ജീവിതത്തില്‍ ഒരിക്കലെങ്കിലും ഐസ്ക്രീം കഴിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കും. പല തരത്തിലുള്ള വ്യത്യസ്ഥമായ ഐസ്ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണുതാനും. പൊരിച്ച ഐസ്ക്രീം വരെ ഇന്ന് രംഗപ്രവേശം ചെയ്തിരിക്കുന്നു. എന്നാല്‍ അവയെയെല്ലാം കടത്തിവെട്ടുകയാണ് ഒരു പുതിയ ഐസ്ക്രീം. പച്ചമുളക് കൊണ്ടുളെളാരു ഐസ്ക്രീമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എരിവും മധുരവും ചേര്‍ന്ന പുതുരുചിയില്‍ പക്ഷേ പലരും നെറ്റി ചുളിക്കുകയാണ്. സ്ട്രീറ്റ് സ്റ്റാളില്‍ നിന്നുളള വീഡിയോ ഒരു ഫുഡ് ബ്ലോഗറാണ് പങ്കുവച്ചത്. പച്ചമുളക് ചെറുതായി അരിഞ്ഞ് അതിലേക്ക് ന്യൂട്രല്ല , ക്രീം എന്നിവ ചേര്‍ത്താണ് ഐസ്ക്രീം തയാറാക്കുന്നത്. എന്തായാലും ഐസ്ക്രീം ഇതിനോടകം വന്‍ ചര്‍ച്ചയായി എന്നു പറഞ്ഞാല്‍ മതിയല്ലോ…
Read MoreDay: December 14, 2021
അമിതവേഗം! ബൈക്ക് കാറിൽ ഇടിച്ച് ഗ്ലാസ് തകർത്തു; ചോദ്യം ചെയ്ത അമ്മയ്ക്കും മകനും സംഭവിച്ചത്…
മുഹമ്മ: അമിത വേഗത്തിൽ വന്ന ബൈക്ക് കാറിൽ ഇടിച്ച് ഗ്ലാസ് തകർത്തു, അത് ചോദ്യം ചെയ്ത കാർ ഉടമയുടെ ഭാര്യയെയും മകനെയും മർദിച്ച് അഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആലപ്പുഴ _തണ്ണീർുക്കം റോഡിൽ മുഹമ്മ തുരുത്തൻ കവലയിൽ ഞായറാഴ്ച രാത്രിയിൽ ആണ് സംഭവം.തലയോലപ്പറമ്പ് കുഴിപ്പറമ്പിൽ ഷഷിയാദ്, ഭാര്യ ലൈല, മക്കളായ ഫർഹാൻ, ഫാരിസ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ആലപ്പുഴയിൽ ഉള്ള ഭാര്യാവീട്ടിൽ നിന്നു തലയോലപ്പറമ്പിലേക്ക് കാറിൽ പോകുകയായിരുന്നു ഷിഷിയാദും കുടുംബവും. പുത്തനങ്ങാടി കവലയിൽ വച്ച് അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയിൽ കാറിന്റെ വലത് വശത്തെ സൈഡ് ഗ്ലാസ് തകർന്നു. ഇവർ കടന്ന് കളഞ്ഞു. ഇവരെ തുരത്താൻ കവലയിൽ വച്ച് കാണുകയും ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ കാറിൽ ഉണ്ടായിരുന്ന മകന്റെ കരണത്തടിക്കുകയും ഭാര്യയെ കഴുത്തിൽ പിടിച്ച് തള്ളുകയും ചെയ്യുകയായിരുന്നു. കാറിൽ കയറി പോയില്ലെങ്കിൽ കൊന്നു…
Read Moreനിപയെ പ്രതിരോധിക്കാന്‍ 550 രൂപയ്ക്ക് വാങ്ങി, കോവിഡ് തുടക്കമായപ്പോള്‍ വാങ്ങിയത് 1550 രൂപയ്ക്ക് ! പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആരോപണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിന്റെ തുടക്കത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആരോപണം. നിപയെ പ്രതിരോധിക്കുന്നതിനായി 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ കെഎംഎസ് സിഎൽ, കോവിഡ് തുടക്കമായതിനു പിന്നാലെ 1550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു ഒരു ചാനൽ പുറത്തുവിട്ട രേഖകളിൽ ചൂണ്ടിക്കാട്ടുന്നു. കന്പനിക്ക് ഒൻപത് കോടി രൂപ മുൻകൂറായി നൽകണമെന്നു ഫയലിൽ രേഖപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. നിപയെ പ്രതിരോധിക്കാൻ 2014 മുതൽ കെറോൺ എന്ന കന്പനിയിൽ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയിരുന്നത്. പക്ഷിപ്പനി ഉണ്ടായിരുന്ന കാലത്തും ഈ കന്പനിയിൽ നിന്നുള്ള പിപിഇ കിറ്റാണ് ഉപയോഗിച്ചിരുന്നത്. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച 2020 ജനുവരി 29നു കെറോൺ എന്ന കന്പനിയിൽ നിന്നു 550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങുന്നതിനായി സർക്കാർ ഓർഡർ നൽകിയിരുന്നു. എന്നാൽ, പർച്ചേസ് ഓർഡർ നൽകിയത്…
Read Moreവൺ, ടൂ, ത്രീ സൊന്നാൽ..! “മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് നിന്നാല്‍ മുന്നോട്ടു പോകാം’; എസ്. രാജേന്ദ്രനെതിരെ മണി
മറയൂർ: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെ സിപിഎമ്മിൽനിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പുമായി മുൻ മന്ത്രി എം.എം. മണി. മറയൂര്‍ ഏരിയാ സമ്മേളനത്തിലാണ് രാജേന്ദ്രനെതിരെ മണി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. രാജേന്ദ്രന്റെ രാഷ്ട്രീയ ബോധം തെറ്റിപ്പോയി. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാനാകില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് തവണ എംഎല്‍എയുമാക്കി. മര്യാദക്ക് കിട്ടുന്നത് മേടിച്ചു തുടര്‍ന്നാല്‍ മുന്നോട്ടു പോകാമെന്നും മണി പറഞ്ഞു.
Read Moreകെഎസ്ആർടിസിയുടെ ടൂർപാക്കേജ് സർവീസുകൾ സൂപ്പർഹിറ്റ് ! ഇടുക്കിയിലേക്ക് സഞ്ചാരികളെത്തുന്നു…
ടി.പി.സന്തോഷ്കുമാർ തൊടുപുഴ: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മറ്റു ജില്ലകളിൽ നിന്നും കെഎസ്ആർടിസി ആരംഭിച്ച സർവീസുകൾ സൂപ്പർ ഹിറ്റ്. മൂന്നാറിലേക്കുള്ള ജംഗിൾ സഫാരി ആസ്വദിക്കാൻ കെഎസ്ആർടിസി സീറ്റുകൾ റിസർവ് ചെയ്യുന്നവരുടെ എണ്ണം അധികൃതരെ പോലും അന്പരപ്പിച്ചിരിക്കുകയാണ്. കോതമംഗലത്തു നിന്നു മൂന്നാറിലേക്കുള്ള സർവീസുകൾ വന്പൻ വിജയമായതിനു പുറമെ ഹരിപ്പാട് നിന്നുള്ള വാഗമണ്‍ സർവീസും സഞ്ചാരികളുടെ എണ്ണം കൊണ്ട് വിസ്മയിപ്പിക്കുകയാണ്. കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ആതിരപ്പിള്ളി വഴി മലക്കപ്പാറയിലേക്കുള്ള സർവീസുകൾ സഞ്ചാരികളുടെ ബാഹുല്യം മൂലം ശ്രദ്ധ നേടിയതോടെയാണ് ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിച്ചത്. പ്രകൃതി മനോഹാരിത കൊണ്ട് സന്പന്നമായ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ കുറഞ്ഞ ചിലവിൽ സന്ദർശിക്കാമെന്നതിനാൽ ഒട്ടേറെ പേരാണ് ഇതിനായി അവസരം തേടി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. 40 പേർക്ക് കോതമംഗലത്തു നിന്ന് മൂന്നാറിലേക്കുള്ള സർവീസ് ആഴ്ചയിൽ 40…
Read Moreജ്വല്ലറികള്‍ ടാര്‍ജറ്റ്, തിരുടന്മാരെ പൂട്ടാന്‍ വഴി തേടി പോലീസ് ! പാളയത്ത് ജ്വല്ലറിക്കാരനെ പറ്റിച്ചത് പട്ടാപ്പകല്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തി സ്വണവും കൊണ്ട് മുങ്ങുന്ന സംഭവങ്ങള്‍ ഏറിവരുന്നതായി പോലീസ്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിവരികയാണ്. സിസിടിവി കാമറകള്‍ ഉള്‍പ്പെടെ ഉണ്ടെങ്കിലും അതിനെയെല്ലാം നോക്കുകുത്തിയാക്കിയാണ് സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പന്തിരാങ്കാവില്‍ ബൈക്കിലെത്തിയ സംഘം ജ്വല്ലറിയില്‍ നിന്നും മാലമോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട സംഭവം ഉണ്ടായി. ജ്വല്ലറി ഉടമ തന്നെ ബൈക്കിന് പിന്നാലെ ആളെ കൂട്ടി പിന്തുടര്ന്നിട്ടും രക്ഷയുണ്ടായില്ല. കഴിഞ്ഞ ദിവസം പാളയത്തുണ്ടായ സംഭവമാണ് ഇതില്‍ ഏറ്റവും അവസാനത്തേത്. ജ്വല്ലറിയിലെത്തിയ യുവാവ് ഉടമയെ കബളിപ്പിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നു. കോഴിക്കോട് മേലെ പാളയം റാണി ജ്വല്ലറിയിലാണ് തിങ്കളാഴ്ച വൈകീട്ടോടെ കവർച്ച നടന്നത്. അഞ്ചേകാൽ പവൻ തൂക്കമുള്ള സ്വർണക്കട്ടിയാണ് മോഷണം പോയത്. ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയയാൾ ക്ഷീണം നടിക്കുകയും രക്തത്തിലെ പഞ്ചസാര കുറയുന്നു എന്ന് ഉടമയോട് പറഞ്ഞ് അൽപം പഞ്ചസാരയോ മധുരമോ…
Read Moreറോഡില്‍ മുറിവേറ്റ് കുരങ്ങ് ബോധരഹിതനായി ! ഞൊടിയിടയില്‍ കൃത്രിമശ്വാസം നല്കി ജീവന് രക്ഷിച്ച് യുവാവ്, വീഡിയോ വൈറല്‍
നായ്ക്കളുടെ ആക്രമണത്തില്‍ ബോധരഹിതനായ കുരങ്ങിന് കൃത്രിമശ്വാസം നല്കി ജീവന് രക്ഷിച്ച് യുവാവ്. കൃത്രിമ ശ്വാസവും പ്രാഥമിക ശ്രുശൂഷയും നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം തമിഴ്നാട് പേരംമ്പലൂരിലാണ് സംഭവം. നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കുരങ്ങിനെ കടിച്ചുമുറിവേല്‍പ്പിക്കുന്ന കാഴ്ച കണ്ടാണ് 38 കാരനായ പ്രഭു വണ്ടിനിര്‍ത്തുന്നത്. എട്ടുമാസം മാത്രം പ്രായമുള്ള കുരങ്ങായിരുന്നു അത്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ കുരങ്ങ് താഴേക്ക് വീഴുകയായിരുന്നു. നായ്ക്കളെ ഓടിച്ച് കുരങ്ങിനെ എടുത്തപ്പോള്‍ അതിന് ബോധമില്ലായിരുന്നു. വെള്ളം കൊടുത്ത് തട്ടിവിളിച്ചപ്പോഴും അനക്കമില്ലാതെ കിടന്നു. തുടര്‍ന്ന് കുരങ്ങിനെ മൃഗാശുപത്രിയിലെത്തിക്കാന്‍ പ്രഭു സുഹൃത്തിനൊപ്പം ബൈക്കില്‍ പുറപ്പെട്ടു.യാത്രക്കിടയിലാണ് കുരങ്ങിന് ശ്വാസം പോകുന്നതായി കണ്ടത്. ഉടനെ വണ്ടി നിര്‍ത്തി കുരങ്ങിന്റെ നെഞ്ചില്‍ അമര്‍ത്തുകയും രണ്ടുമൂന്ന് തവണ വായകൊണ്ട് കൃത്രിമ ശ്വാസം നല്‍കുകയുമായിരുന്നു. പെട്ടെന്ന് കുരങ്ങിന് ശ്വാസം തിരിച്ചു കിട്ടുകയായിരുന്നു. ഉടന്‍ തന്നെ കുരങ്ങിനെ…
Read Moreകെട്ടിപ്പിടിക്കാന്‍ കാത്തു നില്ക്കുന്ന സിംഹം! സിര്ഗയ്ക്ക് വാലന്റീനോടുള്ള ഈ അടുപ്പത്തെ സ്നേഹമെന്നോ കടപ്പാടെന്നോ നന്ദിയെന്നോ വിളിക്കാം; കാരണം…
സിര്‍ഗ എന്ന സിംഹത്തിന് തന്റെ ഒരു ദിവസം ഐശ്വര്യത്തോടെ തുടങ്ങണമെങ്കില്‍ തന്റെ ആത്മാര്‍ഥ സുഹൃത്തിനെ ഒന്ന് കെട്ടിപ്പിടിക്കണം. ഇല്ലെങ്കില്‍ സിര്ഗയ്ക്ക് ആകെ സങ്കടമാകും. ആരാണീ സുഹൃത്തെന്നല്ലെ. ആള് മറ്റൊരു സിംഹമോ മറ്റേതെങ്കിലും മൃഗമോ ഒന്നുമല്ല. വാലന്റീന്‍ ഗ്രുവെനര് എന്ന മനുഷ്യനാണ് സിര്‍ഗയുടെ ബെസ്റ്റ് ഫ്രണ്ട്. നന്ദി സ്നേഹം കടപ്പാട് സിര്ഗയ്ക്ക് വാലന്റീനോടുള്ള ഈ അടുപ്പത്തിനെ സ്നേഹമെന്നോ കടപ്പാടെന്നോ നന്ദിയെന്നോ വിളിക്കാം. കാരണം അത്രയും വലിയൊരു കടമയാണ് വാലന്റീന്‍ സിര്ഗയോട് ചെയ്തത്. അത് എന്താണെന്നോ? സിര്ഗയ്ക്ക് പത്ത് ദിവസം മാത്രം പ്രായമുള്ളപ്പോള്‍ അവളെ അവളുടെ അമ്മ ഉപേക്ഷിച്ച് പോയി. കാട്ടില്‍ ഒറ്റപ്പെട്ട് കരഞ്ഞ് തളര്‍ന്നു കിടന്ന അവളെ പരിസ്ഥിതി പ്രവര്ത്തകന് കൂടിയായ വാലന്റീന്‍ കണ്ടു. അവളെ എടുത്ത് പരിചരിച്ച് വളര്‍ത്തി. ഇന്ന് ഒമ്പതു വയസുകാരിയായി സിര്‍ഗ. ലോകം മുഴുവന്‍ ആരാധകര്‍ ഈ സ്നേഹവും കരുതലും ലോകം മുഴുവനുമുള്ള ലക്ഷകണക്കിന്…
Read Moreകുറ്റവാളികള്‍ ഭരണചക്രം തിരിക്കുമ്പോള്‍…
റെജി ജോസഫ് പണാധിപത്യത്തിനൊപ്പം രാഷ്്ട്രീയം ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ സുരക്ഷാതാവളമായി. ക്രിമിനലുകളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഇലക്ഷന് കമ്മീഷന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവിലെ പാര്‍ലമെന്റ് അംഗങ്ങളില്‍ 46 ശതമാനവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ കേസുകളില്‍ പ്രതിചേര്ക്കപ്പെട്ടവരോ ആണ്. ജനപ്രതിനിധികളായ ക്രിമിനലുകള്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ അടിയന്തിര ഇടപെടലാണ് ഇലക്ഷന് കമ്മീഷന് കോടതിയോട് ആവശ്യപ്പെട്ടത്. പാര്‍ലമെന്റ് അംഗങ്ങളില്‍ 29 ശതമാനം കൊലപാതകം, അതിക്രമം, പീഡനം ഉള്‍പ്പെടെ ഗുരുതര കേസുകളിലെ പ്രതികളാണ്. അതിസമ്പന്നരായ അധോലോകപ്രമാണികള് പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഫണ്ടും കോഴയും കൊടുത്തു സ്ഥാനാര്‍ഥിത്വം വിലയ്ക്കുവാങ്ങുകയും പണമെറിഞ്ഞ് വോട്ടുനേടി തുടരെ വിജയിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്ക്കുന്നു. വോട്ടര്‍മാരുടെ വിവേചന പരിമിതികളെ ചൂഷണം ചെയ്ത് വിജയിച്ച് ഇക്കൂട്ടര്‍ അധോലോകത്ത് തുടര്‍ന്നും വിരാജിക്കുന്നു. ഒരേ സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളേറെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാകുന്ന സാഹചര്യത്തില്‍ ഏതു സ്ഥാനാര്‍ഥിയാണ് ഭേദമെന്നറിയാതെ വോട്ടര്‍മാര്‍ നിസഹായരായി മാറുന്ന സാഹചര്യമാണിന്ന്. ജനാധിപത്യത്തിന്റെ…
Read Moreപ്രവാസത്തില്‍ നിന്ന് ‘മുയല് വാസ’ത്തിലേക്ക്; ഒരു മാസത്തെ ഇവരുടെ മാസ വരുമാനം ഞെട്ടിക്കുന്നത്
ഒരു മുയല് വിപ്ലവം അരങ്ങേറുകയാണിവിടെ, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന പ്രവാസ ജോലി ഉപേക്ഷിച്ച സഹോദരങ്ങളുടെ നേതൃത്വത്തില്‍. ഇതു കാണണമെങ്കില്‍ കണ്ണൂര്‍ ചപ്പാരപ്പടവ് പടപ്പേങ്ങാട് ഓലിയന്റകത്ത് വീട്ടിലെത്തണം. സഹോദരങ്ങളായ അമീനും അമീറും മുയലുകള്‍ക്കൊപ്പം ഇവിടെ നിങ്ങളെ സ്വീകരിക്കും. തങ്ങളുടെ ‘ഗ്രീന്‍ ലീഫ്’ എന്ന മുയല് ഫാം ഇവര്‍ക്കു നല്കുന്ന മാസവരുമാനം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. പ്രവാസജോലിയില്‍ നിന്നു കിട്ടികൊണ്ടിരുന്നതിന്റെ ഇരട്ടി വരുമാനം ഇവര്‍ക്കു മുയല് നല്കുന്നു. 2012- ല്‍ ചെറിയ രീതിയില്‍ തുടങ്ങിയ മുയല് ഫാം ഇന്ന് വലിയ ബിസിനസ് സംരംഭമാണ്. ഇറച്ചിയായും കുഞ്ഞുങ്ങളെ വിറ്റും മാത്രമല്ല ലാബു കളിലേക്ക് പരീക്ഷണത്തിനും ഇവര്‍ മുയ ലുകളെ നല്‍കുന്നുണ്ട്. പ്രധാനമായും രണ്ടിനം മുയലില്‍ നിന്നാണു വരുമാനമേറെ. വൈറ്റും സോവിയറ്റ് ചിഞ്ചില വിഭാഗത്തില്‍പ്പെടുന്ന ജയന്റു മാണിവ. വിദേശ ഇനത്തില്‍പ്പെട്ട ഈ മുയലുകളെ കൊടൈ ക്കനാലിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നാണു വാങ്ങിയത്. 80…
Read More