മമ്മൂട്ടിയെപ്പോലെ തന്നെയാണ് സേതുരാമയ്യരും

മമ്മൂട്ടിയെപ്പോലെ തന്നെയാണ് സേതുരാമയ്യരും. കാലാതീതമാണ് ഈ രണ്ട് പ്രതിഭാസങ്ങളും. മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ. ട്രെൻഡുകൾക്കും അപ്പുറം നിൽക്കുന്ന ഈ കഥാപാത്രവുമൊത്ത് ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടുമെത്തുമ്പോൾ നിറഞ്ഞ സന്തോഷം തോന്നുന്നു. ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങളിലും സംവിധായകനും നായകനും തിരക്കഥാകൃത്തും ഒരേ ആളുകളായി തുടരുന്നതു സിനിമാ ചരിത്രത്തിൽത്തന്നെ അപൂർവമായി സംഭവിക്കുന്നതാണ്. ജയിംസ് ബോണ്ട് സിനിമകളിൽ പോലും നായകൻ ഒരാളാണെങ്കിലും സംവിധായകനോ തിരക്കഥാകൃത്തോ മാറിയിട്ടുണ്ടാകും. നായകനെന്നതിലുപരി മമ്മൂട്ടിയുമായി എനിക്കൊരു സഹോദരതുല്യബന്ധമുണ്ട്. ഇപ്പോൾത്തന്നെ ചിത്രത്തിന്‌റെ പൂജയുടെ കാര്യം വിളിച്ചുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, ‘മധു അങ്ങ് തുടങ്ങിക്കോ, ഞാൻ എത്തുന്നു..’ എന്നാണ്. അതാണ് അദ്ദേഹത്തിന്‍റെ സ്പിരിറ്റ്. – കെ. മധു

Read More

മമ്മൂട്ടിയുടെ വാശികൾ വിജയവും ശുഭ പര്യവസാനവും ആകാറുണ്ടെന്ന് കെ.ടി. കുഞ്ഞുമോൻ

ലോക്ഡൗണിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത കുറുപ്പ് വൻ വിജയം നേടി പ്രദർശനം തുടരുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ സിനിമാ പ്രേക്ഷകരെ തിയറ്ററുകലേക്ക് ആകർഷിച്ചതിലൂടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയ ഉന്മേഷവും ഉണർവുമാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ഈ സിനിമാ ഒടിടി റിലീസാണ് നിശ്ചയിച്ചിരുന്നത് എന്നും മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ് തിയറ്ററിൽ റിലീസ് ചെയ്തത് എന്നും കേട്ടിരുന്നു. പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികൾ വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്. അങ്ങനെ തന്നെ സംഭവിച്ചു. കുറുപ്പിന്‍റെ തിയറ്റർ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്കു പുനർജന്മം ലഭിച്ചിരിക്കുകയാണ്. -കെ.ടി. കുഞ്ഞുമോൻ

Read More

ജനുവരി മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് ചിലവേറും ! എടിഎം കീശ ചോര്‍ത്തുന്ന വഴി ഇങ്ങനെ…

എടിഎം ഇടപാടുകള്‍ നടത്തുന്നവരുടെ കീശ ഇനി ചോരും. സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടപാടുകള്‍ക്ക് ജനുവരിമുതല്‍ നിരക്ക് ഉയര്‍ത്തും. എടിഎം ഇടപാടുകളുടെ ഫീസ് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിനെതുടര്‍ന്നാണിത്. 2022 ജനുവരി മുതല്‍ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്. നിലവില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വര്‍ധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Read More

ഉടുമ്പിനെ പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം; പ്രതിയെ പിടികൂടാനെത്തിയ വനപാലകർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വൈക്കത്ത് സംഭവകഥ ദയനീയം…

എരുമേലി: ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം കിട്ടി അന്വേഷണത്തിന് ചെന്ന വനപാലകർ പ്രതിയുടെ ദയനീയാവസ്ഥ കണ്ട് അന്പരപ്പിലായി. ഒറ്റമുറി വീട്ടിൽ ദയനീയമായ അവസ്ഥയിൽ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബത്തിലെ അംഗമാണു പ്രതി. കേസെടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്‍റെ ദയനീയ സ്ഥിതിയും നിരപരാധിത്വവും വിവരിച്ചു ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം. എരുമേലിയിൽ നിന്നുള്ള വനപാലക സംഘമാണ് വനം വകുപ്പിലെ ഇന്‍റലിജന്‍സ് വിഭാഗത്തിൽ ലഭിച്ച ഫോൺ കോളിനെ തുടർന്ന് അന്വേഷണത്തിനെത്തിയത്. കാഴ്ച നഷ്ടപ്പെട്ട് തളർന്ന് കിടക്കുന്നയാളും പ്രായാധിക്യവും രോഗങ്ങളുമായി കഴിയുന്ന വയോധികരും വീട്ടമ്മയും ഉൾപ്പെടെ ഒറ്റ മുറി മാത്രമുള്ള വീട്ടിൽ കഴിയുന്ന കുടുംബമാണ് ഉടുമ്പിനെ ഭക്ഷണമാക്കാൻ ശ്രമിച്ചത്. വഴിയിൽ ചത്തുകിടന്ന ഉടുമ്പിനെയാണ് ഭക്ഷണത്തിനായി പാകം ചെയ്തതെന്നും നിയമ പ്രകാരം ഇത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നുവെന്നും ഭക്ഷണമാക്കാൻ അടുപ്പിൽ വയ്ക്കുമ്പോഴായിരുന്നു വനപാലകരുടെ വരവെന്നും വീട്ടമ്മ പറഞ്ഞു.…

Read More

ഒറ്റ ഇന്നിംഗ്സിൽ 10 വിക്കറ്റ്; അജാസ് പട്ടേലിന് ചരിത്ര നേട്ടം

മുംബൈ: ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ചരിത്രത്തിൽ ഇടം നേടി. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്. 325 റണ്‍സിന് പുറത്തായ ഇന്ത്യയുടെ ഇന്നിംഗ്സിലെ മുഴുവൻ ബാറ്റർമാരും അജാസ് പട്ടേലിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. ഇന്നിംഗ്സിൽ 10 വിക്കറ്റുകളും നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ബൗളർ മാത്രമാണ് അജാസ്. ഇംഗ്ലണ്ട് സ്പിന്നർ ജിം ലേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ലൈ എന്നിവരാണ് നേട്ടം കൊയ്ത മുൻഗാമികൾ. 47.5 ഓവർ പന്തെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് സുവർനേട്ടം കൈവരിച്ചത്. ഓപ്പണർ മായങ്ക് അഗർവാളിന്‍റെ സെഞ്ചുറി (150) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ പടുത്തുയർത്തിയത്. 17 ഫോറും നാല് സിക്സറുകളും പറത്തിയ മായങ്ക് ഏഴാമനായാണ് പുറത്തായത്. വാലറ്റത്ത് അക്ഷർ പട്ടേൽ പൊരുതി നേടിയ…

Read More

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് നാളെ; കെ.എസ് Vs കെ.എസ്. വിരുദ്ധർ പോരാട്ടം

തലശേരി: നാളെ നടക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്‌ട്രീയത്തിൽ പുതിയ ചലനങ്ങൾക്കു തുടക്കം കുറിക്കും. തെരഞ്ഞെടുപ്പു ഫലം യുഡിഎഫ് പാനലിന് അനുകൂലമായാൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ കൂടുതൽ കരുത്തനായി മാറും. മമ്പറം ദിവാകരന്‍റെ പാനലാണ് വിജയം നേടുന്നതെങ്കിൽ കോൺഗ്രസിലെ സുധാകര വിരുദ്ധർ കൂടുതൽ ശക്തരാകും. കോൺഗ്രസിലെ തല മുതിർന്ന നേതാക്കളെയെല്ലാം ഒതുക്കി ഒറ്റയാൻ നീക്കമാണ് സുധാകരൻ നടത്തുന്നതെന്നാണ് എ, ഐ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേയാണ് സംസ്ഥാന തലത്തിൽ എ, ഐ വിഭാഗങ്ങളുടെ രഹസ്യ കൂട്ടായ്മകൾ ഇപ്പോൾ നടന്നു വരുന്നത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മമ്പറം ദിവാകരന്‍റെ വ്യക്തി പ്രഭാവം കൊണ്ടു പടുതുയർത്തിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാനുള്ള സുധാകരന്‍റെ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ…

Read More

ഒമിക്രോണ്‍: പരിശോധനാഫലം കാത്ത് കേരളം; റൂട്ട് മാപ്പ് തയാറാക്കുന്നു; യുകെയില്‍ നിന്നെത്തിയ ഡോക്ടറെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട് : ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ ഡോക്ടറുടെയും കുടുംബത്തിന്‍റെയും റൂട്ട് മാപ്പ് തയാറാക്കുന്നു. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ട്രെയിനിലും അല്ലാതേയും ഡോക്ടര്‍ യാത്ര ചെയ്തതായാണ് വിവരം. ഈ വിവരങ്ങളുള്‍പ്പെടുത്തിയാണ് റൂട്ട്മാപ്പ് തയാറാക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലാണ് താമസിക്കുന്നതെങ്കിലും പ്രദേശവാസികളുമായും മറ്റും ഇവര്‍ക്ക് സമ്പര്‍ക്കമില്ല. അതേസമയം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന ഡോക്ടറേയും അമ്മയേയും കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. അതേസമയം കോവിഡ് പോസിറ്റീവാണ്. 21-ന് വിദേശത്തുനിന്നെത്തിയ ഡോക്ടര്‍ക്ക് 26 നാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്നു ഡോക്ടര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഒമിക്രോണ്‍ സാധ്യതയുള്ള രാജ്യത്തില്‍നിന്നു വന്നതിനാല്‍ ഡോക്ടര്‍ കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അതിനിടെ അമ്മയ്ക്കും കോവിഡ് പോസിറ്റീവായി. ഇവരുടെ സ്രവം ഇന്നു പരിശോധനയ്ക്കായി അയയ്ക്കാനാണ് തീരുമാനം. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…

Read More

അതിഥിത്തൊഴിലാളികൾക്കു ചക്കപ്പഴ വിരുന്നൊരുക്കി മംഗലംഡാം ഫൊറോന ദേവാലയം;  മനസ് നിറഞ്ഞ് തൊഴിലാളികളും

മംഗലംഡാം: തിരുനാളിന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ചക്കപ്പഴം വിതരണം ചെയ്ത് മംഗലംഡാം ഇടവക.റോഡ് ടാറിംഗിനും മറ്റുമായി ഡാമിൽ തൊഴിലെടുക്കുന്ന അതിഥിത്തൊഴിലാളികൾക്കാണ് പുതുമയാർന്ന വിരുന്നൊരുക്കി സൽക്കരിച്ചത്. സെന്‍റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിലെ ഇടവകമധ്യസ്ഥനായ വിരുദ്ധ ഫ്രാൻസിസ് സേവ്യറിന്‍റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ഈ പുതുമയാർന്ന സൽക്കാരം സംഘടിപ്പിച്ചത്. തൊഴിലാളികൾക്ക് ചക്കപ്പഴം നൽകി വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ചക്കപ്പഴ വിരുന്നിനു തുടക്കംകുറിച്ചു. അസിസ്റ്റന്‍റ് വികാരി ഫാ.അഖിൽ കണ്ണന്പുഴ, കൈക്കാരൻമാരായ സിജി ആലുങ്കൽ, കുരിയൻകാരക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. പള്ളിമുറ്റത്തു വിളഞ്ഞ ചക്കയാണ് അതിഥി ത്തൊഴിലാളികൾക്കു വിതരണം ചെയ്തത്. സീസണിനു മുന്നേ കൊതിയൂറുന്ന ചക്കപ്പഴം മതിയാവോളം കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു തൊഴിലാളികളും.

Read More

കര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റീവായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കക്കാരന്‍ മുങ്ങി ! വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയത് 10 പേര്‍…

കര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റിവായി കണ്ടെത്തിയ രണ്ടു പേരില്‍ ഒരാള്‍ മുങ്ങി. സ്വകാര്യ ലാബില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്ത വ്യക്തിയാണ് കടന്നുകളഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരനാണ് നിര്‍ദേശങ്ങള്‍ പാലിക്കാതെ രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും. ഇവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായാണ് വിമാനത്താവളത്തില്‍ എത്തിയത്. ഇദ്ദേഹത്തെ കൂടാതെ വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കാണാതായ പത്ത് പേരും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ആരെയും കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. ഒരാള്‍ ഒമിക്രോണ്‍ പോസിറ്റിവ് ആയതോടെ നെഗറ്റിവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നല്‍കിയവര്‍ ഉള്‍പ്പടെ എല്ലാവരെയും വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. വിമാനത്താവളത്തില്‍ ഒമിക്രോണ്‍ പരിശോധന ഊര്‍ജിതമായ പശ്ചാത്തലത്തിലാണ് ഇവരെ കാണാതാവുന്നത്. ഇവരെ…

Read More

ചുമരിൽ മണ്ണുകൊണ്ട് കൂടൊരുക്കി ദേശാടനപക്ഷികൾ; കേവ്സ് സ്വാലോ എന്ന ചെറിയ പക്ഷിയാണ് കളിമൺ വീടുണ്ടാക്കി വിസ്മയിപ്പിക്കുന്നത്

വടക്കഞ്ചേരി: ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയുടെ ആമകുളത്തുള്ള സെമിത്തേരി കെട്ടിടത്തിലാണ് മണ്ണുകൊണ്ടുള്ള കിളിക്കൂട് കൗതുക കാഴ്ചയാകുന്നത്. വളരെ അപൂർവമായ കാഴ്ചയായതിനാൽ സെമിത്തേരിയിലെത്തുന്നവർ ഏറെ നേരം ചെലവഴിച്ചാണ് കൂടുനിർമാണ രീതികൾ കണ്ട് തിരിച്ചുപോകുന്നത്. കേവ്സ് സ്വാലോ എന്ന ചെറിയ പക്ഷിയാണ് കളിമണ്ണുകൊണ്ട് ഗുഹയൊരുക്കി മനുഷ്യരെ വിസ്മയപ്പെടുത്തുന്നത്. തലയ്ക്ക് മുകളിൽ ബ്രൗണ്‍ കളറും കറുത്ത വട്ടംകൂടിയ ചിറകുകളുമാണ് ഇവയുടേത്. മണ്ണിനൊപ്പം തൂവൽ, മുടി, പുല്ല്, ഇലകൾ തുടങ്ങിയവയും നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. പാലങ്ങളും റോഡുകളും നിർമിച്ച് ദിവസങ്ങൾക്കുള്ളിൽ തകരുന്ന നമ്മുടെ എഞ്ചിനീയർ·ാരെ വെല്ലുന്ന വൈദഗ്ധ്യത്തോടെയാണ് ഈ കുഞ്ഞൻ പക്ഷികൾ കൂട് ഒരുക്കുന്നതെന്ന് പക്ഷികളുടെ കൂട് നിർമാണം നിരീക്ഷിച്ചിരുന്ന പള്ളിയിലെ കപ്യാർ ജോണ്‍ മണക്കളം പറഞ്ഞു. സമീപത്തെ മംഗലം പുഴയോരത്തു നിന്നും ചതുപ്പു നിലത്തുനിന്നുമാണ് കൊക്കിൽ മണ്ണുമായി കിളികളെത്തി കൂട് നിർമ്മിച്ചിരുന്നത്. മണൽ ചാക്ക്…

Read More