തെ സൗഹൃദം ഇനി പ്രഫഷണലിലേക്കും. രാഷ്്ട്രീയത്തിന് അപ്പുറമുള്ള സൗഹൃദം യുവനേതാക്കളെ അഭിഭാഷകജോലിയിലേക്ക് എത്തിക്കുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും മുൻ എംഎൽഎ പി.സി.ജോർജിന്റെ മകൻ ഷോണ്‍ ജോർജും ഹൈക്കോടതി ചേംബറിൽ പുതിയ ലീഗൽ ഓഫീസ് തുറക്കുന്നു. അഞ്ചിന് പുതിയ വക്കീൽ ഓഫീസ് ഉദ്ഘാടനം ചെയ്യും. മുൻ ഇലക്ഷൻ കമ്മീഷൻ എൻ. മോഹൻദാസിന്റെ മകൻ നിനു എം. ദാസും ഒപ്പമുണ്ട്.നിനു സ്കൂൾ കാലഘട്ടത്തിലും നിയമ പഠനത്തിലും ഷോണിന്റെ സഹപാഠിയായിരുന്നു. മയക്കുമരുന്ന് കേസിൽ ഇഡി കുറ്റക്കാരനെന്നു കണ്ടെത്തിയ ബിനീഷ് കോടിയേരി കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രി കാലഘട്ടം മുതൽ ബിനീഷും ചാക്കോച്ചൻ എന്നു വിളിക്കുന്ന ഷോണും സൗഹൃദത്തിലാണ്. ബിനീഷ് എസ്എഫ് ഐയുടെയും ഷോണ്‍ കെഎസ്്സിയുടെയും നേതാവായിരുന്നു.തുടർന്ന് നിയമപഠനത്തിനായി ലോ അക്കാദമിയിലും ഇരുവരും ഒരുമിച്ചെത്തി.…
Read Moreഅവനെ തീര്‍ത്തേക്ക് ! ബിജെപി എംഎല്‍എയെ കൊല്ലാന്‍ പദ്ധതിയിട്ട് കോണ്‍ഗ്രസ് നേതാവ്;വീഡിയോ പുറത്ത്…
ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് പദ്ധതിയിടുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലാണ് സംഭവം. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ വകവരുത്താന്‍ കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും ക്ഷണ നേരത്തിനുള്ളില്‍ വൈറലായി.ഗോപാല്‍കൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘അവനെ കൊല്ലണം, എംഎല്‍എയെ തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓക്കെയാണ്. തീര്‍ത്തേക്ക്. ഇക്കാര്യം നമുക്കിടയില്‍ മാത്രമായി ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്’ എന്നും ഗോപാല്‍കൃഷ്ണ വീഡിയോയില്‍ പറയുന്നു. കന്നടയിലാണ് കൊലപാതകം സംബന്ധിച്ച ഇരുവരുടെയും ചര്‍ച്ച. അതേസമയം വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Read More