റിയാദ്: സൗദി അറേബ്യയിലെ ബിഷയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യ ശബ്ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്. ജുബൈലിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടയിൽ ബിഷക്കടുത്താണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ അൽ റെയ്ൻ ജനൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read MoreDay: December 4, 2021
എന്തു രസമാണ് ഈ ചിരി കാണാന്‍..! കൃത്രിമ കൈ പിടിപ്പിക്കുമ്പോഴുള്ള കുഞ്ഞിന്റെ മനോഹരമായ നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ഇന്നലെ ലോക ഭിന്ന ശേഷി ദിനമായിരുന്നു. ആ ദിവസം മിക്കവരുടെയും കണ്ണും മനസും നിറച്ചൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു കുഞ്ഞിന് കൃത്രിമ കൈ പിടിപ്പിക്കുന്നതാണ് വീഡിയോയില്‍. ഒരു വീല്‍ചെയറിലിരിക്കുന്ന കുട്ടിക്ക് ഇടതുകൈയ്യുടെ കൈപ്പത്തിയുടെ ഭാഗമാണ് ഇല്ലാത്തത്. ഏറെ കൗതുകവും കുസൃതിയും നിറഞ്ഞ മുഖത്തോടെ ഇരിക്കുകയാണ് കുഞ്ഞ്. കൃത്രിമ കൈ പിടിപ്പിക്കാന്‍ ഡോക്ടര്‍ എത്തുമ്പോള്‍ മുതല്‍ മനോഹരമായ ഒരു ചിരി അവന്റെ മുഖത്ത് വിരിയുന്നുണ്ട്. എല്ലാ കാര്യങ്ങളും കൗതുകത്തോടെയും ചിരിയോടെയും വീക്ഷിക്കുന്ന കുഞ്ഞ് ഇടയ്ക്കിടയ്ക്ക് ചുറ്റും നില്‍ക്കുന്നവരെയും നോക്കി ചിരിക്കുന്നുണ്ട്. മനോഹരമായ ആ ചിരിയാണ് മനസ് നിറയ്ക്കുന്നതും. കൈ പിടിപ്പിച്ചു കഴിഞ്ഞതിനുശേഷം വലതു കൈകൊണ്ട് പതിയെ പുതിയതായി പിടിപ്പിച്ച ഇടതു കൈ പതിയെ അവന് തൊട്ടു നോക്കുന്നുമുണ്ട്. ഈ നിഷ്കളങ്കമായ ചിരി ലോകം ഏറ്റെടുത്ത് കഴിഞ്ഞു. രണ്ട് ദശലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.
Read Moreവാക്സിനെടുത്താൽ എയ്ഡ്സ്! ബ്രസീൽ പ്രസിഡന്റ് കോടതി കയറേണ്ടി വരും
ബ്രസീലിയ: കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ പ്രസ്താവനയിൽ ബ്രസീൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സെനറ്റ് അന്വേഷണ കമ്മിറ്റിയുടെ (സിപിഐ) അന്വേഷണ കണ്ടത്തലിലാണ് ജസ്റ്റീസ് അലക്സാണ്ടർ ഡി മൊറേസ് അന്വേഷണത്തിന് ഉത്തരവിട്ടത്. സമൂഹമാധ്യമങ്ങളിൽ തത്സമയ സംപ്രേഷണത്തിനിടെയാണ് കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന് ബോൾസോനാരോ പറഞ്ഞത്. ഇതോടെ ഫേസ്ബുക്കും യൂട്യൂബും ബോൾസോനാരോയെ താൽക്കാലികമായി വിലക്കിയിരുന്നു. യുകെ സർക്കാരിനെ ഉദ്ദരിച്ചായിരുന്ന ബോൾസോനാരോയുടെ പ്രസ്താവന. യുകെയിൽനിന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പൂർണമായി വാക്സിനേഷൻ എടുത്ത ആളുകളിൽ എയ്ഡ്സ് ഉണ്ടാകുന്നതായാണ്- എന്നായിരുന്നു ബ്രസീൽ പ്രസിഡന്റിന്റെ പ്രസ്താവന. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്ന് വന്നത്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബോൾസോനാരോ വീഴ്ചവരുത്തിയെന്ന് സെനറ്റ് അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഏകദേശം 1,300 പേജുള്ള റിപ്പോർട്ട് സിപിഐ ഒക്ടോബറിൽ ബ്രസീൽ പ്രോസിക്യൂട്ടർ ജനറൽ (പിജിആർ) ഓഫീസിന് കൈമാറിയിരുന്നു.
Read Moreഒമിക്രോൺ! ഒരു വർഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്; പരിഭ്രാന്തി വേണ്ട, ജാഗ്രത വേണം; ലോകാരോഗ്യ സംഘടന
ഒമിക്രോൺ വൈറസിനെ കുറിച്ച് ലോകം പരിഭ്രാന്തരാകേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ തയാറെടുക്കേണ്ടതുണ്ട്. ഒരു വർഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു. ഒമിക്രോൺ വ്യാപനശേഷി കൂടുതലുള്ള വൈറസാണ്. ലോകമെമ്പാടും ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഇതുമാറിയേക്കാം. എന്നാൽ നിലവിൽ ആഗോളതലത്തിൽ 99 ശതമാനം കേസുകളും ഡെൽറ്റ വകഭേദം മൂലമാണ്. പുതിയ വൈറസിനെ നേരിടാൻ തയാറെടുക്കുകയും ജാഗ്രതയുമാണ് ആവശ്യം. ഒരു വർഷം മുമ്പുള്ള സാഹചര്യമല്ല ഇന്നുള്ളതെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു. ഇതുവരെ നാൽപതോളം രാജ്യങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്. വലിയ നിലയിൽ മാറ്റം സംഭവിച്ച പുതിയ വകഭേദം കൂടുതൽ വ്യാപന ശേഷിയും വാക്സിനുകളെ മറികടക്കാനുള്ള ശേഷിയുമുള്ളതാണോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഒമിക്രോൺ വ്യാപനം തടയാൻ ലക്ഷ്യമിട്ട് 56 രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ ഈ വൈറസ് ആഗോളതലത്തിൽ…
Read Moreദൈവമുണ്ടെന്ന് എനിക്കിപ്പോൾ തോന്നുന്നു ! ഷൂട്ടിംഗിനിടെ ജോണ്‍ ഏബ്രഹാമിന് ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു; ആ സംഭവം ഇങ്ങനെ…
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് “ഷൂട്ടൗട്ട് അറ്റ് വഡാല’. 2013ൽ ജോണ്‍ ഏബ്രഹാം നായകനായി പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ജോണ്‍ ഏബ്രഹാമിന് ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു. അധോലോക നായകന്റെ വേഷമായിരുന്നു ജോണിന് ചിത്രത്തിൽ. സഹതാരമായ അനിൽ കപൂർ ജോണ്‍ ഏബ്രഹാമിനെ വെടിവയ്ക്കുന്ന ഭാഗം ഈ സിനിമയിലുണ്ടായിരുന്നു. അനിൽ കപൂർ ജോണിനുനേരേ കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലും തീവ്രതയിലും ബുള്ളറ്റ് പാഞ്ഞ് ജോണിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് സ്പർശിച്ച് മുന്നോട്ടു പോകുകയായിരുന്നു. ഈ ബുള്ളറ്റ് ജോണിന്റെ കഴുത്തിലെങ്ങാനും തുളച്ചു കയറിയാൽ ജോണിന്റെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു. ഇതൊരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു. മനോജ് ബാജ്പേയ്, തുഷാർ കപൂർ, സോനു സൂദ്, കങ്കണ റണൗത്ത് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെപ്റ്റംബർ 23ന് എല്ലാം അവസാനിക്കുമായിരുന്നു. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല…
Read Moreയുവതികൾ സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞു; യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
എടത്വ: സ്കൂട്ടര്‍ തോട്ടിലേക്കു മറിഞ്ഞെങ്കിലും യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓച്ചിറ സ്വദേശികളായ രണ്ടുയുവതികള്‍ സഞ്ചരിച്ച സ്കൂട്ടറാണ് ഇന്നലെ രാവിലെ എട്ടോടെ നിയന്ത്രണം തെറ്റി തോട്ടിലേക്കു മറിഞ്ഞത്. വീയപുരം ഡിപ്പോ പാലത്തിനു കിഴക്ക് എടത്വയിലേക്കു തിരിയുന്ന ഭാഗത്തായിരുന്നുഅപകടം. ഓടിക്കൂടിയവര്‍ ഇരുവരേയും കരയ്ക്ക് എത്തിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും എടത്വായിലേക്കു പോകും വഴിയാണ് അപകടത്തില്‍പെട്ടത്. പ്രദേശവാസികള്‍ ജെസിബി ഉപയോഗിച്ച് സ്കൂട്ടര്‍ തോട്ടില്‍ നിന്നു കരയ്ക്ക് കയറ്റി.
Read Moreലോക്കല്‍ സെക്രട്ടറി കൊല്ലപ്പെട്ട സംഭവം! രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ; പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കിയത് പോലീസിനു നേട്ടമായി
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകം രാഷ്്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആര്‍. ഇന്നലെ വൈകുന്നേരം കോടതിയില്‍ തിരുവല്ല പുളിക്കീഴ് പോലീസ് നല്കിയ എഫ്ഐആറിലാണ് സന്ദീപ് കൊല്ലപ്പെട്ടത് രാഷ്്ട്രീയ വൈരാഗ്യം മൂലമാണെന്നും പിടിയിലായ പ്രതികള്‍ക്ക് ബിജെപി ആര്‍എസ്എസ് ബന്ധമുണ്ടെന്നും ആരോപിച്ചിരിക്കുന്നത്. വിമർശനത്തെ തുടർന്ന്… സംഭവത്തില്‍ രാഷ്്ട്രീയ വൈരാഗ്യം ഇല്ലെന്നും സന്ദീപും കേസിലെ ഒന്നാം പ്രതി ജിഷ്ണുവുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നുമായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുംമുമ്പേ പോലീസ് ഇത്തരത്തില്‍ പ്രതികരിച്ചത് സിപിഎം നേതാക്കളുടെ കടുത്ത വിമര്‍ശനത്തിനു കാരണമായിരുന്നു. തുടര്‍ന്നാണ് അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്്ട്രീയ വൈരാഗ്യം കൂടി എഴുതിച്ചേര്‍ത്തതെന്ന് പറയുന്നു. കൂടുതൽ അന്വേഷണം അറസ്റ്റിലായ പ്രതികളില്‍ ജിഷ്ണു യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റാണ്. വേങ്ങല്‍ സ്വദേശിയായ ജിഷ്ണുവിന് സന്ദീപിനെ…
Read Moreകുട്ടികളുടെ ജീവന് മുന്തിയ പരിഗണന ! വാക്സിനെടുക്കാത്ത അധ്യാപകർ ശമ്പളമില്ലാത്ത അവധിയെടുക്കട്ടെ; മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം 1707 പേരെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മലപ്പുറം ജില്ലയിലാണ് വാക്സിനെടുക്കാത്ത അധ്യാപകർ കൂടുതലുള്ളത്. എൽപി, യുപി, എച്ച്എസ് വിഭാഗത്തിൽ 1066 പേരും ഹയർസെക്കൻഡറി വിഭാഗത്തിൽ 223 പേർ വാക്സിനെടുക്കാനുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുട്ടികളുടെ ജീവനാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നത്. വാക്സിനെടുക്കാൻ ആരോഗ്യപ്രശ്നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയതിന്റെ ഫലം ഹാജരാക്കണം. അതിന് തയാറാകാത്തവർ ശന്പളമില്ലാത്ത അവധിയെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. വാക്സിനെടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ ജില്ല തിരിച്ച് താഴെ പറയുന്ന പ്രകാരമാണ്. മലപ്പുറം- 201, കോഴിക്കോട്്്-151, വയനാട്-29, കണ്ണൂർ -90, എറണാകുളം- 106, ഇടുക്കി-43 തിരുവനന്തപുരം-110, കൊല്ലം- 90, പത്തനംതിട്ട-51, കോട്ടയം-74, ആലപ്പുഴ-89, തൃശൂർ-124, പാലക്കാട്-61 , കാസർകോട്-36. വാക്സിനെടുക്കാത്ത അധ്യാപകരുടെ പേരുകൾ പുറത്ത് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആരെയും…
Read Moreസൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേർ കുടുങ്ങി! നമ്പര്‍ 18 ഹോട്ടലിനെതിരേ വീണ്ടും കേസ്; സംഭവദിവസം രാത്രി ചെയ്തത് ഇങ്ങനെ…
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് അപകടത്തില്‍ മരിച്ച കേസില്‍ മോഡലുകളെ പിന്തുടര്‍ന്ന സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ ഏഴ് യുവതികളും ഉള്‍പ്പെടും. ഏഴു പോലീസ് സ്റ്റേഷനുകളിലായാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം സൈജുവുമായി അടുത്ത ബന്ധമുള്ള യുവതികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതില്‍നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ഇയാളുമായി വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്തവരെയും സൈജുവിന്റെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച ദൃശ്യങ്ങളിലുള്ളവരെയുമാണ് ഇന്നലെ അന്വേഷണ സംഘം ചോദ്യംചെയ്തത്. തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ടുകൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് കേസുകള്‍ എടുത്തിരിക്കുന്നത്. സൈജുവിനെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നമ്പര്‍ 18…
Read Moreസെല്ലിലിട്ടെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല…! പുഴയിൽ ചാടിയ പ്രതിയുടെ മരണം; ഷാഫി പുഴയിലേക്കു ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തൊടുപുഴ: സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രതി മുങ്ങി മരിച്ച സംഭവത്തിൽ സ്പെഷൽബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇടുക്കി സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജിനാണ് വകുപ്പു തല അന്വേഷണച്ചുമതല. ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം. കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി കെ.ഇബ്രാഹിം(29)ആണ് ഇന്നലെ രാവിലെ തൊടുപുഴയാറ്റിൽ മുങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. കഴിഞ്ഞ 30ന് നഗരത്തിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലാണ് ഇന്നലെ രാവിലെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. താഴിട്ടു പൂട്ടിയില്ല കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഷാഫിയെ സെല്ലിലിട്ടെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. ഇതിനിടെ അകത്തു നിന്നും സെല്ലിന്റെ വാതിൽ തുറന്ന് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസുകാർ പിന്നാലെ ഓടിയെത്തിയെങ്കിലും പോലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിന്ന് ഇയാൾ തൊടുപുഴയാറ്റിലേക്ക് ചാടുകയായിരുന്നു. 500…
Read More