ഭാര്യയുമായി 14 വയസിന്റെ വ്യത്യസം ! വിവാഹം ഒരു വര്‍ഷം ലിവിംഗ് ടുഗദറില്‍ കഴിഞ്ഞ ശേഷം; ‘കൊസ്‌തേപ്പ്’ പറയുന്നതിങ്ങനെ…

കുഞ്ചാക്കോബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

തമാശ എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്റെ രണ്ടാം ചിത്രമാണിത്. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ 109 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

തമാശയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ചിന്നു ചാന്ദ്നിയാണ് ചിത്രത്തില്‍ നായിക. വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

അതേ സമയം ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ജിനു ജോസഫ്.

സ്റ്റൈലിഷ് വില്ലന്‍ ടച്ചുള്ള കഥാപാത്രങ്ങളിലാണ് താരം ഇതുവരെ തിളങ്ങിയത്. എന്നാല്‍ ജിനുവിന്റെ വ്യത്യസ്ഥമായ വേഷപ്പകര്‍ച്ചയാണ് ഭീമന്റെ വഴിയില്‍ കാണാനാവുന്നത്.

ഈ സിനിമയില്‍ എത്തിപ്പെട്ടതിനെക്കുറിച്ചും പതിനഞ്ചു വര്‍ഷമായ സിനിമ ജീവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മനസ്സു തുറക്കുകയാണ് താരം.

ജിനു ജോസഫിന്റെ വ്യത്യസ്തമായൊരു രൂപവും സംസാര രീതിയുമെല്ലാമാണ് ഭീമന്റെ വഴി എന്ന സിനിമയില്‍ കാണാന്‍ സാധിക്കുന്നത്.

കൊസ്‌തേപ്പ് എന്ന ഒരു തനിനാടന്‍ കഥാപാത്രമാണ് ഭീമന്റെ വഴിയില്‍ ജിനു ജോസഫിന് ലഭിച്ചിരിക്കുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി 2007ല്‍ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ ആയിരുന്നു ജിനുവിന്റെ തുടക്കം.

സിനിമയെ ആഗ്രഹിച്ച് സിനിമയിലേക്ക് എത്തിയതല്ലെന്നും അമല്‍ നീരദാണ് ബിഗ് ബിയിലേക്ക് അവസരം നല്‍കിയതെന്നും ജിനു പറയുന്നു.

തന്നെ ആദ്യം കണ്ടപ്പോള്‍ ഒരു കില്ലറുടെ ശരീര പ്രകൃതിയാണ് എന്നാണ് അമല്‍ പറഞ്ഞതെന്നും ജിനു പറയുന്നു.

ആദ്യ സിനിമ ബിഗ് ബിയാണെന്ന് പലര്‍ക്കും അറിയില്ലെന്നും. ബിഗ് ബിയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ പലരും വിശ്വസിക്കാതെ വന്നതോടെയാണ് വീണ്ടും സിനിമകളില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നും ജിനു പറയുന്നു.

ഇതുവരെ ചെയ്തത് കോട്ടും സ്യൂട്ടും ധരിച്ചുള്ള വേഷങ്ങളും സിഇഒ പോലുള്ളവയും ആണെന്നും അതില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ ഒരു വേഷം ചെയ്യാന്‍ ലഭിച്ചത് ഭീമന്റെ വഴിയില്‍ ആണെന്നും അതില്‍ സന്തോഷമുണ്ടെന്നും ജിനു ജോസഫ് പറയുന്നു.

ചെമ്പന്‍ വിനോദ് അടക്കമുള്ളവര്‍ സഹായിച്ചിരുന്നുവെന്നും ജിനു പറയുന്നു. കുഞ്ചാക്കോ ബോബനെ നേരത്തെ പരിചയമുണ്ടെന്നും വൈറസ് അടക്കമുള്ള സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഷൂട്ടിങ് എളുപ്പമായിരുന്നുവെന്നും ജിനു പറഞ്ഞു.

ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും എന്നാല്‍ ഭീമന്റെ വഴി ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഒരു പരിധി വരെ ഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീക്കാന്‍ സാധിച്ചുവെന്നും ജിനു പറഞ്ഞു.

വിവാഹജീവിതത്തെ കുറിച്ചും ഏക മകനെ കുറിച്ചും ജിനു പറഞ്ഞിരുന്നു. ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു.

ബാംഗ്ലൂരില്‍ വെച്ചാണ് ലിയയെ ആദ്യം കണ്ടത് പിന്നീട് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി. എല്ലാവര്‍ക്കും പ്രശ്നമായിരുന്നത് എനിക്ക് അവളെക്കാള്‍ പതിനാല് വയസ് കൂടുതലാണ് എന്നതായിരുന്നു.

ഞങ്ങള്‍ ഒരു വര്‍ഷത്തോളം ലിവിങ് ടുഗെതറായിരുന്നു ശേഷമാണ് വിവാഹിതരായത്. ഇപ്പോള്‍ മാര്‍ക്ക് എന്നൊരു മകന്‍ കൂടിയുണ്ട്. അവനൊപ്പമാണ് ഇന്ന് ജീവിതം ആഘോഷിക്കുന്നത്’ ജിനു ജോസഫ് പറഞ്ഞു.

കേരള കഫേ, അന്‍വര്‍, റാണി പദ്മിനി, ട്രാന്‍സ്, വൈറസ്, അഞ്ചാം പാതിര, സിഐഎ, വികടകുമാരന്‍ എന്നിവയാണ് ജിനുവിന്റെ ചില പ്രധാന സിനിമകള്‍.

Related posts

Leave a Comment