പാലാ: ബസ് യാത്രയ്ക്കിടയിൽ മോഷണം ലക്ഷ്യമിട്ട് ജില്ലയിൽ എത്തിയിരിക്കുന്നതു നിരവധി സംഘങ്ങൾ. ഇന്നലെ ഏറ്റുമാനൂർ-പാലാ റൂട്ടിൽ ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച മധുര സ്വദേശിനിയെ പാലാ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇത്തരത്തിൽ മോഷണം ലക്ഷ്യമിട്ട് നിരവധി പേരടങ്ങുന്ന സംഘങ്ങൾ ജില്ലയിൽ എത്തിയിരിക്കുന്നതായി പോലീസിനു വിവരം ലഭിച്ചത്. മധുര സ്വദേശിനി ഈശ്വരി (50)യെയാണു പിടിയിലായത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ജാഗ്രതയാണ് മോഷ്ടാവിനെ പിടികൂടാൻ കാരണമായത്. ഏറ്റുമാനൂർ മംഗളം കോളജിനുസമീപം താമസിക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിന്നമ്മയും മകൾ ഷേർളി, അയൽവാസികളായ നിജ, വത്സമ്മ എന്നിവർ അരുവിത്തുറ പള്ളിയിലേക്കു പോകാനാണ് കോട്ടയം-തൊടുപുഴ കെഎസ്ആർടിസി ബസിൽ കയറിയത്. ബസിലുണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തന്റെ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു. ചേർപ്പുങ്കലിലേക്ക് ടിക്കറ്റെടുത്ത ഈശ്വരി, ചേർപ്പുങ്കലെത്തിയപ്പോൾ വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു. ഇത് കെഎസ്ആർടിസി ഡ്രൈവർ ശ്രദ്ധിച്ചിരുന്നു. പാലാ സ്റ്റാൻഡിലെത്തിയപ്പോൾ ഈശ്വരി…
Read MoreDay: December 4, 2021
വീണ്ടും ക്രൂരത! കുട്ടി പീഡനത്തിനിരയായോ ? ആറു വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ
ലക്നോ: ഉത്തര്‍പ്രദേശില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഹപുര്‍ ടൗണില്‍ താമസിക്കുന്ന ആറു വയസുകാരിയാണ് മരിച്ചത്. രണ്ടു ദിവസം മുന്‍പ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനു പിന്നാലെ ഇന്ന് രാവിലെ അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികള്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചു നടത്തിയ പരിശോധനയില്‍ ഒരു പെട്ടിക്കുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കുട്ടി പീഡനത്തിനിരയായോ എന്നകാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. ഈ വീട്ടുമടസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പ്രദേശവാസികള്‍ ആക്രമിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Read Moreകോടതി ഉത്തരവുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം ! പിതാവും മകനും അറസ്റ്റില്‍
വീട്ടിലെത്തിയ കുടുംബ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പൂഞ്ഞാര്‍ സ്വദേശികള്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ്(60) മകന് നിഹാല്‍(24) എന്നിവരാണ് പിടിയിലായത്. പാലാ കുടുംബ കോടതിയിലെ ജീവനക്കാരിയായ ചിങ്കല്ലേല്‍ കെ വി റിന്‍സി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജെയിംസിനെയും നിഹാലിനെയും ഇന്നലെ വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വിവാഹമോചന കേസിലെ ഉത്തരവ് കൈമാറാന്‍ എത്തിയ ഉദ്യോഗസ്ഥയെ കക്ഷിയുടെ പിതാവ് ജെയിംസും സഹോദരന് നിഹാലും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുവരും കൈയേറ്റം ചെയ്തുവെന്നും, കല്ലുകൊണ്ട് ആക്രമിച്ചുവെന്നുമാണ് റിന്‍സിയുടെ പരാതി.
Read Moreരാത്രി പാമ്പ് കടിച്ചു; മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി വനപാലകർക്ക് കൈമാറി; യുവാവ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു
കൊല്ലം: കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. തെന്മല ഇടമൺ സ്വദേശി ബിനു(41) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ ബന്ധുവീട്ടിലേക്കു വരുന്നവഴി കാൽ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്. തുടർന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി ബിനു പിടികൂടി. ഇതുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി. ഈ സമയം ബിനു ആശുപത്രിയിലേക്കു പോയില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ തന്നെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
Read Moreപ്രതികരണം ഉള്ളിൽനിന്നുണ്ടായത്..! മന്ത്രിയോട് ചോദിച്ചിട്ടാണ് എല്ലാം പറഞ്ഞതെന്ന് ജയസൂര്യ; ഉന്നയിച്ച വിഷയം പരിഹരിക്കുമെന്നും മന്ത്രി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ പൊതുമരാമത്ത് വകുപ്പിനെതിരേ വിമർശനം നടത്തിയതിൽ വിശദീകരണവുമായി നടൻ ജയസൂര്യ. പ്രതികരണം ഉള്ളിൽനിന്ന് വന്നതാണെന്നാണ് ജയസൂര്യയുടെ മറുപടി. അഭിപ്രായം വേദിയിൽ പറഞ്ഞോട്ടെയെന്ന് മന്ത്രിയോട് ചോദിച്ചിരുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടണമെന്ന് മന്ത്രി തന്നോട് മറുപടിയായി പറഞ്ഞു. ഇതോടെയാണ് താൻ വേദിയിൽ അത്തരത്തിൽ പ്രസംഗിച്ചത്. നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ പ്രതികരിച്ചു പോകാറുണ്ട്. ഉന്നയിച്ച വിഷയം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. റിയാസ് നമ്മുടെ ശബ്ദത്തിന് മൂല്യം കൊടുക്കുന്ന മന്ത്രിയാണെന്നും ജയസൂര്യ പറഞ്ഞു.
Read Moreകുറുവ സംഘമല്ല; കോട്ടയത്ത് അഴിഞ്ഞാടുന്നത് സാമൂഹ്യ വിരുദ്ധർ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മഴു ഓണ്‍ലൈനിൽ ലഭിക്കുന്നതാണെന്ന് പോലീസ്
ഏറ്റുമാനൂർ: കുറുവ ഭീതി നിലനിർത്തി അഴിഞ്ഞാടുന്നത് മയക്കുമരുന്ന് സംഘങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധരെന്ന് സൂചന.കഴിഞ്ഞ ദിവസം നീണ്ടൂരിൽ ഒരു വീടിനു സമീപം വിജനമായ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മഴു ഓണ്‍ലൈനിൽ ലഭിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസം മുന്‍പ് അതിരന്പുഴ മണ്ണാർകുന്നിൽ സിസിടിവിയിൽ പതിഞ്ഞത് കഞ്ചാവ് സംഘത്തിൽ പെട്ട രണ്ടു പേരുടെ ചിത്രമാണെന്നും പോലീസ് ഉറപ്പാക്കി. അതിരന്പുഴയിൽ കഴിഞ്ഞ 26ന് വെളുപ്പിന് ഏഴു വീടുകളിൽ നടന്ന മോഷണശ്രമം മാത്രമാണ് കുറുവ സംഘത്തിന്റേതെന്ന് ഉറപ്പിക്കാവുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിൽ അവരുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നു. ദൃഢഗാത്രരായ അവർ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. മോഷണശ്രമങ്ങൾക്ക് ശേഷം അവർ റെയിൽപാളത്തിലൂടെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് പോയത്. അതിന്റെ തൊട്ടടുത്ത ദിവസം നീണ്ടൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കളിക്കാട് വീട്ടിൽ രാത്രിയിൽ എത്തിയ അജ്ഞാത സംഘം വാതിലിൽ തട്ടിയും സിറ്റൗട്ടിൽ ഉണ്ടായിരുന്ന കസേരകൾ…
Read Moreഭാര്യയുമായി 14 വയസിന്റെ വ്യത്യസം ! വിവാഹം ഒരു വര്‍ഷം ലിവിംഗ് ടുഗദറില്‍ കഴിഞ്ഞ ശേഷം; ‘കൊസ്തേപ്പ്’ പറയുന്നതിങ്ങനെ…
കുഞ്ചാക്കോബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തമാശ എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്റെ രണ്ടാം ചിത്രമാണിത്. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമാശയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ചിന്നു ചാന്ദ്നിയാണ് ചിത്രത്തില്‍ നായിക. വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അതേ സമയം ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ജിനു ജോസഫ്. സ്റ്റൈലിഷ്…
Read Moreവെള്ളമടിയുടെ വീഡിയോ കണ്ടാണ് സിനിമയിലേക്ക് ക്ഷണിച്ചത് ! മുമ്പ് ശീലമായിരുന്നതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് ശ്രുതി സത്യന്…
ഇപ്പോള്‍ വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ജാന്‍ എ മന്. ഒരു കൂട്ടം യുവാക്കളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു സിനിമ. ഹാസ്യത്തിനു പ്രാധാന്യമുള്ള ജാന്‍ എ മന് ഒരേ സമയം നടക്കുന്ന രണ്ടു സംഭവങ്ങളിലൂടെയാണ് മുമ്പോട്ടു പോകുന്നത്. സീരിയസ് രംഗങ്ങള്‍ പോലും നര്‍മത്തിന്റെ മേമ്പൊടി ചാലിച്ചാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന് ബേസില്‍ ജോസഫാണ് സിനിമയില്‍ നായകനായി അഭിനയിച്ചത്. ബാലു വര്‍ഗീസ്, അര്ജുന് അശോകന്, ഗണപതി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഗണപതിയുടെ സഹോദരനായ ചിദംബരമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ സംവിധായകരും അഭിനേതാക്കളുമടക്കം നിരവധി പേര് സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി. സിനിമയില്‍ ബാലു വര്‍ഗീസ്, അര്ജുന് അശോകന്, ഗണപതി, ബേസില്‍ ജോസഫ് എന്നിവര്‍ക്കൊപ്പം ആരാധകരുടെ ശ്രദ്ധനേടിയ താരമാണ് ചിത്രത്തില്‍ അര്ജുന് അശോകന്റെ സഹോദരിയായി അഭിനയിച്ച ശ്രുതി സത്യന്. യുട്യൂബറായ ശ്രുതി എങ്ങനെയാണ് താന്‍ ജാന്‍ എ മന്നിന്റെ…
Read Moreവീട്ടമ്മയെ ജാതിവിളിച്ച് അധിക്ഷേപിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റിനെതിരേ ഡിവൈഎസ്പിയുടെ അന്വേഷണം
പായിപ്പാട്: വീട്ടമ്മയെ അപമാനിക്കുകയും ജാതിപ്പേരു വിളിക്കുകയും ചെയ്തെന്ന പരാതിയിൽ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ.ഡി.മോഹനനെതിരേ ചങ്ങനാശേരി ഡിവൈഎസ്പിയുടെ അന്വേഷണം. പായിപ്പാട് അടവിച്ചിറ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ശാലിനി(42) ജില്ലാ പോലീസ് മേധാവി ഡി.ശില്പക്കു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണ ചുമതല ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന് നൽകുന്നത്. ഇതുസംബന്ധിച്ചുള്ള ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് ഇന്നിറങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പോലീസ് ഐപിസി 354-ാം വകുപ്പ് അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം മോഹനനെതിരേ കേസ് എടുത്തിരുന്നു. ശാലിനി തന്നെ ആക്രമിച്ചതായി കാണിച്ച് പഞ്ചായത്ത് പ്രസിഡന്റു നൽകിയ കേസിൽ ഇവർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശാലിനിയുടെ മക്കളും സമീപവാസികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടായി. ഇക്കാര്യം പറഞ്ഞു പരിഹരിക്കുന്നതിന് എത്തിയ പഞ്ചായത്തു പ്രസിഡന്റും വീട്ടമ്മയും…
Read Moreഎനിക്കും അച്ഛനും പേടിയായിരുന്നു!
പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണിക്ക് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുണ്ട്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിൽ എത്തുന്നത്. ആ ചിത്രം മലയാളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരപുത്രി മലയാളത്തിൽ എത്തുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കല്യണിയുടെ ഒരഭിമുഖമാണ്. അച്ഛന്റെയും അമ്മയുടെയും സിനിമകളെക്കുറിച്ചാണ് താരപുത്രി പറയുന്നത്. അച്ഛന് പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ എനിക്കു സാധിക്കില്ല. ഏറ്റവും ആവര്‍ത്തിച്ച് കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ കുറേയുണ്ട് എന്നു പറയാം. എന്നാലും പെട്ടന്ന് നാവില്‍ വരുന്ന ചിത്രം തേന്മാവിന് കൊമ്പത്ത് ആണ്- കല്യാണി പറയുന്നു. അമ്മ ലിസി ലക്ഷ്മിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണെന്ന് ചോദിച്ചപ്പോള്‍ ആദ്യം ഞാന്‍ ഇഷ്ടമില്ലാത്ത സിനിമ ഏതാണെന്ന് പറയാം എന്നായിരുന്നു കല്യാണിയുടെ മറുപടി. അച്ഛന്…
Read More